tag:blogger.com,1999:blog-369897062024-03-14T11:55:14.159+05:30കുറിഞ്ഞി ഓണ്‍ലൈന്‍Kurinji Online, Joseph Antony's Blog on
Science, Environment & HealthJoseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger621125tag:blogger.com,1999:blog-36989706.post-38443811563871451332022-09-16T21:02:00.084+05:302022-09-16T21:26:32.126+05:30താണു പത്മനാഭനും ഭാവിയിലെ ഗ്രാവിറ്റി വഴികളും!<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXCQSuEkzoOGIKKcCm1-45pTbbNIloUG-1_FRUI14gm5d2fMvtZSxhvL-Sk7FZYghbFAtiMTejQ875cao6Y13qpLWcMPtyOME1UsEHxb8TWTTwAhxOBoijOA3XrQ5It-id1RWzRBvdyQOxo0xbMrnvSEOsWTyyCf1a4kl_nBC65tbMDEXUBA/s1405/Pic%2001.%20Cover%20TP.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1405" data-original-width="1024" height="382" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXCQSuEkzoOGIKKcCm1-45pTbbNIloUG-1_FRUI14gm5d2fMvtZSxhvL-Sk7FZYghbFAtiMTejQ875cao6Y13qpLWcMPtyOME1UsEHxb8TWTTwAhxOBoijOA3XrQ5It-id1RWzRBvdyQOxo0xbMrnvSEOsWTyyCf1a4kl_nBC65tbMDEXUBA/w278-h382/Pic%2001.%20Cover%20TP.jpg" width="278" /></a></div><span style="font-size: large;"> '</span><i style="font-size: large;">എനിക്കൊരു അവാർഡ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണല്ലോ ഈ ആർട്ടിക്കിൾ വരുന്നത്. ഓർക്കുക, എന്നെപ്പോലുള്ള ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത് അവാർഡുകൾക്ക് വേണ്ടിയല്ല. ഞങ്ങൾ എന്താണോ വർക്കുചെയ്യുന്നത്, അത് ആസ്വദിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രതിഫലം. ഒരു കലാകാരൻ ചിത്രം വരയ്ക്കുംപോലെയോ, ഒരു നർത്തകൻ നൃത്തം വെയ്ക്കുന്നതു പോലെയോ, ഒരു ഗായകൻ പാട്ടുപാടും പോലെയോ ആണ് ഞങ്ങളുടെ ജോലി. പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുന്നതിലെ നിർവൃതി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം</i><span style="font-size: large;">' -</span><b style="font-size: large;"> പ്രൊഫ.താണു പത്മനാഭൻ</b><span style="font-size: large;">. </span><p></p><p><span style="font-size: large;">(2021 സെപ്റ്റംബർ 17 ന് പ്രൊഫ.താണു പത്മനാഭൻ അന്തരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, 'മാതൃഭൂമി ആഴ്ചപ്പതിപ്പ്' (2021 Sept 19-25 ലക്കത്തിൽ) പ്രസിദ്ധീകരിച്ച കവര്‍സ്റ്റോറി). </span></p><p><span style="font-size: medium;">-----------</span></p><p><span style="font-size: medium;">സ്ഥലം മദ്രാസിലെ പ്രസിഡൻസി കോളേജ്. കാലം 1906. പാഠഭാഗങ്ങൾ മുൻകൂട്ടി മനസിലാക്കിയിരുന്നതിനാൽ, ക്ലാസിൽ എപ്പോഴും വരാതെ ലാബിൽ സമയം ചെലവിടാൻ അധ്യാപകർ അനുവദിച്ച ഒരു എം.എ.വിദ്യാർഥിയുടെ അഞ്ചുപേജുള്ള ഗവേഷണ പ്രബന്ധം ബ്രിട്ടീഷ് ശാസ്ത്രജേർണലായ 'ഫിലോസൊഫിക്കൽ മാഗസിനി'ൽ പ്രസിദ്ധീകരിച്ചു വന്നു. ചെരിഞ്ഞുപതിക്കുന്ന പ്രകാശകിരണങ്ങൾ ഒരു വിടവിലൂടെ കടത്തിവിട്ടാലുണ്ടാകുന്ന വിഭംഗനശ്രേണിയുടെ (വിഭംഗനം = diffraction) സവിശേഷതയാണ് കോളേജ് ലാബിൽവെച്ച് ആ വിദ്യാർഥി പരീക്ഷിച്ചറിഞ്ഞത്. നേരെ പതിക്കുന്ന പ്രകാശമുണ്ടാക്കുന്ന വിഭംഗനശ്രേണിയിൽനിന്ന് ഭിന്നമായിരുന്നു അത്. പിൽക്കാലത്ത് ഒരു 'പുതിയ പ്രകാശം' തന്നെ കണ്ടെത്തി ശാസ്ത്രലോകത്തെ അതിശയിപ്പിച്ച ആ വിദ്യാർഥിയുടെ പേര് സി.വി.രാമൻ എന്നായിരുന്നു! </span></p><p><span style="font-size: medium;">സ്ഥലം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. കാലം 1977. ക്ലാസിലെ പാഠങ്ങളിൽ നിന്ന് കൂടുതലായൊന്നും പഠിക്കാനില്ലാത്തിനാൽ, ക്ലാസിൽ വരാതെ ലൈബ്രറിയിൽ സമയം ചെലവിടാൻ അധ്യാപകർ അനുവദിച്ച ഒരു ബി.എസ്.സി. അവസാനവർഷ വിദ്യാർഥിയുടെ ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ 'പ്രമാണ-ജേണൽ ഓഫ് ഫിസിക്സി'ൽ പ്രസിദ്ധീകരിച്ചു വന്നു. ജനറൽ റിലേറ്റിവിറ്റിയിൽ ഗുരുത്വതരംഗങ്ങൾ (gravity waves) ഉൾപ്പെട്ട ഫീൽഡ് സമവാക്യങ്ങളെ പറ്റിയായിരുന്നു<b> പേപ്പർ*</b>. ഇന്നത്തേതു പോലെ, ഗുരുത്വതരംഗങ്ങൾക്ക് അത്ര ഗ്ലാമറുണ്ടായിരുന്ന കാലമായിരുന്നില്ല അത്. ഒരു ബിരുദവിദ്യാർഥിയുടെ പഠനസാഹസമായി പലർക്കും തോന്നിയിരിക്കണം അത്. ആ പ്രബന്ധമെഴുതിയ ഇരുപതുകാരൻ സൈദ്ധാന്തിക ഭൗതികത്തിൽ ലോകപ്രശസ്തനാകാൻ പോകുന്ന വ്യക്തിയാണെന്നോ, 'ക്വാണ്ടം ഗ്രാവിറ്റി' (quantum gravtiy), പ്രപഞ്ചപഠനം (cosmology) പോലുള്ള മേഖലകളിൽ ശാസ്ത്രലോകം ആകാക്ഷയോടെ വായിക്കാൻ പൊകുന്ന ഒട്ടേറെ പഠനപ്രബന്ധങ്ങളുടെ തുടക്കമായിരുന്നു അതെന്നോ, ആരും ഊഹിക്കുക പോലും ചെയ്തിരിക്കില്ല! ആ വിദ്യാർഥിയുടെ പേര് താണു പത്മനാഭൻ എന്നായിരുന്നു! </span></p><p><span style="font-size: medium;">ഇതു മാത്രമല്ല ഇരുവരും തമ്മിലുള്ള സാമ്യം. വിദേശവിദ്യാഭ്യാസം നേടുകയോ, പാശ്ചാത്യലോകത്തെ ഏതെങ്കിലും എണ്ണംപറഞ്ഞ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുകയോ ചെയ്യാതെ ഇന്ത്യയിൽ തന്നെ പ്രവർത്തിച്ചുകൊണ്ട് ശാസ്ത്രഗവേഷണത്തിന്റെ ഉയരങ്ങൾ കീഴടക്കാമെന്ന് തെളിയിച്ചവരാണ് ഇരുവരും. ഇരുപതാം നൂറ്റാണ്ട് ജന്മം നൽകിയ ഏറ്റവും പ്രഗത്ഭരായ പ്രായോഗിക ശാസ്ത്രജ്ഞരിൽ (experimentalist) ഒരാളായിരുന്നു രാമനെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സൈദ്ധാന്തിക ഭൗതിക (theoretical physics) ത്തിന്റെ ഗതിനിശ്ചയിക്കുന്നവരിൽ ഒരാളാണ് പത്മനാഭൻ. വ്യത്യസ്ത മേഖലകളെക്കുറിച്ച് 2020 ൽ സ്റ്റാൻഫഡ് സർവ്വകലാശാല നടത്തിയ പഠനം അനുസരിച്ച്, സൈദ്ധാന്തിക ഭൗതികത്തിൽ ലോകത്തെ ഏറ്റവും മികച്ച 25 ശാസ്ത്രജ്ഞരിൽ പത്മനാഭനും ഉൾപ്പെടുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച മുന്നൂറോളം പഠനപ്രബന്ധങ്ങൾക്ക് ഇതിനകം ഏതാണ്ട് ഇരുപതിനായിരത്തോളം സൈറ്റേഷനുകൾ ലഭിച്ചിട്ടുണ്ട്. </span></p><p><span style="font-size: medium;">തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടു പൂർവ്വവിദ്യാർഥികൾ-ഡോ.എം.എസ്.സ്വാമിനാഥനും ഡോ.താണു പത്മനാഭനും-2021 ലെ 'കേരള ശാസ്ത്രപുരസ്കാര'ത്തിന് അർഹരായ വാർത്ത കേട്ടപ്പോഴാണ്, മുകളിൽ സൂചിപ്പിച്ച സംഗതികൾ ഈ ലേഖകന്റെ മനസിലെത്തിയത്. </span></p><p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlOKq4elKN4wmW2lHPG3ITa5eruegJogYYFXWoIz4t896wEdMv_t31GSlMlW7DorTqHZFhheJ8sT4tyFZCm6INuoiqKXaHkeTxh2qHlBBEw68oZwzXQsQl3Qlf_znsM0q0o1d4TK5M3sbZP09vWuSP01uuUZO0chNoXmRDrTztJoVR2gwbIA/s442/PIc2.-M-S-Swaminathan.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="442" data-original-width="425" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlOKq4elKN4wmW2lHPG3ITa5eruegJogYYFXWoIz4t896wEdMv_t31GSlMlW7DorTqHZFhheJ8sT4tyFZCm6INuoiqKXaHkeTxh2qHlBBEw68oZwzXQsQl3Qlf_znsM0q0o1d4TK5M3sbZP09vWuSP01uuUZO0chNoXmRDrTztJoVR2gwbIA/w193-h200/PIc2.-M-S-Swaminathan.jpg" width="193" /></a></td></tr><tr><td class="tr-caption" style="text-align: center;">M S Swaminathan</td></tr></tbody></table></p><p><span style="font-size: large;">ശാസ്ത്രരംഗത്തെ ആയുഷ്ക്കാല സംഭാവനകൾ മുൻനിർത്തിയാണ് 'കേരള ശാസ്ത്രപുരസ്കാരം' നൽകപ്പെടുന്നത്. ഡോ.സ്വാമിനാഥന്റെ സംഭാവനകൾ മിക്കവർക്കും പരിചിതമായിരിക്കും. 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന കാർഷികശാസ്ത്രജ്ഞനാണ് അദ്ദേഹം. നമ്മളെല്ലാവരും തന്നെ, ഒന്നല്ലെങ്കിൽ മറ്റൊരു വഴിക്ക് ഡോ.സ്വാമിനാഥൻ സൃഷ്ടിച്ച 'ഹരിതവിപ്ലവ'ത്തിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ, ഡോ.പത്മനാഭന്റെ ആയുഷ്ക്കാല സംഭാവനകൾ എന്താണ്? സൈദ്ധാന്തികഭൗതികത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതെങ്ങനെ? ഭാവി തലമുറകൾക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ എന്താണുള്ളത്? ഇക്കാര്യങ്ങളാണ് ഈ ലേഖനം പരിശോധിക്കുന്നത്. </span></p><p><span style="font-size: medium;">തിരുവനന്തപുരത്ത് കരമനയിലെ വാടകവീട്ടിൽ പരിമിതമായ ചുറ്റുപാടിൽ കുട്ടിക്കാലം ചെലവിട്ട പത്മനാഭന്, ചെറുപ്പത്തിൽ ലഭിച്ചിരുന്ന ഏക ലക്ഷ്വറി ഗണിതപഠനമായിരുന്നു. പിതാവിൽ നിന്നും മറ്റും കുടുംബപരമായി പകർന്നുകിട്ടിയ ആ മികവാണ് ഭാവിയിൽ സൈദ്ധാന്തിക ഭൗതികത്തിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പത്മനാഭനെ പ്രാപ്തനാക്കിയത്. മുംബൈയിലെ 'ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചി' (TIFR) ൽ ഏറെക്കാലം പ്രവർത്തിച്ച പത്മനാഭൻ, നിലവിൽ പൂണെയിൽ 'ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സി' (IUCAA) ലെ ഡിസ്റ്റിംഗ്യൂഷ്ഡ് പ്രൊഫസറാണ്. </span></p><p><span style="font-size: medium;">'ചെറുപ്പത്തിലേ പിടികൂടുക' എന്ന് പറയാറുണ്ടല്ലോ. പത്മനാഭനെ ചെറുപ്പത്തിലേ പിടികൂടിയത് ഗണിതവും, അതുവഴി ഗ്രാവിറ്റിയും ആയിരുന്നു. എത്രയോ മഹാപ്രതിഭകളുടെ ഉറക്കം കെടുത്തിയ സങ്കൽപ്പമാണ് ഗ്രാവിറ്റി അഥവാ ഗുരുത്വാകർഷണം എന്നത്. സാക്ഷാൽ ന്യൂട്ടണിൽ നിന്ന് തുടങ്ങി, ഐൻസ്റ്റൈനിലൂടെ പരിഷ്ക്കരിക്കപ്പെട്ട് മുന്നേറിയ ഗ്രാവിറ്റിയുടെ യഥാർഥ സത്ത ഇപ്പോഴും പൂർണ്ണമായി മനസിലാക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. മൗലികമായ രീതിയിൽ ഗ്രാവിറ്റിയെ മനസിലാക്കാനുള്ള അന്വേഷണത്തിന്റെ ചരിത്രവഴികൾ നീളുന്നത് ഭാവിയിലേക്കാണ്. വരും കാലത്ത് ആര് ഏതു രൂപത്തിൽ ഗ്രാവിറ്റിയെ വിശദീകരിച്ചാലും, അതിലേയ്ക്ക് പാതയൊരുക്കിയവരുടെ പട്ടികയിൽ പത്മനാഭന്റെ പേരും തിളക്കത്തോടെ പ്രത്യക്ഷപ്പെടും എന്നകാര്യം ഉറപ്പാണ്! </span></p><p><span style="font-size: medium;"><b>ഗ്രാവിറ്റി എന്ന സന്തതസഹചാരി!</b></span></p><p><span style="font-size: medium;">ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചുകൊണ്ട് 1977 ൽ പത്മനാഭൻ ആരംഭിച്ച ശാസ്ത്രാന്വേഷണം ഇപ്പോൾ ഏതാണ്ട് നാലര പതിറ്റാണ്ട് പൂർത്തിയാകുന്നു. ഇക്കാലത്തിനിടെ, നക്ഷത്രഭൗതികം (അസ്ട്രോഫിസിക്സ്), പ്രപഞ്ചപഠനം (കോസ്മോളജി) തുടങ്ങി വ്യത്യസ്ത മേഖലകളെ സ്പർശിച്ചാണ് ഗവേഷണം മുന്നേറിയതെങ്കിലും, സന്തതസഹചാരിയായി എന്നും കൂടെയുണ്ടായിരുന്നത് ഗ്രാവിറ്റിയാണ്. അതിൽ തന്നെ, ഗ്രാവിറ്റിയുടെ ക്വാണ്ടം സവിശേഷതകൾ പരിശോധിക്കുന്ന പഠനമേഖല ('ക്വാണ്ടം ഗ്രാവിറ്റി'). പത്മനാഭന്റെ ഏറ്റവും വലിയ സംഭാവനയും ഈ മേഖലയിൽ തന്നെയാണ്. </span></p><p><span style="font-size: medium;">മറ്റ് പഠനങ്ങൾക്ക് അവധി കൊടുത്ത്, 2000-ാമാണ്ട് മുതൽ ക്വാണ്ടം ഗ്രാവിറ്റിക്ക് കൂടുതൽ സമയം മാറ്റിവെയ്ക്കാൻ പത്മനാഭൻ തീരുമാനിച്ചു. ഇരുപതാം നൂറ്റാണ്ടിൽ സൈദ്ധാന്തിക ഭൗതികത്തിലുണ്ടായ രണ്ടു സുപ്രധാന മുന്നേറ്റങ്ങളാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും (ജനറൽ റിലേറ്റിവിറ്റി), ക്വാണ്ടംഭൗതികവും. ഇതിൽ ആദ്യത്തേത് സ്ഥൂലപ്രപഞ്ചത്തെയും, രണ്ടാമത്തത് സൂക്ഷ്മപ്രപഞ്ചത്തെയും വിശദീകരിക്കുന്നു. ഈ രണ്ടു മുന്നേറ്റങ്ങളെയും ഒറ്റ സിദ്ധാന്തത്തിന്റെ ഭാഗമായി കൂട്ടിവിളക്കാൻ ഇതുവരെ നടന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പത്മനാഭൻ നടത്തുന്ന അന്വേഷണം നൽകുന്ന സൂചന ഇങ്ങനെയാണ്: ജനറൽ റിലേറ്റിവിറ്റിയിൽ പറയുന്ന 'സ്ഥല-കാല ഘടന' (space-time structure) യെ കുറിച്ച് നമ്മൾ വെച്ചുപുലർത്തുന്ന അബദ്ധധാരണയാണ് പരാജയങ്ങൾക്ക് കാരണം. തെറ്റായ ഭൗതിക സത്ത (physical entity) യ്ക്ക് മേലാണ് ക്വാണ്ടംനിയമങ്ങൾ നമ്മൾ പ്രയോഗിക്കാൻ ശ്രമിക്കുന്നത്! </span></p><p><span style="font-size: medium;">പത്മനാഭൻ തന്റെ പഠനം വിശദീകരിക്കുമ്പോൾ, റിലേറ്റിവിറ്റിയും ക്വാണ്ടംഭൗതികവുമൊക്കെ ഇത്രയ്ക്ക് ലളിതവും മോഹനീയവുമാണോ എന്ന് നമ്മൾ അത്ഭുതപ്പെടും. അത്രയ്ക്ക് മനോഹരമാണ് ആ വിവരണം. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കുക:</span></p><p><span style="font-size: medium;">'ഗ്രാവിറ്റി എന്നു പറയുമ്പോൾ സാധാരണഗതിയിൽ നമ്മൾ ഉദ്ദേശിക്കുക ന്യൂട്ടന്റെ ഗുരുത്വാകർണനിയമമാണ്, പ്രപഞ്ചത്തിലെ സർവ്വവസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്ന തത്ത്വം. നൂറ്റാണ്ടുകളോളം ആരാലും ചോദ്യംചെയ്യപ്പെടാതെ നിലകൊണ്ട ആ നിയമത്തെ ആദ്യമായി ഗൗരവതരമായി പരിഷ്ക്കരിച്ചത് ഐൻസ്റ്റൈൻ ആണ്. ഗ്രാവിറ്റിയെ ന്യൂട്ടൺ ഒരു ബലം (ഫോഴ്സ്) ആയാണ് അവതരിപ്പിച്ചത്. ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പക്ഷേ, 'സ്ഥല-കാല തിരശ്ശീല'യിലെ വക്രത (curvature) എന്ന നിലയ്ക്കാണ് ഗ്രാവിറ്റിയെ വിഭാവനം ചെയ്തത്. അൽപ്പം തെറ്റിദ്ധാരണാജനകമാണ്, എങ്കിലും ഇതെപ്പറ്റി ധാരണ കിട്ടാൻ ഒരു ഉദാഹരണം പറയാം. ഒരു മെത്തയിൽ നല്ല ഭാരമുള്ള വസ്തു വെച്ചാൽ, അതിരിക്കുന്ന മെത്തയുടെ ഭാഗം കുറച്ച് കുഴിഞ്ഞിരിക്കും. അധികം ഭാരമില്ലാത്ത മറ്റൊരു വസ്തു അതിനടുത്തു വെച്ചാൽ, മെത്തയിലെ കുഴിവ് മൂലം അത് ഭാരം കൂടിയ വസ്തുവിനടുത്തേക്ക് ഉരുണ്ടു വരും. ആ മെത്ത അദൃശ്യമാണെങ്കിൽ നമുക്ക് തോന്നുക രണ്ടു വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്നാണ്! ഏതാണ്ട്, ഇതുമാതിരിയുള്ള ആശയമാണ് ഗ്രാവിറ്റിയെ പറ്റി ഐൻസ്റ്റൈൻ അവതരിപ്പിച്ചത്. വലിയ ദ്രവ്യമാനം (പിണ്ഡം, mass) ഉള്ള വസ്തുക്കൾ, ചുറ്റുമുള്ള സ്പേസ്-ടൈമിനെ വക്രീകരിക്കുന്നു. ദ്രവ്യമാനം കുറഞ്ഞ വസ്തുക്കൾ ആ വക്രതയിൽ പെട്ട് വലിയ വസ്തുവിന് സമീപത്തേക്ക് ചലിക്കാൻ തുടങ്ങുന്നു'. ജനറൽ റിലേറ്റിവിറ്റിയുടെ കാതൽ എന്നു തന്നെ പറയാവുന്ന ഈ ആശയം, പരീക്ഷണങ്ങൾ വഴി ശരിയാണെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. </span></p><p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0vd03VKeuqUlTfGeeY3UNia5diqJa7zOxHYHkpqwgCsDyLEBeksxCaA9_z-cIywtoSVLlb1-lYIqTIS5uUYwY9SwMbEnvZ7N-jLJb7xOk1XXEJkuJo2hV__kxFm9JSg_RukO_N5ZWAeZZWag5O9qpzDc9TDLdZWFpR217fT-AeNfPqHkXTg/s600/Pic4.%20Space-time%20curvature.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="266" data-original-width="600" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0vd03VKeuqUlTfGeeY3UNia5diqJa7zOxHYHkpqwgCsDyLEBeksxCaA9_z-cIywtoSVLlb1-lYIqTIS5uUYwY9SwMbEnvZ7N-jLJb7xOk1XXEJkuJo2hV__kxFm9JSg_RukO_N5ZWAeZZWag5O9qpzDc9TDLdZWFpR217fT-AeNfPqHkXTg/w482-h214/Pic4.%20Space-time%20curvature.jpg" width="482" /></a></td></tr></tbody></table></p><span style="font-size: x-small;">സ്പേസ്-ടൈം തിരശ്ശീലയിലെ വക്രത ആയാണ് ഗ്രാവിറ്റിയെ ഐൻസ്റ്റൈൻ അവതരിപ്പിച്ചത്. ചിത്രം കടപ്പാട്: NASA</span><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody><tr><td class="tr-caption" style="text-align: center;"></td><td class="tr-caption"><br /></td></tr></tbody></table><p><span style="font-size: large;">'ക്ലാസിക്കൽ ഫിസിക്സിലെ (പ്രപഞ്ചത്തിലെ വലിയ സൈസിലുള്ള) സംഗതികൾ പരിഗണിക്കുമ്പോൾ ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിന് യാതൊരു പ്രശ്നവുമില്ല. എന്നാൽ, സൂക്ഷ്മതലത്തിലേക്ക്-ആറ്റങ്ങൾ തന്മാത്രകൾ പ്രോട്ടോണുകൾ തുടങ്ങിയവയുടെ തലത്തിലേക്കും അതിന് താഴേയ്ക്കും-പോകുമ്പോൾ ക്ലാസിക്കൽ ഫിസിക്സിന് പ്രസക്തിയില്ലാതെ വരും. ക്വാണ്ടംനിയമങ്ങൾ നിയന്ത്രണം ഏറ്റെടുക്കും. അവിടെയാണ് പ്രശ്നം. ക്വാണ്ടംഭൗതികത്തിൽ ഗ്രാവിറ്റിയെ നമ്മൾ എങ്ങനെ അവതരിപ്പിക്കും? അമ്പത്, അറുപത് വർഷങ്ങളായി പലരും തീവ്രമായി ശ്രമിക്കുന്ന കാര്യമാണ്, ക്വാണ്ടം നിയമങ്ങളും ജനറൽ റിലേറ്റിവിറ്റിയും കൂട്ടിയിണക്കുക എന്നത്. ഇതുവരെ, അവർക്കത് ശരിയായി ചെയ്യാൻ സാധിച്ചിട്ടില്ല. ഈ പഠനമേഖലയിലാണ് ഞാൻ പ്രധാനമായും വർക്ക് ചെയ്യുന്നത്, എന്റെ പ്രധാന സംഭാവനയും ഈ മേഖലയിലാണ്'-പത്മനാഭൻ അറിയിക്കുന്നു. </span></p><p><span style="font-size: medium;">ഒരു നക്ഷത്രമോ ഗാലക്സിയോ ഉണ്ടെന്നിരിക്കട്ടെ. അത് സ്പേസ്-ടൈമിനെ എത്രമാത്രം വളയ്ക്കുന്നു എന്നു കണക്കാക്കാൻ ഐൻസ്റ്റൈന്റെ ഫീൽഡ് സമവാക്യം (field equation) ഉണ്ട്. ആ സമവാക്യത്തിലേക്ക് ക്വാണ്ടം നിയമങ്ങൾ പ്രയോഗിച്ചാണ്, ഗ്രാവിറ്റിയും ക്വാണ്ടംഭൗതികവും എങ്ങനെ കൂട്ടിയിണക്കാൻ കഴിയുമെന്ന് എല്ലാവരും നോക്കിയിരുന്നത്. 'ഞങ്ങളുടെ സമീപനം ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്', പത്മനാഭൻ പറയുന്നു. ഐൻസ്റ്റൈന്റെ ഫീൽഡ് സമവാക്യങ്ങൾ ആഴത്തിൽ പഠിച്ചപ്പോൾ പത്മനാഭൻ കണ്ടത്, തികച്ചും കൗതുകകരമായ ഒരു സംഗതിയാണ്. ആ സമവാക്യങ്ങൾ കൂടുതലും ദ്രാവകങ്ങളുമായി ബന്ധപ്പെട്ട ഹൈഡ്രോഡൈനാമിക്സ് (hydrodynamics) സമവാക്യങ്ങൾ പോലെയോ, ഇലാസ്റ്റിസിറ്റി (elastictiy) കൈകാര്യം ചെയ്യുന്ന സമവാക്യങ്ങൾ പോലെയോ ആണ്! 'ടെക്നിക്കൽ ഭാഷയിൽ പറഞ്ഞാൽ ഇലാസ്റ്റിസിറ്റി, ഹൈഡ്രോഡൈനാമിക്സ് എന്നിവ പോലെ ഒരു 'എമർജന്റ് പ്രതിഭാസം' ('emergent phenomenon') ആണ് ഗ്രാവിറ്റി'. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടെ ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിക്കാൻ പത്മനാഭന് സാധിച്ചു. </span></p><p><span style="font-size: medium;">'ഇലാസ്റ്റിസിറ്റി ആകട്ടെ, ഫ്ളൂയിഡ് മെക്കാനിക്സ് ആകട്ടെ, അവയിലെ ഇക്വേഷനുകൾക്ക് ദ്രാവകങ്ങളുടെയും മറ്റും ആറ്റമിക, തന്മാത്രാ തലങ്ങളിൽ പ്രസക്തിയില്ല. നമുക്കറിയാം, അസംഖ്യം തന്മാത്രകൾ ചേർന്നതാണ് ഒരു ദ്രാവകം. പക്ഷേ, തന്മാത്രകളെ കൈകാര്യം ചെയ്യുന്ന നിയമങ്ങൾ വ്യത്യസ്തമാണ്. ഒരു ദ്രാവകത്തിലെ തന്മാത്രകളെല്ലാം ഒന്നായി ചേർന്നിരിക്കുന്ന (continuum) അവസ്ഥയിലാണെന്ന് പരിഗണിച്ചാൽ അതിന് അതിന്റേതായ ഇക്വേഷനുകളുണ്ട്. ഇതുപോലെ, സ്പേസ്-ടൈം മുഴുവൻ ഒന്നായി ചേർന്നിരിക്കുന്നതായി കരുതിയാൽ (continuum ആണെന്ന് കരുതിയാൽ) അതിന്റെ സമവാക്യങ്ങളാണ് ഐൻസ്റ്റൈൻ തന്നിട്ടുള്ളത്'. ഒരു കുപ്പിയിലെ വെള്ളം നോക്കിയാൽ അത് ഒന്നായി ചേർന്നിരിക്കുന്നതായി തോന്നും. അതിൽ ആറ്റങ്ങളോ തന്മാത്രകളോ ഉള്ളതായി തോന്നില്ല. അതിന് മൈക്രോസ്കോപ്പിലുടെ നോക്കണം. അപ്പോൾ അറിയാം, കുപ്പിയിലെ വെള്ളത്തിൽ നല്ലൊരു ഭാഗം ശൂന്യസ്ഥലമാണ്, അല്ലാതെ മുഴുവനും ഒന്നായി ചേർന്നിരിക്കുകയല്ല എന്ന്. സ്പേസ്-ടൈമിന്റെ കാര്യവും ഇങ്ങനെയാണെന്ന് പത്മനാഭൻ പറയുന്നു. ആറ്റങ്ങൾ പോലുള്ള 'സൂക്ഷ്മഘടനകൾ' ചേർന്നാണ് സ്പേസ്-ടൈം രൂപപ്പെട്ടിട്ടുള്ളത്. 'അതുപക്ഷേ, വളരെ വളരെ വളരെ ചെറുതാണ്. ഒരു സ്ക്വയർ സെന്റീമീറ്റർ വലിപ്പമുള്ള സ്റ്റാമ്പെടുത്താൽ, അതിൽ ഇത്തരം 10^66 (1 കഴിഞ്ഞ് 66 പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യ) സൂക്ഷ്മഘടനകളുണ്ടാകും. ഇത്ര സൂക്ഷ്മായ 'ഘടനകൾ' കൊണ്ടാണ് സ്പേസ്-ടൈം രൂപപ്പെട്ടിരിക്കുന്നത്. അത് എത്രയാണെന്ന് നമുക്ക് കാൽക്കുലേറ്റ് ചെയ്യാൻ പറ്റും. പക്ഷേ, അത് എന്താണെന്ന് ഇനിയും പിടികിട്ടിയിട്ടില്ല'. ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണ്. </span></p><p><span style="font-size: medium;">വാതകങ്ങളുടെ കാര്യത്തിൽ 'ചാൾസ് നിയമം' (charles law), 'ബോയിൽസ് നിയമം' (boyle's law) പോലുള്ളവയെ കുറിക്കുന്ന താപഗതിക സമവാക്യങ്ങൾ (thermodynamics equations) തന്നെയാണ് ഐൻസ്റ്റൈന്റേതും എന്നാണ് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. താപനില, എൻട്രോപ്പി (entropy) തുടങ്ങിയ താപഗതിക സങ്കൽപ്പങ്ങളൊക്കെ പ്രതിഫലിക്കുന്ന രൂപത്തിൽ ഐൻസ്റ്റൈന്റെ സമവാക്യങ്ങളെ മാറ്റിയെഴുതാം. 'സ്പേസ്-ടൈമിന്റെ വക്രത നിശ്ചയിക്കുന്ന സമവാക്യത്തെ താപഗതിക സമവാക്യമായി മാറ്റിയെഴുതാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്', പത്മനാഭൻ പറയുന്നു. 'സ്പേസ്-ടൈം' ചൂടാകുന്നതും തണുക്കുന്നതും എങ്ങനെയെന്ന്, ഇത്തരത്തിൽ മാറ്റിയെഴുതിയ സമവാക്യങ്ങൾ കാട്ടിത്തിരുന്നു. </span></p><p><span style="font-size: medium;">'ഒരു ദ്രാവകത്തിന്റെ ഹൈഡ്രോഡൈനാമിക്സ് സമവാക്യങ്ങൾ കൊണ്ട്, ദ്രാവകത്തിന്റെ ആറ്റമിക ഘടനയോ തന്മാത്രാ ഘടനയോ പഠിക്കാൻ ശ്രമിച്ചാൽ നടക്കില്ല. സ്പേസ്-ടൈം ഒരു ദ്രാവകം പോലെയാണ്. അതിനാൽ, സ്പേസ്-ടൈമിന്റെ തലത്തിൽ നമ്മൾ ക്വാണ്ടംനിയമങ്ങൾ പ്രയോഗിച്ചാൽ, സ്പേസ്-ടൈമിന്റെ ആന്തരികഘടനയെക്കുറിച്ച് അറിയാൻ കഴിയില്ല. ഗ്രാവിറ്റിയും ക്വാണ്ടംസിദ്ധാന്തവും തമ്മിൽ ചേർക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിക്കാത്തതിന് കാരണം ഇതാണ്. സ്പേസ്-ടൈമിന്റെ ആന്തരികഘടന അറിയാൻ ആദ്യം വേണ്ടത്, സ്പേസ്-ടൈം സമവാക്യം ഒരു താപഗതിക സമവാക്യമാണെന്ന് മനസിലാക്കലാണ്. ആ ബോധ്യത്തിൽ അതിലും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ, ഏതുതരം 'ഡിഗ്രീസ് ഓഫ് ഫ്രീഡം'** - തന്മാത്രകളോ ആറ്റങ്ങളോ പോലുള്ള ഏത് സൂക്ഷ്മഘടകങ്ങൾ-കൊണ്ടാണ് സ്പേസ്-ടൈം രൂപപ്പെട്ടിട്ടുള്ളതെന്ന് അറിയാൻ കഴിയും. അതിലേക്കാണ് ഞങ്ങൾ നോക്കുന്നത്, ആ രീതിയിലാകും ഇനിയുള്ള മുന്നേറ്റം'-പത്മനാഭൻ വിവരിക്കുന്നു. </span></p><p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdsLz6tyWdFEbiqwb1-nbAxb9T5b3Y7PRwGzR6ii5se6_I-mYIbPnfJeZN7V4oo-A8HljznIWwTvXvYvzqbsmOw3cORJWWn7FU2mZD-XyE9AcSUdYSOSt8K4_e29qVTQXzvSf_A3D25aFKWYof2z3nzGQI6oLYUvexmDNE8sQlWf3DQaTFzQ/s2087/Pic5.%20Padmashri-from-kalam.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="1500" data-original-width="2087" height="379" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdsLz6tyWdFEbiqwb1-nbAxb9T5b3Y7PRwGzR6ii5se6_I-mYIbPnfJeZN7V4oo-A8HljznIWwTvXvYvzqbsmOw3cORJWWn7FU2mZD-XyE9AcSUdYSOSt8K4_e29qVTQXzvSf_A3D25aFKWYof2z3nzGQI6oLYUvexmDNE8sQlWf3DQaTFzQ/w528-h379/Pic5.%20Padmashri-from-kalam.jpg" width="528" /></a></td></tr></tbody></table><span style="font-size: small;">2007 ൽ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങുന്ന താണു പത്മനാഭൻ.</span></p><br /><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td class="tr-caption" style="text-align: center;"></td></tr></tbody></table><span style="font-size: large;">ഇതുവരെ പറഞ്ഞതിന്റൈ സാരം ഇങ്ങനെ എഴുതാം: ഐൻസ്റ്റൈന്റെ ഫീൽഡ് സമവാക്യങ്ങളിലേക്ക് ക്വാണ്ടംനിയമങ്ങൾ നേരിട്ടു പ്രയോഗിക്കുന്നത് (ക്വാണ്ടം ഗ്രാവിറ്റിയുടെ ഏതാണ്ടെല്ലാ മാതൃകകളിലും ആവർത്തിക്കുന്ന സംഗതി ഇതാണ്) അനിവാര്യമായും പരാജയത്തിലേ കലാശിക്കൂ. ഒരു ലിറ്റർ ദ്രാവകത്തിലെ തന്മാത്രകളുടെ എണ്ണം തിട്ടപ്പെടുത്തുംപോലെ, സ്പേസ്-ടൈമിന്റെ 'സൂക്ഷ്മഘടകങ്ങൾ' ('ഡിഗ്രീസ് ഓഫ് ഫ്രീഡം') തിരിച്ചറിയാനും എണ്ണിത്തിട്ടപ്പെടുത്താനും പത്മനാഭന്റെ ഗവേഷണം അവസരമൊരുക്കുന്നു. ഈ 'ഡിഗ്രീസ് ഓഫ് ഫ്രീഡ'ത്തിന്റെ ബലതന്ത്രം, സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ പ്രയോഗം വഴി മനസിലാക്കാനാകും. അനുയോജ്യമായ പരിധിയിൽ അത് അങ്ങേയറ്റം കൃത്യതയോടെ ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, ഐൻസ്റ്റൈന്റെ സാമാന്യആപേക്ഷികതയെക്കാൾ സാമാന്യമായ (ജനറൽ ആയ) വിശാല സിദ്ധാന്തങ്ങളിലേക്ക് ഈ ഫലം നമ്മളെ കൊണ്ടുപോകും. കൂടുതൽ ആഴമേറിയ അടിസ്ഥാന സങ്കൽപ്പത്തിലെ (paradigm) ഒരു സ്പെഷ്യൽ കേസ് മാത്രമാണ് ഐൻസ്റ്റൈന്റെ ജനറൽ റിലേറ്റിവിറ്റി എന്നാണ് പത്മനാഭന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്! </span><p><span style="font-size: medium;">പത്മനാഭന് 60 തികഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ഒരു ഓർമപ്പുസ്തകമുണ്ട്; 'ഗ്രാവിറ്റി ആൻഡ് ക്വാണ്ടം'#. അതിൽ ചേർത്തിട്ടുള്ള ജീവചരിത്ര കുറിപ്പിൽ ജസീറ്റ് സിങ് ബാഗ്ല, സുനു എൻജിനിയർ എന്നിവർ രേഖപ്പെടുത്തുന്നു: 'ഗ്രാവിറ്റിയുടെ കാര്യത്തിൽ ഒരു അടിസ്ഥാനസങ്കൽപ്പ വ്യതിയാനം (paradigm shift) സംഭവിച്ചത് 1915 ലാണ്, ഐൻസ്റ്റൈന്റെ സാമാന്യആപേക്ഷികതാ സിദ്ധാന്തം വഴി. ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ, പത്മനാഭന്റെ ഗവേഷണം വഴി പുതിയൊരു സങ്കൽപ്പവ്യതിയാനം സംഭവിക്കാനുള്ള പുതിയ മുന്നേറ്റത്തിന്റെ വക്കിലാണ് നമ്മൾ'. </span></p><p><span style="font-size: medium;"><b>പ്രാപഞ്ചിക സ്ഥിരാങ്കമെന്ന മായപൊൻമാൻ!</b></span></p><p><span style="font-size: medium;">ക്വാണ്ടം ഗ്രാവിറ്റി കഴിഞ്ഞാൽ പത്മനാഭന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞ പഠനമേഖലയാണ് 'ഫിസിക്സ് ഓഫ് ദി യൂണിവേഴ്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രപഞ്ചപഠനം (cosmology). </span></p><p><span style="font-size: medium;">പ്രപഞ്ചത്തിന്റെ ഒരു പ്രധാന പ്രശ്നം, അതിൽ വെറും നാലുശതമാനം മാത്രമേ നമുക്ക് ദൃശ്യമാകുന്നുള്ളൂ എന്നതാണ്. പ്രപഞ്ചത്തിന്റെ ബാക്കി ഉള്ളടക്കം രണ്ടു വിഭാഗങ്ങളായി നിലകൊള്ളുന്നു എന്നാണ് നിഗമനം. നിഗൂഢദ്രവ്യമെന്ന് പറയാവുന്ന 'ശ്യാമദ്രവ്യം' (dark matter), അതിലും നിഗൂഢമായ 'ശ്യാമോർജ്ജം' (dark energy) എന്നിങ്ങനെ. ജനറൽ റിലേറ്റിവിറ്റിയിലെ ഫീൽഡ് സമവാക്യങ്ങളിൽ ഐൻസ്റ്റീൻ ഉൾപ്പെടുത്തിയ 'പ്രാപഞ്ചിക സ്ഥിരാങ്കം' (cosmological constant) എന്ന ഘടകമായിരിക്കാം ഈ ശ്യാമോർജ്ജം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നിലവിൽ സൈദ്ധാന്തിക ഭൗതികത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം എത്രയാണ് എന്നത്. </span></p><p><span style="font-size: medium;">'പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്', പത്മനാഭൻ വിവരിക്കുന്നു. 