Thursday, July 14, 2011

'മഴവില്‍ തവള' 87 വര്‍ഷത്തിന് ശേഷം വീണ്ടും!

ചിത്രം കണ്ടാല്‍ വ്യക്തമാകും, 'മഴവില്‍ തവള' (Rainbow toad) എന്ന പേര് ആ ജീവിയുടെ കാര്യത്തില്‍ ഒടും അതിശയോക്തിയല്ലെന്ന്. അത്ര മനോഹരം. പക്ഷേ, 1924 ന് ശേഷം ആരും ആ തവളയെ കണ്ടിരുന്നില്ല. മറ്റനേകം ജീവികള്‍ നേരിട്ട ദൗര്‍ഭാഗ്യം ഈ തവള വര്‍ഗത്തെയും പിടികൂടിയെന്ന് ലോകം കരുതി. എന്നാല്‍, ബോര്‍ണിയയയിലെ വിദൂര വനപ്രദേശത്ത് മാസങ്ങളോളം രാത്രിയില്‍ തിരച്ചില്‍ നടത്തിയ ഗവേഷകസംഘം ഒടുവില്‍ മഴവില്‍ തവളയെ വീണ്ടും കണ്ടെത്തി. ഇരുട്ടില്‍ മരക്കൊമ്പിലിക്കുന്ന അവയെ തിരിച്ചറിയുക തീര്‍ത്തും ദുഷ്‌ക്കരമായിരുന്നു. യൂണിവേഴ്‌സിറ്റി മലേഷ്യ സരാവാകി (UNIMAS) ലെ ഡോ.ഇന്ദ്രനീല്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമൂല്യമായ ഈ കണ്ടെത്തല്‍ നടത്തിയത്.

'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍' 2010 ല്‍ 'ഗ്ലോബല്‍ സെര്‍ച്ച് ഫോര്‍ ലോസ്റ്റ് ആംഫീബിയന്‍സ്' പദ്ധതി അവതരിപ്പിക്കുമ്പോള്‍, 'ലോകത്തെ 10 മോസ്റ്റ് വാണ്ടഡ് തവളകളി'ലൊന്നായി പറഞ്ഞിരുന്നതാണ് 'ആന്‍സോനിയ ലാറ്റിഡിസ്‌ക' (Ansonia latidisca) എന്ന് ശാസ്ത്രീയനാമമുള്ള മഴവില്‍ തവള. ഇതിന് മുമ്പ് ഈ തവളയിനത്തിന്റെ ഒരു സ്‌കെച്ച് മാത്രമാണ് ലഭ്യമായിരുന്നത്. ഇപ്പോഴാണ് ഈ മനോഹര ജീവിയുടെ ചിത്രം ആദ്യമായി ലോകം കാണുന്നത്. (മഴവില്‍ തവളയെ വീണ്ടും കണ്ടെത്തിയതിനെപ്പറ്റി 'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലി'ന്റെ റിപ്പോര്‍ട്ട് ഇവിടെ).

കാണുക