'വികസിക്കുന്ന പ്രപഞ്ചത്തെ റോഡിലോടുന്ന ഒരു കാർ ആയി നമുക്കൊന്ന് സങ്കൽപ്പിക്കാം. ഓട്ടത്തിനിടെ അതിന്റെ ആക്സലറേറ്ററിൽ കൂടുതൽ അമർത്തിയാൽ എന്തു സംഭവിക്കും-കാറിന്റെ മുന്നോട്ടുള്ള വേഗം കൂടിക്കൂടി വരും. അതല്ല, ബ്രേക്കാണ് നമ്മൾ അമർത്തുന്നതെങ്കിലോ-കാറിന്റെ വേഗം കുറഞ്ഞുകുറഞ്ഞു വരും. ഇതു രണ്ടും ചെയ്തില്ലെങ്കിൽ, കാർ ഒരേ വേഗത്തിൽ പൊയ്ക്കൊണ്ടിരിക്കും. ഓർക്കുക, കാർ എപ്പോഴും മുന്നോട്ടാണ് പോകുന്നത്, പിന്നിലേക്ക് പോകുന്നില്ല. അതുപോലെ, നമ്മുടെ പ്രപഞ്ചം എപ്പോഴും വികസിക്കുകയാണ്. പക്ഷേ, വികാസത്തിന്റെ തോത് കൂടാം, കുറയാം, അല്ലെങ്കിൽ ഒരേ കണക്കിലാകാം!'</span></p><p><span style="font-size: medium;">പ്രപഞ്ചവികാസത്തിന്റെ തോത് കുറഞ്ഞുവരികയാണെന്ന് ശാസ്ത്രജ്ഞർ കാൽനൂറ്റാണ്ട് മുമ്പുവരെ കരുതി. എന്നാൽ, അതിനു ശേഷമുണ്ടായ കണ്ടെത്തലുകൾ കാര്യങ്ങളെ നേരെ തിരിച്ചുവെച്ചു; പ്രപഞ്ചവികാസം കുറയുകയല്ല, അതിന്റെ തോത് കൂടുകയാണ്! 'സാധാരണ ഗതിയിലുള്ള ഒരു സംഗതികൾക്കും, പദാർഥരൂപങ്ങൾക്കും പ്രപഞ്ചത്തിന്റെ വികാസത്തെ ഇങ്ങനെ ത്വരിതപ്പെടുത്താൻ (accelerate ചെയ്യാൻ) സാധിക്കില്ല', പത്മനാഭൻ ഓർമിപ്പിക്കുന്നു. 'ശ്യാമോർജ്ജം (ഡാർക്ക് എനർജി) എന്ന നിഗൂഢസത്തയാണ് ഇതിന് കാരണം എന്നു കരുതുന്നു. ഡാർക്ക് എനർജി കൊണ്ട് വിശദീകരിക്കേണ്ട ഈ പ്രതിഭാസത്തെ മറ്റൊരു സംഗതി കൊണ്ടും വിശദീകരിക്കാനാകും. അതാണ് പ്രാപഞ്ചിക സ്ഥിരാങ്കം. പ്രപഞ്ചത്തിലെ എല്ലാ നിരീക്ഷണഫലങ്ങളും, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യമറിയാമെങ്കിൽ അതുപയോഗിച്ച് നമുക്ക് വിശദീകരിക്കാൻ സാധിക്കും'. </span></p><p><span style="font-size: medium;">പ്രപഞ്ചത്തിലെ നാലാമത്തെ സ്ഥിരാങ്കം (constant) ആണ് പ്രാപഞ്ചിക സ്ഥിരാങ്കം. ആദ്യത്തേത് ഐസക് ന്യൂട്ടൺ അവതരിപ്പിച്ച ഗുരുത്വാകർഷണ സ്ഥിരാങ്കം (gravitational constant, G), അടുത്തത് പ്രകാശവേഗം (speed of light, c), മൂന്നാമത്തേത് ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്ലാങ്ക് സ്ഥിരാങ്കം (Planck constant, h). ഗ്രീക്ക് അക്ഷരമാലയിലെ ലാംഡ (Lamda) എന്ന അക്ഷരം കൊണ്ടാണ് നാലാമത്തെ പ്രാപഞ്ചിക സ്ഥിരാങ്കത്തെ സൂചിപ്പിക്കുന്നത്. പത്മനാഭൻ തുടരുന്നു: 'നാലു സ്ഥിരാങ്കങ്ങൾ ഉണ്ടെങ്കിൽ, അവയെ എല്ലാം കൂട്ടി നമുക്ക് ഡയമൻഷനില്ലാത്ത ഒരു അളവ്, ഒരു നിർദ്ദിഷ്ട സംഖ്യ കണ്ടുപിടിക്കാൻ കഴിയും. എന്നുവെച്ചാൽ, പ്രാപഞ്ചിക സ്ഥിരാങ്കത്തെ മറ്റ് മൂന്നു സ്ഥിരാങ്കങ്ങൾ വെച്ചുകൊണ്ട് അവതരിപ്പിക്കാൻ കഴിയും. അങ്ങനെ അവതരിപ്പിക്കുമ്പോൾ പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം വളരെ വളരെ ചെറുതാണ്. ഒന്നിനെ, ഒന്നു കഴിഞ്ഞാൽ 123 പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യകൊണ്ട് ഭാഗിച്ചാൽ കിട്ടുന്ന സംഖ്യ (1/10^123) സങ്കൽപ്പിച്ചു നോക്കുക. അത്രയ്ക്ക് സൂക്ഷ്മമായ മൂല്യമാണ് പ്രാപഞ്ചിക സ്ഥിരാങ്കത്തിന് കിട്ടുന്നത്. മൂല്യം ഇത്ര ചെറുതായത് എന്തുകൊണ്ടെന്ന് ആർക്കും പറയാൻ കഴിയുന്നില്ല'.</span></p><p><span style="font-size: medium;">എന്നുവെച്ചാൽ, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം ഇപ്പോഴും ഒരു നിഗൂഢതയാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം പത്മനാഭന്റെ പഠനം മുന്നോട്ടുവെയ്ക്കുന്നു. പ്രപഞ്ചത്തിൽ ഒരു നിരീക്ഷകന് ലഭ്യമാകുന്ന 'ഇൻഫർമേഷന്റെ' ആകെത്തുകയുമായി, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യത്തെ എങ്ങനെ സ്വാഭാവികരീതിയിൽ ബന്ധപ്പെടുത്താമെന്നാണ് പത്മനാഭന്റെ സമീപനം കാട്ടിത്തരുന്നത്. മാത്രമല്ല, ഈ സ്ഥിരാങ്കത്തിന്റെ മൂല്യം നിർണയിക്കാനുള്ള ഗണിത സമവാക്യവും മുന്നോട്ടുവെയ്ക്കുന്നു. പത്മനാഭന്റെ പഠനങ്ങൾ പ്രവചിക്കുന്ന സ്ഥിരാങ്ക മൂല്യം നിരീക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന മൂല്യവുമായി ഒത്തുപോകുന്നു എന്നതാണ് ശ്രദ്ധേയം! </span></p><p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqsIjelQPtVs59IAgNXpsrzeNtrVzhWatslwJfEOa0JpwkYkzaDn6Ht4-_vOzfdM-Gfma64ZnHnCxAAAPtYEQiFuz2_JFRtLxwnkUST3NbOapjy-LgzmJD44Ylqqk4qXk9pQvwkyUDLwmWkpxsEqVoy-KMFfaFzUa4m9MLcSBz8-N6iWXnMA/s709/Pic6.-Family-of-Thanu-Padmanabhan.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="531" data-original-width="709" height="413" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqsIjelQPtVs59IAgNXpsrzeNtrVzhWatslwJfEOa0JpwkYkzaDn6Ht4-_vOzfdM-Gfma64ZnHnCxAAAPtYEQiFuz2_JFRtLxwnkUST3NbOapjy-LgzmJD44Ylqqk4qXk9pQvwkyUDLwmWkpxsEqVoy-KMFfaFzUa4m9MLcSBz8-N6iWXnMA/w550-h413/Pic6.-Family-of-Thanu-Padmanabhan.jpg" width="550" /></a></td></tr></tbody></table></p><span style="font-size: x-small;">പത്മനാഭന്റെ കുടുംബം. വാസന്തി, പത്മനാഭൻ, ഹംസ-മൂന്നു പേരും അസ്ട്രോഫിസിക്സിൽ പി.എച്ച്.ഡി. നേടിയവർ. ചിത്രം കടപ്പാട്: ഡോ.താണു പത്മനാഭൻ.</span><br /><br /><p><span style="font-size: large;">കോസ്മോളജി, നക്ഷത്രഭൗതികം തുടങ്ങിയ മേഖലയിൽ ഗവേഷകയായ മകൾ ഡോ.ഹംസ പത്മനാഭനുമായി ചേർന്നാണ് മേൽസൂചിപ്പിച്ച പഠനം പത്മനാഭൻ നടത്തിയത്. 2017 ൽ പ്രസിദ്ധീകരിച്ച ആശയം##, പ്രപഞ്ചപഠനരംഗത്തുള്ളവർ മുഴുവനായും അംഗീകരിച്ചിട്ടില്ല. എങ്കിലും, തങ്ങൾ ശരിയായ ദിശയിലാണെന്ന് പത്മനാഭൻ വിശ്വസിക്കുന്നു.</span></p><p><span style="font-size: medium;">'പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം എങ്ങനെ തീരുമാനിക്കാം എന്നതു സംബന്ധിച്ച ആശയമാണ് ഞങ്ങൾ അവതരിപ്പിച്ചത്', അദ്ദേഹം പറയുന്നു. 'അതിങ്ങനെയാണ്-നമ്മൾ പ്രപഞ്ചത്തിൽ പിന്നോട്ടു പോയാൽ 'ബിഗ് ബാങി' (മഹാവിസ്ഫോടനം) ലേക്ക് എത്തും. അതിന് മുമ്പ് എന്തായിരുന്നു എന്നു ചോദിച്ചാൽ, സാധാരണഗതിയിൽ അതിനൊരു ഉത്തരമില്ല. ഞങ്ങളത് പഠിച്ചപ്പോൾ എത്തിയ നിഗമനം, പ്രപഞ്ചാരംഭത്തിൽ സംഭവിച്ചത് ഒരുതരം 'ഫേസ് പരിവർത്തനം' (phase transition) ആയിരുന്നു എന്നാണ്. മഞ്ഞുകട്ടി വെള്ളമാകുന്നില്ലേ, അത് ഫേസ് പരിവർത്തനത്തിന് ഉദാഹരണമാണ്. ബിഗ് ബാങിന് മുമ്പുള്ളത് ഒരു മഞ്ഞുകട്ടിയുടെ ഫേസ് (phase, അവസ്ഥ) എന്ന് സങ്കൽപ്പിച്ചാൽ, ബിഗ് ബാങിന് ശേഷമുള്ളത് (നമ്മളീ പ്രപഞ്ചമായി കാണുന്നത്) വെള്ളത്തിന്റെ ഫേസ് ആണ്'. </span></p><p><span style="font-size: medium;">ഒരു 'പ്രീ-ജ്യോമട്രിക് (pre-geometric) ഫേസി'ൽ നിന്ന് പരിവർത്തനമുണ്ടായി 'ക്ലാസിക്കൽ ഫേസി' (classical phase) ലേക്ക് പ്രപഞ്ചമെത്തിയെന്ന് സാങ്കേതികമായി പറയാം. 'ബിഗ് ബാങിന്റെ സ്ഥാനത്ത് ഇവിടെ സംഭവിക്കുന്നത് ഫേസ് പരിവർത്തനമാണ്', അദ്ദേഹം പറയുന്നു. 'അങ്ങനെ വരുമ്പോൾ, അതിൽ നിന്ന് ഒരു നമ്പർ നമുക്ക് കണ്ടുപിടിക്കാനാകും. ഐസ്കട്ടി വെള്ളമാകുമ്പോൾ, ഐസിലെത്ര ആറ്റങ്ങളുണ്ടോ അത്രയും എണ്ണം ആറ്റങ്ങളാകും വെള്ളത്തിലും കാണുക. ഇതിന് ഫിസിക്സിൽ 'ഡിഗ്രീസ് ഓഫ് ഫ്രീഡം' എന്നു പറയും. ഫേസ് പരിവർത്തനത്തിൽ 'ഡിഗ്രീസ് ഓഫ് ഫ്രീഡ'ത്തിന് വ്യത്യാസമുണ്ടാകില്ല. ഈ സങ്കൽപ്പത്തിന്റെ സഹായത്തോടെ, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം കൃത്യമായി നിർണ്ണയിക്കാൻ പറ്റുന്നുണ്ട്. ആ സ്ഥിരാങ്കം എന്തുകൊണ്ട് ഇത്ര ചെറിയ മൂല്യമുള്ളതാകുന്നു എന്നകാര്യവും സൈദ്ധാന്തികമായി വിശദീകരിക്കാൻ ഞങ്ങൾക്കായി. ഞങ്ങൾ പ്രവചിച്ച മൂല്യവും, നിരീക്ഷണങ്ങളിൽ കണ്ടെത്തിയ മൂല്യവും തമ്മിൽ ഒരു വ്യത്യാസവുമില്ല'. </span></p><p><span style="font-size: medium;">'ഇതൊരു വലിയ മുന്നേറ്റമാണെന്ന് ഞങ്ങൾ കരുതുന്നു. പക്ഷേ, ഇത് പൂർണ്ണമായി സ്വീകരിക്കപ്പെട്ടു എന്നു പറയാനാകില്ല. തിറയറ്റിക്കൾ ഫിസിക്സ് മേഖലയിലുള്ളവർ ഇക്കാര്യം ഇപ്പോഴും പരിശോധിച്ചു വരികയാണ്. ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്, ഇതാണ് ശരിയായ വഴി എന്നതിനെപ്പറ്റി. ഡാർക്ക് എനർജിയുടെ നിഗൂഢതയും ഈ വഴിക്ക് പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ', തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പത്മനാഭൻ ഇക്കാര്യം പറയുന്നത്. </span></p><p><span style="font-size: medium;">---------</span></p><p><span style="font-size: medium;">പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണ് എന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഗലീലിയോ ഗലീലി ആണ് പറഞ്ഞത്. അതെത്ര സത്യമാണെന്ന് ജനറൽ റിലേറ്റിവിറ്റി, ക്വാണ്ടംമെക്കാനിക്സ് തുടങ്ങിയ പഠനമേഖലകൾ നമുക്ക് കാട്ടിത്തരുന്നു. ഐൻസ്റ്റൈൻ ജനറൽ റിലേറ്റിവിറ്റി അവതരിപ്പിച്ചത് ഫീൽഡ് സമവാക്യങ്ങൾ വഴിയാണ്. ക്വാണ്ടംഭൗതികമാണെങ്കിലോ, പ്രപഞ്ചത്തെ സൂക്ഷ്മതലത്തിൽ വിശദീകരിക്കുന്നത് മുഴുവൻ സങ്കീർണ്ണ ഗണിതരൂപത്തിലും. ഈ സൂചിപ്പിച്ച രണ്ട് മേഖലകളും-ജനറൽ റിലേറ്റിവിറ്റിയും ക്വാണ്ടംഭൗതികവും-കൂട്ടിയിണക്കാൻ ശ്രമിക്കുന്ന ആർക്കും ഗണിതത്തിൽ അസാമാന്യ പ്രാവണ്യം കൂടിയേ തീരൂ.</span></p><p><span style="font-size: medium;">അങ്ങനെയെങ്കിൽ, ക്വാണ്ടംഗ്രാവിറ്റി, പ്രാപഞ്ചിക സ്ഥിരാങ്കം തുടങ്ങിയവയുമായി മല്ലിടുന്ന പത്മനാഭൻ എവിടുന്നാണ് ഗണിതം പഠിച്ചത്? സങ്കീർണ ഗണിതരൂപങ്ങളിൽ നിലകൊള്ളുന്ന പ്രപഞ്ചരഹസ്യങ്ങൾ തേടാൻ അദ്ദേഹത്തെ ആരാണ് പ്രാപ്തനാക്കിയത്? ഇതു മനസിലാക്കാൻ, നമ്മൾ അൽപ്പം പിന്നോട്ട് സഞ്ചരിക്കണം, തിരുവനന്തപുരത്ത് പത്മനാഭന്റെ ബാല്യത്തിലേക്ക്!</span></p><p><span style="font-size: medium;"><b>ഗണിതം എന്ന കുടുംബകാര്യം</b></span></p><p><span style="font-size: medium;">തിരുവനന്തപുരത്ത് 1957 മാർച്ച് 10ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി താണു പത്മനാഭൻ ജനിച്ചു. കരമനയിലെ വാടകവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പിതാവ് താണു അയ്യർ ഗണിതപ്രതിഭ ആയിരുന്നെങ്കിലും, വീട്ടിലെ പ്രാരാപ്തങ്ങൾ മൂലം അക്കാദമിക് താത്പര്യങ്ങൾ ബലികഴിച്ച് വനംവകുപ്പിൽ ഉദ്യോഗസ്ഥനാകേണ്ടി വന്നു. ഉദ്യോഗം അതാണെങ്കിലും, താണു അയ്യരും അദ്ദേഹത്തിന്റെ തലമുറയിൽ പെട്ട ബന്ധുക്കളും ഗണിതത്തിലുള്ള, പ്രത്യേകിച്ചും ജ്യോമട്രിയിലുള്ള താത്പര്യം ഉപേക്ഷിച്ചില്ല. പരസ്പരം പങ്കുവെച്ച് അത് നിലനിർത്തി. പത്മനാഭനെ ചെറുപ്പത്തിലേ ഗണിതത്തിന്റെ മായികലോകത്തേക്ക് കൈപ്പിടിച്ചു നടത്തയവരിൽ സ്വന്തം പിതാവിനെ കൂടാതെ, ബന്ധുവായിരുന്ന നീലകണ്ഠ ശർമയും (അദ്ദേഹത്തിന് ട്രാൻസ്പോർട്ട് വകുപ്പിലായിരുന്നു ജോലി) ഉണ്ടായിരുന്നു. സ്വന്തം വ്യക്തിത്വം സൂക്ഷിക്കുന്നതിനൊപ്പം, വിജ്ഞാനം ആർജിക്കാനുള്ള അഭിനിവേശം പത്മനാഭന്റെ ഉള്ളിൽ സ്ഥിരമായി കൊളുത്തിവെച്ചത് ഇവർ രണ്ടാളുമാണ്. 'വീട്ടിൽ ഇല്ലായ്മകൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. എങ്കിലും, ചെറുപ്പത്തിൽ കുടുംബവൃത്തങ്ങളിൽ ഞാൻ ആവർത്തിച്ച് കേട്ട ആത്പവാക്യം 'Excellence is not negotiable!' എന്നായിരുന്നു'-അഭിമാനത്തോടെയാണ് പത്മനാഭൻ ഇക്കാര്യം പറയുന്നത്. ഈ പശ്ചാത്തലത്തിൽ ആ ബാലൻ ഗണിതത്തിൽ ഉന്നതനിലവാരം ആർജ്ജിച്ചതിലും, ജ്യാമിതിയിൽ വലിയ താത്പര്യം കാട്ടിയതിലും അത്ഭുതമില്ല.</span></p><p><span style="font-size: medium;">ഒരു സാധാരണ സർക്കാർ സ്കൂളിലാണ് പത്മനാഭൻ പഠിച്ചത്, കരമന ഗവൺമെന്റ് സ്കൂളിൽ. 1963-1972 കാലത്ത് അവിടെ പഠിക്കുമ്പോൾ, ആ കുട്ടി ഗണിതത്തിൽ മറ്റുള്ളവരെക്കാൾ മുന്നിലായിരുന്നു എന്നത് ഒഴിച്ചാൽ, മറ്റ് കാര്യങ്ങളിലൊന്നും വലിയ കഴിവ് പ്രകടിപ്പിച്ചില്ല. ക്ലാസിൽ ഏറ്റവും കൂടുതൽ മികവ് കാട്ടിയ ആദ്യ മൂന്നുപേരിൽ ഒരാൾ മാത്രമായിരുന്നു പത്മനാഭൻ. ക്ലാസിലെ ടോപ്പ് റാങ്ക് സ്ഥിരമായി നിലനിർത്താൻ അവന് കഴിയാത്തതിന് ഒരു കാരണം ഹിന്ദിയായിരുന്നു. (ഇപ്പോഴും താൻ അത് ശരിക്കു പഠിച്ചിട്ടില്ലാത്തതിൽ അദ്ദേഹം പരിതപിക്കുന്നു!). </span></p><p><span style="font-size: medium;">സ്കൂൾ പഠനം പൂർത്തിയാക്കി പ്രീഡിഗ്രിക്ക് (ഇപ്പോഴിത് സ്കൂളിന്റെ ഭാഗമായ പ്ലസ്ടൂ ആണ്) തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ ചേർന്നു. (ആ സമയത്ത് പത്മനാഭന്റെ കുടുംബം കോട്ടയ്ക്ക് പുറത്ത് ഒന്നാം പുത്തൻ തെരുവിലേക്ക് താമസം മാറ്റി). 1973-1974 കാലത്ത് പ്രീഡിഗ്രി പഠിക്കുമ്പോൾ മൂന്നു സംഗതികൾ ആ കൗമാരപ്രായക്കാരന്റെ ജീവിതത്തെ സ്വാധീനിച്ചു. ഗണിതത്തിൽ പഠനം തുടരാൻ ഉറച്ചിരുന്ന ആ വിദ്യാർത്ഥി, 'ഫെയ്ൻമാൻ ലക്ചേഴ്സ് ഓൺ ഫിസിക്സ്' വായിച്ച്, ഗണിതം വേണ്ട സൈദ്ധാന്തിക ഭൗതികം മതി എന്ന് തീരുമാനിച്ചതാണ് ആദ്യത്തേത്. രണ്ടാമത്തേത്, അക്കാലത്ത് തിരുവനന്തപുരം നഗരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'ട്രിവാൻഡ്രം സയൻസ് സൊസൈറ്റി'യുടെ സജീവപ്രവർത്തകരിൽ ഒരാളായി എന്നത്. സൊസൈറ്റിയിലെ പങ്കാളിത്തമാണ് സൈദ്ധാന്തിക ഭൗതികത്തിലേക്ക് കടക്കാൻ വേണ്ട ആത്മബലം പത്മനാഭന് നൽകിയത്. മൂന്നാമത്തേത്, NCERT നടത്തുന്ന 'നാഷണൽ സയൻസ് ടാലന്റ് സേർച്ച്' (NSTS) പരീക്ഷയിൽ വിജയിച്ചത്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ താത്പര്യമുള്ള കാലത്തോളം അത് പഠിക്കാൻ ഈ പരീക്ഷ വിജയിക്കുന്നത് സഹായിക്കും. തന്റെ കുടുംബം ഒരിക്കലും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്തതിനാൽ, സ്കോളർഷിപ്പ് വഴി കിട്ടുന്ന പണം പത്മനാഭന് വലിയ ആശ്വാസമായിരുന്നു. മാത്രമല്ല, പരീക്ഷ പാസാകുന്നവർക്ക് രാജ്യത്തെ പ്രധാന ശാസ്ത്രസ്ഥാപനങ്ങളിൽ ഒരു മാസത്തെ സമ്മർക്യാമ്പിൽ പങ്കെടുക്കാം, അവിടുത്തെ ഗവേഷകരുമായി ഇടപഴകാം. ഇതും ഭാവിക്ക് വലിയ മുതൽക്കൂട്ടായി. </span></p><p><span style="font-size: medium;">പ്രിഡീഗ്രിക്ക് ശേഷം 1974 ൽ ആ വിദ്യാർഥി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഫിസിക്സ് മെയിനെടുത്ത് ബിരുദത്തിന് (BSc) ചേർന്നു. അവിടെ നിന്ന് ഗോൾഡ് മെഡലോടെ ബി.എസ്.സി.യും (1977), എം.എസ്.സി.യും (1979) ഫസ്റ്റ്റാങ്കിൽ പാസായി. </span></p><p><span style="font-size: medium;">യൂണിവേഴ്സിറ്റി കോളേജിലുള്ളപ്പോൾ 1977 ൽ പത്മനാഭൻ തന്റെ ആദ്യപ്രബന്ധം പ്രസിദ്ധീകരിച്ച കാര്യം തുടക്കത്തിൽ പറഞ്ഞല്ലോ. സൈദ്ധാന്തിക ഭൗതികത്തിൽ നടത്തിയ ആഴത്തിലുള്ള വായനയുടെയും പഠനത്തിന്റെയും ഫലമായിരുന്നു അത്. ബിരുദത്തിന് ചേർന്ന് ആദ്യവർഷങ്ങളിലാണ് പത്മനാഭൻ 'കോഴ്സ് ഓഫ് തിയററ്റിക്കൽ ഫിസിക്സി' (by Landau and Lifshitz) ന്റെ പത്തു വോള്യവും സ്വന്തംനിലയ്ക്ക് പഠിക്കുന്നത്. 'ഗ്രാവിറ്റി'യുമായി ആയുഷ്ക്കാല പ്രണയം ആരംഭിക്കുന്നതും ആ സമയത്ത് തന്നെ. ഇക്കാര്യത്തിൽ പത്മനാഭനെ തുടക്കത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് 'ഗ്രാവിറ്റേഷൻ' ('Gravitation' by Misner, Thorne and Wheeler) എന്ന ഇതിഹാസ ഗ്രന്ഥമാണ്. 'ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം. അതിൽ നൽകിയിട്ടുള്ള എല്ലാ പ്രോബ്ലങ്ങളും ചെയ്തുനോക്കിയ അപൂർവ്വം ചിലരിൽ ഒരാൾ ഒരുപക്ഷേ, ഞാനായിരിക്കാം'. സിറോക്സ് കോപ്പി എന്നൊന്നും കേട്ടിട്ടു പോലുമില്ലാത്ത കാലമാണ്. പുസ്തകം സ്വന്തമായി വാങ്ങാനുള്ള ശേഷിയുമില്ല. അതിനാൽ, അതിൽ നിന്ന് നൂറുകണക്കിന് പേജുകൾ വരുന്ന നോട്ടുകൾ എഴുതിയെടുത്തത് ഇപ്പോഴും തന്റെ പക്കലുള്ള കാര്യം പത്മനാഭൻ പറയുന്നു. </span></p><p><span style="font-size: medium;">ഇതിന്റെ യുക്തിസഹമായ പരിണാമം, യൂറോപ്പിലോ അമേരിക്കയിലോ പി.എച്ച്.ഡി. ചെയ്യാൻ പോകുക എന്നതായിരുന്നു. എന്നാൽ, വീട്ടിലെ സാഹചര്യം പത്മനാഭനെ അതിന് അനുവദിച്ചില്ല. പകരം, അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായ മുംബൈയിലെ 'ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചി' (TIFR) ൽ ചേർന്നു. 1979 ആഗസ്റ്റിൽ അവിടെ ചേർന്ന പത്മനാഭൻ, പ്രസിദ്ധ ഇന്ത്യൻ പ്രാപഞ്ചികശാസ്ത്രജ്ഞനായ ജെ.വി.നർലിക്കറിന്റെ മേൽനോട്ടത്തിൽ 'ക്വാണ്ടം കോസ്മോളജി'യിൽ 1983 ൽ പി.എച്ച്.ഡി.പൂർത്തിയാക്കി. അതിനിടെ, 1980 ഫെബ്രുവരിയിൽ ടി.ഐ.എഫ്.ആറിൽ ഒരു ഫാക്കൽറ്റി സ്ഥാനം (റിസർച്ച് അസോസിയേറ്റ് പദവി) ലഭിച്ചു. 1992 വരെ അവിടെ തുടർന്ന പത്മനാഭൻ, അതിനു ശേഷം പ്രവർത്തന മണ്ഡലം പൂണെയിൽ 'ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സി' (IUCAA) ലേക്ക് മാറി.</span></p><p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWTXYXUuU2HruIFnjANCfkNk3593qFasFpzEJtVsj9xFSYXiKlgGXGK59ZaFGfAeKktenL4xeltwmXmpOWNyRDdayUmvG8LcDQfZbU5qVS9aMo7fsHlczxFSNz5TpOIJ3boTz0Cdc0vgYzStojhkNRe9NBjKDb4u0ZTFIMtOw04gucJ85Vkg/s1364/PIc7.%20Bhatnagaraward-from-devagauda.jpg" imageanchor="1" style="margin-left: auto; margin-right: auto;"><span style="font-size: x-small;"><img border="0" data-original-height="1011" data-original-width="1364" height="378" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWTXYXUuU2HruIFnjANCfkNk3593qFasFpzEJtVsj9xFSYXiKlgGXGK59ZaFGfAeKktenL4xeltwmXmpOWNyRDdayUmvG8LcDQfZbU5qVS9aMo7fsHlczxFSNz5TpOIJ3boTz0Cdc0vgYzStojhkNRe9NBjKDb4u0ZTFIMtOw04gucJ85Vkg/w511-h378/PIc7.%20Bhatnagaraward-from-devagauda.jpg" width="511" /></span></a></td></tr></tbody></table></p><span style="font-size: x-small;">ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് സ്വീകരിക്കുന്ന താണു പത്മനാഭൻ. </span><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody><tr><td class="tr-caption" style="text-align: center;"></td><td class="tr-caption"><br /></td></tr></tbody></table><span style="font-size: large;">ടി.ഐ.എഫ്.ആറിൽ വെച്ച്, തന്നെക്കാൾ ഒരുവർഷം ജൂനിയറായി പി.എച്ച്.ഡി.ക്ക് ചേർന്ന വാസന്തിയുമായി പത്മനാഭൻ പ്രണയത്തിലായി. 1983 മാർച്ചിൽ വിവാഹം. വ്യക്തിപരമായി മാത്രമല്ല, പത്മനാഭന്റെ അക്കാദമിക ജീവിതത്തിലും വാസന്തി സ്വാധീനം ചെലുത്തി. പിൽക്കാലത്ത് പത്മനാഭൻ രചിച്ച എല്ലാ അക്കാദമിക് ശാസ്ത്രഗ്രന്ഥങ്ങളുടെയും പിന്നിൽ വാസന്തിയുടെ സഹായമുണ്ടായിരുന്നു. ഇരുവരും ചേർന്ന് 'The Dawn of Science' (2019) എന്ന പോപ്പുലർ സയൻസ് ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. വാസന്തി-പത്മനാഭൻ ദമ്പതികൾക്ക് ഒരു മകളേയുള്ളൂ, നമ്മൾ ഇതിനകം പരിചയപ്പെട്ട ഹംസ പത്മനാഭൻ ('ഹംസവാഹിനി' എന്നായിരുന്നു ആദ്യം പേരിട്ടത്, പിന്നീട് ചുരുക്കി ഹംസ എന്നാക്കി). മാതാപിതാക്കളെ പോലെ ഹംസയും അസ്ട്രോഫിസിക്സിൽ പി.എച്ച്.ഡി. നേടിയ ഗവേഷകയാണ്. ഒരുപക്ഷേ, മുഴുവൻ അംഗങ്ങൾക്കും അസ്ട്രോഫിസിക്സ് പി.എച്ച്.ഡി. ഉള്ള അപൂർവ്വം കുടുംബങ്ങളിലൊന്നാകും പത്മനാഭന്റേത്! ജനീവ സർവ്വകലാശാലയിൽ അസ്ട്രോഫികിസിൽ ഗവേഷകയാണ് ഹംസ പത്മനാഭൻ ഇപ്പോൾ.</span><p><span style="font-size: medium;"><b>ശാസ്ത്രപ്രചാരകൻ </b></span></p><p><span style="font-size: medium;">അന്താരാഷ്ട്ര ജേർണലുകളിൽ പത്മനാഭൻ മുന്നൂറോളം പേപ്പറുകൾ പ്രസിദ്ധീകരിച്ച കാര്യം സൂചിപ്പിച്ചല്ലോ. ഇവ കൂടാതെ, ശ്രദ്ധേയമായ പത്തു പഠനഗ്രന്ഥങ്ങളും രണ്ട് പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 16 പി.എച്ച്.ഡി.വിദ്യാർഥികളെ ഗൈഡ് ചെയ്തു. അവരിൽ മിക്കവരും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ അറിയപ്പെടുന്ന ഗവേഷകരോ ഫാക്കൽറ്റി അംഗങ്ങളോ ആണ്. </span></p><p><span style="font-size: medium;">അമേരിക്കയിലെ 'ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷൻ' ഏർപ്പെടുത്തിയ ആദ്യ പുരസ്കാരം 2008 ൽ നൽകപ്പെട്ടത് പത്മനാഭന്റെ പഠനത്തിനാണ്. ഇതുപോലെ, പത്മനാഭന്റെ പഠനങ്ങൾക്ക് വേറെ എട്ട് അവർഡുകൾ കൂടി ലഭിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തെ തേടി ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്കാരങ്ങളും എത്തി. ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമി (INSA) യങ് സയന്റിസ്റ്റ് അവാർഡ് (1984), ബി.എം.ബിർള സയൻസ് പ്രൈസ് (1991), ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് (1996), സി.എസ്.ഐ.ആറിന്റെ മില്ലിനിയം മെഡൽ (2000), ഹോമി ഭാഭ ഫെല്ലോഷിപ്പ് (2003), ഐ.എൻ.എസ്.എ. വെയ്നു ബാപ്പു ഇന്റർനാഷണൽ അവാർഡ് (2007), പത്മശ്രീ (2007), ഫിസിക്കൽ സയൻസസിനുള്ള ആദ്യ ഇൻഫോസിസ് സയൻസ് പ്രൈസ് (2009), എം.പി.ബിർള മെമ്മോറിയൽ അവാർഡ് (2019) ഒക്കെ പത്മനാഭന് ലഭിച്ച ബഹുമതികളിൽ ചിലതു മാത്രം. ഈ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് കേരള ശാസ്ത്രപുരസ്കാരം (2021). തേർഡ് വേൾഡ് അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ് ഉൾപ്പടെ ഒട്ടേറെ ഫെലോഷിപ്പുകളും പത്മനാഭനെ തേടിയെത്തി. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ (IAU) കോസ്മോളജി കമ്മിഷൻ 47 ന്റെ പ്രസിഡന്റ് സ്ഥാനവും (2009 മുതൽ 2012 വരെ), ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സിന്റെ (അസ്ട്രോഫിസിക്സ്) കമ്മീഷൻ 19 ന്റെ ചെയർമാനായും (2011 മുതൽ 2014 വരെ) പത്മനാഭൻ പ്രവർത്തിച്ചു. </span></p><p><span style="font-size: medium;">ശാസ്ത്രം ജനകീയവത്ക്കരിക്കാനുള്ള പ്രവർത്തനങ്ങളിലും പത്മനാഭൻ സജീവമാണ്. അതിന് തെളിവാണ്, അദ്ദേഹം പ്രസിദ്ധീകരിച്ച നൂറിലേറെ മികവുറ്റ പോപ്പുലർ സയൻസ് ലേഖനങ്ങളും, അദ്ദേഹം നടത്തിയ മുന്നൂറിലേറെ പ്രഭാഷണങ്ങളും. 2009 നെ 'അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവർഷ' (International Year of Astronomy - IYA) മായി, ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA) യുടെ നാഷണൽ കമ്മറ്റി ചെയർമാൻ എന്ന നിലയ്ക്ക് പത്മനാഭനാണ് ഇന്ത്യയിൽ ജ്യോതിശ്ശാസ്ത്ര വർഷാചരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സ്കൂൾ വിദ്യാർഥികളിൽ ഫിസിക്സിന്റെ ആവേശമെത്തിക്കാൻ, 'ദി സ്റ്റോറി ഓഫ് ഫിസിക്സ്' (The Story of Physics) എന്ന പേരിൽ പത്മനാഭൻ തയ്യാറാക്കിയ കോമിക് സ്ട്രിപ്പ് പരമ്പര വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വായനയാണ് പത്മനാഭന്റെ പ്രധാന ഹോബി. പരന്ന വായന അദ്ദേഹത്തിന്റെ രചനകളിലെല്ലാം പ്രതിഫലിക്കുന്നു. </span></p><p><span style="font-size: medium;"><i>ഈ ലേഖനത്തിനായി ഡോ.പത്മനാഭൻ അനുവദിച്ച ടെലഫോൺ ഇന്റർവ്യൂവിൽ, ഏറ്റവും ഒടുവിലത്തെ ഏതാനും ചോദ്യങ്ങളും അദ്ദേഹം നൽകിയ മറുപടിയും ചുവടെ ചേർക്കുന്നു- </i></span></p><p><span style="font-size: medium;"><b>ചോദ്യം:</b> ഇരുപതാം നൂറ്റാണ്ടിൽ ഒട്ടേറെ ശാസ്ത്രപ്രതിഭകൾക്ക് നമ്മുടെ രാജ്യം ജന്മം നൽകി. ജീവിച്ചിരുന്നെങ്കിൽ അതിൽ ഏത് ശാസ്ത്രജ്ഞനൊപ്പം വർക്ക് ചെയ്യാനായിരിക്കും താങ്കൾ താത്പര്യപ്പെടുക? </span></p><p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibTXx4XdwV1gCoM67e8OImCablALUppxYl-x8xNcHqb2FChm60y1HeFCVXzuwSJTnOMIwj6QuII-bV5m2ybKENTqlBKEW-IT81lUChJ3Cau07yvL5dWh6VnD5Q1nryzCeoD2UzfcYrlCBK_N2QipsdA9ey4hqH4LaLA53vVDw1chYUugz9GA/s553/Pic8.-ECG-Sudarsan.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="553" data-original-width="425" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibTXx4XdwV1gCoM67e8OImCablALUppxYl-x8xNcHqb2FChm60y1HeFCVXzuwSJTnOMIwj6QuII-bV5m2ybKENTqlBKEW-IT81lUChJ3Cau07yvL5dWh6VnD5Q1nryzCeoD2UzfcYrlCBK_N2QipsdA9ey4hqH4LaLA53vVDw1chYUugz9GA/w246-h320/Pic8.-ECG-Sudarsan.jpg" width="246" /></a></td></tr></tbody></table></p><span style="font-size: x-small;">ഇ.സി.ജി.സുദർശൻ. ചിത്രം: ബിജു വർഗീസ് / മാതൃഭൂമി</span><br /><div><span style="font-size: large;"><b><br /></b></span></div><div><span style="font-size: large;"><b>ഉത്തരം:</b></span><span style="font-size: large;"> ഇ.സി.ജി. സുദർശനൊപ്പം. കോട്ടയം സ്വദേശിയായ സുദർശൻ എന്റെ നല്ല സുഹൃത്തായിരുന്നു. ഞാൻ പി.എച്ച്.ഡി.ക്ക് ചേരുന്ന 1979 ൽ അദ്ദേഹം ഇന്ത്യയിൽ ഏതെങ്കിലും സ്ഥാപനത്തിൽ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന് കീഴിലേ ഞാൻ ചേരുമായിരുന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജനിച്ച ഏററവും വലിയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. രണ്ടു നൊബേൽ പുരസ്കാരം അർഹിക്കുന്ന സംഭാവന അദ്ദേഹം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് നൊബേൽ ലഭിക്കാത്തത് വെറും പൊളിറ്റിക്കൽ തീരുമാനം കൊണ്ടാണ്. </span></div><div><p><span style="font-size: medium;"><b>ചോദ്യം: </b>സ്വതന്ത്ര ഇന്ത്യ കണ്ട പ്രധാന ശാസ്ത്രപ്രതിഭകളിൽ ഒരാളും മലയാളിയുമായ ഡോ.ജി.എൻ.രാമചന്ദ്രനെ പോലെ, വിദേശത്ത് ജോലി തേടാതെ ഇന്ത്യയിൽ തന്നെ ശാസ്ത്രഗവേഷണം നടത്തിയ വ്യക്തിയാണ് താങ്കളും. പുതിയ കാലത്ത് അതുകൊണ്ട് പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്ന് തോന്നാറുണ്ടോ? </span></p><p><span style="font-size: medium;"><b>ഉത്തരം: </b>അങ്ങനെ പറയാൻ കഴിയില്ല. തിയററ്റിക്കൽ ഫിസിക്സ്, ഗണിതം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് വലിയ ഫണ്ടൊന്നും ആവശ്യമില്ല. You are only limited by yourself, You have no excuse. പിന്നെ, അംഗീകാരത്തിന്റെ കാര്യം. ഡോ.സുദർശൻ തന്റെ ഗവേഷണം മുഴുവൻ നടത്തിയത് അമേരിക്കയിൽ വെച്ചാണ്. എന്നിട്ട് അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചോ!</span></p><p><span style="font-size: medium;"><b>ചോദ്യം: </b>പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?</span></p><p><span style="font-size: medium;"><b>ഉത്തരം: </b>എനിക്ക് പുതിയ തലമുറയോട് പറയാനുള്ളത് ഇതാണ്. ഏതിലാണോ നിങ്ങൾക്ക് കൂടുതൽ താത്പര്യം, അത് പിന്തുടരുക. ബഹുമതികളും അംഗീകാരങ്ങളും പിന്നാലെ എത്തിക്കൊള്ളും. ഏതെങ്കിലും ഒരു സംഗതി, മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ മഹത്വമുള്ളതായി ഞാൻ കരുതുന്നില്ല. ചെയ്യുന്ന കാര്യത്തിൽ താത്പര്യം വേണം, പ്രതിബദ്ധതയും. </span></p><p><span style="font-size: medium;"><b>ചോദ്യം: </b>ഭാവിയിൽ എങ്ങനെ അറിയപ്പെടാനാണ് താത്പര്യം? </span></p><p><span style="font-size: medium;"><b>ഉത്തരം:</b> അടുത്ത തലമുറയ്ക്ക് പ്രചോദനമേകാൻ സാധിച്ച ശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് അറിയപ്പെടാനാണ് താത്പര്യം. ഒരർഥത്തിൽ സമൂഹത്തോടുള്ള കടപ്പാട് നിവർത്തിക്കൽ കൂടിയാണത്. കാരണം, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണല്ലോ എനിക്ക് ശമ്പളം ലഭിക്കുന്നത്. </span></p><p><span style="font-size: medium;">ഇന്റർവ്യൂ അവസാനിപ്പിക്കും മുമ്പ് ഡോ.പത്മനാഭൻ ഇതുകൂടി പറഞ്ഞു: </span></p><p><span style="font-size: medium;">'എനിക്കൊരു അവാർഡ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണല്ലോ ഈ ആർട്ടിക്കിൾ വരുന്നത്. ഓർക്കുക, എന്നെപ്പോലുള്ള ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത് അവാർഡുകൾക്ക് വേണ്ടിയല്ല. ഞങ്ങൾ എന്താണോ വർക്കുചെയ്യുന്നത്, അത് ആസ്വദിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രതിഫലം. ഒരു കലാകാരൻ ചിത്രം വരയ്ക്കുംപോലെയോ, ഒരു നർത്തകൻ നൃത്തം വെയ്ക്കുന്നതു പോലെയോ, ഒരു ഗായകൻ പാട്ടുപാടും പോലെയോ ആണ് ഞങ്ങളുടെ ജോലി. പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുന്നതിലെ നിർവൃതി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അതിന് ശേഷം ഇത്തരം അവാർഡൊക്കെ കിട്ടുന്നത്, തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. </span></p><p><span style="font-size: medium;"><b>ജോസഫ് ആന്റണി </b></span></p><p><span style="font-size: medium;"><b>*</b> 'Solutions of Scalar and Electromagnetic Wave Equations in the Metric of Gravitational and Electromagnetic Waves' (Pramana - J Phys 9, 371–384 (1977)) ആയിരുന്നു ഡോ.പത്മനാഭന്റെ ആദ്യപ്രബന്ധം. </span></p><p><span style="font-size: medium;"><b>** </b>ഒരു വ്യൂഹത്തിന് (system) ഒരേ അവസ്ഥയിൽ സുസ്ഥിരമായി തുടരാൻ ആവശ്യമായ ചരങ്ങളുടെ (variables) ഏറ്റവും കുറഞ്ഞ എണ്ണത്തിന് സാങ്കേതികമായി 'ഡിഗ്രീസ് ഓഫ് ഫ്രീഡം' ('degrees of freedom') എന്നു പറയുന്നു. </span></p><p><span style="font-size: medium;"><b>#</b> Gravity and the Quantum: Pedagogical Essays on Cosmology, Astrophysics, and Quantum Gravity (2017). Editors: Jasjeet Singh Bagla and Sunu Engineer. Springer. </span></p><p><span style="font-size: medium;"><b>##</b> പത്മനാഭനും മകൾ ഹംസയും ചേർന്ന് പ്രസിദ്ധീകരിച്ച പേപ്പർ: T. Padmanabhan, Hamsa Padmanabhan. Cosmic Information, the Cosmological Constant and the Amplitude of primordial perturbations, Phys. Letts. B 773 (2017) 81 - 85. https://arxiv.org/abs/1703.06144</span></p><p><span style="font-size: medium;">-----------</span></p><p><span style="font-size: medium;"><b>അവലംബം, കടപ്പാട്: </b></span></p><p><span style="font-size: medium;">1. ഡോ.താണു പത്മനാഭനുമായി നടത്തിയ ടെലഫോൺ ഇന്റർവ്യൂ. </span></p><p><span style="font-size: medium;">2. 'Prof. Padmanabhan: A Personal and Professional History' by Jasjeet Singh Bagla and Sunu Engineer. (Gravity and the Quantum: Pedagogical Essays on Cosmology, Astrophysics, and Quantum Gravity (2017) എന്ന ഗ്രന്ഥത്തിന്റെ ആദ്യ അധ്യായം). <https://www.iucaa.in/~paddy/biodata/bio60.pdf></span></p><p><br /></p></div>Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com3tag:blogger.com,1999:blog-36989706.post-58018993895469706052019-09-13T08:21:00.001+05:302019-09-13T08:21:43.009+05:30ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം രണ്ട്: ബിറ്റി പരുത്തിയും കര്‍ഷക ആത്മഹത്യയും<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b>'ജനിതകവിളകള്: സത്യം മറ്റൊന്നാണോ?' </b>എന്ന പേരില്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നാലു ലക്കങ്ങളായി (2019 ഓഗസ്റ്റ് 4, 11, 18, 25) പ്രസിദ്ധീകരിച്ച പരമ്പരയുടെ അവസാനത്തെ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം.</span><br />
<span style="font-size: large;"> <table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-Fmro-mu14Bg/XXr88z3x0-I/AAAAAAAAjPU/6ocAjJEiF7QK4Q_8Wh41DbnvVgrrwOwSQCNcBGAsYHQ/s1600/7.%2BBt%2BCotton%2Bin%2BIndia.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="630" data-original-width="1200" height="336" src="https://1.bp.blogspot.com/-Fmro-mu14Bg/XXr88z3x0-I/AAAAAAAAjPU/6ocAjJEiF7QK4Q_8Wh41DbnvVgrrwOwSQCNcBGAsYHQ/s640/7.%2BBt%2BCotton%2Bin%2BIndia.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ഇന്ത്യയിലെ ബിറ്റി പരുത്തി കര്ഷകന്. Pic Credit: Reuters</span></td></tr>
</tbody></table>
</span><br />
<span style="font-size: large;"><span style="color: #cc0000;"><span style="font-size: x-large;"><b>'W</b></span></span>hen the facts change, I change my mind. What do you do sir?' പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന് ജോണ്‍ മെയ്നാര്‍ഡ് കീയിന്സ് (J.M. Keynes) പറഞ്ഞതെന്നു കരുതുന്ന വാക്യമാണിത്. വസ്തുതകള്‍ മാറുമ്പോള്‍ നിലപാടുകള്‍ മാറ്റണം, ശാസ്ത്രീയ ചിന്താഗതിയുടെ അടിസ്ഥാനമാണത്. ഈ വസ്തുത മുന്‍നിര്‍ത്തി ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകളുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ കൗതുകകരമായ ചില സംഗതികളിലേക്ക് നമ്മളെത്തും. </span><br />
<span style="font-size: large;">-----------</span><br />
<span style="font-size: large;">ജനിതകപരിഷ്ക്കരണത്തിന്റെ അപകടസാധ്യതകളെപ്പറ്റി ആദ്യം മുന്നറിയിപ്പ് നല്‍കിയത് പരിസ്ഥിതി പ്രവര്‍ത്തകരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ അല്ല, ശാസ്ത്രസമൂഹമാണ്, 1974-ല്‍. ജനിതകശാസ്ത്രത്തില്‍ അന്നു ലഭ്യമായ അറിവുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ആ മുന്നറിയിപ്പ്. 'പുനസംയോജിത ഡിഎന്‍എ (recombinant DNA) വിദ്യ' കണ്ടെത്തിയ സ്റ്റാന്‍ഫഡിലെ പോള്‍ ബര്‍ഗ് പോലുള്ളവരാണ് അപായമണി മുഴക്കിയത്. <br /><br />ജനിതക പരിഷ്ക്കരണത്തിന് ഉപയോഗിക്കുന്ന സൂക്ഷ്മാണുക്കളില്‍ ചിലത് മനുഷ്യരില്‍ ക്യാന്‍സറുണ്ടാക്കുമോ? 1918-ല്‍ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ മഹാമാരിയാണ് 'സ്പാനിഷ് ഫ്ളൂ'. അത്തരം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളെ ആരെങ്കിലും ജിഎം വിദ്യ വഴി സൃഷ്ടിച്ച് മനുഷ്യസമൂഹത്തെ ഒറ്റിക്കൊടുക്കുമോ? ചില ജിഎം ജീവികള്‍ കണക്കല്ലാതെ പെരുകി, നിലവിലെ ജീവലോകത്തെ മാറ്റിമറിക്കാന്‍ ഇടയാക്കുമോ, എന്നിങ്ങനെയുള്ള ആശങ്കകളാണ് ശാസ്ത്രജ്ഞര്‍ പൊതുസമൂഹവുമായി പങ്കുവെച്ചത്. ജനിതക പരിഷ്ക്കരണം വഴി എന്താണ് സംഭവിക്കുക എന്നതായിരുന്നു പ്രധാന ആശങ്ക. അതു പങ്കുവെച്ചവരില്‍, ഡിഎന്‍എ തന്മാത്രയുടെ ഇരട്ടപ്പിരിയന്‍ ഘടന 1953-ല്‍ കണ്ടെത്തിയവരില്‍ ഒരാളായ ജെയിംസ് വാട്സണും ഉള്‍പ്പെട്ടു. <br /><br />പോള്‍ ബര്‍ഗ്, ജെയിംസ് വാട്സണ്, ഹെര്‍ബര്‍ട്ട് ബോയര്‍, സ്റ്റാന്‍ലി കോഹന് തുടങ്ങി നൂറിലേറെ വേഷകര്‍ ഒപ്പിട്ട 'Potential Biohazards of Recombinant DNA Molecules' എന്ന കത്ത് 1974-ല്‍ പുറത്തുവന്നു. 1975 ഫെബ്രുവരിയില്‍ കാലിഫോര്‍ണിയ തീരത്തെ അസിലോമര്‍ പട്ടണത്തില്‍ 140 ജനിതകഗവേഷകര്‍ യോഗം ചേര്‍ന്നു. ആപത്ക്കരമായ ഗവേഷണം നടത്തുമ്പോള്‍ കര്‍ക്കശമായ ജൈവസുരക്ഷാ നടപടികള്‍ കൈക്കൊള്ളാനും, സ്വന്തംനിലയ്ക്ക് കാര്യങ്ങള്‍ക്ക് പരിധിവെയ്ക്കാനും അവിടെ നടന്ന ചര്‍ച്ചകളില്‍ ധാരണയായി. ഗവേഷണങ്ങള്‍ക്ക് പരിധി വെയ്ക്കുക വഴി, സംഭവിച്ചേക്കാവുന്ന അപകടം ഒഴിവാക്കി മുന്നോട്ടുപോകാന്‍ ശാസ്ത്രജ്ഞര്‍ സാമൂഹിക ഉത്തരവാദിത്വം കാട്ടിയ അപൂര്‍വ്വം അവസരങ്ങളിലൊന്നായി അസിലോമര്‍ സമ്മേളനം മാറി. <br /><br />അസിലോമര്‍ ഒരു തുടക്കമായിരുന്നു, നിയന്ത്രണങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും, ഒപ്പം ഒരിക്കലും തീരാത്ത ഉത്ക്കണ്ഠകളുടെയും!<br /><br />പുനസംയോജിത ഡിഎന്‍എ അഥവാ സങ്കര ഡിഎന്‍എ സംബന്ധിച്ച ഗവേഷകരുടെ നിലപാടുകള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മാറി. പുതിയ കണ്ടെത്തലുകളാണ് അതിനു വഴിതെളിച്ചത്. ശാസ്ത്രത്തിന് ഇത്തരം സങ്കര ഡിഎന്‍എ പുതുമായാണെങ്കിലും, പ്രകൃതിയുടെ കാര്യം അങ്ങനെയല്ല എന്നു കണ്ടുപിടിക്കപ്പെട്ടു. ബാക്ടീരിയ ജീനുകള്‍ ചെടികളിലേക്ക് പ്രകൃതിദത്തമായി തന്നെ സന്നിവേശിപ്പിക്കപ്പെടുന്നു എന്നുള്ള മോണ്ടഗ്യു, ജോസഫ് ഷെല്‍ തുടങ്ങിയ ഗവേഷകരുടെ കണ്ടുപിടുത്തമാണ് കാര്യങ്ങള്‍ക്ക് ദിശാബോധം നല്‍കിയത്. മാത്രമല്ല, ജീനുകളുടെ പ്രവര്‍ത്തനങ്ങളും പ്രത്യേകതകളും കൂടുതല്‍ വെളിവാക്കപ്പെടുകയും ചെയ്തു. </span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-LCinmchPLrU/XXr-O6cyy3I/AAAAAAAAjPg/9t5ifNw1BnAAyH2RFNiEivxzyhefS5f8ACNcBGAsYHQ/s1600/1.-James-Watson.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="410" data-original-width="590" height="444" src="https://1.bp.blogspot.com/-LCinmchPLrU/XXr-O6cyy3I/AAAAAAAAjPg/9t5ifNw1BnAAyH2RFNiEivxzyhefS5f8ACNcBGAsYHQ/s640/1.-James-Watson.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ജെയിംസ് വാട്സണ്. Pic Credit: NHGR Institute/Wikimedia Commons</span></td></tr>
</tbody></table>
<span style="font-size: large;">1974-ല്‍ ഗവേഷകര്‍ വിശ്വസിച്ചത്, സങ്കര ഡിഎന്‍എ എന്നത് പ്രകൃതിയില്‍ ഒരിക്കലും നിലനിന്നിട്ടില്ലാത്ത സംഗതി എന്നാണ്. അതുമായി ബന്ധപ്പെട്ട് നമുക്കറിയാത്ത ഒട്ടേറെ അപകടസാധ്യതകള്‍ ഉണ്ടാകാം എന്നായിരുന്നു അവരുടെ ഉത്ക്കണ്ഠ. എന്നാല്‍, 1977 ആകുമ്പോഴേയ്ക്കും പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, വാട്സണ് അടക്കമുള്ള ജനിതക ഗവേഷകരെല്ലാം തങ്ങളുടെ മുന്‍നിലപാടില്‍ നിന്ന് മാറി. പഴയ നിലപാടിന് വിരുദ്ധമായി, സങ്കര ഡിഎന്‍എ രൂപപ്പെടാന്‍ പാകത്തിലുള്ള ഡിഎന്‍എ കൈമാറ്റം പ്രകൃതിയില്‍ സാധാരണമാണെന്ന് കരുതുന്നതായി വാട്സണ് എഴുതി. <br /><br />പക്ഷേ, കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ടു പോയിരുന്നു! അമേരിക്കയില്‍ 'പുനസംയോജിത ഡിഎന്‍എ' ഗവേഷണം നിയന്ത്രിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്ന സമ്മര്‍ദ്ദം പൊതുജനങ്ങളില്‍ നിന്നും പരിസ്ഥിതി ഗ്രൂപ്പുകളില്‍ നിന്നും ഉയര്‍ന്നു. യു.എസ്.സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡി ഒരു ബില്ല് തന്നെ തയ്യാറാക്കി. നിയമം മറികടന്ന് ഇത്തരം ഗവേഷണം നടത്തുന്ന ഗവേഷകര്‍ക്ക് ദിവസം പതിനായിരം ഡോളര്‍ വീതം പിഴ ഈടാക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ടായിരുന്നു! അക്കാര്യത്തില്‍ ശാസ്ത്രസമൂഹം ശക്തിയായി പ്രതിഷേധിച്ചു. ബില്ല് പാസാക്കുന്നതിനെതിരെ 137 പ്രമുഖ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയ്യാറാക്കിയ മെമ്മോറാണ്ടം സമര്‍പ്പിക്കപ്പെട്ടു. കെന്നഡിയുടെ ബില്ലിന് സമാനമായ ഒന്ന് യു.എസ്. പ്രതിനിധിസഭയിലും അവതരിപ്പിക്കപ്പെട്ടു. ശാസ്ത്രസമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ ബില്ലുകള്‍ പാസാക്കപ്പെട്ടില്ല. ഏതായാലും ജനിതകപരീക്ഷണങ്ങള്‍ക്ക് മേല്‍ കൂടുതല്‍ പിടിമുറുകും എന്നകാര്യം ഉറപ്പായിരുന്നു. <br /><br />അങ്ങനെ സംഭവബഹുലമായ സമയത്താണ് ജെറേമി റിഫ്കിന് (Jeremy Rifkin) എന്ന ആക്ടിവിസ്റ്റിന്റെ രംഗപ്രവേശം. 1977 മാര്‍ച്ച് ഏഴിന് 'അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ന്റെ യോഗവേദിയിലേയ്ക്ക് നടന്ന പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയായായിരുന്നു റിഫ്കിന്റെ നാടകീയമായ രംഗപ്രവേശം. റിഫ്കിന്റെ നേതൃത്വത്തിലുള്ള 'പീപ്പിള്‍സ് ബിസിനസ് കമ്മീഷന്' ആണ് പ്രകടനം സംഘടിപ്പിച്ചത്. അന്നവിടെ നടത്തിയ പ്രസംഗത്തില്‍ റിഫ്കിന് പറഞ്ഞു: 'മനുഷ്യവര്‍ഗ്ഗം ഇതുവരെ നേരിടാത്ത തരത്തിലുള്ള ഒന്നാണ് ഇവിടുത്തെ യഥാര്‍ഥ പ്രശ്നം. നിങ്ങള്‍ക്ക് അതറിയാം, എനിക്കും അറിയാം. പുനസംയോജിത ഡിഎന്‍എ യുടെ കണ്ടുപിടുത്തം വഴി ജീവന്റെ രഹസ്യമാണ് ശാസ്ത്രജ്ഞര്‍ തുറന്നിരിക്കുന്നത്. ഇതോടെ, ഇനിയിത് സമയത്തിന്റെ പ്രശ്നം മാത്രമാണ്-അഞ്ചു വര്‍ഷം, പതിനഞ്ചുവര്‍ഷം, ഇരുപത്തിയഞ്ചു വര്‍ഷം-സങ്കര ഡിഎന്‍എ ഗവേഷണം വഴി ബയോളജിസ്റ്റുകള്‍ പുതിയ സസ്യങ്ങളെയും പുതിയ ജീവികളെയും ജനിതകമായി മാറ്റം വരുത്തിയ മനുഷ്യരെയും ഭൂമിയില്‍ സൃഷ്ടിക്കാന്‍ പോകുകയാണ്'. <br /><br />അതേ വര്‍ഷം തന്നെ 'ഹൂ ഷുഡ് പ്ലേ ഗോഡ്' (Who Should Play God - 1977) എന്ന ഗ്രന്ഥവും റിഫ്കിന് പ്രസിദ്ധീകരിച്ചു. ജനിതക എന്‍ജിനിയറിങിനെ എതിര്‍ക്കാന്‍ പില്ക്കാല പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് വേണ്ട ഭാവനാത്മകമായ വിഭവങ്ങള്‍ മുഴുവന്‍ ആ ഗ്രന്ഥത്തിലുണ്ടായിരുന്നു. പുസ്തകം പ്രവചനരൂപത്തിലാണ് അവസാനിക്കുന്നത്. 'നിലവിലെ രീതിയില്‍ തുടരാന്‍ ജനിതക എന്‍ജിനിയറിങിനെ അനുവദിച്ചാല്‍, ഹോമോ സാപ്പിയന്‍സിന് ഇനി അഞ്ചോ ആറോ തലമുറ മാത്രമേ നിലനില്‍പ്പുണ്ടാകൂ. അപ്പോഴേക്കും ജനിതക എന്‍ജിനിയറിങ് വഴി സൃഷ്ടിച്ചെടുത്ത പുതിയ ജീവിവര്‍ഗ്ഗം ആധിപത്യം സ്ഥാപിക്കും. നമ്മുടെ ചില ഗുണങ്ങളൊക്കെ അവയ്ക്കുണ്ടാകാം, എങ്കിലും നമ്മുടെ അടുത്ത ജനിതക ബന്ധുക്കളായ പ്രൈമേറ്റുകളുമായി നമുക്കുള്ളത്ര അന്തരം പുതിയ ജീവികള്‍ക്കും മനുഷ്യനും തമ്മിലുണ്ടാകും'. </span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-RAa_ri_9jKI/XXr-jWkh3nI/AAAAAAAAjPo/93k6WyO2qRAj-xhc0CtTUaSgtnkpSLA9gCNcBGAsYHQ/s1600/2.%2BJeremy%2BRifkin%252C%2Banti%2BGM%2Bactivist.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="382" data-original-width="580" height="420" src="https://1.bp.blogspot.com/-RAa_ri_9jKI/XXr-jWkh3nI/AAAAAAAAjPo/93k6WyO2qRAj-xhc0CtTUaSgtnkpSLA9gCNcBGAsYHQ/s640/2.%2BJeremy%2BRifkin%252C%2Banti%2BGM%2Bactivist.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ജെറേമി റിഫ്കിന്, ജിഎം വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ടയാള്‍. Pic Credit: The Global Journal</span></td></tr>
</tbody></table>
<span style="font-size: large;">ജിഎം വിരുദ്ധ സമരങ്ങളുടെ തുടക്കം തേടിപ്പോയാല്‍, റിഫ്കിന്റെ നേതൃത്വത്തില്‍ നടന്ന 1977 മാര്‍ച്ച് ഏഴിലെ ആ പ്രതിഷേധ പ്രകടനത്തില്‍ എത്താനാകുമെന്ന് മാര്‍ക് ലൈനാസ് എഴുതുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ റിഫ്കിന് ജിഎം ടെക്നോളജിക്കെതിരായി നിലപാട് ശക്തിപ്പെടുത്തി. കൂടുതല്‍ സംഘടനകളെ അതിലേക്ക് ആകര്‍ഷിച്ചു. 'പീപ്പിള്‍സ് ബിസിനസ് കമ്മീഷന്' എന്നത് 1985 ആകുമ്പോഴേയ്ക്കും 'ഫൗണ്ടേഷന് ഫോര്‍ എക്കണോമിക്കല്‍ ട്രെന്‍ഡ്സ്' ആയി. ജിഎം കേസുകള്‍ ഏറ്റെടുത്തു നടത്താന്‍ റിഫ്കിന്റെ സ്ഥാപനം മുന്നോട്ടുവന്നു. 1980-കളിലും തൊണ്ണൂറുകളിലും യു.എസില്‍ ജിഎം ഉത്പന്നങ്ങള്‍ക്കെതിരെ കോര്‍പ്പറേറ്റ് തലത്തില്‍ നടന്ന നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയത് റിഫ്കിന്റെ സ്ഥാപനമായിരുന്നു. <br /><br />റിഫ്കിന്റെ ചുറ്റുമുണ്ടായിരുന്നവരാണ്, പില്ക്കാലത്ത് ജിഎം വിരുദ്ധക്യാമ്പയ്നുകളുടെ നേതാക്കളായി വളര്‍ന്നത്. ശരിക്കുമൊരു പ്രസ്ഥാനത്തെ സൃഷ്ടിക്കുകയായിരുന്നു റിഫ്കിന് എന്നു സാരം. ഗ്രീന്‍പീസിനെ ജിഎം സമരമുഖത്തേക്ക് എത്തിച്ചത് അദ്ദേഹമാണ്, 1986-ലായിരുന്നു അത്. പത്തുവര്‍ഷം കഴിഞ്ഞ് 1996-ല്‍ 'ഫ്രണ്ട്സ് ഓഫ് എര്‍ത്ത്' എന്ന പരിസ്ഥിതി സംഘടനയും ജിഎം വിരുദ്ധ ചേരിയില്‍ എത്തി.<br /><br />ജനിതക എന്‍ജിനിയറിങിന്റെ കാര്യത്തില്‍ ശാസ്ത്രലോകം ഏറെ മുന്നേറി. എന്നാല്‍, ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകള്‍ 1974-ല്‍ തന്നെ നിന്നു! 1974-ല്‍ ശാസ്ത്രസമൂഹം ഉന്നയിച്ച ആശങ്കകള്‍ ഭാവനാത്മകമായി പരിഷ്ക്കരിച്ച് ഭയത്തിന്റെ മേമ്പൊടി ചേര്‍ക്കുകയാണ് റിഫ്കിനെ പോലുള്ളവര്‍ ചെയ്തത്. 1974-ലേത് തെറ്റായ കണക്കുകൂട്ടലായിരുന്നു എന്ന് വാട്സനെ പോലുള്ള ശാസ്ത്രജ്ഞര്‍ പരിതപിക്കുന്ന സമയത്ത്, ആക്ടിവിസ്റ്റുകള്‍ ആ തെറ്റായ കണക്കുകൂട്ടലുകള്‍ക്ക് മജ്ജയും മാംസവും നല്കി, ജിഎം ഗവേഷണം മേരിഷെല്ലിയുടെ വിഖ്യാതസൃഷ്ടിയായ 'ഫ്രാങ്കെന്‍സ്റ്റീന്‍' പോലെയാണെന്ന് സങ്കല്‍പ്പിക്കുകയായിരുന്നു! <br /><br />'അഡ്വാന്‍സ്ഡ് ജനറ്റിക് സിസ്റ്റംസ്' എന്ന അമേരിക്കന്‍ ബയോടെക് കമ്പനിയുടെ ഒരു ജിഎം ബാക്ടീരിയ പരീക്ഷണം റിഫ്കിന്റെ ഹര്‍ജി മൂലം തടസ്സപ്പെട്ടിരുന്നു. പരീക്ഷണം പുനരാരംഭിക്കാന്‍ 1987-ല്‍ കോടതി അനുമതി നല്കി. കൃഷിയിടങ്ങളില്‍ സ്പ്രേ ചെയ്യാനുദ്ദേശിച്ച് രൂപംനല്കിയ ജിഎം ബാക്ടീരിയയ്ക്ക് 'ഫ്രോസ്റ്റ്ബാന്‍' (Frostban) എന്നായിരുന്നു പേര്. അതിന്റെ പരീക്ഷണം നടന്ന ഒരു കൃഷിയിടം, 'എര്ത്ത്ഫസ്റ്റ്!' (EarthFirst!) എന്ന പരിസ്ഥിതി സംഘടനയുടെ പ്രവര്‍ത്തകര്‍ രാത്രിയില്‍ നശിപ്പിച്ചു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, ജിഎം പരീക്ഷണം നടക്കുന്ന ഒരു കൃഷിയിടം നശിപ്പിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. സമാന്തരമായി, ജിഎം ഉരുളക്കിഴങ്ങ് പരീക്ഷണം നടന്ന കൃഷിയിടവും നശിപ്പിക്കപ്പെട്ടു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, കൃഷിക്ക് അത് ഗുണം ചെയ്യുമെന്ന് തെളിഞ്ഞിട്ടും ആക്ടിവിസ്റ്റുകളുടെ എതിര്‍പ്പു മൂലം ഫ്രോസ്റ്റ്ബാന്‍ വിപണിയിലെത്തിയില്ല.<br /><br />ജനിതക പരിഷ്ക്കരണം വഴി രൂപപ്പെടുത്തിയ ഒരു ഉത്പന്നം, പരീക്ഷണഘട്ടം താണ്ടിയാല്‍ മാത്രം പോര എന്നുവന്നു. വര്‍ഷങ്ങളോളം നീളുന്ന നിയമനടപടി ഉറപ്പായിരുന്നു. സ്വാഭാവികമായും ഉത്പന്നത്തിന്റെ ചെലവ് ഭീമമായി വര്‍ധിക്കും. കോടതി അനുകൂലമായി വിധിച്ചാലും, ജിഎം വിരുദ്ധര്‍ അതു തടയാന്‍ ശ്രമിക്കും. പരിസ്ഥിതി സംഘടനകളുടെ സമ്മര്‍ദ്ദം മൂലം സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും ആ ഉത്പന്നം വില്ക്കാന് തയ്യാറായില്ലെന്നും വരും. അങ്ങനെ ജിഎം ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഒരു റിസ്ക് കൂടി ചേര്‍ക്കപ്പെട്ടു; പൊതുജനത്തിന്റെ തിരസ്ക്കരണം! <br /><br />ലോകത്ത് ആദ്യമായി വിപണിയിലെത്തിയ ജിഎം ഭക്ഷ്യഉത്പന്നത്തിന്റെ ഉദാഹരണം നോക്കുക. 'കാള്ജീന്' (Calgene) എന്ന യു.എസ്.കമ്പനി 1994 മെയ് മാസത്തില്‍ അവതരിപ്പിച്ച 'Flavr Savr' എന്ന ജിഎം തക്കാളിയായിരുന്നു അത്. എളുപ്പത്തില്‍ ചീഞ്ഞുപോകാതെ, ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കാനും മികച്ച രുചി കിട്ടാനും പാകത്തില്‍ ജനിതക പരിഷ്ക്കരണം നടത്തിയതായിരുന്നു അത്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-_TwBDxlBvpg/XXr_NmhRhjI/AAAAAAAAjPw/uCPKlN0jXBo02F6DoPQ9WiKOxXP9b9ptwCNcBGAsYHQ/s1600/3.%2BFlavr%2BSavr%2BTomato.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="303" data-original-width="500" height="386" src="https://1.bp.blogspot.com/-_TwBDxlBvpg/XXr_NmhRhjI/AAAAAAAAjPw/uCPKlN0jXBo02F6DoPQ9WiKOxXP9b9ptwCNcBGAsYHQ/s640/3.%2BFlavr%2BSavr%2BTomato.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">വിപണിയിലെത്തിയ ആദ്യ ജിഎം വിളയായ Flavr Savr തക്കാളി</span></td></tr>
</tbody></table>
<span style="font-size: large;">എന്തു വിലകൊടുത്തും ആ ഉത്പന്നം തടയാന്‍ റിഫ്കിന് തീരുമാനിച്ചു. ഒരു ജിഎം ഭക്ഷ്യവസ്തുവും അമേരിക്കയിലോ യൂറോപ്പിലോ വില്ക്കാന് അനുവദിക്കില്ലെന്ന് റിഫ്കിന് പ്രഖ്യാപിച്ചിരുന്നു. 'തക്കാളിയുടെ രുചിയുടെ പേരില്‍ സ്വന്തം ആരോഗ്യവും കുട്ടികളുടെ ആരോഗ്യവും നിങ്ങള്‍ അപകടപ്പെടുത്തുകയാണ്', പുതിയ തക്കാളിയെപ്പറ്റി റിഫ്കിന് പറഞ്ഞു. തന്റെ ഫൗണ്ടേഷനു കീഴില്‍ പുതിയതായി ആരംഭിച്ച 'പ്യുവര്‍ ഫുഡ് കാമ്പയിന്' വഴിയായിരുന്നു റിഫ്കിന്റെ പ്രചാരണം. എല്ലാ ഭക്ഷ്യസുരക്ഷാ, ജൈവസുരക്ഷാ ടെസ്റ്റുകളും കടന്നു വന്നതാകയാല്, ആ തക്കാളിക്കെതിരെ കോടതിയെ സമീപിച്ചിട്ട് ഫലമുണ്ടായില്ല. സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറണ്ട് ശൃംഖലകളും ആ തക്കാളി തിരസ്ക്കരിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ക്യാമ്പയിനായിരുന്നു അടുത്ത ആയുധം. ആയിരക്കണക്കിന് റെസ്റ്റോറണ്ട് ഷെഫുകളെ പ്യുവര്‍ ഫുഡ് കാമ്പയിന് പ്രവര്‍ത്തകര്‍ അതിനായി പ്രേരിപ്പിച്ചു. ഒരു ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ തക്കാളിയുടെ ദോഷഫലങ്ങളെപ്പറ്റിയുള്ള ലഘുലേഖകള്‍ അയച്ചുകൊടുത്തു. യൂറോപ്പിലും പ്രചാരണം ശക്തമായി നടന്നു. ഒടുവില്‍ 1999 ആയപ്പോഴേക്കും 'Flavr Savr' വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി!<br /><br />റിഫ്കിന്റെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട്, 1985-ല്‍ പ്രശസ്ത പരിണാമശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ജെയ് ഗൂള്‍ഡ് (Stephen Jay Gould) പ്രസിദ്ധീകരിച്ച ലേഖനം ('Integrity and Mr Rifkin') ശ്രദ്ധേയമാണ്. ജനിതക എന്‍ജിനിയറിങുമായി ബന്ധപ്പെട്ട യഥാര്‍ഥ ആശങ്കകള്‍ പറയുന്നതിന് പകരം, ശാസ്ത്രഗവേഷണത്തിനും മാനവികതയ്ക്കും എതിര്നില്ക്കുന്ന തീവ്രവാദമാണ് റിഫ്കിന്റെ വാദങ്ങളില്‍ പ്രകടമാകുന്നതെന്ന് ഗൂള്‍ഡ് പറഞ്ഞു. ഭാവിയിലൊരു ഹിറ്റ്ലര്‍ മര്യാദയുടെ അതിരുകള്‍ ലംഘിച്ച് ആ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തേക്കാം എന്ന ന്യായം പറഞ്ഞ് നമ്മള് എന്തിന് ജനിതക എന്‍ജിനിയറിങ് പാടെ നിരസിക്കണം. ഷേക്സ്പിയര് കൃതികള്‍ അച്ചടിച്ച അതേ സാങ്കേതികവിദ്യ കൊണ്ടാണ് 'Mein Kampf' (ഹിറ്റ്ലറുടെ ആത്മകഥ) പുറത്തിറക്കിയതും എന്നതുകൊണ്ട് പ്രിന്റിങ് വിദ്യ നിയമവിരുദ്ധമാക്കണം എന്നു വാദിക്കും പോലെയാണത്. ഒരു ബാക്ടീരിയ ജീന്‍ വഴി, ഒരു പ്രധാന ഭക്ഷ്യവിളയെ രോഗമുക്തമാക്കാനോ, ശൈത്യത്തെ അതിജീവിക്കാന്‍ പാകത്തിലാക്കാനോ സാധിക്കുമെങ്കില്‍, ആളുകള്‍ കടുത്ത പോഷകക്കുറവ് അനുഭവിക്കുന്ന ലോകത്ത് അത് ചെയ്യാതിരിക്കണോ-ഗൂള്‍ഡ് ചോദിച്ചു. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-UGuKEDztAG8/XXr_ehbysSI/AAAAAAAAjP4/6rUDXqIsZ4IlsJ1WdjtvI2h0glxFDMgIgCNcBGAsYHQ/s1600/4.-Stephen-Jay-Gould.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="694" data-original-width="500" height="320" src="https://1.bp.blogspot.com/-UGuKEDztAG8/XXr_ehbysSI/AAAAAAAAjP4/6rUDXqIsZ4IlsJ1WdjtvI2h0glxFDMgIgCNcBGAsYHQ/s320/4.-Stephen-Jay-Gould.jpg" width="230" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">സ്റ്റീഫന്‍ ജെയ് ഗൂള്‍ഡ് </span></td></tr>
</tbody></table>
<span style="font-size: large;"><br />യഥാര്‍ഥ വസ്തുതകളുടെ വെളിച്ചത്തില്‍ ശാസ്ത്രജ്ഞര്‍ ഉന്നയിച്ച ഇത്തരം ചോദ്യങ്ങള്‍ക്ക് ആരും ചെവിക്കൊടുത്തില്ല. മാധ്യമങ്ങളും പൊതുജനങ്ങളും അതു കേള്‍ക്കാന്‍ ക്ഷമ കാട്ടിയില്ല എന്നതാണ് വാസ്തവം. <br /><br />ബയോടെക്നോളജി സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും മുറുകിയതോടെ, കളിക്കളത്തിലേക്ക് വന്‍തോതില്‍ ഫണ്ട് എത്താന്‍ തുടങ്ങി. 1997-ല്‍ യുഎസ് ആസ്ഥാനമാക്കി നിലവില്‍ വന്ന 'ഫണ്ടേഴ്സ് വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ ബയോടെക്നോളജി' മാത്രം മൂന്നുവര്‍ഷം കൊണ്ട് ജിഎം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം ഡോളര്‍ സമാഹരിച്ച് നല്കി. എന്നാല്‍, നൊവാര്‍ട്ടിസ്, മൊന്‍സാന്റോ തുടങ്ങിയ ഭീമന് കോര്‍പ്പറേറ്റുകള്‍ പ്രതിവര്‍ഷം ജിഎം പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഫണ്ടുമായി താരതമ്യം ചെയ്താല്‍ ഇത് ചെറിയ തുക മാത്രമായിരുന്നു.<br /><br /><span style="color: #cc0000;"><b>പഠനങ്ങളും വിവാദവും</b></span><br /><br />ജിഎം വിരുദ്ധ പ്രവര്‍ത്തകനും ഫ്രഞ്ച് മോളിക്യുലാര്‍ ബയോളജിസ്റ്റുമായ ജില്-എറിക് സറാലിനി (Gilles-Eric Seralini) ഒരു പഠനറിപ്പോര്‍ട്ട് 2012 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചു. റൗണ്ടപ്പ് ചോളം തിന്നുന്ന എലികളെ രണ്ടുവര്‍ഷം നിരീക്ഷിച്ചുള്ള പഠനം 'ഫുഡ് ആന്‍ഡ് ടോക്സിക്കോളജി' ജേര്‍ണലിലാണ് വന്നത്. ജനിതക ചോളം കഴിച്ച എലികളില്‍ ട്യൂമറുകള്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു എന്നായിരുന്നു പഠനത്തിലെ നിഗമനം. ശാസ്ത്രസമൂഹത്തില്‍ അത് വലിയ വിവാദം സൃഷ്ടിച്ചു. മറ്റ് വിദഗ്ധരും ശാസ്ത്രസംഘങ്ങളും അവലോകനം ചെയ്തപ്പോള്‍ സറാലിനിയുടെ പഠനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് തെറ്റായിട്ടാണെന്നും, അതിനാല്‍ ആ നിഗമനത്തിന് സാധൂകരണമില്ലെന്നും കണ്ടു. അതിനെ തുടര്‍ന്ന് 2013-ല്‍ ജേര്‍ണല്‍ ആ പഠനറിപ്പോര്‍ട്ട് പിന്‍വലിച്ചു. സറാലിനി അതുകൊണ്ട് പിന്മാറിയില്ല. ഭേദഗതി വരുത്തിയ റിപ്പോര്‍ട്ട് പിയര്‍-റിവ്യൂ ചെയ്യാതെ 'എന്വിരോണ്മെന്റല് സയന്‍സസ് യൂറോപ്പ്' എന്ന ജേര്‍ണലില്‍ 2014-ജൂണില്‍ പ്രസിദ്ധീകരിച്ചു. <br /><br />'ഗ്ലൈഫോസേറ്റ്' (glyphosate) ആണല്ലോ റൗണ്ടപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന കളനാശിനി. ഗ്ലൈഫോസേറ്റിനെ സംബന്ധിച്ച ഒരു അവലോകന പ്രബന്ധം 2015 ജൂലായില്‍ 'ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍' (International Agency for Research on Cancer) പുറത്തിറക്കി. അതിലൊരു ഭാഗത്ത് 2014-ലെ സറാലിനിയുടെ പഠനറിപ്പോര്‍ട്ടിന്റെ വിലയിരുത്തലുണ്ട്. സറാലിനിയുടെ പഠനം, റൗണ്ടപ്പ് ചോളം കഴിച്ചാല്‍ എലികളില്‍ ട്യൂമറുകള്‍ വര്‍ധിക്കുമെന്ന നിഗമനത്തിലെത്താന്‍ 'അപര്യാപ്തം' എന്നാണ് ഏജന്‍സി വിലയിരുത്തിയത്!</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-HYXJqU5N22g/XXr_8a7l9hI/AAAAAAAAjQA/x7NH6-A5snUkSKdIdM6Bog6XUj238-ewwCNcBGAsYHQ/s1600/5.-Gilles-Eric-Seralini.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="565" data-original-width="500" height="200" src="https://1.bp.blogspot.com/-HYXJqU5N22g/XXr_8a7l9hI/AAAAAAAAjQA/x7NH6-A5snUkSKdIdM6Bog6XUj238-ewwCNcBGAsYHQ/s200/5.-Gilles-Eric-Seralini.jpg" width="176" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ജില്-എറിക് സറാലിനി </span><br /></td></tr>
</tbody></table>
<span style="font-size: large;">സറാലിനിയുടെ റിപ്പോര്‍ട്ടിന് മുമ്പ്, ജിഎം വിളകള്‍ സംബന്ധിച്ചുണ്ടായ വിവാദമാണ് മൊണാര്‍ക്ക് ചിത്രശലഭങ്ങളുമായി (Monarch Butterfly) ബന്ധപ്പെട്ടത്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കു നിന്ന് തെക്കോട്ട് എല്ലാവര്‍ഷവും കൂട്ടത്തോടെ ഈ ചിത്രശലഭങ്ങള്‍ നടത്തുന്ന ദേശാടനം പ്രസിദ്ധമാണ്. ദേശാടനത്തിനിടെ, യു.എസിലെ കൃഷിയിടങ്ങളില്‍ നിന്ന് ബിറ്റി ചോളത്തിന്റെ പൂമ്പൊടി കഴിച്ച് മൊണാര്‍ക്ക് ശലഭങ്ങള്‍ ചത്തുവീഴുന്നു എന്ന പഠനറിപ്പോര്‍ട്ട് ലോകമെങ്ങും ജിഎം വിദ്യകളെ കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചു. കീടങ്ങള്‍ക്ക് മരണക്കെണിയാകും പോലെ, ബിറ്റി ചോളം ചിത്രശലഭങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, പിന്നീട് നടന്ന വിപുലമായ പഠനങ്ങള്‍ ആ കണ്ടെത്തലിനെ പിന്തുണച്ചില്ല. <br /><br />'മില്‍ക്ക് വീഡ്' (Milkweed) എന്നൊരു കളയുണ്ട്, ചോളപ്പാടങ്ങളില്‍ വളരുന്നത്. മില്‍ക്ക് വീഡിന് മൊണാര്‍ക്ക് ശലഭങ്ങളുടെ നിലനില്പ്പില് വലിയ പങ്കുണ്ട്. ശലഭങ്ങള്‍ മുട്ടയിടുന്നത് ആ സസ്യത്തിലാണ്, മുട്ടവിരിഞ്ഞു വരുന്ന ചിത്രശലഭ പുഴുക്കളുടെ ഭക്ഷണം മില്‍ക്ക് വീഡാണ്. ജിഎം ചോളവും സോയാബീനും കൃഷിചെയ്യുന്ന പ്രദേശങ്ങളില്‍ ഈ കള കുറവായിരിക്കും. അതാണ്, ശലഭങ്ങള്‍ക്ക് പാരയായതെന്ന് പിന്നീടു നടന്ന പഠനങ്ങളില്‍ വ്യക്തമായി. <br /><br />മൊണാര്‍ക്ക് ശലഭങ്ങളുടെ അംഗസംഖ്യയില്‍ കുറവുണ്ടാക്കുന്ന ഒട്ടേറെ ഘടകങ്ങളില്‍-അവ കുടിയേറുന്ന മെക്സിക്കോയിലെ വനനാശവും കാലാവസ്ഥാ മാറ്റങ്ങളും ഉള്‍പ്പടെ-ഒന്നു മാത്രമാണ് മില്‍ക്ക് വീഡിന്റെ കുറവ്. അടുത്തയിടെ പുറത്തുവന്ന ഒരു പഠനം (PNAS, Feb 19, 2019) പറയുന്നത്, അമേരിക്കയില്‍ ജിഎം വിളകള്‍ കൃഷിചെയ്തു തുടങ്ങുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 1950-കളില്‍ തന്നെ മില്‍ക്ക് വീഡിന്റെയും മൊണാര്‍ക്ക് ശലഭങ്ങളുടെയും കുറവ് കണ്ടുതുടങ്ങി എന്നാണ്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-ijwjp7vZaGY/XXsAT9W_xRI/AAAAAAAAjQM/khe438l8bAQfWqYRUvgDtjynZoZnHYf8gCNcBGAsYHQ/s1600/6.%2BMonarch%2Bbutterfly%2Bon%2Bmilkweed.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="657" data-original-width="946" height="444" src="https://1.bp.blogspot.com/-ijwjp7vZaGY/XXsAT9W_xRI/AAAAAAAAjQM/khe438l8bAQfWqYRUvgDtjynZoZnHYf8gCNcBGAsYHQ/s640/6.%2BMonarch%2Bbutterfly%2Bon%2Bmilkweed.JPG" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">മൊണാര്‍ക് ശലഭവും മില്‍ക്ക് വീഡും. Pic Credit: Tom Koerner, USFWS</span></td></tr>
</tbody></table>
<span style="font-size: large;">ജിഎം വിളകളെ വില്ലനാക്കുന്നതാണ് മൊണാര്‍ക്ക് ശലഭങ്ങളെപ്പറ്റിയുള്ള പഠനം. ആ പഠനം തിരസ്ക്കരിക്കപ്പെട്ടെങ്കിലും, അതുകൊണ്ടൊരു ഗുണമുണ്ടായി. മില്‍ക്ക് വീഡിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കാന്‍ അത് സഹായിച്ചു. വടക്കേ അമേരിക്കയിലെ കര്‍ഷകരുടെ പങ്കാളിത്തത്തോടെ 'Monarch Butterfly Habitat Exchange' എന്നൊരു പ്രോഗ്രാം ആരംഭിക്കാന്‍ 'എണ്‍വിരോണ്‍മെന്റ് ഡിഫെന്‍സ് ഫണ്ടി'നെ (EDF) പ്രേരിപ്പിച്ചത് അതാണ്. മൊണാര്‍ക് ചിത്രശലഭങ്ങളുടെ ആ മഹാദേശാടനത്തെ സഹായിക്കാന്‍ കര്‍ഷകരെ പ്രാപ്തമാക്കുകയാണ് ഈ പ്രോഗ്രാം ചെയ്യുന്നത്. അമേരിക്കയിലെ കര്‍ഷകര്‍ക്കിപ്പോള്‍ കൃഷിയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ട്-കളകള്‍ നിയന്ത്രിക്കാനും കൃഷി സംരക്ഷക്കാനും. ഒപ്പം മൊണാര്‍ക്ക് ശലഭങ്ങളുടെ നിലനില്‍പ്പിനെ സഹായിക്കാനും അവര്‍ക്ക് കഴിയുന്നു. <br /><span style="color: #990000;"><b><br />കര്‍ഷക ആത്മഹത്യ-സത്യവും മിഥ്യയും</b></span><br /><br />എന്തുകൊണ്ട് മൊന്‍സാന്റോയുടെ ബിറ്റി പരുത്തി കൃഷിചെയ്യുന്ന ഇന്ത്യന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു? ഇതിന്റെ യാഥാര്‍ഥ്യം എന്താണ്? <br /><br />മൊന്‍സാന്റോയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നായിരുന്നു, ഇന്ത്യയില്‍ പതിനായിരക്കണക്കിന് പരുത്തി കര്‍ഷകരുടെ ആത്മഹത്യക്ക് കാരണം ആ കമ്പനിയാണ് എന്നകാര്യം. മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴിയും, അവാര്‍ഡ് നേടിയ ഡോക്യുമെന്ററി ചിത്രങ്ങള്‍ വഴിയും ബിറ്റി പരുത്തി ഇന്ത്യന്‍ കര്ഷകന് കൊലക്കയറായ കാര്യം പ്രചരിപ്പിക്കപ്പെട്ടു. ഈ പ്രശ്നം ലോകമെങ്ങുമുള്ള ജിഎം വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് വലിയ ധാര്‍മിക പിന്‍ബലം നല്കി. തങ്ങള്‍ പോരാടുന്നത് സാധുക്കളായ കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന ചിന്തയും ആത്മസംതൃപ്തിയും അവരെ മുന്നോട്ടു പോകാന്‍ പ്രചോദിപ്പിച്ചു. <br /><br />2008-ല്‍ ബ്രിട്ടനിലെ 'ഡെയ്ലി മെയില്‍' പത്രം ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലവാചകം ഇങ്ങനെ ആയിരുന്നു-'ജിഎം വംശഹത്യ: ജനിതകവിളകള് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ജീവനൊടുക്കുന്നത് ആയിരക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍'. കര്‍ഷക ആത്മഹത്യ കൂടുതലായി നടന്ന മഹാരാഷ്ട്രയിലെ കാര്‍ഷികമേഖല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്. ബാധ്യതകളും ബാങ്ക് ലോണുകളും തീര്‍ക്കാന്‍ കെല്‍പ്പില്ലാതെ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ കര്‍ഷകരുടെ കഥയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചത്. 2011-ലിറങ്ങിയ 'ബിറ്റര്‍ സ്വീഡ്സ്' (Bitter Seeds) എന്ന ഡോക്യുമെന്ററി കൈകാര്യം ചെയ്ത വിഷയവും കര്‍ഷക ആത്മഹത്യ തന്നെ. 'ഓരോ 30 മിനിറ്റിലും ഒരു ഇന്ത്യന്‍ കര്ഷകന് ആത്മഹത്യ ചെയ്യുന്നു'-ഡോക്യുമെന്ററി പറയുന്നു. ലോകമെമ്പാടും നൂറിലേറെ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ആ ഡോക്യുമെന്ററിക്ക് 'ഗ്ലോബല്‍ ജസ്റ്റിസ് അവാര്‍ഡ്' ലഭിച്ചു. വിവിധ രാജ്യങ്ങളിലെ ഡസണ്‍ കണക്കിന് ടിവി ചാനലുകള്‍ ഡോക്യുമെന്ററി സംപ്രേക്ഷേപണം ചെയ്തു. ഡോക്യുമെന്ററിയുടെ വെബ്ബ്സൈറ്റില്‍ പറയുന്നത് ലൈനാസ് ഉദ്ധരിക്കുന്നു: ജിഎം വിത്തുകള്‍ വളരെ ചെലവേറിയതാണ്, കര്‍ഷകര്‍ കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും വാങ്ങേണ്ടി വരുന്നു. ഓരോ സീസണിലും ഇത് ആവര്‍ത്തിക്കുന്നു. <br /><br />ഒരുപക്ഷേ, മൊന്‍സാന്റോയ്ക്കെതിരെ ഉയര്‍ന്ന ഏറ്റവും കരുത്തുള്ള ശബ്ദം ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയുടേതാണ്. ജിഎം വിളകള്‍ക്കെതിരെയുള്ള ചെറുത്തുനില്പ്പിലെ നായിക ആയി 2014-ല്‍ 'ന്യൂയോര്‍ക്കര്‍' മാഗസിന് വന്ദന ശിവയെ വിശേഷിപ്പിച്ചു. 2016-ല്‍ തന്റെ വെബ്ബ്സൈറ്റില്‍ വന്ദന ശിവ പ്രസിദ്ധീകരിച്ച 'Monsanto vs Indian Farmers' എന്ന അവലോകനത്തില്‍ പറയുന്നത്, സ്വാഭാവിക പരുത്തിവിത്തുകള്‍ ഇന്ത്യന്‍ കര്‍ഷകരുടെ പക്കല്‍ നിന്ന് ബലമായി അപഹരിച്ച ശേഷം, താങ്ങാന്‍ പറ്റാത്ത വിലയുള്ള ജിഎം വിത്തുകള്‍ മൊന്‍സാന്റോ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു എന്നാണ്. കടക്കെണിയും വിളനാശവും മൂലം മൂന്നുലക്ഷം പരുത്തി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതില്‍ 84 ശതമാനവും മൊന്‍സാന്റോയുടെ ബിറ്റി പരുത്തിയുടെ നേരിട്ടുള്ള ഇരകളാണ്. മൊന്‍സാന്റോ നടത്തിയ 'വംശഹത്യ' (genocide) ആണിത്-വന്ദന ശിവ ആരോപിക്കുന്നു.<br /><br />ജിഎം വിരുദ്ധരും മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിച്ച ഈ കഥയില്‍ വിട്ടുപോയ ചില കണ്ണികളുള്ള കാര്യം ലൈനാസ് ചൂണ്ടിക്കാട്ടുന്നു. പരുത്തിച്ചെടികളെ മുഖ്യമായും ബാധിക്കുന്നത് 'കോട്ടണ്‍ ബോള്‍വേം' (cotton bollworm) എന്ന കീടമാണ്. അവയെ ചെറുക്കുന്ന ഒരു ബാക്ടീരിയല്‍ ജീന്‍ ബിറ്റി പരുത്തിയിലുണ്ട്. 'ബാസിലസ് തുറിഞ്ചിയേന്‍സിസ്' (Bt) എന്ന ബാക്ടീരിയയില്‍ നിന്നുള്ള ജീനാണത്. അതിനാല്‍, കീടബാധയെ ബിറ്റി പരുത്തിക്ക് ഒരു പരിധി വരെ ബാഹ്യസഹായമില്ലാതെ ചെറുക്കാന്‍ കഴിയും. ഇതിനര്‍ഥം, ബിറ്റി പരുത്തി കൃഷിചെയ്യുന്നിടത്ത് പരമ്പരാഗതമായി വേണ്ടതിലും എത്രയോ കുറച്ചു മാത്രം കീടനാശിനി മതി എന്നാണ്. സാധാരണ പരുത്തി കൃഷിചെയ്യുമ്പോള്‍ വേണ്ടതുപോലെ, കീടങ്ങളെ ചെറുക്കാന്‍ വന്‍തോതില്‍ ആവര്‍ത്തിച്ചുള്ള കീടനാശിനി പ്രയോഗം ആവശ്യമില്ല. അപ്പോള്‍, പ്രചരിപ്പിക്കപ്പെടും പോലെ കര്‍ഷകര്‍ കൂടുതല്‍ കീടനാശിനി വാങ്ങേണ്ടി വരുന്നത് ഏതു വകുപ്പില്‍?<br /><br />ഒന്നോ രണ്ടോ തവണ ആര്‍ക്കും അബദ്ധം പറ്റാം. എന്നാല്‍, വര്‍ഷങ്ങളോളം ഒരേ അബദ്ധം പറ്റാന്‍ പാടുണ്ടോ? ഇല്ല. അങ്ങനെയെങ്കില്‍, ഇത്രയും നഷ്ടംവരുത്തുന്ന, തങ്ങളെ ആത്മഹത്യയിലേക്കു പോലും തള്ളിവിടുന്ന, ബിറ്റി പരുത്തി വിത്തുകള്‍ വര്‍ഷംതോറും വാങ്ങി കര്‍ഷകര്‍ കൃഷിയിറക്കുന്നത് എന്തുകൊണ്ട്? ഇതിന് നല്കപ്പെടുന്ന വിശദീകരണം ഇതാണ്: മൊന്സാന്റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സെയില്സ്മാന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 'മാന്ത്രികവിത്തുകള്‍' എന്ന പേരില്‍ കര്‍ഷകര്‍ക്ക് മേല്‍ പ്രേരണ ചെലുത്തുന്നു! <br /><br />ഇന്ത്യയില്‍ ബിറ്റി പരുത്തി ആദ്യമായി അവതരിപ്പിക്കുന്നത് 2002-ലാണ്. 15 വര്‍ഷത്തിന് ശേഷമുള്ള കണക്കു പ്രകാരം, ഇന്ത്യയില്‍ പരുത്തികൃഷി നടക്കുന്ന 90 ശതമാനം പ്രദേശത്തും ബിറ്റി പരുത്തി വിത്തുകളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. 'മാന്ത്രികവിത്തുകളെ'ന്ന വ്യാജേന 15 വര്‍ഷം കര്‍ഷകരെ തുടര്‍ച്ചയായി കബളിപ്പിക്കാന്‍ സാധിക്കുമോ? അങ്ങനെ എങ്കില്‍, ലോകത്തെ ഏറ്റവും വലിയ മണ്ടന്മാര് ഇന്ത്യയിലെ പരുത്തി കൃഷിക്കാരാകണം! <br /><br />ഇന്ത്യയിലെ പരുത്തി കൃഷിക്കാര്‍ അത്ര മണ്ടന്മാരല്ല എന്നാണ് യഥാര്‍ഥ വസ്തുതകള്‍ വെളിവാക്കുന്നത്-പരുത്തി കര്‍ഷകരുടെ ആത്മഹത്യയും, ഇന്ത്യയിലെ ബിറ്റി പരുത്തി കൃഷിയും സംബന്ധിച്ച് നടന്നിട്ടുള്ള വിദഗ്ധപഠനങ്ങള്‍ മുന്‍നിര്‍ത്തി ലൈനാസ് രേഖപ്പെടുത്തുന്നു. ഇന്ത്യന്‍ കര്‍ഷകര്‍ ബിറ്റി പരുത്തി സ്വന്തംനിലയ്ക്ക് തിരഞ്ഞെടുത്തതാണ്. കാരണം അത് കൂടുതല്‍ വിളവ് നല്കുന്നു, പരമ്പരാഗത പരുത്തിവിത്തുകള്‍ കൃഷിചെയ്യുമ്പോള്‍ വേണ്ടത്ര കീടനാശിനികള്‍ ആവശ്യമില്ല. അതിനാല്‍, കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു! <br /><br />ജര്‍മനിയില്‍ ഗോട്ടിംഗന്‍ സര്‍വകലാശാലയിലെ ജോനാസ് കാഥേജ്, മാറ്റിന് ക്വിം എന്നീ ഗവേഷകര്‍ കര്‍ക്കശമായ ഫീല്‍ഡ് വര്‍ക്കിനു ശേഷം തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് 2012-ല്‍ പ്രമുഖ ഗവേഷണ ജേര്‍ണലായ 'പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ (PNAS, July 17, 2012) പ്രസിദ്ധീകരിക്കുകയുണ്ടായി. രാജ്യത്ത് പരുത്തി കൃഷിചെയ്യുന്ന മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ നാലു സംസ്ഥാനങ്ങളിലെ 533 കര്‍ഷകഭവനങ്ങളില്‍ നിന്ന് 2002 മുതല്‍ 2008 വരെ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനാധാരം. ഈ മേഖലയില്‍ 2002-ല്‍ വെറും 38 ശതമാനം പരുത്തികര്‍ഷകര്‍ മാത്രമാണ് ബിറ്റി പരുത്തി കൃഷിചെയ്യാന്‍ തയ്യാറായത്. 2008-ല്‍ അത് 99 ശതമാനമായ കാര്യം പഠനം എടുത്തുകാട്ടുന്നു (മൊന്‍സാന്റോയുടെ സെയില്സ്മാന്മാര് ഉഗ്രന്‍ കക്ഷികളായിരിക്കണം!). </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-ci2Cs7b0E0Q/XXsAmKoMVcI/AAAAAAAAjQU/YXTDVSxXsKIw_0Hl9Oj2Qw4Yy3tGgaj7gCNcBGAsYHQ/s1600/14.-bt-COTTON.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="440" data-original-width="660" height="426" src="https://1.bp.blogspot.com/-ci2Cs7b0E0Q/XXsAmKoMVcI/AAAAAAAAjQU/YXTDVSxXsKIw_0Hl9Oj2Qw4Yy3tGgaj7gCNcBGAsYHQ/s640/14.-bt-COTTON.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ബിറ്റി പരുത്തി കൃഷിയിടം. Pic Credit: Reuters</span></td></tr>
</tbody></table>
<span style="font-size: large;">ബീറ്റി പരുത്തിയുടെ കൃഷി ആരംഭിച്ചതോടെ, കീടബാധ കുറഞ്ഞതിനാല്‍ പരുത്തി ഉത്പാദനം 24 ശതമാനം വര്‍ധിച്ചതായി ജര്‍മന്‍ ഗവേഷകര്‍ കണ്ടു. കൃഷിയില്‍ നിന്നുള്ള ലാഭം, പരമ്പരാഗത പരുത്തിവിത്ത് ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് 50 ശതമാനം വര്‍ധിച്ചു. തന്റെ സഹപ്രവര്‍ത്തകനായ ബിജേഷ് കൃഷ്ണയുമായി ചേര്‍ന്ന് മാറ്റിന് ക്വിം പ്രസിദ്ധീകരിച്ച മറ്റൊരു പഠനം വ്യക്തമാക്കുന്നത്, ബിറ്റി പരുത്തി കൃഷിചെയ്യുന്ന മേഖലയില്‍ പഠനകാലയളവില്‍ കീടനാശിനികളുടെ ഉപയോഗം 50 ശതമാനം കുറഞ്ഞു എന്നാണ്! പരിസ്ഥിതിയുടെയും കര്‍ഷകരുടെയും ആരോഗ്യത്തിന് ബിറ്റി പരുത്തി ഗുണപരമായി വലിയ മാറ്റം വരുത്തി എന്നാണിത് സൂചിപ്പിക്കുന്നത്. <br /><br />ബിറ്റി പരുത്തി കൃഷി ആരംഭിച്ചതോടെ പ്രകൃതിയില്‍ എന്തു മാറ്റമാണുണ്ടായതെന്ന്, ഹരിയാണയില്‍ നിന്നുള്ള ഗുര്‍ജീത് സിങ് മാന്‍ എന്ന കര്ഷകന് വിവരിച്ചത് ലൈനാസ് ഉദ്ധരിക്കുന്നു. 'ബിറ്റി പരുത്തിയുടെ വരവിന് മുമ്പ്, കമ്പോളത്തില്‍ കിട്ടുന്ന ഏത് കീടനാശിനിയും ഞങ്ങള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുമായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും കീടനാശിനി പ്രയോഗിക്കും. അത് പരിസ്ഥിതിയെ വിഷമയമാക്കി. പക്ഷികളെയും പ്രാണികളെയും തവളകളെയും കുരുവികളെയും മറ്റ് ജീവികളെയും അകറ്റി. പക്ഷികളുടെ ചിലയ്ക്കല്‍ പോലും കേള്‍ക്കാതെയായി' (റേച്ചല്് കാഴ്സന്റെ 'സൈലന്റ് സ്പ്രിങി'നെ ഓര്‍മിപ്പിക്കുന്നു ഇത്). ബിറ്റി കോട്ടണ്‍ കൃഷി വ്യാപകമായതോടെ കഥ മാറിയെന്ന് ഗുര്‍ജീത് പറയുന്നു. 'പറമ്പുകളില്‍ കീടനാശിനി പ്രയോഗം കുറഞ്ഞു. ഗ്രാമത്തില്‍ വീണ്ടും പക്ഷികളുടെ ചിലയ്ക്കല്‍ കേട്ടുതുടങ്ങി. നമ്മുടെ ദേശീയപക്ഷി മയില്‍ ഗ്രാമത്തില്‍ തിരികെയെത്തി. പ്രാവുകളെത്തി, പ്രാണികളെത്തി, മഴക്കാലത്ത് തവളകളെയും വീണ്ടും കണ്ടുതുടങ്ങി'. <br /><br />കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടും പോലെ ബിറ്റി പരുത്തി കൃഷി രാജ്യത്ത് അത്ര പരാജയമല്ലെങ്കില്‍, പരുത്തി കര്‍ഷകര്‍ എന്തിന് വലിയ തോതില്‍ ആത്മഹത്യ ചെയ്യുന്നു. ബ്രിട്ടനില്‍ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയിലെ സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസര്‍ ഇയാന്‍ പ്ലെവിസ് (Ian Plewis) ഇന്ത്യയിലെ പരുത്തി കര്‍ഷകരുടെ ആത്മഹത്യാ പ്രശ്നം പഠിച്ച ഗവേഷകനാണ്. കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള ഔദ്യോഗിക കണക്കുകള്‍ ആധാരമാക്കിയായിരുന്നു പഠനം. വളരെ കൗതുകകരമായ ചിത്രമാണ് പ്ലെവിസിന് മുന്നില്‍ തെളിഞ്ഞത്. കര്‍ഷകരെ ബിറ്റി പരുത്തി വംശഹത്യയിലേക്ക് നയിക്കുന്നു എങ്കില്‍, ബിറ്റി പരുത്തി ഇന്ത്യയില്‍ വ്യാപകമായി കൃഷി ചെയ്യാന്‍ തുടങ്ങിയ ശേഷം പരുത്തി കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടാകണം. എന്നാല്‍, ലഭ്യമായ ഡേറ്റ അതല്ല പറയുന്നത്. 2002-ലാണ് ഇന്ത്യയില്‍ ബിറ്റി പരുത്തിയുടെ കൃഷി ആരംഭിക്കുന്നതെന്ന് പറഞ്ഞല്ലോ. അതിന്റെ തലേവര്‍ഷം, 2001-ല്‍ പരുത്തി മേഖലയില്‍ ഒരു ലക്ഷത്തിന് 31.7 ആയിരുന്നു കര്‍ഷക ആത്മഹത്യാനിരക്ക്. അതേസമയം, 2011-ല്‍ ആ നിരക്ക് 29.3 ആയി കുറഞ്ഞു-പ്ലെവിസ് ചൂണ്ടിക്കാട്ടുന്നു. പ്രചരിപ്പിക്കപ്പെടും പോലെയല്ല കാര്യങ്ങള്‍! 15 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍, പരുത്തി കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് വര്‍ധിച്ചിട്ടില്ല എന്നതു തന്നെ വലിയ വാര്‍ത്തയാണ്. ബിറ്റി പരുത്തി നല്കിയ ഗുണഫലം അതിനു പ്രധാന കാരണമായി എന്നേ അനുമാനിക്കാനാകൂ-പ്ലെവിസ് പറയുന്നു. <br /><br />ഇത്രയുംകൊണ്ട് തന്റെ വിശകലനം പ്ലെവിസ് അവസാനിപ്പിച്ചില്ല. ഇന്ത്യയില്‍ പരുത്തി വ്യാപകമായി കൃഷിചെയ്യുന്ന ഒന്‍പത് സംസ്ഥാനങ്ങളുണ്ട്. അതില്‍ ആറെണ്ണത്തിന്റെ കാര്യം പരിഗണിച്ചപ്പോള്‍, കര്‍ഷകരെക്കാളും ആത്മഹത്യാ നിരക്ക് മറ്റുള്ളവരിലാണ് കൂടുതലെന്ന് കണ്ടു! ഒരു ലക്ഷത്തിന് 29 കര്‍ഷകര്‍ സ്വയം ജീവനൊടുക്കുമ്പോള്‍, കര്‍ഷകരല്ലാത്ത ഒരുലക്ഷം പേരില്‍ 35 പേര് ആത്മഹത്യ ചെയ്യുന്നു. പരുത്തി കൃഷിചെയ്യുന്ന ഒന്‍പത് സംസ്ഥാനത്തും കൂടി നാലുകോടി കര്‍ഷകരാണുള്ളത്. ഇവിടുത്തെ ആത്മഹത്യാ നിരക്ക് മറ്റു മേഖലകളുമായി പ്ലെവിസ് താരതമ്യം നടത്തിയപ്പോള്‍ ലഭിച്ച വസ്തുത ഇതാണ്: ഇംഗ്ലണ്ട്, വെയ്ല്‍സ് തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷക ആത്മഹത്യ ഇന്ത്യയിലെ നിരക്കിലും കുറവാണ്. എന്നാല്‍, ഫ്രാന്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ കര്‍ഷക ആത്മഹത്യാ നിരക്ക് ഇന്ത്യയിലേതിനെ അപേക്ഷിച്ച് കൂടുതലും! ഇവിടങ്ങളിലൊന്നും ബിറ്റി പരുത്തി എന്നല്ല, ഒരു ജനിതക വിളയും കൃഷിചെയ്യുന്നില്ല എന്നോര്‍ക്കുക! <br /><br />കര്‍ഷകര്‍ വ്യാപകമായി ബിറ്റി പരുത്തിയെ സ്വീകരിച്ചപ്പോഴും പുറത്ത് അറിയുന്നത്, ബിറ്റി പരുത്തി മൂലം ലക്ഷക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ്! 'ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ഞാന്‍ കരുതുന്നില്ല'-ലൈനാസ് എഴുതുന്നു. 'ഒരു ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍, 'ബിറ്റി കോട്ടണ്‍ ആത്മഹത്യ' എന്ന കെട്ടുകഥ പ്രചരിപ്പിക്കുന്നത് 'വ്യാജവാര്‍ത്ത' സൃഷ്ടിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ്. കീടനാശിനി ഉപയോഗവും അതുവഴിയുള്ള വിഷമേല്ക്കലും കാര്യമായി കുറയ്ക്കാന്‍ സഹായിച്ച ഒരു മുന്നേറ്റത്തെ, പരിസ്ഥിതി പ്രചാരകര്‍ ഇത്ര രൂക്ഷമായി നിരന്തരം എതിര്‍ക്കുന്നത് എന്തുകൊണ്ടെന്നത് അത്യന്തം ജിജ്ഞാസാഭരിതമാണ്'. അതും ആധുനിക പരിസ്ഥിതി മുന്നേറ്റത്തിന്റെ 'ബൈബിള്‍' എന്ന് കരുതുന്ന 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തില്‍ സാക്ഷാല്‍ റേച്ചല്‍ കാഴ്സണ് ശുപാര്‍ശചെയ്ത ജൈവകീടനിയന്ത്രണം ഫലപ്രദമായി സാധ്യമാക്കുന്ന ബിറ്റിക്കെതിരെയാണ് ആക്ടിവിസ്റ്റുകളുടെ എതിര്‍പ്പെന്നും ഓര്‍ക്കുക!<br /><br /><span style="color: #cc0000;"><b>മാറാത്ത നിലപാടുകള്‍ </b></span><br /><br />ജനിതക എന്‍ജിനിയറിങ് വ്യത്യസ്തമാണെന്ന തോന്നലിന് അടിസ്ഥാനം, അത് പ്രകൃതിദത്തമല്ല എന്ന ധാരണയില്‍ നിന്നാണ്. പ്രകൃതിദത്തമല്ലാത്തതിനാല്‍ അത് കുഴപ്പമുള്ളതാണെന്ന തോന്നല്‍ വൈകാരികമായി നമ്മുക്കുള്ളില്‍ കുടിയേറിയിരിക്കുന്നു. മുമ്പ് സൂചിപ്പിച്ച സറാലിനിയുടെ പഠനത്തിലെ ട്യൂമറുകള്‍ വരുന്ന എലികളുടെ കഥ നോക്കുക. ആ പരീക്ഷണം വിശ്വാസ്യയോഗ്യമല്ലെന്ന നിഗമനത്തില്‍ മറ്റു വിദഗ്ധര്‍ എത്തിയ കാര്യമൊന്നും നമ്മള് കണക്കാക്കുകയേ ഇല്ല. കാരണം, വൈകാരികമായി അത് നമ്മളെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ഇത്തരം പ്രശ്നത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒക്കെ അപ്രസക്തമാകും. സറാലിനിയുടെ എലികളാണ് കെനിയയില്‍ ജിഎം നിരോധത്തിന് കാരണമായത്. ആ പഠനം വസ്തുതാപരമല്ലെന്ന് തെളിഞ്ഞിട്ടും, കെനിയയില്‍ ജനിതകപരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു! സറാലിനിയുടെ കണ്ടെത്തല്‍ നിലനില്‍ക്കത്തക്കതല്ല എന്ന് 'ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍' വ്യക്തമാക്കിയിട്ടും, ജിഎം ഭക്ഷ്യവസ്തുക്കള്‍ കാന്‍സര്‍ വരുത്തുമെന്ന വ്യാജപ്രചാരണം, സറാലിനിയുടെ കണ്ടെത്തലായി അവതരിപ്പിക്കപ്പെടുന്നു. ജനിതക എന്‍ജിനിയറിങിനെ ധാര്‍മികമായി എതിര്‍ക്കാനുള്ള അവകാശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, കെനിയ എന്നല്ല എവിടെയും നയപരമായ തീരുമാനങ്ങള്‍ക്ക് അടിസ്ഥാനം വ്യാജശാസ്ത്രമാകരുതെന്നാണ് ലൈനാസിന്റെ നിലപാട്. <br /><br />വൈകാരികതലത്തിലുള്ള പ്രശ്നത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒക്കെ അപ്രസക്തമാകുമെന്ന് പറയുന്നത് പ്രധാനപ്പെട്ട സംഗതിയാണ്. ജിഎം ഭക്ഷ്യവസ്തുക്കളോടുള്ള വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പ് വൈകാരികതലത്തിലുള്ളതാണ്. ഇത്തരം സംഗതികളെ ശാസ്ത്രീയ ചര്‍ച്ചകളിള്‍ ഉള്‍പ്പെടുത്തുമ്പോള്‍ എന്താണ് സംഭവിക്കുക. ഇക്കാര്യം ലൈനാസ് വിശകലനം ചെയ്യുന്നത്, അമേരിക്കന്‍ സോഷ്യല്‍ സൈക്കോളജിസ്റ്റ് ജോനഥന്‍ ഹയിറ്റ് (Jonathan Haidt) പ്രസിദ്ധീകരിച്ച 'ദി റൈറ്റിയസ് മൈന്‍ഡ്' (The Righteous Mind - 2013) എന്ന ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണ്.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-P6NJDDU93Q0/XXsA4wxJ81I/AAAAAAAAjQc/Xj2L4bqLfi0veZg6wdZVIm4cN3OWtlI0QCNcBGAsYHQ/s1600/8.%2BThe%2BRighteous%2BMind%2BCover%2Bpage%252Cjpg.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="640" data-original-width="640" height="200" src="https://1.bp.blogspot.com/-P6NJDDU93Q0/XXsA4wxJ81I/AAAAAAAAjQc/Xj2L4bqLfi0veZg6wdZVIm4cN3OWtlI0QCNcBGAsYHQ/s200/8.%2BThe%2BRighteous%2BMind%2BCover%2Bpage%252Cjpg.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><br /></td></tr>
</tbody></table>
<span style="font-size: large;">ഹയിറ്റ് തന്റെ ഗ്രന്ഥത്തിന്റെ ആദ്യ അധ്യായങ്ങളില്‍ തന്നെ വിവരിക്കുന്ന കാര്യം വൈകാരികമായ വിഷയങ്ങളെ ആളുകള്‍ സമീപിക്കുന്നത് മറ്റു സംഗതികളെപ്പോലെയല്ല എന്നാണ്. വൈകാരികമായ വിഷയങ്ങളില്‍-അത് ആചാരസംരക്ഷണമാകാം, ജിഎം വിളകളോടുള്ള എതിര്‍പ്പാകാം-തങ്ങളുടെ ഭാഗം വാദിക്കാന്‍ ആളുകള്‍ ഏതറ്റം വരെയും പോകും. മിക്കപ്പോഴും, ഇക്കാര്യം അവഗണിച്ചുകൊണ്ടാണ്, ജിഎം വിളകളുടെ കാര്യം ശാസ്ത്രീയവസ്തുതകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്യാന്‍ നമ്മള് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജിഎം പരുത്തി കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാനിരക്ക് ഫ്രാന്‍സിലെയോ സ്കോട്ട്ലന്ഡിലെയോ കര്‍ഷക ആത്മഹത്യാ നിരക്കുകളെക്കാള്‍ കൂടുതലല്ല എന്ന വസ്തുത അവതരിപ്പിച്ചതുകൊണ്ട്, ജിഎം വിദ്യകളെക്കുറിച്ചുള്ള ആളുകളുടെ ധാരണയ്ക്ക് ഒരു മാറ്റവും വരുന്നില്ല! ചൂഷണം ചെയ്യപ്പെടുന്ന സാധാരണക്കാരനും (ഇന്ത്യയിലെ പരുത്തി കര്ഷകന്), ചൂഷണം ചെയ്യുന്ന പൈശാചിക വില്ലനും (മൊന്‍സാന്റോ) എന്ന നിലയ്ക്ക് ഇക്കാര്യം വൈകാരികമായി കാണുന്ന ആളുകളെ വസ്തുതകളോ യുക്തിയോ നിരത്തി നേരെയാക്കുക ബുദ്ധിമുട്ടാണ്. <br /><br />ആളുകളുടെ മനസില്‍ ശക്തമായി പതിഞ്ഞ ധാര്‍മിക ചട്ടക്കൂടിനെയോ, അതിന്റെ ഫലമായി രൂപപ്പെട്ട വൈകാരിക നിലപാടുകളെയോ, യുക്തിസഹമായ വിശകലനം കൊണ്ട് തകര്‍ക്കാനാകില്ലെന്ന് ഹയിറ്റ് വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ആഫ്രിക്കയിലെ ജിഎം വിരുദ്ധ പ്രവര്‍ത്തകരുടെ കാര്യം പരിഗണിക്കുക. രോഗങ്ങളെയും കീടങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ള, മുന്തിയ വിളവു നല്കുന്ന ജിഎം വിത്തുകള്‍ ഉപയോഗിക്കാനുള്ള ആഫ്രിക്കന്‍ കര്‍ഷകരുടെ അവസരം തട്ടിത്തെറിപ്പിക്കുന്നത് ജിഎം വിരുദ്ധരാണ്. ഇക്കാര്യത്തില്‍ അവരാണ് വില്ലന്മാര്. എന്നാല്‍, അവിടുത്തെ ജിഎം വിരുദ്ധര്‍ നേരെ എതിരായിട്ടാണ് ചിന്തിക്കുന്നത്. ജിഎം വിത്തുകള്‍ വഴി, 'കര്‍ഷകരെ ചൂഷണം ചെയ്യാന്‍ എത്തുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളാ'ണ് അവരുടെ നോട്ടത്തില്‍ വില്ലന്മാര്! <br /><br />ദരിദ്രരാഷ്ട്രങ്ങളില്‍ ജീവകം എ യുടെ കുറവുകൊണ്ട് കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനാളുകളുണ്ട്, വിശേഷിച്ചും കുട്ടികള്‍. അവരെ സഹായിക്കാനായി വിഭാവനം ചെയ്തതാണ് 'സുവര്‍ണ്ണ അരി' (Golden Rice) പദ്ധതി. ആ പദ്ധതിയോടുള്ള എതിര്‍പ്പ് അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട്, 124 നൊബേല്‍ ജേതാക്കള്‍ ഒപ്പുവെച്ച കത്ത് 2016 ജൂണില്‍ പുറത്തുവരികയുണ്ടായി. പാശ്ചാത്യ പരിസ്ഥിതി പ്രസ്ഥാനമായ ഗ്രീന്‍പീസിനെയും ഐക്യരാഷ്ട്രസഭയെയും ലോകമെങ്ങുമുള്ള സര്‍ക്കാരുകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. ബയോടെക്നോളജിയോടുള്ള എതിര്‍പ്പു മൂലം ഇക്കാര്യത്തില്‍ 'മനുഷ്യവര്ഗ്ഗത്തിനെതിരായ കുറ്റ'മാണ് ഗ്രീന്‍പീസ് ചെയ്യുന്നതെന്ന് നൊബേല്‍ ജേതാക്കള്‍ ആരോപിച്ചു. അതുപോലെ, 2016-ല്‍ തന്നെ അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് (NAS), ജനിതക എന്ജിനിയറിങിനെപ്പറ്റി വിശദമായ ഒരു അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കുകയുണ്ടായി. അതില്‍ പറയുന്നത്, ജിഎം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത്, ജിഎം ഇതര ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനെ അപേക്ഷിച്ച് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ലഭ്യമല്ല എന്നാണ്! (ഇതെപ്പറ്റി വിശദമായി പിന്നീട്). <br /><br />ജനിതക എന്‍ജിനിയറിങിന്റെ കാര്യത്തില്‍ നൊബേല്‍ ജേതാക്കളുടെ അഭ്യര്‍ഥനയും, നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ റിപ്പോര്‍ട്ടും അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട്? നൂറുകണക്കിന് വിദഗ്ധര്‍ വിയോജിക്കുന്ന സംഗതിയില്‍ ആളുകള്‍ ബലമായി വിശ്വസിക്കുന്നത് എന്തുകൊണ്ട്? തങ്ങളുടെ നിലപാടുകള്‍ തെറ്റാണെന്ന് അംഗീകരിക്കാന്‍ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല എന്നതാണ് കാരണം! ശാസ്ത്രം മുന്നേറുന്നത്, തെറ്റുകളെ അംഗീകരിക്കുമ്പോഴാണ്. മുന്‍ സിദ്ധാന്തം തെറ്റാണെന്ന് അംഗീകരിക്കുമ്പോള്‍, ശരിയിലേക്ക് എത്താനുള്ള പുതിയ വാതായനം തുറന്നിടുകയാണ് ശാസ്ത്രം ചെയ്യുന്നത്. എന്നാല്‍, രാഷ്ട്രീയം അങ്ങനെയല്ല. നിലപാടുകളില്‍ ഉറച്ചു നിന്നാലേ രാഷ്ട്രീയത്തില്‍ നിലനില്‍പ്പുള്ളൂ. ജിഎം വിരുദ്ധപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കപ്പെട്ടതാണ്, അതു സംബന്ധിച്ച സത്യങ്ങള്‍ അംഗീകരിക്കാന്‍ പലര്‍ക്കും സാധിക്കാത്തതിന് കാരണം. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-tYFcFPO-i3U/XXsBSuZWAaI/AAAAAAAAjQk/iekAhm8GoJAba99sFoTFLGkmiwXaSO7YwCNcBGAsYHQ/s1600/9.%2BGolden%2BRice.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="700" data-original-width="1000" height="448" src="https://1.bp.blogspot.com/-tYFcFPO-i3U/XXsBSuZWAaI/AAAAAAAAjQk/iekAhm8GoJAba99sFoTFLGkmiwXaSO7YwCNcBGAsYHQ/s640/9.%2BGolden%2BRice.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">സാധാരണ അരിയും സുവര്‍ണ്ണ അരിയും. Pic Credit: Reuters</span></td></tr>
</tbody></table>
<span style="font-size: large;">ഹയിറ്റ് തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് ഇങ്ങനെ: നമ്മുടെ യുക്തിയും ന്യായവാദങ്ങളും രൂപപ്പെടുന്നത് നമ്മെ സത്യമറിയിക്കാന്‍ സഹായിക്കാനല്ല. പകരം സംവാദങ്ങളില്‍ പിടിച്ചുനില്‍ക്കാനും മറ്റുള്ളവരെ നമുക്ക് വശംവദരാക്കാനും അവരെ മാനിപ്പുലേറ്റ് ചെയ്യാനുമാണ്. <br /><br />ഹയിറ്റിന്റെ ഈ വിശദീകരണം വായിച്ച ശേഷം ലൈനാസ് തന്റെ ജിഎം വിരുദ്ധ പൂര്‍വ്വകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ആ വിശദീകരണം എത്ര വാസ്തവമാണെന്ന് ബോധ്യപ്പെടുന്നു. ജിഎം വിരുദ്ധ പോരാളിയായിരുന്ന കാലത്ത്, ജിഎം സംബന്ധിച്ച ശാസ്ത്രവസ്തുതകള്‍ അറിയാന്‍ തനിക്ക് എത്രയെത്ര അവസരങ്ങളുണ്ടായിരുന്നു. അന്ന് പക്ഷേ, അവയ്ക്കൊന്നും ചെവി കൊടുക്കാന്‍ തോന്നിയിട്ടില്ലെന്ന് ലൈനാസ് ഏറ്റുപറയുന്നു. 'ശാസ്ത്രജ്ഞരുമായി ടെലിവിഷനിലും മറ്റ് വേദികളിലും സംവാദത്തില്‍ ഏര്പ്പെട്ടപ്പോഴൊക്കെ, അവരെ തോല്‍പ്പിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അല്ലാതെ, അവരുടെ വീക്ഷണം മനസിലാക്കാനല്ല....എന്റെ കാഴ്ചപ്പാടില്‍ ഞാനല്ല, ആ ശാസ്ത്രജ്ഞരായിരുന്നു ഇടുങ്ങിയ ചിന്താഗതിക്കാര്‍'-ലൈനാസ് പറയുന്നു. <br /><br />ഏതു ഗ്രൂപ്പിലാണ് നിങ്ങള്‍ എന്നത് പ്രധാനപ്പെട്ട സംഗതിയാണ്. ഒരു ഗ്രൂപ്പില്‍ അടിയുറച്ച് നില്ക്കുമ്പോള്, അതിന്റെ ലക്ഷ്യങ്ങളെ പരസ്യമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന അലഖിത നിയമം അനുസരിക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. രാഷ്ട്രീയവിഷയത്തില്‍ നമ്മള് ഫെയ്സ്ബുക്കില്‍ ഓരോ പോസ്റ്റിടുമ്പോഴും, നമ്മുടെ ഗ്രൂപ്പിനോടുള്ള വിധേയത്വം സുഹൃത്തുക്കളോട് നമ്മള് വിളംബരം ചെയ്യുകയാണ്. ഹയിറ്റ് വിവരിക്കുന്നതു പ്രകാരം, ഗ്രൂപ്പിലുള്ളിലെ നമ്മുടെ യശ്ശസ് എന്നത് ഭക്ഷണവും പാര്‍പ്പിടവും പോലെ, ഒരുപക്ഷേ അതിനും മേലെ പ്രധാനമാണ്! ഗ്രൂപ്പിന്റെ നിലപാടുകളെ വെല്ലുവിളിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് താന്‍ നേരിട്ട് അനുഭവിച്ച കാര്യം ലൈനാസ് രേഖപ്പെടുത്തുന്നു. ഗ്രൂപ്പ് ശക്തിയുമായി ബന്ധപ്പെട്ട ഹയിറ്റ് എഴുതിയത് വായിച്ചപ്പോള്‍, തന്റെ മനസിന് ജിഎം വിദ്യയുമായി ബന്ധപ്പെട്ട് എന്തുമാറ്റമാണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ലൈനാസിന് കഴിഞ്ഞു. തന്റെ കൂറ് ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറി, ജിഎം വിരുദ്ധ ഗ്രൂപ്പില്‍ നിന്ന് ശാസ്ത്രത്തെ അംഗീകരിക്കുന്നവരുടെ ഗ്രൂപ്പിലേക്ക്! <br /><br /><span style="color: #990000;"><b>പരാജയം ആരുടേത്</b></span><br /><br />ജിഎം വിളകളുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ ഗ്രീന്‍പീസ് ഒരു അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി -'പരാജയത്തിന്റെ 20 വര്‍ഷങ്ങള്‍' ('Twenty Years of Failure: Why GM crops have failed to deliver on their promises') എന്ന പേരില്‍. 'കരുത്തരായ വ്യവസായിക ലോബികള്‍ 20 വര്‍ഷം ജിഎം അനുകൂല മാര്‍ക്കറ്റിങ് നടത്തിയിട്ടും, ജിഎം ടെക്നോളജിയെ ഏതാനും ചില രാജ്യങ്ങള്‍, ചുരുക്കം ചില വിളകളുടെ കാര്യത്തില്‍ മാത്രമേ ഏറ്റെടുത്തുള്ളൂ'-റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമുഖത്തെ മൊത്തം കൃഷിഭൂമിയില്‍ വെറും മൂന്നു ശതമാനത്തില്‍ മാത്രമേ ജിഎം വിളകള്‍ വളരുന്നുള്ളൂ (ഇത് തെറ്റാണ്, മൂന്നല്ല 12 ശതമാനമാണ്. അതില്‍ അമേരിക്കയുടെ പകുതി കൃഷിയിടങ്ങള്‍ ഉള്‍പ്പെടുന്നു-ലൈനാസ് ചൂണ്ടിക്കാട്ടുന്നു). പ്രധാനമായും രണ്ടുതരം ജിഎം വിളകളാണ് രംഗത്തുള്ളത്-കളകളെ ചെറുക്കുന്നവയും കീടങ്ങളെ പ്രതിരോധിക്കുന്നവയും. യൂറോപ്പില്‍ ജിഎം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല, ഏഷ്യയുടെ മിക്ക മേഖലകളും ജിഎം മുക്തമാണ്. ചൈനയിലും ഇന്ത്യയിലും ജിഎം ഭക്ഷ്യവിളയല്ല, ജിഎം പരുത്തിയാണ് കൃഷിചെയ്യുന്നത്. ആഫ്രിക്കയില്‍ വെറും മൂന്നു രാജ്യങ്ങളില്‍ മാത്രമേ ജിഎം വിളകള്‍ കൃഷിചെയ്യുന്നുള്ളൂ. <br /><br />ഇത്തരം വ്യത്യസ്തമായ വിവരങ്ങളുള്ള ഗ്രീന്‍പീസ് റിപ്പോര്‍ട്ട് സംഗ്രഹിച്ചാല്‍ അതിങ്ങനെ പറയാം: 'ജിഎം വിളകള്‍ ലോകത്തെ ഊട്ടുന്നില്ല!'. <br /><br />ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി 20 വര്‍ഷത്തെ ജിഎം ചരിത്രം പരിശോധിക്കുക കൗതുകകരമാണ്. കാരണം, 1996 മുതല്‍ ലോകമെങ്ങും ജിഎം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, നിയമനടപടികള്‍ക്കും നേതൃത്വം നല്‍കുന്നത് ഗ്രീന്‍പീസാണ്. ആ സംഘടന ഉള്‍പ്പെട്ട ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ ജിഎം ഗവേഷണവും ജിഎം വിളകളുടെ കൃഷിയും തടയാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ച ശേഷം, 'ജിഎം വിളകള്‍ ലോകത്തെ ഊട്ടുന്നതില്‍ പരാജയപ്പെട്ടു' എന്നു പറയുന്നതിലെ വൈരുദ്ധ്യം ലൈനാസ് ചൂണ്ടിക്കാട്ടുന്നു. ജിഎം വിളകളുമായി ബന്ധപ്പെട്ട തങ്ങളുടെ അജണ്ട ഫലപ്രദമായി നടപ്പാക്കിയ ശേഷം, ബയോടെക്നോളജി എവിടെയെല്ലാം ഉപയോഗിക്കാന്‍ ശ്രമിച്ചോ അവിടെയെല്ലാം പ്രതിഷേധമുയര്‍ത്തി അത് പിന്‍വലിക്കാന്‍ കാരണമായ ശേഷം, അതിന്റെ പേരില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് ഗ്രീന്‍പീസ് ചെയ്യുന്നത്! <br /><br />പൊതുമേഖലയിലെ കാര്‍ഷിക വിളഗവേഷണ സ്ഥാപനങ്ങള്‍ക്കും അക്കാദമിക് ഇന്സ്റ്റിട്ട്യൂട്ടുകള്ക്കും, അവരുടെ നൂതന ആശയങ്ങള്‍ പരീക്ഷിക്കാനോ രംഗത്തെത്തിക്കാനോ കഴിയാത്ത സ്ഥിതിയാണ്, ആക്ടിവിസ്റ്റുകളും അവരുടെ സമ്മര്‍ദ്ദഫലമായി ഭരണകൂടങ്ങള്‍ കൊണ്ടുവന്ന നിയമങ്ങളും വഴി സൃഷ്ടിക്കപ്പെട്ടത്. വാഗ്ദാനം ചെയ്യപ്പെട്ട ആശയങ്ങള്‍ അത്തരം സ്ഥാപനങ്ങളുടെ അലമാരകളില്‍ പുറത്തെടുക്കാനാകാതെ പൊടിയടിച്ചിരിക്കുന്നു! വളരെ ചെറിയ വിപണിയാണ് ജിഎം വിളകള്‍ക്കുള്ളത്. അതിന് വേണ്ടി സ്ഥാപനങ്ങള്‍ വിലപ്പെട്ട സമയം ചെലവഴിച്ചിട്ട് കാര്യമില്ല. ആക്ടിവിസ്റ്റുകളില്‍ പലരും ആരോപിക്കുന്നത് ജിഎം വിളകള്‍ വന്‍കിട സ്ഥാപനങ്ങള്‍ക്കും വന്‍കിട കര്‍ഷകര്‍ക്കും മാത്രം ലാഭമുണ്ടാക്കാന്‍ സഹായിക്കും വിധം കോര്പ്പറേറ്റുവത്ക്കരിച്ചു എന്നാണ്. യഥാര്‍ഥ്യം എന്താണ്? ആക്ടിവിസ്റ്റുകള്‍ നേടിയ യഥാര്‍ഥ വിജയം എന്താണെന്ന് പരിശോധിച്ചാല്‍ അത് മനസിലാകും. ബയോടെക്നോളജിയെ ചെറുകിട പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നകറ്റി, വന്‍കിട കോര്‍പ്പറേറ്റുകളുടേത് മാത്രമാക്കി മാറ്റുന്നതില്‍ ആക്ടിവിസ്റ്റുകള്‍ മികച്ച വിജയം നേടി! ഏത് വന്‍കിട കമ്പനികള്‍ക്ക് എതിരെയാണോ ആക്ടിവിസ്റ്റുകള്‍ പോരാടുന്നത്, അതുവഴി ആ കമ്പനികളുടേത് മാത്രമായി ബയോടെക്നോളജി മാറി!</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-5V-72dXtQJo/XXsBm_5RH8I/AAAAAAAAjQs/Ffnib_7pe9An1i4OBVtNgXHDg6ViYaePQCNcBGAsYHQ/s1600/10.%2BGreenpeace%2Bactio.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="340" data-original-width="600" height="362" src="https://1.bp.blogspot.com/-5V-72dXtQJo/XXsBm_5RH8I/AAAAAAAAjQs/Ffnib_7pe9An1i4OBVtNgXHDg6ViYaePQCNcBGAsYHQ/s640/10.%2BGreenpeace%2Bactio.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ജനിതകവിളകള്ക്കെതിരെയുള്ള ഗ്രീന്‍പീസിന്റെ ക്യാമ്പയിനില്‍ നിന്നുള്ള ദൃശ്യം. Pic Credit: Reuters</span></td></tr>
</tbody></table>
<span style="font-size: large;">ഏതിര്‍പ്പുകള്‍ അവഗണിച്ച്, പൊതുമേഖലാ സ്ഥാപനങ്ങള്‍ ജനിതക എന്‍ജിനിയറിങ് രംഗത്ത് വിജയിച്ച അപൂര്‍വ്വം അവസരങ്ങളേ ഉള്ളൂ. അതിനൊരു ഉദാഹരണമാണ് വൈറസ് പ്രതിരോധ പപ്പായ. ഹൗവായിയിലെ കുടുംബങ്ങള്‍ സ്വന്തം സ്ഥലത്താണ് പപ്പായ കൃഷി ചെയ്യുക. 1990-കളുടെ അവസാനം, 'റിങ്സ്പോട്ട് വൈറസ്' (ringspot virus) ബാധിച്ച് പപ്പായ കൃഷി ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. യു.എസില്‍ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ആ വൈറസില്‍ നിന്നുതന്നെ വേര്‍തിരിച്ചെടുത്ത ഒരു ജീന്‍ ഉപയോഗിച്ച് പപ്പായയെ ജനിതക പരിഷ്ക്കരണം നടത്തിയപ്പോള്‍ കഥ മാറി. വൈറസ് ബാധ ചെറുക്കാന്‍ പപ്പായ സ്വയംപ്രാപ്തമായി. 'റെയില്‍ബോ പപ്പായ' എന്നു പേരിട്ട സ്വാദിഷ്ടമായ ആ ജിഎം പപ്പായയ്ക്ക് 1998 മുതല്‍ വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചു.<br /><br />എന്നാല്‍, സമീപകാലത്ത് ജിഎം വിരുദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം ഹൗവായിയില്‍ ശക്തമായി. അവരുടെ എതിര്‍പ്പു മൂലം ജിഎം പപ്പായ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണിപ്പോള്‍! ഒരുവിധ ജനിതക എന്‍ജിനിയറിങും ദ്വീപുകളില്‍ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടാണ് ആക്ടിവിസ്റ്റുകളുടേത്. റെയിന്‍ബോ പപ്പായ ഉപേക്ഷിക്കാനാണ് അവരുടെ ആഹ്വാനം. അതിന്റെ ഭാഗമായി കൃഷിയിടങ്ങള്‍ നശിപ്പിക്കാനും ആരംഭിച്ചിരിക്കുന്നു! <br /><br />തായ്ലന്‍ഡിനെ കൂടി പരിഗണിച്ചാണ് റെയിന്‍ബോ പപ്പായ വികസിപ്പിച്ചത്. അവിടുത്തെ ഭക്ഷ്യസംസ്ക്കാരത്തില്‍ പപ്പായയ്ക്ക് പ്രധാന പങ്കാണുള്ളത്. തായ്ലന്‍ഡിലും പപ്പായ കൃഷിക്ക് വൈറസ് ബാധ വെല്ലുവിളിയായി. കോര്‍ണല്‍ ഗവേഷകരുമായി സഹകരിച്ച് തായ് ഗവേഷകര്‍ അവിടുത്തെ പപ്പായ ഇനങ്ങളെ ജനിതകപരിഷ്ക്കരണം നടത്താന്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ അനുമതിക്ക് മുന്നോടിയായി കൃഷിചെയ്തു പരീക്ഷിക്കാന്‍ ജിഎം പപ്പായയുടെ വിത്ത് 2004-ല്‍ ഗ്രാമീണ കര്‍ഷകര്‍ക്ക് ലഭ്യമായതോടെ ഗ്രീന്‍പീസ് രംഗത്തെത്തി. 'ഏഷ്യയിലെ ഒരു പ്രധാന കാര്‍ഷികവിള വഴി ജനിതകമലനീകരണം നടത്തുന്നു' എന്നു വിവരിച്ചുള്ള ഗ്രീന്‍പീസിന്റെ വാര്‍ത്താക്കുറിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. തായ്ലന്ഡില് ജനിതക മലിനീകരണം നടക്കുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടവും ഗ്രീന്‍പീസ് പുറത്തിറക്കി. ഗവേഷണകേന്ദ്രത്തിനടുത്തുള്ള പരീക്ഷണ കൃഷിയിടം ആക്ടിവിസ്റ്റുകള്‍ ആക്രമിച്ച് നശിപ്പിച്ചു. അക്രമാസക്തമായ ആ സമരം സര്‍ക്കാരിനെ അമ്പരപ്പിച്ചു. രാജ്യത്ത് ജിഎം പപ്പായ പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ തായ് ഭരണകൂടം തീരുമാനിച്ചു. ഗ്രാമങ്ങളില്‍ കര്‍ഷകര്‍ പരീക്ഷണാര്‍ഥം നട്ട ജിഎം പപ്പായകളെല്ലാം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. അങ്ങനെ, തായ്ലന്ഡിലെ കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും ഏറെ ഗുണകരമാകുമായിരുന്ന അവസരം ജിഎം വിരുദ്ധര്‍ ഇല്ലാതാക്കി. പപ്പായ മാത്രമല്ല, വൈറസ് പ്രതിരോധമുള്ള പച്ചമുളക്, തക്കാളി, പച്ചപ്പയറ്, കീടങ്ങളെ ചെറുക്കുന്ന പരുത്തി, വൈറസിനെയും ലവണരസത്തെയും ചെറുക്കാന്‍ ശേഷിയുള്ള നെല്ല്, അങ്ങനെ പ്രയോജനകരമായ പല കാര്‍ഷികവിളകളും ജിഎം വിദ്യവഴി രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു തായ് ഗവേഷകര്‍. ഗ്രീന്‍പീസിന്റെ ആ 'പപ്പായസമരം' മൂലം ഇതെല്ലാം നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. <br /><br />തായ്ലന്ഡില് ബയോടെക് മേഖലയെ ആ ഒറ്റ പ്രതിഷേധം കൊണ്ട് ഗ്രീന്‍പീസ് നിശ്ചലമാക്കി എന്നു പറയുന്നതാകും ശരി. ഇപ്പോള്‍ 15 വര്‍ഷം കഴിഞ്ഞു. ഒറ്റ ജിഎം വിള പോലും തായ്ലന്ഡില് വളരുന്നില്ല. ജനിതക എന്‍ജിനിയറിങിന്റെ സഹായത്തോടെ വിളപരിഷ്ക്കരണം നടത്താനുള്ള 40 ഗവേഷണപദ്ധതികളാണ് തായ്ലന്‍ഡിന് ഉപേക്ഷിക്കേണ്ടി വന്നത്! <br /><br />രാജ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും, ലോകത്ത് ഏതു കോണിലും ജിഎം വിളകളുടെ വരവ് തടസ്സപ്പെടുന്നത് ഏതാണ്ട് ഇതുപോലെ തന്നെയാണ്. ഫിലിപ്പീന്‍സില്‍ ബിറ്റി കത്രിക്ക (Bt aubergines) യെ ഗ്രീന്‍പീസും സഹസംഘടനകളും തടഞ്ഞത് കൃഷിയിടങ്ങളില്‍ നാശംവിതച്ചും കോടതി നടപടികള്‍ വഴിയുമാണ്. 2010-ല്‍ ഇന്ത്യയില്‍ ജിഎം വിളകള്‍ക്ക് അനിശ്ചിതകാല മോറട്ടോറിയം കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പ്രഖ്യാപിക്കുന്നതില്‍ ജിഎം വിരുദ്ധര്‍ വിജയിച്ചു. അതിനു ശേഷം ഒരു ജിഎം വിള പോലും ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുവദിക്കപ്പെട്ടിട്ടില്ല. പ്രാദേശിക ലബോറട്ടറികള്‍ ജിഎം കടുക് വികസിപ്പിച്ചെങ്കിലും ഇതുവരെ അത് കൃഷിചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. ജിഎം പദ്ധതികള്‍ക്ക് ആഫ്രിക്കയില്‍ സംഭവിക്കുന്നതും സമാനമായ അനുഭവമാണ്. തെക്കേ അമേരിക്കയില്‍ പെറു പത്തുവര്‍ഷത്തേക്ക് ജിഎം മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്വഡോര്‍, വെനിസ്വേല, ചിലി തുടങ്ങിയ രാജ്യങ്ങള്‍ വ്യാപകമായി ജിഎം വിളകള്‍ കൃഷി ചെയ്യുന്നത് വിലക്കിയിരിക്കുന്നു. യൂറോപ്പ് മൊത്തത്തിലെടുത്താല്‍, തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ഹംഗറി അവരുടെ ഭരണഘടനയില്‍ തന്നെ ജിഎം വിരുദ്ധ വ്യവസ്ഥ ചേര്‍ത്തിരിക്കുന്നു! ജിഎം വിളകള്‍ ഇറക്കുമതി ചെയ്യുകയോ കൃഷിചെയ്യുകയോ ചെയ്തല് ഭീമമായ പിഴ അടയ്ക്കേണ്ടി വരുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. <br /><br />'ജിഎം വിളകള്‍ ലോകത്തെ ഊട്ടുന്നില്ല' എന്ന ഗ്രീന്‍പീസിന്റെ അഭിപ്രായം ശരിയാണ്. അതില്‍, ആ സംഘടനയുടെ പങ്ക് ചെറുതല്ല! <br /><br />ഗ്രീന്‍പീസ് പുറത്തിറക്കിയ 'ഇരുപത് വര്‍ഷത്തെ ജിഎം അവലോകന'ത്തില്‍ എടുത്തു കാട്ടുന്ന ഒരു പ്രധാന സംഗതി, 'ജിഎം ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണ് എന്നതിന് ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇനിയും അഭിപ്രായ ഐക്യം ഇല്ല' എന്നതാണ്. 2015-ല്‍ മുന്നൂറിലേറെ സ്വതന്ത്ര ഗവേഷകര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ ആ വാദം സാധൂകരിക്കാന്‍ ഗ്രീന്‍പീസ് അവലംബമാക്കുന്നു. ഇതിലെ ശ്രദ്ധേയമായ സംഗതി, ആ 300 'സ്വതന്ത്രഗവേഷകരില്' പലരും ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകളായ ഗവേഷകരാണ് എന്നതാണ്! </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-nM3wWN_fjqg/XXsB49z29-I/AAAAAAAAjQ0/p7oBszgHLuIA092BQP1IdBHhiwjpuGsqwCNcBGAsYHQ/s1600/12.%2BRainbow%2Bpapaya.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="284" data-original-width="640" height="284" src="https://1.bp.blogspot.com/-nM3wWN_fjqg/XXsB49z29-I/AAAAAAAAjQ0/p7oBszgHLuIA092BQP1IdBHhiwjpuGsqwCNcBGAsYHQ/s640/12.%2BRainbow%2Bpapaya.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">റെയ്ന്ബോ പപ്പായ</span></td></tr>
</tbody></table>
<span style="font-size: large;">'ശാസ്ത്രീയം' എന്ന ലേബലില്‍ ആ പ്രസ്താവന അവതരിപ്പിച്ച ഗ്രീന്പീസിനോടുള്ള ലൈനാസിന്റെ ചോദ്യം ഇതാണ്: ഇതിന് സമാനമായി ഇതര ശാസ്ത്രമേഖലകളില്‍ 'സ്വതന്ത്ര ഗവേഷകര്‍' ഇറക്കുന്ന സംയുക്തപ്രസ്താവനകള്‍ ഗ്രീന്‍പീസ് അംഗീകരിക്കുമോ? ഉദാഹരണത്തിന്, കാലാവസ്ഥാവ്യതിയാനം ശാസ്ത്രീയമല്ല എന്നു വാദിക്കുന്നവരുടെ കാര്യം പരിഗണിക്കുക. ഈ വാദം ഉന്നയിച്ച് ശാസ്ത്രമേഖലയില്‍ നിന്ന് 31,000 പേര് ഒപ്പുവെച്ച പ്രസ്താവനയുണ്ട്. അന്തരീക്ഷത്തില്‍ മനുഷ്യന് വ്യാപിപ്പിക്കുന്ന കാര്‍ബണ്‍ഡൈയോക്സയിഡ് ഭൂമിയെ ചൂടുപിടിപ്പിക്കും എന്നതിന് ശാസ്ത്രീയ സ്ഥിരീകരണം നല്കുന്ന തെളിവുകളൊന്നും ഇല്ലെന്നാണ് ഈ മുപ്പതിനായിരത്തിലേറെ ഗവേഷകരുടെ അഭിപ്രായം. ഗ്രീന്‍പീസ് ഇതംഗീകരിക്കുമോ? അതുപോലെ തന്നെ, ഡാര്വീനിയന് പരിണാമം ശാസ്ത്രീയമല്ല എന്നു കാട്ടി നൂറിലേറെ ഗവേഷകര്‍ ഇറക്കിയ പ്രസ്താവന അംഗീകരിക്കാമോ. അതില്‍ ഒപ്പുവെച്ചവരില്‍ യേല്‍ സര്‍വകലാശാലയിലെ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ഫിസിയോളജി പ്രൊഫസര്‍ വരെ ഉള്‍പ്പെടുന്നു! രോഗപ്രതിരോധ വാക്സിനുകള്‍ക്ക് ശാസ്ത്രീയതയില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്ന 'സ്വതന്ത്ര ഗവേഷകരും' കുറവല്ല. അതും അംഗീകരിക്കണോ? അത്രയും പേരുടെ അഭിപ്രായഐക്യം കണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷന് നിരോധിക്കണമോ? 'ജിഎം വിദ്യയുടെ ശാസ്ത്രം ഗ്രീന്‍പീസ് തിരസ്ക്കരിക്കുമ്പോള്‍, അമിത മത്സ്യചൂഷണത്തിന്റെ അപകടത്തെ കുറിച്ച്, അല്ലെങ്കില്‍ വനനശീകരണത്തിന് എതിരെ, ജൈവവൈവിധ്യത്തെക്കുറിച്ച്, എന്തിന് കാലാവസ്ഥയെക്കുറിച്ചു പോലും ഗ്രീന്‍പീസ് പറയുന്നത് ശരിയാണോ എന്നു നമ്മള് എങ്ങനെ അറിയും!' ഒരിക്കല്‍ താന്‍ വ്യക്തിപരമായി നേരിട്ട ധര്‍മസങ്കടമാണ് ഗ്രീന്‍പീസിനെ ഇപ്പോള്‍ വേട്ടയാടുന്നതെന്ന് ലൈനാസ് നിരീക്ഷിക്കുന്നു. <br /><br />ജിഎം ടെക്നോളജി സംബന്ധിച്ച് ഗ്രീന്‍പീസ് അതിന്റെ നിലപാട് തുടരുമ്പോള്‍ തന്നെ, ശാസ്ത്രവസ്തുതകളുടെ വെളിച്ചത്തില്‍ നിലപാട് പുനപ്പരിശോധിച്ച പരിസ്ഥിതി സംഘടകളും ഉണ്ടെന്ന് ലൈനാസ് തന്റെ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണം 'എന്വിരോണ്മെന്റല് ഡിഫന്‍സ് ഫണ്ട്' (Environmental Defense Fund - EDF). 'ഫലപ്രദമായ പരിഹാരമാര്ഗങ്ങള്ക്കായുള്ള ശാസ്ത്രത്തിന്റെ നിയമപരമായ ഉപയോഗമാണ് ബയോടെക്നോളജിയെന്ന് ഇ ഡി എഫ് അംഗീകരിക്കുന്നു', എന്ന പ്രസ്താവനയോടെയാണ് സംഘടന ജിഎം വിരുദ്ധ നിലപാടില്‍ നിന്ന് പിന്തിരിഞ്ഞത്. ബയോടെക്നോളജിയെയോ, അതുവഴി രൂപപ്പെടുത്തിയ ജിഎം ഭക്ഷ്യവസ്തുക്കളെയോ ഇ ഡി എഫ് എതിര്‍ക്കുകയോ അംഗീകരിക്കുയോ ചെയ്യുന്നില്ല-അവരുടെ പ്രസ്താവന വ്യക്തമാക്കി. <br /><br /><span style="color: #cc0000;"><b>ശാസ്ത്രസംഘടനകള്‍ പറയുന്നത് </b></span><br /><br />യു.എസിലെ 'നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്' (NAS) ജിഎം വിളകളെപ്പറ്റി 2016 മെയ് മാസത്തില്‍ 388 പേജുള്ള ഒരു അവലോകന റിപ്പോര്‍ട്ട് ('Genetically Engineered Crops: Experiences and Prospects') പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകത്തെ ഏറ്റവും പ്രഗത്ഭരായ ഗവേഷകര്‍ അംഗങ്ങളായ അക്കാദമികളിലൊന്നാണിത്. ജിഎം വിളകളെയും ജിഎം ടെക്നോളജിയെയും കുറിച്ച് അതുവരെയുള്ള സര്‍വ്വകാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അക്കാദമി പുറത്തിറക്കിയത്.</span><br />
<span style="font-size: large;">ജനിതക എന്‍ജിനിയറിങുമായി ബന്ധപ്പെട്ട്, ശാസ്ത്രസമൂഹത്തിന്റെ അഭിപ്രായത്തിന് പോയ പതിറ്റാണ്ടുകളില്‍ വലിയ മാറ്റം സംഭവിച്ച കാര്യം വിശദീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ആരംഭിക്കുന്നു. പുനസംയോജിത ഡിഎന്‍എ (recombinant DNA) യുമായി ബന്ധപ്പെട്ട് 1974-ല്‍ ശാസ്ത്രസമൂഹം നല്കിയ അപകട മുന്നറിയിപ്പ് മുതല്‍ ഇങ്ങോട്ടുള്ള കാര്യങ്ങളാണ് വിശദീകരിക്കുന്നത്. 'കൃത്രിമമായ സൃഷ്ടിക്കുന്ന പുനസംയോജിത ഡിഎന്‍എ തന്മാത്രകള് ജൈവപരമായി അപകടം വരുത്തിയേക്കാം' എന്ന ഉത്ക്കണ്ഠ, പ്രശസ്ത ജനിതകശാസ്ത്രജ്ഞന് പോള്‍ ബര്‍ഗ് അധ്യക്ഷനായ എന്‍.എ.എസ്.കമ്മറ്റി 1974-ല്‍ പങ്കുവെയ്ക്കുകയുണ്ടായി. ജനിതകശാസ്ത്രം കാര്യമായി വികസിക്കാത്ത സമയമായിരുന്നു അത്.<br /><br />ജീനുകളെ സംബന്ധിച്ച വിവരങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുതലായി കണ്ടുപിടിക്കപ്പെട്ടു. പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ 1987-ല്‍ എന്‍.എ.എസ്. ജനിതക എന്‍ജിനിയറിങ് സംബന്ധിച്ച അതിന്റെ മുന്‍നിലപാട് പുനപ്പരിശോധിച്ചു. അതിനായി രൂപീകരിച്ച കമ്മറ്റി, പുതിയ ഗവേഷണഫലങ്ങളെ മുന്‍നിര്‍ത്തി, പുനസംയോജിത ഡിഎന്‍എ അടങ്ങിയ ജീവജാലങ്ങള്‍, സ്വാഭാവിക ജീവജാലങ്ങളെ അപേക്ഷിച്ച് കാര്യമായ ഒരു അപകടസാധ്യതയും ഉയര്‍ത്തില്ല എന്ന് വ്യക്തമാക്കി. അവ പരിസ്ഥിതിക്കും ഭീഷണിയല്ലെന്ന് കമ്മറ്റി ധാരണയിലെത്തി. പിന്നീട് 1989, 2000, 2002, 2004 വര്‍ഷങ്ങളില്‍ എന്‍.എ.എസ്. പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍, ഇക്കാര്യം കൂടുതല്‍ സ്ഥിരീകരിച്ചു. ജിഎം വിളകളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ മനുഷ്യര്‍ക്ക് ഒരു വിധമുള്ള ആരോഗ്യപ്രശ്നവും ഉണ്ടാക്കുന്നില്ലെന്ന് എ.എ.എസ്.റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. <br /><br />ഒരു ശാസ്ത്രസംഘടന എന്ന നിലയ്ക്ക് ആധികാരിക പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ അതിന്റെ ആദ്യനിലപാട് മാറ്റുകയായിരുന്നു എന്‍.എ.എസ്. എന്നാല്‍, മിക്ക ജിഎം വിരുദ്ധ സംഘടനകളും അവയുടെ മുന്‍നിലപാട്, പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനപ്പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. 1974-ലെ നിലപാടില്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും അവര്‍! തങ്ങളുടെ മുന്‍നിലപാട് പുതുക്കാന്‍ ഭയപ്പെടാറുള്ളത് മുഖ്യമായും രാഷ്ട്രീയക്കാരാണ്. അനുയായികള്‍ വിട്ടുപോകുമോ എന്ന ഭയം. അതേ അവസ്ഥയിലാണ് ജിഎം വിരുദ്ധര്‍. ജിഎം ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ അര്‍ബ്ബുദവും ഓട്ടിസവുമൊക്കെ വരുമെന്ന ഭയം സൃഷ്ടിക്കുന്ന പ്രചാരണം ഇന്റര്‍നെറ്റ് വ്യാപകമായതോടെ വര്‍ധിച്ചു. നിങ്ങള്‍ ഏത് നിലപാടാണ് സ്വീകരിക്കുന്നത്, അതിനാവശ്യമായ വിവരങ്ങള്‍ മാത്രം നെറ്റില്‍ സെര്‍ച്ച് ചെയ്തെടുക്കാം. ശാസ്ത്രീയ തെളിവുകള്‍ അവഗണിച്ച് ഈ വ്യാജപ്രചാരണത്തിന് ചൂട്ടുപിടിക്കാം. ഇത്തരം നുണകള്‍ക്ക് പിന്തുണ കിട്ടില്ല എന്നു കരുതരുത്. മറ്റേത് വ്യാജനിര്‍മിതികളെയും പോലെ അങ്ങേയറ്റം വിജയകരമായ ഒരു പ്രസ്ഥാനമാണ് ജിഎം വിരുദ്ധതയുടേത്. അടുത്തയിടെ നടന്ന ഒരു സര്‍വ്വേയില്‍ അമേരിക്കയില്‍, പരമ്പരാഗത ഭക്ഷണത്തെക്കാളും അപകടകരമാണ് ജിഎം ഘടകങ്ങളുള്ള ഭക്ഷ്യവസ്തുക്കളെന്ന് കരുതുന്നവര്‍ ഏതാണ്ട് 40 ശതമാനമാണ്! <br /><br />എന്‍.എ.എസ്. 2016 റിപ്പോര്‍ട്ടില്‍ അര്‍ബ്ബുദബാധ സംബന്ധിച്ച ഡേറ്റ ഉപയോഗിച്ച് ചിത്രീകരിച്ച ഗ്രാഫുണ്ട്. അതില്‍ ശ്രദ്ധേയമായ ഒരു സംഗതി, 1996-ന് ശേഷം അര്‍ബുദബാധയുടെ തോത് വര്‍ധിച്ചിട്ടില്ല എന്നതാണ്. ഓര്‍ക്കുക, ആദ്യ ജിഎം ഭക്ഷ്യോത്പ്പന്നം വിപണിയിലെത്തിയത് 1996-ലാണ്. ജിഎം ഭക്ഷ്യവസ്തുക്കള്‍ അര്‍ബുദബാധ വര്‍ധിപ്പിക്കും എന്ന ജിഎം വിരുദ്ധരുടെ വാദത്തെ ഡേറ്റാ പിന്തുണയ്ക്കുന്നില്ല എന്നുസാരം! മാത്രമല്ല, ജിഎം ഭക്ഷ്യവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന യു.എസിലും, ജിഎം ഭക്ഷ്യവസ്തുക്കള്‍ തീരെ ഉപയോഗിക്കാത്ത ബ്രിട്ടനുള്‍പ്പടെ യൂറോപ്പിലും ഏതാണ് ഒരേപോലെയാണ് അര്‍ബുദബാധയുടെ തോതെന്നും ഗ്രാഫ് വ്യക്തമാക്കുന്നു. ജിഎം വിരുദ്ധരുടെ വാദം ശരിയാണെങ്കില്‍ അമേരിക്കയില്‍ ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കേണ്ടതാണ്. അത് സംഭവിച്ചിട്ടില്ല എന്നു മാത്രമല്ല, ആളുകള്‍ പൊതുവെ കരുതുന്നതിന് വിരുദ്ധമായി, അര്‍ബുദ മരണങ്ങളുടെ തോത് സമീപ പതിറ്റാണ്ടുകളില്‍ അമേരിക്കയില്‍ കുറയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്! വൃക്കരോഗങ്ങളുടെ സ്ഥിതിയെന്താണ്? അല്ലെങ്കില്‍ പൊണ്ണത്തടി, പ്രമേഹബാധ. എന്‍.എ.എസ്. കമ്മറ്റിയുടെ പഠനത്തില്‍ 'അമേരിക്കയില്‍ ടൈപ്പ്-രണ്ട് പ്രമേഹവും പൊണ്ണത്തടിയും വര്‍ധിക്കാന്‍ ജിഎം ഫുഡ്സ് കാരണമാകുന്നു എന്നതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല!' ഇതേ നിഗമനം തന്നെയാണ് ഓട്ടിസം, അലര്‍ജികള്‍ തുടങ്ങിയവയുടെ കാര്യത്തിലും എന്‍.എ.എസ്. റിപ്പോര്‍ട്ടിലുള്ളത്. <br /><br />സൂപ്പര്‍ കളകള്‍, ജനിതക മലിനീകരണം-ഇവയാണ് ജിഎം വിളകള്‍ കൃഷിചെയ്യുന്നത് സംബന്ധിച്ച് വലിയ ആശങ്കയായി അവതരിപ്പിക്കപ്പെടാറുള്ളത്. ഇരുപത് വര്‍ഷത്തിലേറെയായി ജിഎം വിളകള്‍ കൃഷിചെയ്യാന്‍ തുടങ്ങിയിട്ട്. ജീന്‍ പകരലും കളനാശിനികളെ ചെറുക്കുന്ന കളകളും ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും ഒരുതരത്തിലുമുള്ള ആശങ്കയ്ക്ക് വഴിവെക്കുന്ന രീതിയില്‍ ഉണ്ടായിട്ടില്ലെന്ന് എന്‍.എ.എസ്. പറയുന്നു. 'ജിഎം വിളകളില്‍നിന്ന് അതിന്റെ വര്‍ഗത്തില്‍ പെട്ടവയിലേയ്ക്കോ, വന്യയിനങ്ങളിലേയ്ക്കോ, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കും വിധം ജീന്‍ മാറ്റം ഉണ്ടായിട്ടില്ല'. <br /><br />'ജിഎം ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണ് എന്നതിന് ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല' എന്നു തെളിയിക്കാന്‍, വിമര്‍ശകരായ ഒരു ചെറുഗ്രൂപ്പിന്റെ പ്രസ്താവന ഉയര്‍ത്തിക്കാട്ടുന്ന ഗ്രീന്‍പീസ്, ഇക്കാര്യത്തില്‍ ലോകമെങ്ങുമുള്ള ശാസ്ത്രസമൂഹം എത്തിയിട്ടുള്ള അഭിപ്രായ ഐക്യത്തെക്കുറിച്ച് മൗനം പാലിക്കുന്ന കാര്യം ലൈനാസ് ചൂണ്ടിക്കാട്ടുന്നു. യു.എസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ നിലപാട് നമ്മള് കണ്ടല്ലോ. മറ്റ് ശാസ്ത്രസംഘടനകളുടെയും ശാസ്ത്രസ്ഥാനങ്ങളുടെയും ജിഎം വിദ്യ സംബന്ധിച്ച നിലപാട് വ്യത്യസ്തമല്ല. അമേരിക്കന്‍ അസോസിയേഷന് ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ദി സയന്‍സ് (AAAS), ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി, ആഫ്രിക്കന്‍ അക്കാദമി ഓഫ് സയന്‍സസ്, യൂറോപ്യന്‍ അക്കാദമീസ് ഓഫ് സയന്‍സ് അഡൈ്വസറി കൗണ്‍സില്‍, ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സ്, അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്, യൂണിയന് ഓഫ് ജര്‍മന്‍ അക്കാദമീസ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്-എന്നിങ്ങനെയുള്ള ശാസ്ത്രസംഘടനകളുടെ മുഴുവന്‍ അഭിപ്രായത്തെയും അവഗണിച്ചുകൊണ്ടാണ്, ഒരു ചെറുവിമത ഗ്രൂപ്പിന്റെ പ്രസ്താവനയെ ഗ്രീന്‍പീസ് തോളിലേറ്റുന്നത്. <br /><br />യൂറോപ്പില്‍ ജിഎം വിളകള്‍ കഠിനമായ എതിര്‍പ്പാണ് നേരിടുന്നത്. അതേസയമം, 2010-ലെ ഒരു റിപ്പോര്‍ട്ടില്‍ യൂറോപ്യന്‍ കമ്മിഷന് രേഖപ്പെടുത്തിയത് ഇങ്ങനെ: '25 വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ സ്വതന്ത്ര ഗവേഷകഗ്രൂപ്പുകള് നടത്തിയ 130 ഗവേഷണ പ്രോജക്ടുകളുടെ പിന്‍ബലത്തില്‍ ബയോടെക്നോളജിയെക്കുറിച്ച്, മുഖ്യമായും ജനിതക ഭക്ഷ്യവസ്തുക്കളെക്കുറിച്ച് എത്തിയ പ്രധാന നിഗമനം ഇതാണ്-പരമ്പരാഗത കാര്ഷികവിദ്യകളെക്കാലും റിസ്ക് ഉള്ളതല്ല ബയോടെക്നോളി'. <br /><span style="color: #990000;"><b><br />ജനിതകവിളകള് പാടെ നിരോധിച്ചാലോ</b></span> <br /><br />യു.എസിലെ കൃഷിയിടങ്ങളുടെ പകുതി ഉള്‍പ്പടെ, ഭൂമുഖത്തെ ആകെ കൃഷിയിടത്തില്‍ 12 ശതമാനം പ്രദേശത്താണ് ജിഎം വിളകള്‍ കൃഷിചെയ്യുന്നത്. ഇത്രയും കൃഷിയിടത്തില്‍ നിന്നുള്ള സൂചനകള്‍ എന്താണ്. ജര്‍മനിയില്‍ ഗോട്ടിംഗന്‍ സര്‍വകലാശാലയിലെ വില്‍ഹെം കംപ്ലെര്, മാറ്റിന് ക്വിം എന്നിവര്‍ ചേര്‍ന്ന് ഇക്കാര്യം പഠിക്കുകയുണ്ടായി. ജിഎം വിളകളുമായി ബന്ധപ്പെട്ട്, വിദഗ്ധപരിശോധനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച (peer-reviewed) 150 ഗവേഷണ പ്രബന്ധങ്ങള്‍ അവര്‍ വിശകലനം ചെയ്തു. ആ പഠനത്തില്‍ (PLOS ONE, Nov 3, 2014) പറയുന്നത്, ജിഎം വിളകള്‍ വിളയുന്ന കൃഷിയിടങ്ങളില്‍ രാസകീടനാശിനികളുടെ ഉപയോഗം 37 ശതമാനം കുറഞ്ഞു എന്നാണ്! മാത്രമല്ല, വിളവ് 22 ശതമാനം വര്‍ധിച്ചു. ആഗോളതലത്തില്‍ കര്‍ഷകരുടെ ലാഭം 68 ശതമാനം ഉയര്‍ന്നു. <br /><br />ജിഎം വിരുദ്ധ പരിസ്ഥിതി പ്രവര്‍ത്തകര്‍ 20 വര്‍ഷമായി പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത ഒരു സംഗതി വഴി കൃഷിയിടങ്ങളില്‍ രാസകീടനാശിനികളുടെ ഉപയോഗം 37 ശതമാനം കുറഞ്ഞു! </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-5fIfowEXwNI/XXsCTdZnANI/AAAAAAAAjQ8/3ZBDVxioRN8SWn-yk_UVCqgSdlaLLZybgCNcBGAsYHQ/s1600/11.%2B2015%2BGE%2BCrops%2Bin%2BWorld%252C%2Bcredit%2BNAS.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="488" data-original-width="848" height="368" src="https://1.bp.blogspot.com/-5fIfowEXwNI/XXsCTdZnANI/AAAAAAAAjQ8/3ZBDVxioRN8SWn-yk_UVCqgSdlaLLZybgCNcBGAsYHQ/s640/11.%2B2015%2BGE%2BCrops%2Bin%2BWorld%252C%2Bcredit%2BNAS.JPG" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"> 2015-ല്‍ ലോകത്ത് ജിഎം വിളകള്‍ കൃഷിചെയ്യുന്ന സ്ഥലങ്ങള്‍. Pic credit: NAS </span></td></tr>
</tbody></table>
<span style="font-size: large;">ബ്രിട്ടീഷ് ഗവേഷകരായ ഗ്രഹാം ബ്രൂക്സ്, പീറ്റര്‍ ബാര്‍ഫൂട്ട് എന്നിവര്‍ ആഗോളതലത്തില്‍ നടത്തിയ ഒരു പഠനം 2017-ല്‍ പ്രസിദ്ധീകരിച്ചു (GM Crops & Food, 21 May 2017). കീടനാശിനിയുടെ അളവു കുറയ്ക്കുക മാത്രമല്ല, മറ്റു ചില ഗുണഫലങ്ങളും ജിഎം വിളകള്‍ കൃഷിചെയ്യുക വഴി ഉണ്ടെന്ന് ആ പഠനം പറയുന്നു. ജനിതകവിളകള് കൃഷിചെയ്യുമ്പോള്‍ കളകളുടെ വിത്തുകള്‍ നശിപ്പിക്കാനായി കൃഷിയിടങ്ങള്‍ ഉഴുതുമറിക്കുന്നത് കുറഞ്ഞു. അതുവഴി, 2015-ല്‍ മാത്രം 260 ലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്സയിഡ് (CO2) അന്തരീക്ഷത്തില്‍ വ്യാപിക്കുമായിരുന്നത് ഒഴിവായി എന്നാണ് പഠനം വ്യക്തമാക്കിയത്. 120 ലക്ഷം കാറുകള്‍ റോഡുകളില്‍ നിന്ന് ഒരുവര്‍ഷം അകറ്റി നിര്‍ത്തുന്നതിന് തുല്യമാണിത്. ആഗോളതാപനം ചെറുക്കുന്നതിലും ജിഎം വിളകള്‍ പങ്കുവഹിക്കുന്നു എന്നര്‍ഥം! ഗ്രീന്‍പീസ് ആഗോളതാപനത്തിന് എതിരെയും ക്യാമ്പയിന് നടത്തുന്ന സംഘടനയാണെന്ന കാര്യം ശ്രദ്ധിക്കുക! <br /><br />ബിറ്റി വിളകള്‍ കൃഷിചെയ്യുന്ന മേഖലകളില്‍ ജൈവവൈവിധ്യത്തിന് സംഭവിക്കുന്നത് എന്തെന്ന് ചൈനീസ് ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. യാന്ഹുയി ലു എന്ന ചൈനീസ് ഗവേഷകനും സംഘവുമാണ് പഠനം നടത്തിയത്. ബിറ്റി വിളകള്‍ ജൈവവൈവിധ്യം നിലനിര്‍ത്താന്‍ നേരിട്ടു പങ്കുവഹിക്കുന്നു എന്നാണ് പഠനത്തില്‍ കണ്ടത്. ചൈനയില്‍ ബിറ്റി പരുത്തി കൃഷിചെയ്യുന്ന പ്രദേശങ്ങളിലായിരുന്നു പഠനം. പഠനറിപ്പോര്‍ട്ട് (Nature, July 19, 2012) പ്രകാരം, ബിറ്റി പരുത്തി കൃഷിചെയ്യുമ്പോള്‍ കീടനാശിനി ഉപയോഗം കാര്യമായി കുറയുന്നതിനാല്‍, ഉപകാരികളായ കീടങ്ങള്‍ (മിത്രകീടങ്ങള്‍), ബിറ്റി പരുത്തി കൃഷി ചെയ്യാത്ത ഇടങ്ങളെ അപേക്ഷിച്ചു വര്‍ധിച്ചു എന്നാണ്. <br /><br />ഇനി മറ്റൊരു സംഗതി പരിഗണിക്കാം. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ജനിതക വിളകള്‍ കൃഷിചെയ്യുന്നത് പൂര്‍ണമായും നിരോധിച്ചാലോ? യു.എസില്‍ പര്‍ദ്യു സര്‍വകലാശാലയിലെ പ്രശസ്ത കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന് വാലി ടൈനര്‍ (Wally Tyner) നേതൃത്വം നല്കിയ സംഘം ഇതെപ്പറ്റി വിശദമായി പഠിക്കുകയുണ്ടായി. അതിനായി 28 രാജ്യങ്ങളില്‍ 18 കോടി ഹെക്ടര്‍ പ്രദേശത്ത് ജനിതകവിളകള് കൃഷിചെയ്യുന്ന 1.8 കോടി കര്‍ഷകരുടെ പക്കല്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 2014-ല്‍ ശേഖരിച്ച ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പര്‍ദ്യു ഗവേഷകര്‍ രൂപപ്പെടുത്തിയ ഒരു കാര്‍ഷിക മാതൃക (GTAPBIO model) ഉപയോഗിച്ചായിരുന്നു പഠനം.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-byHpvDaWuSw/XXsCljlrSVI/AAAAAAAAjRE/sXf3zsGI4HAlDAzQVNsKC9EB_fKEtVGYwCNcBGAsYHQ/s1600/13.-Wally-Tyner.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="609" data-original-width="500" height="320" src="https://1.bp.blogspot.com/-byHpvDaWuSw/XXsCljlrSVI/AAAAAAAAjRE/sXf3zsGI4HAlDAzQVNsKC9EB_fKEtVGYwCNcBGAsYHQ/s320/13.-Wally-Tyner.jpg" width="262" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"><br />വാലി ടൈനര്‍. Pic: </span><br />
<span style="font-size: large;">Purdue Ag Econ/Twitter</span></td></tr>
</tbody></table>
<br /><span style="font-size: large;">'ജിഎം വിളകളെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല ഇത്'-പഠനഫലം പുറത്തുവിട്ടുകൊണ്ട് പ്രൊഫസര്‍ വാലി ടൈനര്‍ വിശദീകരിച്ചു (Purdue University, Feb 29, 2016). 'ലളിതമായ ഒരു ചോദ്യം മാത്രം: അവ നിരോധിച്ചാല്‍ എന്തു സംഭവിക്കും?' <br /><br />മുഴുവന്‍ ജനിതകവിളകളും നിരോധിച്ചാല്‍, യു.എസില്‍ മാത്രം ചോളം ഉത്പാദനം 11 ശതമാനം കുറയും. പരുത്തി ഉത്പാദനം 18.6 ശതമാനവും, സൊയാബീനിന്റേത് അഞ്ചു ശതമാനവും കുറയും. അമേരിക്കയില്‍ ജിഎം ചോളവും ജിഎം പരുത്തിയും ജിഎം സൊയാബീനും വേണ്ട, പകരം പരമ്പരാഗത വിത്തുകള്‍ ഉപയോഗിക്കാം എന്നു തീരുമാനിച്ചാല്‍, ഇത്രയും അധികവിളവ് കിട്ടാന്‍ ഒരുലക്ഷം ഹെക്ടറിലേറെ കൃഷിഭൂമി കൂടുതലായി വേണ്ടിവരും. ഈ കണക്ക് ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചാല്‍, കൂടുതലായി വേണ്ടിവരുന്ന കൃഷിഭൂമി 11 ലക്ഷം ഹെക്ടറാകുമെന്ന് പര്‍ദ്യു സംഘം കണക്കുകൂട്ടുന്നു. വനങ്ങളും പുല്‍മേടുകളുമാണ് ലോകമെങ്ങും കൃഷിക്കായി വെളിപ്പിക്കപ്പെടുന്നത്. എന്നുവെച്ചാല്‍, ജിഎം ടെക്നോളജി ഉപയോഗിക്കുന്നതു മൂലം കൃഷിഭൂമിയായി മാറുമായിരുന്ന വലിയൊരു പങ്ക് വനഭൂമി ലോകത്തിന് നഷ്ടപ്പെടുന്നില്ല.<br /><br />പരമ്പരാഗത വിത്തുകള്‍ക്ക് പകരം ജിഎം വിളകള്‍ കൃഷിചെയ്താല്‍ കൂടുതല്‍ വിളവ് കിട്ടുന്നു എന്നതിന്റെ അര്‍ഥം, അത്രയും കുറച്ച് കൃഷിയിടങ്ങളേ വേണ്ടിവരുന്നുള്ളൂ എന്നാണ്. യുഎന്‍ ഭക്ഷ്യകാര്‍ഷിക സംഘടന (FAO) യുടെ കണക്കു പ്രകാരം, ലോകത്താകമാനം വര്‍ഷം തോറും 33 ലക്ഷം ഹെക്ടര്‍ വനപ്രദേശമാണ് നഷ്ടപ്പെടുന്നത്. അതില്‍ കൂടുതലും വെട്ടിത്തെളിക്കുന്നത് കൃഷിയിടങ്ങള്ക്കായാണ്. മുന്തിയ വിളവ് നല്കുന്ന ജിഎം വിളകളാണ് ഉപയോഗിക്കുന്നതെങ്കില്‍, ഇതിന്റെ പത്തിലൊന്ന് വനമേ വര്‍ഷംതോറും നഷ്ടപ്പെടൂ.<br /><br />കോലാഹലങ്ങളും വിവാദങ്ങളും മാറ്റിവെച്ച് ആലോചിച്ചു നോക്കൂ, കാര്‍ഷികരംഗത്തെ ജിഎം ടെക്നോളജി യഥാര്‍ഥത്തില്‍ എന്താണ്? വെറുമൊരു വിത്ത് മെച്ചപ്പെടുത്തല്‍ വിദ്യ. നൊബേല്‍ ജേതാവായ ഇന്ത്യന്‍ വംശജന് വെങ്കിട്ടരാമന് രാമകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്താല്‍, കാര്‍ഷികരംഗത്ത് 'നൂറ്റാണ്ടുകളായി അത്ര ചിട്ടയില്ലാതെ മനുഷ്യന് നടത്തിയിരുന്ന സംഗതിയുടെ കൂടുതല്‍ കൃത്യതയോടെയും മകിവോടെയുമുള്ള പ്രവര്‍ത്തനം..... ജനിതക പരിഷ്ക്കരണം എന്നത് യഥാര്‍ഥത്തില്‍ ഗുണപരമായ സംഗതികള്‍ക്ക് ഉപയോഗിക്കാവുന്ന ശക്തിമത്തായ ഒരു ടൂളാണ്. കൂടുതല്‍ വിളവ് നല്കുന്ന, കൂടുതല്‍ പോഷകസമൃദ്ധമായ, വരള്‍ച്ച പോലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള, അതല്ലെങ്കില്‍ കീടങ്ങളെ സ്വയം പ്രതിരോധിക്കാന്‍ ശേഷിയുള്ള വിളകള്‍ ഇതുപയോഗിച്ച് രൂപപ്പെടുത്താന്‍ കഴിയും. ഗുണപരമായ രീതിയില്‍ ജിഎം പ്രയോജനപ്പെടുത്തുന്നു എന്നത് ഉറപ്പാക്കേണ്ട കര്‍ത്തവ്യം നമുക്കാണ്-എന്നുവെച്ചാല്‍ സര്‍ക്കാരിനും സമൂഹത്തിനും!' (The Hindu, Jan 6, 2019). <br /><br />1990-കളില്‍ ബ്രിട്ടനില്‍ ജിഎം വിരുദ്ധ പോരാളിയായിരുന്ന തനിക്കെങ്ങനെ മാനസാന്തരമുണ്ടായി എന്നു വിവരിച്ചുകൊണ്ട് ആരംഭിച്ച പുസ്തകം മാര്‍ക് ലൈനാസ് അവസാനിപ്പിക്കുന്നത്, വെറുമൊരു വിത്ത് മെച്ചപ്പെടുത്തല്‍ വിദ്യയ്ക്കെതിരെ ശാസ്ത്രവിരുദ്ധ സമരം നടത്തി 20 വര്‍ഷം നമ്മള് നഷ്ടപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടികൊണ്ടാണ്. ദാരിദ്ര്യമകറ്റാനും, കൃഷി കൂടുതല്‍ സുസ്ഥിരമാക്കാനും, മലിനീകരണവും പരിസ്ഥിതിനാശവും ഒഴിവാക്കാനും സഹായിക്കുന്നതാണ് ജിഎം വിദ്യകള്‍. വിശാലമായ ജനതാത്പര്യം മുന്‍നിര്‍ത്തി, ഇനിയൊരു 20 വര്‍ഷം കൂടി ഇക്കാര്യത്തില്‍ നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം-അദ്ദേഹം ഒാര്‍മിപ്പിക്കുന്നു. <br /><br />* ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം ഒന്ന്: <a href="https://kurinjionline.blogspot.com/2019/09/blog-post.html"><b>https://kurinjionline.blogspot.com/2019/09/blog-post.html</b></a><br /><br />ജോസഫ് ആന്റണി | jamboori@gmail.com<br /><br />(മാര്‍ക്ക് ലൈനാസ് രചിച്ച <b>'ദി സീഡ്സ് ഓഫ് സയന്‍സ്' (The Seeds of Science - 2018)</b> എന്ന ഗ്രന്ഥത്തെ അധികരിച്ച് എഴുതിയത്) <br /><br /><b>Reference -</b><br /><br />* Seeds of Science: Why we got it so wrong on GMOs (2018). By Mark Lynas. Bloomsbury Sigma, London. <br />* Economic impacts and impact dynamics of Bt (Bacillus thuringiensis) cotton in India. By Jonas Kathage and Matin Qaim. PNAS, July 17, 2012. <br />* Indian Farmer Suicides - Is GM Cotton to blame? By Ian Plewis. Significance, Royal Statistical Society, 2014. <br />* Genetically Engineered Crops: Experiences and Prospects. NAS Report on GMOs, May 17, 2016. <br />* Environmental Impacts of Genetically Modified (GM) crop use 1996 - 2015: Impacts on pesticide use and carbon emissions (2017). By G. Brookes & P. Barfoot. GM Crops & Food, 8, 2: 117-147. <br />* Widespread adoption of Bt Cotton and Insecticid decrease promotes biocontrol serviecs. By Y. Lu, et al. Nature, 487, 7497: 363-365, July 19, 2012. <br />* Monarch butterfly and milkweed declines substantially predate the use of genetically modified crops. By J.H.Boyle, et al. PNAS, Feb 19, 2019. <br />* A Meta-Analysis of the Impacts of Genetically Modified Crops. By Wilhelm Klümper & Matin Qaim. PLOS ONE Journal, Nov 3, 2014. <br />* Study: Eliminating GMOs would take toll on environment, economies. Purdue University, Feb 29, 2016.</span></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com3tag:blogger.com,1999:blog-36989706.post-52055002743926573702019-09-11T09:39:00.000+05:302019-09-13T08:26:25.638+05:30ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം ഒന്ന്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;">ഒരു ജിഎം വിരുദ്ധ പോരാളിയുടെ മാനസാന്തരത്തിന്റെ കഥയും ജനിതകവിളകളെ സംബന്ധിച്ച 25 വര്‍ഷത്തെ അനുഭവപാഠങ്ങളും <b>'ജനിതകവിളകള്: സത്യം മറ്റൊന്നാണോ?'</b> എന്ന പേരില്‍, നാലു ലക്കങ്ങളായി (2019 ഓഗസ്റ്റ് 4, 11, 18, 25) മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചതില്‍ ആദ്യരണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം.</span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-WtjrqaxXOb8/XXhnd0Lnc1I/AAAAAAAAjMw/cp3WrVCiXm0Y0ZBQPN6w6mr8qA4TVdWnQCNcBGAsYHQ/s1600/Weekly-Image.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="660" data-original-width="645" height="640" src="https://1.bp.blogspot.com/-WtjrqaxXOb8/XXhnd0Lnc1I/AAAAAAAAjMw/cp3WrVCiXm0Y0ZBQPN6w6mr8qA4TVdWnQCNcBGAsYHQ/s640/Weekly-Image.jpg" width="624" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="font-size: large;">മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ആദ്യഭാഗത്തിന്റെ ചിത്രീകരണം </span></span></td></tr>
</tbody></table>
<span style="font-size: large;"><span style="color: #990000;"><span style="font-size: x-large;"><b> പ</b></span></span>രാജയപ്പെടാന് വിധിക്കപ്പെട്ട ദൗത്യമായിരുന്നു അത്. പകല്‍ നേരത്ത് റോസിലിന് ഇന്സ്റ്റിട്ട്യൂട്ടിലെത്തിയ മാര്‍ക് ലൈനാസ്, അവിടുത്തെ ലൈബ്രറിയില്‍ ചിലത് നോക്കാനെന്ന വ്യാജേന കറങ്ങി നടക്കുകയും തങ്ങള്‍ തട്ടിയെടുക്കാന്‍ ഉദ്ദേശിക്കുന്ന 'ഡോളി' എന്ന ചെമ്മരിയാട് എവിടെയാണുള്ളതെന്ന് ഏതാണ്ട് മനസിലാക്കുകയും ചെയ്തിരുന്നു. ലൈനാസ് ഉള്‍പ്പെട്ട നാലംഗ സംഘത്തിലെ ഒരു യുവതി, ടെക്സാസില്‍ നിന്നെത്തി വഴിതെറ്റിയ അമേരിക്കന്‍ ടൂറിസ്റ്റ് എന്ന വ്യാജേന ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പുറത്ത് ചുറ്റിക്കറങ്ങി ഡോളിയെ സൂക്ഷിച്ചിട്ടുള്ള ഷെഡ് ഏതാണെന്ന് മനസിലാക്കാന്‍ ശ്രമിച്ചു.<br /><br />ഡോളി എവിടെയുണ്ടെന്ന് മനസിലാക്കിയ സംഘം, ഇന്‍സ്റ്റിട്ട്യൂട്ടിന് ഒന്നര കിലോമീറ്റര്‍ അകലെ അര്‍ധരാത്രി കഴിയുംവരെ ക്ഷമയോടെ കാത്തിരുന്നു. എന്നിട്ട് നാലുപേരും ലക്ഷ്യസ്ഥാനത്തേക്ക് തിടുക്കം കൂട്ടാതെ മുന്നേറി. ക്ലോണിങ് വഴി സൃഷ്ടിച്ച ലോകത്തെ ആദ്യ സസ്തനിയാണ് 'ഡോളി'യെന്ന ചെമ്മരിയാട്. അതിനെ തട്ടിയെടുക്കാന്‍ എത്തിയതാണ് അവര്‍! കഠിനശൈത്യം വകവെയ്ക്കാതെ, അല്പ്പവും തിടുക്കം കൂട്ടാതെ മുന്നേറുമ്പോള്‍, എതിരെ രണ്ടുപേര്‍ വരുന്നതു കണ്ട് അവര്‍ നടുങ്ങി. ഭാഗ്യത്തിന് അത് പോലീസ് ആയിരുന്നില്ല, വേട്ടക്കാരായിരുന്നു! ഒരു മണിക്കൂര്‍ കഴിഞ്ഞ് തണുത്തുവിറച്ച് അവര്‍ ഇന്സ്റ്റിട്ട്യൂട്ടിലെത്തുമ്പോള്, ഡോളിയെ സൂക്ഷിച്ചിട്ടുണ്ടെന്നു കരുതിയ ഷെഡ്ഡ് പൂട്ടിയിരിക്കുന്നു, മാത്രമല്ല അതില്‍ നിറയെ ആടുകളും! ക്ലോണ്‍ ചെയ്ത ആടിനെ മറ്റുള്ളവയില്‍ നിന്ന് തിരിച്ചറിയുക അസാധ്യം. ആ ദൗത്യത്തില്‍ തങ്ങള്‍ പരാജയപ്പെട്ടു എന്നവര്‍ക്ക് ബോധ്യമായി! <br /><br />സ്കോട്ട്ലന്‍ഡില്‍ എഡിന്‍ബറോയിലെ റോസ്ലിന് ഇന്സ്റ്റിട്ട്യൂട്ടില് ഡോ. ഇയാന്‍ വില്‍മുട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം 1996 ജൂലായിലാണ് ഡോളിയെ ക്ലോണിങിലൂടെ 'സൃഷ്ടിച്ചത്'. 1997 ഫെബ്രുവരി 22-ന് അക്കാര്യം ലോകമറിഞ്ഞു. ലൈനാസും സംഘവും ഡോളിയെ തട്ടിയെടുക്കാന്‍ എഡിന്‍ബറോയിലെത്തിയത് 1998 മധ്യേ. ബ്രിട്ടനില്‍ ബയോടെക്നോളജിക്കും ജനിതക വളകള്‍ക്കും എതിരെ നിലകൊള്ളുന്ന പരിസ്ഥിതി ആക്ടിവിസ്റ്റുകളായിരുന്നു ആ ദൗത്യത്തിനെത്തിയ നാലുപേരും. </span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-LzF9yQNpwS4/XXhqrhBKmXI/AAAAAAAAjM8/lm0Z111_lecON4xbEaSiCIVtNa342384ACEwYBhgL/s1600/2.-Ian-Wilmut-and-Dolly-the-sheep.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="657" data-original-width="990" height="424" src="https://1.bp.blogspot.com/-LzF9yQNpwS4/XXhqrhBKmXI/AAAAAAAAjM8/lm0Z111_lecON4xbEaSiCIVtNa342384ACEwYBhgL/s640/2.-Ian-Wilmut-and-Dolly-the-sheep.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"> ഡോളിയും ഇയാന്‍ വില്മുട്ടും. Pic Credit: The Roslin Institute</span></td></tr>
</tbody></table>
<span style="font-size: large;"><br />ജനിതക പരിഷ്ക്കരണം വരുത്തിയ വിളകളെ (ജിഎം വിളകളെ) എതിര്‍ക്കുന്നത് ആക്ടിവിസ്റ്റുകളുടെ പ്രഖ്യാപിത നയമായിരുന്നു. അതിന്റെ പേരില്‍ 'മൊന്‍സാന്റോ' (Monsanto) എന്ന ബഹുരാഷ്ട്ര ഭീമന് ആക്രമിക്കപ്പെടുന്നതും മനസിലാക്കാം. പക്ഷേ, എന്തുകൊണ്ട് ഡോളി? എന്തുകൊണ്ട് റോസിലിന് ഇന്‍സ്റ്റിട്ട്യൂട്ട്? ആ സംഘത്തിലെ പ്രധാനിയായിരുന്ന ലൈനാസ് ആണ്, ഡോളിയെ തട്ടിയെടുക്കാന്‍ തങ്ങള്‍ ശ്രമിച്ച കാര്യം 15 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തിയത്. ലൈനാസ് പറയുന്നത് ഇങ്ങനെ: 'മൊന്‍സാന്റോയ്ക്ക് എതിരെയോ, വിളകളെ ജനിതക എന്‍ജിനിയറിങിന് വിധേയമാക്കുന്നതിന് എതിരെയോ മാത്രമായിരുന്നില്ല ഞങ്ങളുടെ പ്രതിഷേധം. ബയോടെക്നോളജി മേഖലയില്‍ ശാസ്ത്രഗവേഷണം വഴിയുണ്ടാകുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും ഞങ്ങള്‍ എതിരായിരുന്നു. പ്രത്യേകിച്ചും, പുനരുത്പാദനം പോലുള്ള ജൈവപ്രക്രിയകളെ ടെക്നോളജി ഉപയോഗിച്ച് നിയന്ത്രിക്കുക എന്ന ആശയത്തിന്'. <br /><br />ഡോളിയെ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു എന്നത് ശരി തന്നെ. എന്നാല്‍, അതുപോലെ പരാജയമടയാന്‍ വിധിക്കപ്പെട്ടതായിരുന്നില്ല ജിഎം വിളകള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍. 1990-കളുടെ മധ്യേ ഗ്രീന്‍പീസ് പോലുള്ള സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനില്‍ ജിഎം വിരുദ്ധപ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോള്‍ ലൈനാസ് അതിന്റെ മുന്നണി പോരാളിയായി. സര്‍ക്കാര്‍ ലാബുകളും മറ്റ് സ്വകാര്യ ഗവേഷണഗ്രൂപ്പുകളും പരീക്ഷണാര്‍ഥം കൃഷിചെയ്യുന്ന ജിഎം ചോളവും മറ്റും രാത്രിയുടെ മറവിലെത്തി വെട്ടിനശിപ്പിക്കുന്ന 'വിധ്വംസക പ്രവര്‍ത്തന'ത്തിന് നേതൃത്വം നല്കിയവരില് ലൈനാസുമുണ്ടായിരുന്നു. <br /><br />ആരോഗ്യമുള്ള ചോളച്ചെടികളെയും മറ്റു വിളകളെയും വെട്ടിനശിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷേ, അവ ജനിതക വിളകളായിരുന്നു. ലൈനാസിന്റെ മനസില്‍ അവ പ്രകൃതിദത്തമായ സ്വാഭാവിക സസ്യങ്ങള്‍ ആയിരുന്നില്ല, കൃത്രിമമായി സൃഷ്ടിക്കപ്പെട്ടവ. ജീവിക്കുന്ന 'മലിനകാരി'. അതിനാല്‍ അവ ഉന്മൂലനം ചെയ്യപ്പെടണം. ചോളച്ചെടികളെ വെട്ടിവീഴ്ത്തുന്നതിന്റെ താളം ആ ചെറുപ്പക്കാരനായ ആക്ടിവിസ്റ്റിന് വലിയ ഉണര്‍വ് നല്കി! <br /><br />ഗ്രീന്‍പീസ് പ്രവര്‍ത്തകനായ ജിം തോമസിന്റെ പക്കല്‍ നിന്നാണ് ജനിതകവിളകള് എത്ര അപകടകാരികളാണെന്നും, മൊന്‍സാന്റോ (Monsanto) എന്ന കമ്പനി അത്തരം വിളകള്‍ സൃഷ്ടിക്കുക വഴി മനുഷ്യകുലത്തിന് എത്ര ഭീഷണി സൃഷ്ടിക്കുന്നു എന്നും ലൈനാസ് മനസിലാക്കുന്നത്. ജിഎം വിരുദ്ധരെ സംബന്ധിച്ചിടത്തോളം ഭീതിജനകമായ പേരായിരുന്നു 'മൊന്‍സാന്റോ' എന്നത്. 'നമ്മുടെ ഭക്ഷണത്തില്‍ വിഷംകലര്‍ത്താന്‍ സാത്താന് സൃഷ്ടിച്ച കമ്പനി' എന്നാണ് ആ പേര് കേള്‍ക്കുമ്പോള്‍ തനിക്ക് തോന്നിയിരുന്നതെന്ന് ലൈനാസ് പറയുന്നു. ജനിതകവിളകളുടെ പേറ്റന്റ് സ്വന്തമാക്കുക വഴി, ആഗോള ഭക്ഷ്യവിതരണത്തില്‍ ആധിപത്യം നേടാനാണ് മൊന്‍സാന്റോ ശ്രമിക്കുന്നതെന്ന് ജിം തോമസ് ബോധവത്ക്കരിച്ചു. </span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-E8XrpQzQ1Kw/XXhrc0xk0QI/AAAAAAAAjNE/igIs59MIW5AwiPxCFTOqdVSQQaDVMJBgwCNcBGAsYHQ/s1600/1.-GM-Crops-distruction.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="563" data-original-width="1000" height="360" src="https://1.bp.blogspot.com/-E8XrpQzQ1Kw/XXhrc0xk0QI/AAAAAAAAjNE/igIs59MIW5AwiPxCFTOqdVSQQaDVMJBgwCNcBGAsYHQ/s640/1.-GM-Crops-distruction.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"> ജനിതകവിളകളെ പാടങ്ങളില്‍ നശിപ്പിക്കുന്ന ആക്ടിവിസ്റ്റുകള്‍. Pic Credit: PA</span></td></tr>
</tbody></table>
<span style="font-size: large;">ഗ്രീന്‍പീസിന്റെ ബോധവത്ക്കരണം ലൈനാസിനെ വല്ലാതെ സ്വാധീനിച്ചു. ഓക്സ്ഫഡില്‍ തന്റെ താമസസ്ഥലത്തുനിന്ന് 'കോര്‍പ്പറേറ്റ് വാച്ച്' ('Corporate Watch') എന്ന അക്ടിവിസ്റ്റ് പ്രസിദ്ധീകരണം ആ യുവാവ് ആരംഭിച്ചു. ഗ്രീന്‍പീസ് അതിനുള്ള സഹായങ്ങള്‍ ചെയ്തു. ലൈനാസ് താമസിക്കുന്നിടത്തു നിന്ന് 30 കിലോമീറ്റര്‍ അകലെയായിരുന്നു മൊന്‍സാന്റോയുടെ ബ്രിട്ടീഷ് ആസ്ഥാനം. ജനിതക എന്‍ജിനിയറിങ് വഴി 'ദൈവം കളിക്കുന്ന' ആ കോര്‍പ്പറേറ്റ് ഭീമന്റെ ഓഫീസ് ആക്രമിക്കാന്‍ ലൈനാസിന്റെ നേതൃത്വത്തില്‍ ആക്ടിവിസ്റ്റുകള്‍ തീരുമാനിച്ചു. 1997 ഏപ്രില്‍ 21-ന് ആ ആക്ഷന്‍പ്ലാന്‍ നടപ്പിലാക്കി. <br /><br />പുതിയ നൂറ്റാണ്ട് ആയപ്പോഴേക്കും, ബ്രിട്ടനിലെ ഏതാണ്ടെല്ലാ ജനിതക പരീക്ഷണപദ്ധതികളും പരിസ്ഥിതി പ്രവര്‍ത്തകരുടെ ആക്രമണത്തിനും എതിര്‍പ്പിനും ഇരയായിരുന്നു. ജിഎം ചോളവും ഗോതമ്പും മാത്രമല്ല, എണ്ണക്കുരുക്കളും വൃക്ഷങ്ങളും വരെ കൃഷിയിടങ്ങളില്‍ നശിപ്പിക്കപ്പെട്ടു. ജനിതക പരീക്ഷണപദ്ധതികള്‍ ഒന്നൊന്നായി ഉപേക്ഷിക്കപ്പെട്ടു. ആ രംഗത്തുനിന്ന് പൊതുമേഖലാസ്ഥാപനങ്ങള്‍ മിക്കതും പിന്‍വാങ്ങി. മാധ്യമറിപ്പോര്‍ട്ടുകളും ജിഎം വിളകള്‍ക്കെതിരായിരുന്നു. താന്‍ ജിഎം ഭക്ഷണം കഴിക്കുന്നുണ്ടെന്നും, അത് സുരക്ഷിതമാണെന്നും പറഞ്ഞ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ 'ഡെയിലി മിറര്‍' പത്രം കാര്‍ട്ടൂണിലൂടെ ചിത്രീകരിച്ചത് 'ദി പ്രൈം മോണ്‍സ്റ്റര്‍' ('The Prime Monster') എന്നാണ്! <br /><br />ബ്രിട്ടനില്‍ മാത്രമല്ല, ജിഎം വിരുദ്ധരെ പേടിച്ച് ലോകത്ത് മിക്കയിടത്തും പൊതുമേഖലാ ലാബുകളും യൂണിവേഴ്സിറ്റികളും ജിഎം ഗവേഷണം അവസാനിപ്പിച്ചപ്പോള്‍ മറ്റൊന്നു സംഭവിച്ചു. അത്തരം ഗവേഷണങ്ങളും പരീക്ഷണങ്ങളും മൊന്‍സാന്റോ പോലത്തെ കോര്‍പ്പറേറ്റ് ഭീമന്മാരുടെ മാത്രം കളിക്കളമായി മാറി. എന്നുവെച്ചാല്‍, മൊന്‍സാന്റോയെ എതിര്‍ക്കുക വഴി, ആ എതിര്‍പ്പിന്റെ ഭാഗമായി പൊതുമേഖലയെ ജിഎം രംഗത്തുനിന്ന് പിന്തിരിപ്പിക്കുക വഴി, ജിഎം വിരുദ്ധര്‍ യഥാര്‍ഥത്തില്‍ ചെയ്തത് ബയോടെക്നോളജി രംഗം മൊന്‍സാന്റോയ്ക്ക് (കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക്) മാത്രമായി താലത്തില്‍ വെച്ച് സമ്മാനിക്കലായിരുന്നു!<br /><br /><span style="color: #990000;"><b>ശാസ്ത്രമോ അന്ധവിശ്വാസമോ!</b></span><br /><br />പുതിയ നൂറ്റാണ്ട് ആകുമ്പോഴേക്കും, ബ്രിട്ടനില്‍ പേരുകേട്ട പരിസ്ഥിതി പ്രവര്‍ത്തകനും ജിഎം വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയുമായി ലൈനാസ് മാറിയിരുന്നു. പക്ഷേ, അപ്പോഴേക്കും താന്‍ ഉള്‍പ്പെട്ട പ്രക്ഷോഭങ്ങളില്‍ ആ ചെറുപ്പക്കാരന് സന്ദേഹം തോന്നിത്തുടങ്ങി. ജനിതകവിളകള്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വിചാരിക്കും പോലെ അത്ര നിഷ്ക്കളങ്കമാണോ? പരിസ്ഥിതി സംരക്ഷിക്കാന്‍ ഇത്തരം പ്രചാരണം യഥാര്‍ഥത്തില്‍ സഹായിക്കുമോ? 'ദൈവത്തിന്റെ പണി' ഏറ്റെടുക്കാനുള്ള ശ്രമം ശാസ്ത്രജ്ഞര്‍ ഉപേക്ഷിക്കണമെന്ന ചാള്‍സ് രാജകുമാരന്റെ പ്രസിദ്ധമായ പ്രസ്താവന പോലും, തെല്ല് അലോസരത്തോടെയാണ് ലൈനാസ് കേട്ടത്. വിദ്യാലയങ്ങളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നത് എതിര്‍ക്കാന്‍ സൃഷ്ടിവാദികള്‍ നടത്തുന്ന പ്രചാരണത്തെ അനുസ്മരിപ്പിക്കുന്നതായി തോന്നി അത്!<br /><br />ആക്ടിവിസ്റ്റ് എന്ന റോളില്‍ നിന്ന് ശാസ്ത്രമെഴുത്തുകാരന്‍ ആകുന്നതോടെയാണ് ലൈനാസിന്റെ വീക്ഷണം മാറാന്‍ തുടങ്ങിയത്. ആഗോളതാപനത്തെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള ശ്രമത്തിലായിരുന്നു ലൈനാസ്. ഡാനിഷ് സ്ഥിതിവിവര ശാസ്ത്രജ്ഞന് ബിജോണ്‍ ലോംബോര്‍ഗ് (Bjorn Lomborg) പ്രസിദ്ധീകരിച്ച 'ദി സ്കെപ്റ്റിക്കല്‍ എണ്വിരോണ്മെന്റലിസ്റ്റ്' (The Skeptical Environmentalist -1998) എന്ന ഗ്രന്ഥം 2001-ല്‍ ഇംഗ്ലീഷിലെത്തി. ആഗോളതാപനം പോലുള്ള സംഗതികള്‍ക്ക് ശാസ്ത്രീയഡേറ്റയുടെ പിന്തുണയില്ലെന്ന് വാദിക്കുന്ന ആ വിവാദഗ്രന്ഥം, ലൈനാസിനെ പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഷൂസിനുള്ളില്‍ പെട്ട ചരല്‍ക്കല്ലു പോലെ അനുഭവപ്പെട്ടു. പുസ്തകരചനയുടെ ഭാഗമായി അലാസ്കയില്‍ പോവുകയും, ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ അവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് നേരിട്ടു കാണുകയും ചെയ്ത ലൈനാസ്, ലോംബോര്‍ഗിനെതിരെ 2001 സെപ്റ്റംബര്‍ അഞ്ചിന് പരസ്യമായി പ്രതിഷേധിച്ചു (പിന്നീട് അതിന് മാപ്പുപറഞ്ഞു). ഒറ്റയ്ക്ക് നടത്തിയ ആ പ്രതിഷേധമായിരുന്നു, ആക്ടിവിസ്റ്റ് എന്ന നിലയ്ക്ക് ലൈനാസിന്റെ ആക്ഷന്‍ പരിപാടികളില്‍ ഒടുവിലത്തേത്!<br /><br />ലോംബോര്‍ഗ് തന്റെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ രണ്ടായിരത്തിലേറെ റഫറന്‍സുകളും അനേകം ടേബിളുകളും ഗ്രാഫുമൊക്കെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ വാദമുഖങ്ങള്‍ 'ശാസ്ത്രത്തിന്റെ ഭാഗത്തു'നിന്ന് പൊളിച്ചടുക്കാന്‍ ലൈനാസ് ഉറച്ചു. അതിനായി ലൈബ്രറിയിലെത്തി പരതുമ്പോള്‍, 'ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്' (IPCC) പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ട് കൈയില്‍ പെട്ടു. യുണൈറ്റഡ് നേഷന്‍സ് എണ്‍വിരോണ്‍മെന്റ് പ്രോഗ്രാം (UNEP), ലോക കാലാവസ്ഥാ സംഘടന (WMO) എന്നിവ ചേര്‍ന്ന്, യു.എന്‍.പൊതുസഭയുടെ അംഗീകരത്തോടുകൂടി 1988-ല്‍ ആരംഭിച്ചതാണ് ഐ.പി.സി.സി. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രഗത്ഭ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ സംഗതികളില്‍ ശാസ്ത്രമേഖലയിലെ അവസാന വാക്കാണ് ഐ.പി.സി.സി.യുടെ അവലോകന റിപ്പോര്‍ട്ടുകള്‍. </span><br />
<span style="font-size: large;"> <table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-PzC9ss3OYew/XXhsCOCW3DI/AAAAAAAAjNQ/sdtxjxaH7A02ljXGG_oStwc9Y93SMn6dwCNcBGAsYHQ/s1600/3.-Mark-Lynas.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="562" data-original-width="1000" height="359" src="https://1.bp.blogspot.com/-PzC9ss3OYew/XXhsCOCW3DI/AAAAAAAAjNQ/sdtxjxaH7A02ljXGG_oStwc9Y93SMn6dwCNcBGAsYHQ/s640/3.-Mark-Lynas.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"> മാര്‍ക്ക് ലൈനാസ്</span></td></tr>
</tbody></table>
</span><br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<span style="font-size: large;"> അതില്‍ മുങ്ങിത്തപ്പുമ്പോള്‍ ലൈനാസിന് ഒരു തിരിച്ചറിവുണ്ടായി. അധികമാരും ശ്രദ്ധിക്കാത്ത, കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ടുള്ള ബന്ധം ഒറ്റ നോട്ടത്തില്‍ തോന്നുക പോലും ചെയ്യാത്ത, നൂറുകണക്കിന് ആധികാരിക ശാസ്ത്രഗവേഷണ റിപ്പോര്‍ട്ടുകളില്‍ (peer-reviewed articles) നിന്നുള്ള വിവരങ്ങളാണ്, കൃത്യമായ റഫറന്‍സോടുകൂടി അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഐ.പി.സി.സി. അംഗങ്ങള്‍ അവലംബിക്കുന്നത് (ഒരു പഠനമേഖലയിലെ വിദഗ്ധര്‍ തയ്യാറാക്കുകയും, അതേ മേഖലയിലെ മറ്റ് വിദഗ്ധര്‍ പുനരവലോകനം നടത്തി ആധികാരികമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ശേഷം ഗവേഷണജേര്ണലുകളില് പ്രസിദ്ധീകരിക്കുന്നവയാണ് പിയര്‍-റിവ്യൂഡ് റിപ്പോര്‍ട്ടുകള്‍). ഒരു സംഗതി ശാസ്ത്രീയമായി തെളിയിക്കാന്‍ ഇത്തരം ആധികാരിക പഠനങ്ങളുടെ പിന്തുണ വേണം. ആക്ടിവിസ്റ്റില്‍ നിന്ന് ശാസ്ത്രമെഴുത്തുകാരന്‍ എന്ന നിലയിലേക്ക് ആ യുവാവ് മാറുകയായിരുന്നു!<br /><br />ലൈനാസ് തന്റെ ആദ്യഗ്രന്ഥമായ 'ഹൈ ടൈഡ്' (High Tide: How Climate Crisis is Engulfing Our Planet - 2004) പ്രസിദ്ധീകരിക്കുമ്പോള്‍, അതില്‍ 250-ലേറെ ആധികാരിക പഠനറിപ്പോര്‍ട്ടുകളുടെ റഫറന്‍സ് അഭിമാനപൂര്‍വ്വം നല്കി. വെറുമൊരു തിയറി എന്നതിലുപരി, ലോകത്ത് യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നായി ആഗോളതാപനത്തെ തെളിവുകള്‍ നിരത്തി അവതരിപ്പിക്കകായാണ് തന്റെ ഗ്രന്ഥത്തില്‍ ലൈനാസ് ചെയ്തത്. ലൈനാസ് എഴുതിയ രണ്ടാമത്തെ ഗ്രന്ഥം 'സിക്സ് ഡിഗ്രീസ്' (Six Degrees: Our Future on a Hotter Planet -2007) പറഞ്ഞത്, ഭൗമതാപനില ഉയരുമ്പോള്‍ ഭൂമിയിലെ കാലാവസ്ഥയ്ക്ക് എങ്ങനെ വ്യതിയാനം സംഭവിക്കും എന്നാണ്. അതുമായി ബന്ധപ്പെട്ട നൂറുകണക്കിന് ആധികാരിക പഠനങ്ങള്‍ ഒരുവര്‍ഷം മുഴുവന്‍ വിശകലനം ചെയ്താണ് തന്റെ നിഗമനങ്ങളില്‍ ഗ്രന്ഥകാരന് എത്തിയത്. അഞ്ഞൂറിലേറെ പിയര്‍-റിവ്യൂഡ് പഠനങ്ങള്‍ റഫറന്‍സായി പുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ബ്രിട്ടനില്‍ ശാസ്ത്രരചനയ്ക്ക് നല്കുന്ന ഏറ്റവും വലിയ പുരസ്കാരമായ 'റോയല്‍ സൊസൈറ്റി പ്രൈസ്' 2008-ല്‍ ആ ഗ്രന്ഥത്തിന് ലഭിച്ചു. <br /><br />ബ്രിട്ടനിലെ ഏറ്റവും പെരുമയുള്ള ആ അവാര്‍ഡ് 2008 ജൂണ്‍ 16-ന് ഏറ്റുവാങ്ങി വെറും മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ലൈനസ് ഒരു കാപട്യക്കാരനാണെന്ന് തുറന്നു കാണിക്കപ്പെട്ടു! <br /><br />സംഭവം ഇങ്ങനെയാണ്. 'ഗാര്ഡിയന്' പത്രത്തില്‍ നിന്നുള്ള ഫോണ്‍വിളിയോടെ ആയിരുന്നു തുടക്കം. ഏതോ ഒരു മന്ത്രി ജിഎം വിളകളെ പിന്തുണച്ചുകൊണ്ട് പ്രസ്താവനയിറക്കിയിരിക്കുന്നു. മന്ത്രിയുടെ വാദം തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ട് ഒരു ചെറുലേഖനം തയ്യാറാക്കാമോ എന്നായിരുന്നു അന്വേഷണം. ഉടന്‍ നല്‍കാമെന്ന് ലൈനാസ് മറുപടി നല്കി. ജിഎം വിളകളെ സംബന്ധിച്ച കാര്യങ്ങള്‍ മുഴുക്കെ തനിക്ക് അറിയാമല്ലോ. കൂടുതലൊന്നും ആലോചിക്കാതെ സ്ഥിരം വാദങ്ങള്‍ നിരത്തി ലേഖനം പെട്ടന്ന് കൊടുത്തു. ഗാര്‍ഡിയന്റെ വെബ്ബ്സൈറ്റില്‍ അന്നുതന്നെ അത് പ്രസിദ്ധീകരിച്ചു. <br /><br />രാത്രിയില്‍ ലേഖനത്തിന് കീഴെ വന്ന വായനക്കാരുടെ കമന്റുകള്‍ നോക്കിയ ലൈനാസ് അമ്പരന്നു. 'യാതൊരു വിധത്തിലുമുള്ള ശാസ്ത്രജ്ഞാനവും ഇല്ലാതെ എഴുതപ്പെട്ടത്', 'ഇത് ഗ്രീന്‍പാര്‍ട്ടിയുടെ വെറും പ്രചാരണ സാഹിത്യം', ജിഎം വിളകള്‍ക്കെതിരെയുള്ള അക്രമം 'സൃഷ്ടിവാദത്തിന്റെ യൂറോപ്യന്‍ വകഭേദമാണ്' എന്നിങ്ങനെ ആയിരുന്നു കമന്റുകള്‍! <br /><br />അക്കൂട്ടത്തില്‍ 'ഫോസില്‍' എന്ന പേരില്‍ ഒരാള്‍ ഇട്ട കമന്റ് വളരെ നിശിതമായിരുന്നു. 'ലൈനാസ്, ചിന്താശൂന്യത കൊണ്ടോ അല്ലാതെയോ, ജിഎം ടെക്നോളജിയെപ്പറ്റി ജനങ്ങളില്‍ മനപ്പൂര്‍വ്വം ഭീതിപരത്തുകയാണ്. ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ പരിഹസിക്കുന്ന സ്ഥിതിയിലേക്ക് യൂറോപ്പിലെ ജിഎം വിരുദ്ധപ്രസ്ഥാനം എത്തിച്ചേര്‍ന്നത് ഇങ്ങനെയാണ്. ഒരു ജീന്‍ (ജീനില്‍ കോഡു ചെയ്യപ്പെട്ട പ്രോട്ടീനും) എങ്ങനെയാണോ, അതങ്ങനെ തന്നെ പ്രവര്‍ത്തിക്കും എന്ന് അംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നു. തുടക്കത്തില്‍ അതൊരു വൈറസിലേതാണ് എന്നതും, പിന്നീടത് ഉരുളക്കിഴങ്ങിന്റെ ജീനോമില്‍ അവതരിപ്പിച്ചു എന്നതു കൊണ്ടും ആ ജീനിന് എന്തെങ്കിലും പൈശാചിക പരിവേഷമൊന്നും കിട്ടുന്നില്ല. ആകെ ഇതില്‍ പ്രസക്തമാകുന്നത് ഉരുളക്കിഴങ്ങിന്റെ ബയോകെമിസ്ട്രിയില്‍ എന്തു മാറ്റം വന്നു എന്നത് മാത്രമാണ്. അത് മിക്കവാറും ഹിതകരമായ (യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയാണ്) മാറ്റമാകും. മറ്റൊരു തരത്തില്‍ ഇത് വിലയിരുത്തുന്നത് വിലകുറഞ്ഞ മിസ്റ്റിസിസമോ അല്ലെങ്കില്‍ അന്ധവിശ്വാസമോ ആണ്'. ഇതാണ് ആ കമന്റിന്റെ ഏകദേശ പരിഭാഷ.<br /><br />'ഫോസിലി'ന്റെ വാദത്തില്‍ കഴമ്പില്ലെന്ന് ആദ്യ വായനയില്‍ തോന്നി. കാരണം ജനിതക വിളകള്‍ക്കെതിരെയുള്ള വസ്തുതകള്‍ തനിക്ക് വ്യക്തമായി അറിവുള്ളതാണ്. ജിഎം വിളകള്‍ 'ജനിതക മലിനീകരണം' നടത്തും എന്നതില്‍ ലവലേശവും സംശയമില്ല! ഏന്തായാലും ശരി 'ഫോസിലി'നെ ഖണ്ഡിക്കാന്‍ ലൈനസ് തീരുമാനിച്ചു. അതിനുള്ള വിദ്യ തനിക്കറിയാം, ബിജോണ്‍ ലോംബോര്‍ഗിനെതിരെ പ്രയോഗിച്ച ആയുധം തന്നെ-ആധികാരിക ശാസ്ത്രപഠനങ്ങള്‍! അതിനായി പെട്ടന്നൊരു റിസര്‍ച്ച് നടത്താമെന്ന് തീരുമാനിച്ചു. അത്തരമൊരു സംഗതി മുമ്പുതന്നെ നടത്താത്തതില്‍ ചെറിയ കുറ്റബോധവും തോന്നി. <br /><br />ജിഎം വിളകളുടെ ദോഷഫലങ്ങളെപ്പറ്റിയുള്ള ആധികാരിക പഠനറിപ്പോര്‍ട്ടുകള്‍ തേടി ലൈബ്രറിയിലെത്തി തിരച്ചില്‍ തുടങ്ങി. തിരച്ചില്‍ പുരോഗമിക്കുന്നതോടെ അമ്പരപ്പായി. ജനിതകവിളകള് സ്വാഭാവിക വിളകളെയും ജൈവലോകത്തെയും മലിനീകരിക്കുന്നു എന്നതിന് അസംഖ്യം ഉദാഹരണങ്ങളുണ്ടെന്ന തന്റെ വാദത്തെ പിന്തുണയ്ക്കുന്ന ഒരു ആധികാരിക പഠനവും ഇല്ല! പരിസ്ഥിതി സംഘടനകളായ ഗ്രീന്‍പീസിന്റെയും, ഫ്രണ്ട്സ് ഓഫ് എര്ത്തിന്റെയുമൊക്കെ വെബ്ബ്സൈറ്റുകളില്‍ നല്‍കിയിട്ടുള്ള അത്തരം വിവരങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്ന ആധികാരിക പഠനങ്ങളൊന്നും കണ്ടെത്താനാകുന്നില്ല! ഏതാണ്ട് ഒരു ഡസനോളം പഠനറിപ്പോര്‍ട്ടുകള്‍ ജിഎം മേഖലയെപ്പറ്റി ഉണ്ട്. പക്ഷേ, അവയെല്ലാം ജിഎം വിളകളും ജിഎം ഭക്ഷ്യവസ്തുക്കളും പ്രചരിപ്പിക്കപ്പെടും പോലെ അപകടകാരികളല്ല എന്ന് സ്ഥാപിക്കുന്നവയാണ്. <br /><br />മുന്‍നിര ശാസ്ത്രസ്ഥാപനങ്ങളായ റോയല്‍ സൊസൈറ്റി, യു.എസ്.നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് (NAS) തുടങ്ങിയവ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള നിലപാട് എന്താണെന്നു പരിശോധിക്കാന്‍ ലൈനാസ് തീരുമാനിച്ചു. ആ പരിശോധന അമ്പരപ്പ് വര്‍ധിപ്പിച്ചു. ജിഎം ഫുഡ് അപകടകരമാണെന്ന വിധത്തില്‍ അവയും നിലപാടെടുത്തിട്ടില്ല. പകരം, മറ്റ് സ്വാഭാവിക ഭക്ഷ്യവസ്തുക്കളെപ്പോലെ സുരക്ഷിതമാണ് ജിഎം ഭക്ഷ്യവസ്തുക്കളും എന്നതാണ് ശാസ്ത്രസമൂഹത്തിന്റെ പൊതുവായ നിലപാട്!<br /><br /><span style="color: #990000;"><b>പൊള്ളുന്ന കസേര</b></span><br /><br />പ്രതീക്ഷിച്ചതു പോലെയല്ല കാര്യങ്ങളുടെ കിടപ്പെന്ന് മനസിലായതോടെ താനിരിക്കുന്ന കസേര പൊള്ളുന്നതുപോലെ ആ യുവ എഴുത്തുകാരന് അനുഭവപ്പെട്ടു. ഗ്രീന്‍പീസ് മാത്രമല്ല, മിക്കവാറും എല്ലാ പരിസ്ഥിതി സംഘടനകളും, പുരോഗമന സമൂഹം പൊതുവെയും, ജനിതകവിളകളും ജിഎം ഭക്ഷ്യവസ്തുക്കളും അപകടകരമാണെന്ന് പറയുമ്പോള്‍, ശാസ്ത്രസമൂഹം ആ വാദത്തെ പിന്തുണയ്ക്കുന്നില്ല! വല്ലാത്തൊരു വെളിപാടായിരുന്നു അത്.<br /><br />ഇത്രകാലവും ഒപ്പംനിന്ന സുഹൃത്തുക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ഒരു വശത്ത്, ശാസ്ത്രനിഗമനം മറുവശത്ത്. താന്‍ എന്തു നിലപാട് സ്വീകരിക്കണം? ആഗോളതാപനത്തിന്റെ കാര്യത്തില്‍ കര്‍ക്കശമായ വിധത്തില്‍ ശാസ്ത്രത്തിനൊപ്പം നില്ക്കുക, ജിഎം ടെക്നോളജിയുടെ കാര്യത്തില്‍ ശാസ്ത്രത്തിന് പുറംതിരിഞ്ഞു നില്ക്കുക. ഇതല്ലേ ആത്മവഞ്ചന! താന്‍ രണ്ടു വള്ളത്തിലാണ് ഒരേസമയം കാലുകുത്തിയിരിക്കുന്നതെന്ന തിരിച്ചറിവ് ലൈനാസിനെ വല്ലാതെ ഉലച്ചു. ആശയക്കുഴപ്പത്തിന്റെയും ധര്‍മസങ്കടത്തിന്റെയും ദിനങ്ങള്‍. 'സുഹൃത്തുക്കളെ വഞ്ചിക്കണോ, മനസാക്ഷിയെ വഞ്ചിക്കണോ?' ഇതായി പ്രശ്നം! <br /><br />ആഗോളതാപനത്തെ കുറിച്ച് 'ന്യൂ സ്റ്റേറ്റ്സ്മാന്' മാഗസിനില്‍ 2005-ല്‍ എഴുതുമ്പോള്‍, വൈദ്യുതിഉത്പാദനത്തില് ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ എന്തുകൊണ്ട് ആണവനിലയങ്ങള്‍ പരിഗണിച്ചു കൂടാ, എന്നൊരു ചോദ്യം താന്‍ ഉന്നയിച്ചപ്പോഴുണ്ടായ ഭൂകമ്പം ലൈനാസ് ഓര്‍ത്തു. കാപട്യക്കാരനെന്നും, ആണവലോബിയില് നിന്ന് പണം പറ്റുന്നവന് എന്നുമൊക്കെ ആരോപിക്കപ്പെട്ടു. കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞതു പോലെയായി കാര്യങ്ങള്‍. സുഹൃത്തുക്കളും വായനക്കാരും വിമര്‍ശനങ്ങളുടെ പ്രളയം തന്നെ സൃഷ്ടിച്ചു. അത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കാന്‍, ജിഎം വിളകളെക്കുറിച്ചുള്ള സംഗതികള്‍ തല്ക്കാലം മനസിലൊതുക്കി. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-A7xMhDPDcKQ/XXhtvBcKpRI/AAAAAAAAjNc/k3QjtA5j1Zk8pznzl8kzK67gEOqSyoCQACNcBGAsYHQ/s1600/11.-Stewart-Brand.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="747" data-original-width="1000" height="478" src="https://1.bp.blogspot.com/-A7xMhDPDcKQ/XXhtvBcKpRI/AAAAAAAAjNc/k3QjtA5j1Zk8pznzl8kzK67gEOqSyoCQACNcBGAsYHQ/s640/11.-Stewart-Brand.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"><br /> സ്റ്റിവാര്‍ട്ട് ബ്രാന്‍ഡ്. Pic Crdit: Wikimedia Commons. </span></td></tr>
</tbody></table>
<span style="font-size: large;">അമേരിക്കന്‍ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ ആചാര്യന്മാരില് ഒരാളായ സ്റ്റിവാര്‍ട്ട് ബ്രാന്‍ഡ് (Stewart Brand) രചിച്ച 'ഹോള്‍ എര്‍ത്ത് ഡിസിപ്ലിന്‍' (Whole Earth Discipline - 2010) എന്ന ഗ്രന്ഥം ലൈനാസിന്റെ പക്കല്‍ നിരൂപണത്തിനെത്തുന്നത് പിന്നീടാണ്. 1960-കളില്‍ ഓരോ ഹിപ്പിയും വായിച്ചിരിക്കേണ്ടതെന്ന് കരുതിയ 'ഹോള്‍ എര്‍ത്ത് കാറ്റലോഗി'ന്റെ (Whole Earth Catalog) സൃഷ്ടാവായിരുന്നു ബ്രാന്‍ഡ്. 'അക്കാലത്തെ ഞങ്ങളുടെ ഗൂഗിള്‍' എന്നാണ് ആ കാറ്റലോഗിനെ സാക്ഷാല്‍ സ്റ്റീവ് ജോബ്സ് പില്ക്കാലത്ത് വിശേഷിപ്പിച്ചത്. അത്രയ്ക്ക് സ്വാധീനം ചെലുത്തിയ ബ്രാന്‍ഡ്, തന്റെ പുസ്തകത്തില്‍, 'പോയ കാലത്ത് പരിസ്ഥിതിവാദികള്‍ പല തെറ്റുകളും വരുത്തിയിട്ടുണ്ട്. അതില്‍ പ്രധാനം ജനിതക എന്ജീനിയറിങിനോട് കാട്ടിയ എതിര്‍പ്പാണ്' എന്നെഴുതിയത് വായിച്ച് ലൈനാസ് അത്ഭുതപ്പെട്ടു. ജീവിതകാലം മുഴുവന്‍ പരിസ്ഥിതിവാദിയായിരുന്ന ഒരു ആചാര്യന് ഇങ്ങനെ എഴുതിയത് ലൈനാസിന് വലിയ ആത്മധൈര്യം നല്കി. <br /><br />പുതിയ തിരിച്ചറിവുകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ അടുത്ത പുസ്തകം രചിക്കാനുള്ള ശ്രമം ലൈനാസ് ആരംഭിച്ചു. 'ദി ഗോഡ് സ്പീഷീസ്' (The God Species: How the Planet Can Survive the Age of Humans - 2011) ആയിരുന്നു ആ ഗ്രന്ഥം. വിവിധങ്ങളായ ഭൗമസംവിധാനങ്ങള് മനുഷ്യ നിയന്ത്രണത്തിലാകുന്ന യുഗത്തിലേക്ക് ഭൂമി പ്രവേശിച്ചിരിക്കുകയാണെന്നും, ആ അധികാരം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കേണ്ടത് മനുഷ്യരാണെന്നും വാദിക്കുന്ന ഗ്രന്ഥമായിരുന്നു അത്. <br /><br />ജിഎം ടെക്നോളജിയെ ശാസ്ത്രലോകം കാണുന്നത് എങ്ങനെ എന്നു മനസിലാക്കാനുള്ള ശ്രമം ലൈനാസ് തുടര്‍ന്നു. ജനിതക എന്‍ജിനീയറിങിന്റെ ഗുണഫലങ്ങളിലാണ് ശാസ്ത്രലോകത്തിന്റെ ഊന്നല്‍. മുമ്പത്തെ തന്റെ ധാരണയില്‍ നിന്ന് വിരുദ്ധമായി, ജിഎം വിളകള്‍ കൃഷിചെയ്യുമ്പോള്‍ രാസവളം, കീടനാശിനി, കളനാശിനി തുടങ്ങിയവയുടെ ഉപയോഗം കുറയുകയാണ് ചെയ്യുക. അത് കാര്‍ഷിക മേഖലയിലെ മലിനീകരണം കാര്യമായി കുറയ്ക്കുന്നു. <br /><br />ലോകത്തെ ഏറ്റവും വലിയ ശാസ്ത്രസംഘടനയാണ് 'അമേരിക്കന്‍ അസോസിയേഷന് ഫോര്‍ ദ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ്' (AAAS). 1848-ല്‍ സ്ഥാപിതമായ അസോസിയേഷനില്‍ നിലവില്‍ 120,000-ലേറെ അംഗങ്ങളുണ്ട്. പ്രധാന ശാസ്ത്രവിഷയങ്ങളില്‍ അസോസിയേഷന് എടുക്കുന്ന നിലപാടുകള്‍ ശാസ്ത്രസമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് 2006-ല്‍ പുറത്തിറക്കിയ പ്രസ്താവന ഉദാഹരണം. 'ശാസ്ത്രീയ തെളിവുകള്‍ വ്യക്തമാണ്: മനുഷ്യന്റെ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിനാകെ ഇത് വര്‍ധിച്ചുവരുന്ന ഭീഷണിയാണ്'-ഇതായിരുന്നു പ്രസ്താവന. ഒരു ആശയക്കുഴപ്പവുമില്ല. നിലപാട് വ്യക്തമാണ്, ശക്തവുമാണ്. ഇതിന് സമാനമായി 2012 ഒക്ടോബറില്‍ AAAS നേതൃത്വം ശക്തമായ മറ്റൊരു പ്രസ്താവന പുറപ്പെടുവിച്ചു. ഇത്തവണത്തെ വിഷയം ജിഎം വിളകളുടെ സുരക്ഷയായിരുന്നു. 'ശാസ്ത്രീയ തെളിവുകള്‍ വ്യക്തമാണ്: ബയോടെക്നോളജിയുടെ ഭാഗമായി ആധുനിക മോളിക്യുലാര്‍ വിദ്യകളുപയോഗിച്ചുള്ള വിളകളുടെ മെച്ചപ്പെടുത്തല്‍ സുരക്ഷിതമാണ്!' മറ്റ് വിദഗ്ധ സംഘടനകളും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യത്തിലാണെന്ന് AAAS ചൂണ്ടിക്കാട്ടി. <br /><br />കാര്യങ്ങള്‍ ലൈനാസിന് പകല്‍ പോലെ വ്യക്തമായി. ജിഎം വിളകളുടെ കാര്യത്തിലെ ശാസ്ത്രീയ അഭിപ്രായഐക്യം തനിക്ക് നിഷേധിക്കാനാവില്ല. കാലവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ ശാസ്ത്രലോകം പറയുന്നത് മുഖവിലയ്ക്കെടുക്കുകയും, ജനിതക എന്‍ജിനിയറിങ്ങിന്റെ കാര്യത്തില്‍ അത് നിഷേധിക്കുകയും ചെയ്യുക എന്നത് പറ്റില്ല! തന്റെ മനസാക്ഷിയെ ഇനി വഞ്ചിക്കാനാവില്ല. പൊള്ളുന്ന കസേരയില്‍ നിന്ന് ഇരിപ്പു മാറ്റിയേ തീരൂ!<br /><br />2013 ജനുവരി മൂന്നിന് നടന്ന ഓക്സ്ഫഡ് ഫാമിങ് കോണ്‍ഫറന്‍സില്‍ ലൈനാസും പ്രാസംഗികനായിരുന്നു. നൂറുകണക്കിന് ബ്രിട്ടീഷ് കര്‍ഷകരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അണിനിരന്ന ആ വേദിയില്‍ താന്‍ തയ്യാറാക്കിയ 5000 വാക്കുകളുള്ള മാപ്പപേക്ഷ ലൈനാസ് വായിച്ചു. '1990-കളുടെ മധ്യേ ജിഎം വിരുദ്ധ പ്രസ്ഥാനം ആരംഭിക്കാന്‍ സഹായിച്ചതിലും, പരിസ്ഥിതിക്ക് ഗുണം ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സാങ്കേതിക സാധ്യത തടസ്സപ്പെടുത്താന്‍ കൂട്ടുനിന്നതിലും ഞാന്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. ഒരു പരിസ്ഥിതി വാദി എന്ന നിലയ്ക്കും, ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ലോകത്തെ എല്ലാവര്ക്കും അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയ്ക്കും, വിപരീതഫലം ഉളവാക്കുന്ന അത്തരമൊരു പാത ഞാന്‍ തിരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നു. ഞാനതിലിപ്പോള്‍ പൂര്‍ണമായും ഖേദിക്കുന്നു', കര്‍ഷകരുടെ ആ സദസ്സിനോട് ലൈനാസ് പറഞ്ഞു. എന്തുകൊണ്ട് ഇപ്പോള്‍ ഇത്തരമൊരു നിലപാടിലേക്ക് താന്‍ എത്തി എന്നകാര്യം വിശദീകരിക്കാനും അദ്ദേഹം ശ്രമിച്ചു. 'അത് പ്രകടമായും ഒരു ശാസ്ത്രവിരുദ്ധ പ്രസ്ഥാനമായിരുന്നു. ശാസ്ത്രജ്ഞരും ലാബുകളും ജീവന്റെ അടിസ്ഥാന നിര്‍മാണഘടകങ്ങളെ പൈശാചികമായി വാര്‍ത്തെടുക്കുന്നതായി ഞങ്ങള്‍ സങ്കല്പ്പിച്ചു. അങ്ങനെയാണ് 'ഫ്രാങ്കെന്‍സ്റ്റീന്‍ ഫുഡ്' എന്ന ടാഗ് സൃഷ്ടിക്കപ്പെടുന്നത്. പ്രകൃതിദത്തമല്ലാത്ത സംഗതികള്‍ക്ക് ശാസ്ത്രത്തിന്റെ ശക്തി ഉപയോഗിക്കപ്പെടുമെന്ന അഗാധമായ ഭയം ആണ് ഇതിലേക്ക് ഞങ്ങളെ നയിച്ചത്. അന്നു പക്ഷേ, ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നില്ല, ഫ്രാങ്കെന്‍സ്റ്റീന്‍ ഭീകരജീവി യഥാര്‍ത്തില്‍ ജിഎം ടെക്നോളജിയല്ല, പകരം അതിനോടുള്ള ഞങ്ങളുടെ പ്രതികരണമായിരുന്നു എന്ന്!'<br /><br />പ്രസംഗം പൂര്‍ത്തിയാക്കി തന്റെ ഇരിപ്പിടത്തില്‍ തിരികെ എത്തിയ ലൈനാസ്, ലാപ്ടോപ്പില്‍ നിന്ന് ആ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം തന്റെ ബ്ലോഗില്‍ അപ് ചെയ്തു. വല്ലാത്ത ഒരു ആശ്വാസമാണ് താന്‍ അനുഭവിച്ചതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. വൈകുന്നേരമാകുമ്പോഴേക്കും പ്രഭാഷണം വൈറലായി. ട്രാഫിക് താങ്ങാനാകാതെ സെര്‍വര്‍ ഡൗണ്‍ ആയി. പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ലൈനാസിന്റെ മാപ്പുപറച്ചില്‍ വാര്‍ത്തയാക്കി. വായനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവരുടെ മാതൃഭാഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യാന്‍ അനുവാദം ചോദിച്ചു. എത്രയോ ഭാഷകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലൈനാസിന്റെ പ്രഭാഷണം എത്തി! <br /><br /><span style="color: #cc0000;"><b>ശാസ്ത്രത്തിന്റെ വിത്തുകള്‍ </b></span><br /><br />ബ്രിട്ടനിലെ കര്‍ഷകരോട് മാപ്പുചോദിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ പക്ഷത്തേക്ക് കൂറുമാറിയ ലൈനാസ്, ജിഎം ടെക്നോളജിക്ക് ലോകത്ത് സംഭവിക്കുന്നത് എന്താണെന്ന് പഠിക്കാനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ വിനിയോഗിച്ചത്. 'ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്' അനുവദിച്ച ഫണ്ടുപയോഗിച്ച് യു.എസിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ സ്ഥാപിച്ച 'അലിയന്‍സ് ഫോര്‍ സയന്‍സ്' (Alliance for Science) എന്ന കൂട്ടായ്മയാണ് 2017 വരെ ആഫ്രിക്കയിലും ഏഷ്യയിലും മറ്റിടങ്ങളിലും യാത്രചെയ്ത് പഠനം നടത്താന്‍ ലൈനാസിനെ പിന്തുണച്ചത്. <br /><br />'ദീര്‍ഘകാലമായി ദുഷ്പ്പേരുള്ള മൊന്‍സാന്റോ എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര ഭീമന്, നമ്മളോട് പറയാതെ നമ്മുടെ ഭക്ഷണത്തില്‍ പുതിയ എന്തോ ഒന്ന് പരീക്ഷണാര്‍ഥം ചേര്‍ത്തിരിക്കുന്നു. വ്യത്യസ്ത സ്പീഷീസുകളുടെ ജീനുകള്‍ കൂട്ടിക്കലര്‍ത്തുമ്പോള്‍, അത് നിങ്ങള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ പ്രകൃതിവിരുദ്ധ സംഗതിയാകുന്നു. ഈ ജീനുകള്‍ മലിനീകരണത്തിന്റെ ജീവരൂപം പോലെ പടരും. പേടിസ്വപ്നത്തിനുള്ള വകയാണത്. ഇത്തരം ഭയം കാട്ടുതീ പോലെ പടര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം ജനിതകവിളകള് യൂറോപ്പില്‍ നിരോധിക്കപ്പെട്ടു', 2013-ല്‍ കര്‍ഷകരോട് മാപ്പു പറഞ്ഞ വേളയില്‍ ജിഎം ടെക്നോളജിയെപ്പറ്റി താനുള്‍പ്പെട്ട ആക്ടിവിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് എന്താണെന്ന് ലൈനാസ് ചൂണ്ടിക്കാട്ടി. 'നമ്മുടെ ഭയാശങ്കകള്‍ ഗ്രീന്‍പീസും ഫ്രണ്ട്സ് ഓഫ് ദി എത്തും പോലുള്ള എന്‍ജിഒ-കള്‍ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ മേഖലകളിലേക്കും കയറ്റുമതി ചെയ്തു. അവിടെയെല്ലാം ജിഎം ടെക്നോളജി നിരോധിക്കപ്പെട്ടിരിക്കുകയാണ്', ലൈനാസ് ആ പ്രഭാഷണത്തില്‍ പറഞ്ഞു. <br /><br />ഭയം മാത്രമല്ല, വിവിധ ഗവണ്മെന്റിതര സംഘടനകള്‍ക്ക് (എന്‍ ജി ഒ കള്‍ക്ക്) ആഫ്രിക്കയിലും ഏഷ്യയിലും ജിഎം വിരുദ്ധത പ്രചരിപ്പിക്കാനുള്ള ഫണ്ടും വലിയ തോതില്‍ യൂറോപ്പില്‍ നിന്നെത്തി. അങ്ങനെ, യൂറോപ്പിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ചെലവില്‍, ജിഎം വിരുദ്ധത എല്ലാ യുക്തിക്കും അപ്പുറം പ്രചരിപ്പിക്കുന്നത്, ലൈനാസ് അമ്പരപ്പോടെ കണ്ടു. ആഫ്രിക്കയില്‍ നിന്നുള്ള ജിഎം വിരുദ്ധ പ്രചാരണങ്ങളുടെ ചില സാമ്പിളുകള്‍ നോക്കുക: 'ബിറ്റി വഴുതന കഴിച്ചാല്‍ കര്‍ഷകരുടെ കുട്ടികള്‍ ശരീരം തളര്‍ന്ന് കിടപ്പിലാകും', 'ജനിതക പരിഷ്ക്കരണം വരുത്തിയ ചോളം കഴിച്ചാല്‍ നിങ്ങളുടെ കുട്ടികള്‍ നോര്‍മലാകില്ല. സ്വവര്ഗ്ഗരതിക്കാരാവും', 'നീളം കൂടിയ വാഴയ്ക്ക സൃഷ്ടിക്കാന്‍, ശാസ്ത്രജ്ഞര്‍ വാഴയില്‍ സര്‍പ്പത്തിന്റെ ജീന്‍ കടത്തിവിടുന്നു. പാമ്പിനെപ്പോലെ നീളമുള്ള വഴയ്ക്ക ആയിരിക്കും കിട്ടുക!' തങ്ങളുടെ പക്ഷം ജയിക്കാന്‍ മതവികാരം ഇളക്കാന്‍ പോലും ജിഎം വിരുദ്ധര്‍ മടിക്കുന്നില്ല. ഉദാഹരണത്തിന്, ഉഗാണ്ടയില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ അവര്‍ പ്രചരിപ്പിക്കുന്നത്, 'പന്നിയുടെ ജീനാണ് ജനിതകചോളം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നത്' എന്നാണ്. ഉഗാണ്ടയിലും മറ്റും സാധാരണക്കാര്‍ക്ക് അപ്രാപ്യമായ കമ്പ്യൂട്ടര്‍ വിദ്യകളുപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജഫോട്ടോകളും ജനിതക വിളകളെപ്പറ്റി ഭീതിപരത്താന്‍ ജിഎം വിരുദ്ധര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ജനിതക ചോളം കുട്ടികള്‍ കഴിച്ചാല്‍ അവരുടെ തല ചോളത്തിന്റെ ആകൃതിയാകുമെന്നാണ് മറ്റൊരു പ്രചാരണം! <br /><br />ജനങ്ങളില്‍ വലിയൊരു വിഭാഗവും മാധ്യമങ്ങള്‍ പൊതുവെയും ജിഎം വിരുദ്ധത പങ്കുവെയ്ക്കുന്നുവെന്ന് കണ്ടതോടെ രാഷ്ട്രീയകക്ഷികളും അതില്‍ പങ്കുചേര്‍ന്നു. മിക്ക രാജ്യങ്ങളിലും ജനിതക ശാസ്ത്രജ്ഞര്‍ ജിഎം ഗവേഷണം നടത്തുന്നതിനു പോലും സര്‍ക്കാര്‍ വിലക്കാണ്. കര്‍ഷകര്‍ക്കും മറ്റ് സാധാരണ ജനങ്ങള്‍ക്കും വലിയ തോതില്‍ ഗുണം ചെയ്യേണ്ടിയിരുന്ന ഒരു ടെക്നോളജിയെ ഇന്നത്തെ നിലയ്ക്കെത്തിച്ചതില്‍ രാഷ്ട്രീയത്തിനും പങ്കുണ്ടെന്ന് ലൈനാസ് എഴുതുന്നു. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-E0jqclCfwWg/XXhubWGCbEI/AAAAAAAAjNk/Gd5z9UGbzQcCFIZYwMK2jgNl_nTkwmIQgCNcBGAsYHQ/s1600/4.-Seeds-of-Science%252C-cover-page%252C-R.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="400" data-original-width="350" height="200" src="https://1.bp.blogspot.com/-E0jqclCfwWg/XXhubWGCbEI/AAAAAAAAjNk/Gd5z9UGbzQcCFIZYwMK2jgNl_nTkwmIQgCNcBGAsYHQ/s200/4.-Seeds-of-Science%252C-cover-page%252C-R.jpg" width="175" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">'സീഡ്സ് ഓഫ് സയന്‍സ്' </span></td></tr>
</tbody></table>
<br />
<span style="font-size: large;">മാനസാന്തരത്തിന് ശേഷം ജിഎം മേഖലയെക്കുറിച്ച് താന്‍ കണ്ടതും മനസിലാക്കിയതുമായ സംഗതികള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ലൈനാസ് പുറത്തിറക്കി. 'സീഡ്സ് ഓഫ് സയന്‍സ്' (Seeds of Science: Why we got it so wrong on GMOs -2018) എന്ന പേരില്‍. വളരെ വായനാക്ഷമതയോടെ, അതേസമയം ആധികാരികതയോടെ രചിക്കപ്പെട്ട ഈ പുസ്തകം, ജിഎം വിദ്യകളെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെ വായിച്ചിരിക്കേണ്ട ഒന്നാണ്. തൊണ്ണൂറുകളുടെ പകുതിയില്‍ താന്‍ ജിഎം വിരുദ്ധനായിരുന്ന കാലത്തെ 'ആക്ഷനുകള്‍' വിവരിച്ചുകൊണ്ടാണ് ഗ്രന്ഥം തുടങ്ങുന്നത് (അക്കൂട്ടത്തിലാണ് ഡോളിയെന്ന ചെമ്മരിയാടിനെ തട്ടിയെടുക്കാനുള്ള ശ്രമവും നടന്നത്). തന്റെ ആക്ഷനും മാനസാന്തരവും മാത്രമല്ല ഈ ഗ്രന്ഥത്തില്‍ ലൈനാസ് വിവരിക്കുന്നത്. ജനിതക എന്‍ജിനീയറിങിന്റെ ചരിത്രം, വെറുക്കപ്പെട്ട കമ്പനിയായ മൊന്‍സാന്റൊയുടെ നാള്‍വഴികള്‍, ജിഎം വിരുദ്ധ പ്രസ്ഥാനങ്ങളുടെ തുടക്കവും വളര്‍ച്ചയും, ജിഎം ഭക്ഷ്യവസ്തുക്കളെ വലിയൊരു വിഭാഗം ജനങ്ങള്‍ വെറുപ്പോടെയും ഭയത്തോടെയും കാണുന്നതിന്റെ സാമൂഹിക മനശാസ്ത്രം....തുടങ്ങിയ കാര്യങ്ങളെല്ലാം സമഗ്രമായി ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു.<br /><br /><span style="color: #990000;"><b>തുടക്കം മണ്ണില്‍ നിന്ന് </b></span><br /><br />ജനിതകപരിഷ്ക്കരണത്തിന്റെ ചരിത്രം തേടി പോയാല്‍ നമ്മളെത്തുക പതിനായിരം വര്‍ഷം പിന്നിലേക്കാവും. വിളകളെയും വളര്‍ത്തുമൃഗങ്ങളെയും മെരുക്കി മനുഷ്യന് കാര്‍ഷികവൃത്തി തുടങ്ങിയിടത്താണ് കഥയുടെ തുടക്കം. കാര്‍ഷികവിളകളും വളര്‍ത്തുമൃഗങ്ങളും, പ്രകൃതിയില്‍ കാണപ്പെടുന്ന അവയുടെ വന്യബന്ധുക്കളെക്കാള് മികച്ചതായി മാറിയത് പ്രാചീനകര്‍ഷകര്‍ അവയ്ക്കുമേല്‍ നടത്തിയ ജനിതകപരിഷ്ക്കരണം വഴിയാണ്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-tFt1GuFQzqk/XXhu827rluI/AAAAAAAAjNw/8gmiqM6yBbEp9DrpZmAZO3j8cufIqi-OQCNcBGAsYHQ/s1600/5.%2BGregor%2BMendel%252C%2BR.JPG" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="243" data-original-width="216" height="200" src="https://1.bp.blogspot.com/-tFt1GuFQzqk/XXhu827rluI/AAAAAAAAjNw/8gmiqM6yBbEp9DrpZmAZO3j8cufIqi-OQCNcBGAsYHQ/s200/5.%2BGregor%2BMendel%252C%2BR.JPG" width="177" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ഗ്രിഗര്‍ മെന്‍ഡല്‍</span></td></tr>
</tbody></table>
<span style="font-size: large;"><br />അതേസമയം, ആധുനിക ജനിതകശാസ്ത്രത്തിന്റെ തുടക്കം, നിലവില്‍ ചെക് റിപ്പബ്ലിക്കില്‍പെട്ട ബെര്‍ണോയിലെ ഒരു സന്യാസിമഠത്തിന്റെ കൃഷിയിടത്തില്‍ നിന്നാണ്; വൈദികനായ ഗ്രിഗര്‍ മെന്‍ഡല്‍ 1850-കളില്‍ പയര്‍ചെടികളില്‍ ആരംഭിച്ച പരീക്ഷണത്തില്‍ നിന്ന്. പാരമ്പര്യത്തിന്റെ ഘടകങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമമാണ് മെന്‍ഡല്‍ നടത്തിയത്. അദ്ദേഹം തിരിച്ചറിഞ്ഞ ജനിതകനിയമങ്ങളുടെ സഹായത്തോടെ ബ്രിട്ടീഷ് ഗവേഷകന് റോളന്‍ഡ് ബിഫിന്, 1905-ല്‍ വലിയൊരു മുന്നേറ്റം നടത്തി. ഒരിനം ഫംഗസ് രോഗത്തെ (yellow rust) ചെറുക്കാന്‍ ശേഷിയുള്ള സങ്കരയിനം ഗോതമ്പ് രൂപപ്പെടുത്തി. വിളപരിഷ്ക്കരണ രംഗത്ത് നാഴികക്കല്ലായി മാറി ആ മുന്നേറ്റം. അരനൂറ്റാണ്ടിന് ശേഷം മെക്സിക്കോയില്‍ അമേരിക്കന്‍ കാര്‍ഷികശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബൊര്‍ലോഗ് അത്യുത്പാദന ശേഷിയുള്ള കുള്ളന്‍ ഗോതമ്പിനങ്ങള്‍ സൃഷ്ടിക്കാന്‍ അവലംബിച്ചതും ജനിതകപരിഷ്ക്കരണം തന്നെയാണ്. ഹരിതവിപ്ലവത്തിന്റെ പിതാവായ ബൊര്‍ലോഗ്, ജപ്പാനില്‍ നിന്നുള്ള പൊക്കംകുറഞ്ഞ ഗോതമ്പിന്റെ ജീനുകളുടെ സഹായത്തോടെയാണ് അത്യുത്പാദന ശേഷിയുള്ള പുതിയ സങ്കരയിനം ഗോതമ്പ് സൃഷ്ടിച്ചത്.<br /><br />ജനിതകപരിഷ്ക്കരണം എന്നു കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നവര്‍ ഓര്‍ക്കേണ്ട വസ്തുതയാണ് മുകളില്‍ സൂചിപ്പിച്ചത്. ജനിതകപരിഷ്ക്കരണം നടത്തിയ ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ് ലോകമെങ്ങുമുള്ള ഭക്ഷണമേശമേല്‍ നിരക്കുന്നത്. അല്ലാതെ, പ്രകൃതിയില്‍ സ്വയമേവയുള്ള ഗോതമ്പും ചോളവും അരിയുമൊക്കെയേ താന്‍ കഴിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ ശരിക്കും കുടങ്ങിപ്പോകും, ഉറപ്പ്! <br /><br />വിളപരിഷ്ക്കരണം എന്നത് ജനിതകപരിഷ്ക്കരണം തന്നെയെന്ന് ചുരുക്കം. പരമ്പരാഗത വിളപരിഷ്ക്കരണത്തിന്റെ പ്രധാന പോരായ്മ, പരസ്പരം പരാഗണം നടത്തി നമ്മള് ആഗ്രഹിക്കുന്ന ഗുണം വിളകളില്‍ പ്രത്യക്ഷപ്പെടാന്‍ വര്‍ഷങ്ങളുടെ അധ്വാനം വേണം എന്നതാണ്. എങ്കിലും, പ്രതീക്ഷിക്കുന്ന ഗുണങ്ങള്‍ കിട്ടും എന്നതിന് വലിയ ഉറപ്പില്ല. ബൊര്‍ലോഗിന് മെക്സിക്കോയിലെ കൃഷിയിടങ്ങളില്‍ പത്തുവര്‍ഷം വിയര്‍പ്പൊഴുക്കേണ്ടി വന്നു, മെച്ചപ്പെട്ട സങ്കരയിനം ഗോതമ്പ് രൂപപ്പെടുത്താന്‍. <br /><br />അതേസമയം, ആധുനിക വിളപരിഷ്ക്കരണത്തിന് സഹായിക്കുന്ന ജനിതക എന്‍ജിനിയറിങിന്റെ അടിസ്ഥാനം ജീനുകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പറ്റി അടിസ്ഥാനതലത്തിലുള്ള അറിവാണ്. ജീന്‍ശ്രേണികള്‍ മറ്റ് ജീവരൂപങ്ങളിലേക്ക് മാറ്റിവെയ്ക്കാന്‍ കഴിയുമെന്ന സ്ഥിതി വന്നതാണ്. 'കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ' എന്ന തരത്തിലുള്ള മാവേലേറ് ആയിരുന്നു പഴയ വിളപരിഷ്ക്കരണം എങ്കില്‍, അങ്ങേയറ്റം കൃത്യതയോടെ, വേഗത്തില്‍ നടത്താവുന്ന ഒന്നാണ് ജനിതക എന്‍ജിനീയറിങ് വഴിയുള്ള വിളപരിഷ്ക്കരണം. <br /><br />ആധുനിക ജനിതക എന്‍ജിനിയറിങിന്റെ തുടക്കം ഏതെങ്കിലും ലാബില്‍ നിന്നല്ല, പ്രകൃതിയില്‍ നിന്നാണ്. ശരിക്കുപറഞ്ഞാല്‍ മണ്ണില്‍ നിന്ന്, മണ്ണില്‍ കാണപ്പെടുന്ന 'അഗ്രോബാക്ടീരിയം ടുമഫേസിയന്സ്' (Agrobacterium tumefaciens) എന്ന ബാക്ടീരിയത്തില്‍ നിന്ന്! ഈ സൂക്ഷ്മജീവി അതിന്റെ ജീനുകള്‍ സസ്യങ്ങളിലേക്ക് സംക്രമിപ്പിക്കുന്നു എന്ന കണ്ടെത്തലാണ് നാഴികക്കല്ലായത്. അമ്പരപ്പിക്കുന്ന ഒന്നായിരുന്നു ആ കണ്ടെത്തല്‍. ജീവലോകത്ത് പരസ്പരം ബന്ധമില്ലാത്ത രണ്ടു വ്യത്യസ്ത ജീവരൂപങ്ങളാണ് ബാക്ടീരിയവും സസ്യങ്ങളും. ഒരു ജീവിവര്‍ഗ്ഗം അതിന്റെ ജീനുകള്‍ സസ്യങ്ങളില്‍ സന്നിവേശിപ്പിക്കുന്നു എന്നു പറഞ്ഞാല്‍ എന്താണര്‍ഥം! പ്രകൃതി തന്നെ ജനിതക എന്‍ജിനിയറിങ് നടത്തുന്നു എന്നല്ലേ? <br /><br />1970-കളില്‍ യൂറോപ്പിലും അമേരിക്കയിലും ഇക്കാര്യം പഠിക്കാന്‍ മത്സരിച്ച മൂന്നു വ്യത്യസ്ത ഗവേഷണസംഘങ്ങളാണ് ആധുനിക ജനിതക എന്‍ജിനിയറിങിനും, അതിന്റെ ഭാഗമായ ബയോടെക്നോളജിക്കും തുടക്കം കുറിച്ചത്. <br /><br />ഏതാണ്ട് 140-ഓളം സസ്യങ്ങളില്‍ 'ഗാള്‍ രോഗം' (gall disease) വരുത്തുന്ന സൂക്ഷ്മജീവിയാണ് അഗ്രോബാക്ടീരിയം. സസ്യങ്ങളില്‍ ട്യൂമറുണ്ടാക്കുന്നതാണ് ഈ രോഗം. ജീവികളില്‍ ട്യൂമറിന് കാരണം ഡിഎന്‍എ മ്യൂട്ടേഷന് (ജനിതക അപഭ്രംശം) ആണ്. സസ്യങ്ങളില്‍ അങ്ങനെയല്ല. അഗ്രോബാക്ടീരിയവുമായി ബന്ധപ്പെട്ടാണ് സസ്യങ്ങളില്‍ ട്യൂമറുണ്ടാകുന്നത്. അതിന്റെ രഹസ്യം തേടുന്നതിനിടെ, ബല്‍ജിയത്തില്‍ ഗെന്റ് സര്‍വകലാശാലയിലെ മാര്‍ക് വാന്‍ മോണ്ടഗ്യൂ (Marc Van Montagu), ജോസഫ് ഷെല്‍ (Jozef (Jeff) Schell) എന്നീ ഗവേഷകരാണ്, അഗ്രോബാക്ടീരിയം അതിന്റെ ജീനുകള്‍ സസ്യങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന കാര്യം കണ്ടെത്തിയത്. സസ്യങ്ങള്‍ പ്രകൃതിദത്തമായി തന്നെ ജനറ്റിക് എന്‍ജിനിയറിങിന് വിധേയമാകുന്നു എന്നതിന്റെ ആദ്യ തെളിവായി അത്! </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-6721-v7mQpo/XXhvR-HfFgI/AAAAAAAAjN4/OYmxBWv9pucCYVBvj-lvyELSjjD9iBvSgCNcBGAsYHQ/s1600/6.-Marc-van-Montagu-%2526-Jozef-Schell.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="668" data-original-width="1000" height="426" src="https://1.bp.blogspot.com/-6721-v7mQpo/XXhvR-HfFgI/AAAAAAAAjN4/OYmxBWv9pucCYVBvj-lvyELSjjD9iBvSgCNcBGAsYHQ/s640/6.-Marc-van-Montagu-%2526-Jozef-Schell.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">മാര്‍ക് വാന്‍ മോണ്ടഗ്യൂ, ജോസഫ് ഷെല്‍. Pic Credit: VIB Belgium | Wikimedia Commons.</span></td></tr>
</tbody></table>
<span style="font-size: large;"><br />ആധുനിക ജനിതക എന്‍ജിനിയറിങിന് അടിത്തറയിട്ട മറ്റൊരു മുന്നേറ്റം, 'പുനസംയോജിത ഡിഎന്‍എ' (recombinant DNA) സാധ്യമാണെന്നും, സാധാരണ ഡിഎന്‍എ പോലെ ഇത്തരം സങ്കര ഡിഎന്‍എ യും വിഭജിക്കുന്നു എന്നുമുള്ള കണ്ടെത്തലാണ്. രണ്ടു വ്യത്യസ്തയിനം വൈറസുകളുടെ (ഒരെണ്ണം കുരങ്ങുകളെ ബാധിക്കുന്നത്, രണ്ടാമത്തേത് സസ്യങ്ങളെ ബാധിക്കുന്നത്) ജനിതകദ്രവ്യം സയോജിപ്പിച്ച് സങ്കര ഡിഎന്‍എ സൃഷ്ടിക്കാമെന്ന്, 1971-ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ പോള്‍ ബര്‍ഗ് (Paul Berg) കണ്ടെത്തി. ആ മുന്നേറ്റത്തിന് 1980-ല്‍ രസതന്ത്ര നൊബേല്‍ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-7rs6klL3cIo/XXhvpU78lxI/AAAAAAAAjOA/8HsG4V87v-QsyKatP5KY4HznykaqPP4qACNcBGAsYHQ/s1600/7.-Paul-Berg-in-Lab.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="613" data-original-width="835" height="468" src="https://1.bp.blogspot.com/-7rs6klL3cIo/XXhvpU78lxI/AAAAAAAAjOA/8HsG4V87v-QsyKatP5KY4HznykaqPP4qACNcBGAsYHQ/s640/7.-Paul-Berg-in-Lab.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"><br /> പോള്‍ ബര്‍ഗ്. Pic Credit: Stanford University Archives.</span></td></tr>
</tbody></table>
<span style="font-size: large;"><br />ബര്‍ഗിന്റെ സഹപ്രവര്‍ത്തകനായിരുന്ന സ്റ്റാന്‍ലി കോഹന് (Stanley Cohen), സാന്‍ ഫ്രാന്‍സിസ്കോയില്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഹെര്‍ബര്‍ട്ട് ബോയറുടെ (Herbert Boyer) സഹകരണത്തോടെ ആ ഗവേഷണം മുന്നോട്ടു കൊണ്ടുപോയി. സാധാരണ ഡിഎന്‍എ വിഭജിക്കുംപോലെ സങ്കര ഡിഎന്‍എയും വിഭജിക്കുമെന്നു കണ്ടെത്തിയത് ഇരുവരും ചേര്‍ന്നാണ്. മാത്രമല്ല, ഒരിനം തവളയുടെ ജീന്‍ ഇ-കൊളായ് (E. coli - Escherichia coli) ബാക്ടീരിയത്തില്‍ സന്നിവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുക വഴി, സ്പീഷീസുകളുടെ 'മതിലുകള്‍' ജനിതക എന്‍ജിനിയറിങ് വഴി ഭേദിക്കാന്‍ കഴിയുമെന്ന് കോഹനും ബോയറും തെളിയിച്ചു! <br /><br />വലിയ മുന്നേറ്റമായിരുന്നു അത്. തവളയുടെ ജീന്‍ ബാക്ടീരിയയില്‍ പ്രവര്‍ത്തിക്കുമെങ്കില്‍, മനുഷ്യജീനിന് എന്തുകൊണ്ട് പറ്റില്ല! മനുഷ്യരിലെ ഇന്‍സുലിന്‍ ജീന്‍ ഇ-കൊളായ് ബാക്ടീരിയത്തില്‍ സന്നിവേശിപ്പിച്ച് ഇന്‍സുലിന്‍ നിര്‍മിക്കാനുള്ള ശ്രമം 1978-ല്‍ ബോയര്‍ ആരംഭിച്ചു. സങ്കര ഡിഎന്‍എ യുടെ സഹായത്തോടെ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ 1982-ല്‍ വിപണിയിലെത്തി. വാണിജ്യാടിസ്ഥാനത്തിലുള്ള ബയോടെക്നോളജിയുടെ പിറവിയായിരുന്നു അത്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-BD2ft1_kZRc/XXhv7o3li7I/AAAAAAAAjOI/rHAIRDFy3rAIXECh72f8vvGT7z4Juyl9ACNcBGAsYHQ/s1600/8%2B%2526%2B9.%2BStanley%2BCohen%2Band%2BHerbert%2BBoyer.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="510" data-original-width="578" height="562" src="https://1.bp.blogspot.com/-BD2ft1_kZRc/XXhv7o3li7I/AAAAAAAAjOI/rHAIRDFy3rAIXECh72f8vvGT7z4Juyl9ACNcBGAsYHQ/s640/8%2B%2526%2B9.%2BStanley%2BCohen%2Band%2BHerbert%2BBoyer.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"><br />സ്റ്റാന്‍ലി കോഹന്, ഹെര്‍ബര്‍ട്ട് ബോയര്‍. Pic Credit: MIT </span></td></tr>
</tbody></table>
<span style="font-size: large;">അത്രകാലവും, പന്നികളിലും മറ്റും വളരെ ശ്രമകരമായാണ് ഇന്‍സുലിന്‍ നിര്‍മിച്ചിരുന്നത്. ജനിതക എന്‍ജിനിയറിങ് അതിന് പരിഹാരമുണ്ടാക്കി. ആദ്യം ബാക്ടീയയും പിന്നീട് യീസ്റ്റും 51 അമിനോ ആസിഡുകളുള്ള മനുഷ്യ ഇന്‍സുലിന്‍ 'കോശഫാക്ടറി'കളില്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബോയര്‍ ആണ് ആദ്യ ബയോടെക് കമ്പനിയായ 'ജീനെന്ടെക്' (Genentech) സ്ഥാപിച്ചത്. <br /><br />ജനിതക എന്‍ജിനിയറിങിന് അടിത്തറയിട്ട കഥയിലെ മൂന്നാമത്തെ ഗവേഷകസംഘം, വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ബയോകെമിസ്റ്റായ മേരി-ഡെല്‍ ചില്‍ട്ടന്‍ (Mary-Dell Chilton) നേതൃത്വം നല്കുന്ന ഗ്രൂപ്പായിരുന്നു. പെട്ടന്ന് ഒന്നിനെയും വകവെച്ചു കൊടുക്കുന്ന കൂട്ടത്തിലായിരുന്നില്ല ചില്‍ട്ടന്‍. തനിക്ക് യോജിക്കാന്‍ കഴിയാത്തത് ആരോടും തുന്നടിക്കുന്ന പ്രകൃതക്കാരി. ജനിതക എന്‍ജിനിയറിങ് മേഖലയില്‍ ബല്‍ജിയം സംഘത്തിന്റെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ ചില്‍ട്ടന്‍ തയ്യാറായില്ല. അക്കാലത്ത് അത്ലാന്റിക്കിന് കുറുകെയുള്ള ഫോണ്‍വിളിയൊക്കെ അപൂര്‍വമാണ്. എന്നിട്ടും, ചില്‍ട്ടന്‍ ഒരു ദിവസം മോണ്ടഗ്യൂവിനെ ഫോണ്‍വിളിച്ച് ഇങ്ങനെ പ്രഖ്യാപിച്ചു: 'വിവരക്കേട്, തീര്‍ത്തും വിവരക്കേട്'. അഗ്രോബാക്ടീരിയത്തിന്റെ ജീനുകള്‍ സസ്യത്തിന്റെ ഡിഎന്‍എയില്‍ സ്ഥാപിക്കുക സാധ്യമല്ല, നിങ്ങളുടെ അവകാശവാദം തെറ്റാണെന്ന് താന്‍ തെളിയിക്കാന്‍ പോവുകയാണ്-ചില്‍ട്ടന്‍ വെല്ലുവിളിച്ചു! <br /><br />വെറുതെ വെല്ലുവിളിക്കുകയല്ല ചെയ്തത്, ബല്ജിയംകാരുടെ നിഗമനം ശരിയല്ലെന്ന് തെളിയിക്കാന്‍ 1977-ല്‍ ചില്‍ട്ടന്റെ ലാബില്‍ വലിയ സന്നാഹത്തോടെയുള്ള ഗവേഷണം നടന്നു. പക്ഷേ, വിചാരിച്ച ഫലമല്ല ലഭിച്ചത്. ബാക്ടീരിയം അതിന്റെ ജനിതകദ്രവ്യം ആതിഥേയ സസ്യത്തില്‍ സന്നിവേശിപ്പിക്കുന്നു എന്നാണ് പരീക്ഷണത്തില്‍ കണ്ടത്. മാത്രമല്ല, ജനിതകദ്രവ്യത്തിന്റെ ഏത് ഭാഗമാണ് ബാക്ടീരിയം സസ്യത്തിലെത്തിക്കുന്നതെന്ന് കൃത്യമായി നിര്‍ണയിക്കാനും ചില്‍ട്ടന്റെ ടീമിന് കഴിഞ്ഞു. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നു പറയുംപോലെയായി കാര്യങ്ങള്‍! മോണ്ടഗ്യൂവിന്റെയും ഷെല്ലിന്റെയും കണ്ടെത്തല്‍ ശരിയാണെന്ന് ചില്‍ട്ടന്റെ ടീം അസന്നിഗ്ധമായി തെളിയിച്ചു!</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-yOHnCZB3v8M/XXhwKUO_hDI/AAAAAAAAjOM/IY8lGyIwhjw3DKOVhRIlUBOJVLSpOBIlACNcBGAsYHQ/s1600/10.-Mary-Dell-Chilton.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="512" data-original-width="798" height="410" src="https://1.bp.blogspot.com/-yOHnCZB3v8M/XXhwKUO_hDI/AAAAAAAAjOM/IY8lGyIwhjw3DKOVhRIlUBOJVLSpOBIlACNcBGAsYHQ/s640/10.-Mary-Dell-Chilton.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"> മേരി-ഡെല്‍ ചില്‍ട്ടന്‍. Pic Credit: Syngenta Biotechnology.</span></td></tr>
</tbody></table>
<span style="font-size: large;">ബല്‍ജിയം ഗവേഷകരെയും ചില്ട്ടനെയും ശാസ്ത്രരംഗത്തുള്ളവര്‍ മാത്രമല്ല ശ്രദ്ധിച്ചത്. മൊന്‍സാന്റോ കമ്പനിയും അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുടര്ന്നിരുന്നു. പ്രത്യേകിച്ചും, മൊന്‍സാന്റോ എക്സിക്യുട്ടീവ് ഏണസ്റ്റ് യാവോറിസ്കി (Ernest Jaworski). കാലങ്ങളായി രാസവ്യവസായ രംഗത്തുള്ള കമ്പനി അതില്‍ നിന്ന് ചുവടുമാറ്റാന്‍ സമയമായി എന്നദ്ദേഹം വാദിച്ചു. കാര്‍ഷികവിളകളെ കേന്ദ്രീകരിച്ചുള്ള ഒരു ബയോളജി കമ്പനിയായി മൊന്‍സാന്റോ മാറണം എന്നതായിരുന്നു യാവോറിസ്കിയുടെ നിലപാട്. ജനിതക എന്‍ജിനിയറിങും ബയോടെക്നോളജിയും അതിന് അവസരമൊരുക്കുന്നതായി അദ്ദേഹത്തിന് ബോധ്യമായി. യാവോറിസ്കിയുടെ ക്ഷണം സ്വീകരിച്ച് മൊന്‍സാന്റോയുടെ ബയോടെക് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാന്‍ 1979-ല്‍ ചില്‍ട്ടന്‍ എടുത്ത തീരുമാനം, ജനിതക എന്‍ജിനിയറിങിന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാന്‍ പോന്നതായിരുന്നു. ബെല്‍ജിയം ഗ്രൂപ്പില്‍ നിന്ന് ഷെല്ലിനെയും കണ്‍സള്‍ട്ടന്റായി കൂട്ടാന്‍ യാവോറിസ്കിക്ക് കഴിഞ്ഞു. ചുരുക്കി പറഞ്ഞാല്‍ 1980 ആകുമ്പോഴേക്കും, ജനറ്റിക് എന്‍ജിനിയറിങില്‍ ലോകത്തെ മുന്‍നിര ഗവേഷകര്‍ മൊന്‍സാന്റോയുടെ കുടക്കീഴിലായി! <br /><br />ബയോടെക്നോളജി മേഖല പൂര്‍ണമായും വാണിജ്യവത്ക്കരിക്കാന്‍ പോന്ന സുപ്രധാനമായ ഒരു വിധി 1980-ല്‍ യു.എസ്.സുപ്രീംകോടതി പുറപ്പെടുവിച്ചു (Diamond vs Chakrabarty case). ലാബില്‍ വെച്ച് പുതിയ സൂക്ഷ്മജീവികളെ സൃഷ്ടിക്കുന്നതിന് യു.എസ്.പേറ്റന്റ് നിയമം പ്രകാരം സംരക്ഷണം ലഭിക്കുമെന്നായിരുന്നു വിധി. ഏറെ ചര്‍ച്ചകളും ആശങ്കകളും ഉയര്‍ത്തിയ ആ കോടതിവിധി, മൊന്‍സാന്റോ പോലുള്ള കോര്‍പ്പറേറ്റുകളെ ബയോടെക്നോളജിയുടെ രംഗത്ത് ഉറപ്പിച്ചു നില്ക്കാന് സഹായിച്ചു! <br /><span style="color: #990000;"><b><br />'വെറുക്കപ്പെട്ട കമ്പനി!'</b></span><br /><br />മധുരത്തില്‍ നിന്നു തുടങ്ങി മാരകവിഷങ്ങളിലേക്ക് എത്തിയ ചരിത്രമാണ് മൊന്സാന്റോയുടേത്. യു എസിലെ ഷിക്കാഗോയില്‍ ഒരു ഐറിഷ് കുടിയേറ്റ കുടുംബത്തില്‍ 1859-ല്‍ ജനിച്ച ജോണ്‍ ഫ്രാന്‍സിസ് ക്യൂനി (John Francis Queeny) ആണ് മൊന്‍സാന്റോ കമ്പനിയുടെ സ്ഥാപകന്‍. തന്റെ പക്കലുണ്ടായിരുന്ന 1500 ഡോളറും കടംവാങ്ങിയ 3500 ഡോളറും ചേര്‍ത്ത് മിസ്സോറിയിലെ സെന്റ് ലൂയിസില്‍ 1901-ല്‍ സ്ഥാപിച്ച ആ കെമിക്കല്‍ കമ്പനി, ക്യൂനിയെ സംബന്ധിച്ചിടത്തോളം ശരിക്കുമൊരു ഞാണിന്മേല് കളിയായിരുന്നു. <br /><br />പന്ത്രണ്ടാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ച് ഉപജീവനത്തിന് തെരുവിലിറങ്ങേണ്ടി വന്ന ക്യൂനിക്ക്, 1894-ല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ 'മെര്‍ക്ക് ആന്‍ഡ് കോ' (Merck& Co) യില്‍ സെയില്‍സ് മാനേജരായി ജോലി കിട്ടി. ആ വേളയിലാണ് സ്വന്തം കമ്പനി സ്ഥാപിച്ച് ഭാഗ്യം പരീക്ഷിക്കാന്‍ അയാള്‍ ശ്രമിച്ചത്. പുതിയ കമ്പനിക്ക് ക്യൂനിയുടെ പേരുപയോഗിക്കുന്നത്, ഉപഭോക്താക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന കാരണത്താല്‍ മെര്‍ക്ക് കമ്പനി മേധാവി വിലക്കി. അങ്ങനെയാണ് സ്പാനിഷ് പാരമ്പര്യമുള്ള തന്റെ ഭാര്യയുടെ പേര് പുതിയ കമ്പനിക്കിടാന് ക്യൂനി തീരുമാനിച്ചത്. ഭാര്യയുടെ പേര് ഇതായിരുന്നു: മിസ്സ് ഓള്‍ഗ മെന്‍ഡസ് മൊന്‍സാന്റോ!</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-6RSkXuxetVY/XXhwf3QmW9I/AAAAAAAAjOY/RrRj7Jg9Yp0Mr3-kjXwU43CxrTIc2Z88QCNcBGAsYHQ/s1600/12.-John-Francis-Queeny%252C-R.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="390" data-original-width="317" height="320" src="https://1.bp.blogspot.com/-6RSkXuxetVY/XXhwf3QmW9I/AAAAAAAAjOY/RrRj7Jg9Yp0Mr3-kjXwU43CxrTIc2Z88QCNcBGAsYHQ/s320/12.-John-Francis-Queeny%252C-R.jpg" width="260" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ജോണ്‍ ഫ്രാന്‍സിസ് ക്യൂനി</span></td></tr>
</tbody></table>
<br />
<span style="font-size: large;">ക്യൂനിയുടെ ബിസിനസ് ആശയം ഇതായിരുന്നു: സമീപകാലത്ത് വികസിപ്പിച്ച 'സാക്കറിന്' (Saccharin) എന്ന സൂപ്പര്സ്വീറ്റിന്റെ കുത്തക ഒരു ജര്‍മന്‍ കമ്പനിക്കാണ്. അമേരിക്കയില്‍ ആ കുത്തക പൊളിക്കുക. കൃത്രിമ മധുരപാനീയങ്ങള്‍, കാന്‍ഡി നിര്‍മാണം തുടങ്ങിയ മേഖലകളില്‍ സാക്കറിന് വലിയ മാര്‍ക്കറ്റുണ്ടായിരുന്നു. സാക്കറിന്റെ ഉത്പാദനം യൂറോപ്പില്‍ നിന്ന് അഭ്യസിച്ച സ്വിസ്സ്-ജര്‍മന്‍ കെമിസ്റ്റ് ലൂയിസ് വിലോണ് (Louis Veillon) മൊന്‍സാന്റോയിലെ ആദ്യ ജീവനക്കാരനായി. വറുതിയും അരിഷ്ടതയും നിറഞ്ഞ ആദ്യവര്‍ഷങ്ങള്‍. ചെലവു കുറയ്ക്കാന്‍ സെക്കന്‍ഡ് ഹാന്‍ഡ് ഉപകരണങ്ങളാണ് ഉപയോഗിച്ചത്. ഏന്നാലും കമ്പനി അതിജീവിച്ചു. 1915 ആകുമ്പോഴേക്കും മില്യണ്‍ ഡോളര്‍ കമ്പനിയായി മൊന്‍സാന്റോ വളര്‍ന്നു. ആരംഭിച്ച് 50 വര്‍ഷമാകുമ്പോഴേയ്ക്കും ബില്ല്യന്‍ ഡോളര്‍ കമ്പനിയുമായി!<br /><br />മികച്ച രീതിയില്‍ കമ്പനി വളര്‍ച്ച നേടിയത് ക്യൂനിയുടെ മകന് എഡ്ഗാര്‍ ചുമതലയേറ്റതോടെയാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്ലാസ്റ്റിക്കുകള്‍ എന്നിങ്ങനെ ഒട്ടേറെ രാസഉത്പന്നങ്ങള്‍ മൊന്‍സാന്റോ നിര്‍മിക്കാന്‍ തുടങ്ങി. കൃത്രിമ റബ്ബര്‍ ഉപയോഗിച്ച് സൈനിക ജീപ്പുകളുടെ ടയര്‍ നിര്‍മാണവും ആരംഭിച്ചു. രണ്ടാംലോകമഹായുദ്ധകാലത്ത് യൂറോപ്പിലും പെസഫിക് മേഖലയിലും യു.എസ്. സൈന്യം ഉപയോഗിച്ച ജീപ്പുകളുടെ ടയറുകള്‍ എത്തിയിരുന്നത് മൊന്സാന്റോയില് നിന്നായിരുന്നു. ആറ്റംബോംബു നിര്‍മിക്കാനുള്ള അമേരിക്കന്‍ രഹസ്യപദ്ധതിയായ 'മാന്‍ഹാട്ടന്‍ പ്രോജക്ടി'നു വേണ്ടിയും മൊന്‍സാന്റോ പ്രവര്‍ത്തിച്ചു. ജപ്പാനിലെ നാഗസാക്കിയെ ഭസ്മമാക്കിയ അമേരിക്കന്‍ ആറ്റംബോംബിലെ പ്ലൂട്ടോണിയം നിര്‍മിക്കാന്‍ മൊന്സാന്റോയാണ് സഹായിച്ചത്. <br /><br />1960-കളില്‍ 2,4-D (2,4 - Dichlorophenoxyacetic) എന്ന രാസവസ്തു 2,4,5-T (2,4,5-Trichlorophenoxyacetic acid) യുമായി ചേര്‍ത്തുള്ള കളനാശിനി നിര്‍മിക്കാന്‍ യു.എസ്. സര്‍ക്കാര്‍ ഒട്ടേറെ കമ്പനികളുമായി കരാറുണ്ടാക്കി. അതിലൊന്ന് മൊന്‍സാന്റോ ആയിരുന്നു. അമേരിക്കയിലെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാനായിരുന്നില്ല അത്. വിയറ്റ്നാം യുദ്ധത്തില്‍ പ്രയോഗിക്കാനായിരുന്നു. വലിയ വീപ്പകളില്‍ ഓറഞ്ച് നിറത്തിലുള്ള സ്ട്രിപ്പോടുകൂടി കയറ്റിയയച്ച ആ കളനാശിനിയുടെ കോഡുനാമം 'ഏജന്റ് ഓറഞ്ച്' (Agent Orange) എന്നായിരുന്നു! </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-Gax3Ti2zFqc/XXhwxxiWbFI/AAAAAAAAjOg/rgxZ0QuWm8sUkPZFy1IHPbDiOFLzlMfCgCNcBGAsYHQ/s1600/15.-Agent-Orange-sprays-in-Vietnam-by-US.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="726" data-original-width="968" height="480" src="https://1.bp.blogspot.com/-Gax3Ti2zFqc/XXhwxxiWbFI/AAAAAAAAjOg/rgxZ0QuWm8sUkPZFy1IHPbDiOFLzlMfCgCNcBGAsYHQ/s640/15.-Agent-Orange-sprays-in-Vietnam-by-US.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">വിയറ്റ്നാമില്‍ ഏജന്റ് ഓറഞ്ച് തളിക്കുന്ന യു.എസ്.വിമാനങ്ങള്‍, 1966-ലെ ചിത്രം. Pic Credit: AP </span></td></tr>
</tbody></table>
<span style="font-size: large;">വിയറ്റ്നാമില്‍ രൂക്ഷമായ പരിസ്ഥിതിപ്രശ്നമായി ഏജന്റ് ഓറഞ്ച് മാറി. യു.എസ്.നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് 2012-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ('Veterans and Agent Orange') പ്രകാരം, 1965 ഓഗസ്റ്റ് മുതല്‍ 1971 ഫെബ്രുവരി വരെ ഏതാണ്ട് 690 ലക്ഷം ലിറ്റര്‍ ഏജന്റ് ഓറഞ്ച് യു.എസ്.സേന വിയറ്റ്നാമില്‍ തളിച്ചു. വനവും കൃഷിയിടങ്ങളും കണ്ടല്‍ക്കാടുകളും ഒന്നും ഒഴിവാക്കിയില്ല. എവിടെയൊക്കെ തളിച്ചോ അവിടെയെല്ലാം പച്ചപ്പ് ഇല്ലാതായി. വനത്തില്‍ മറഞ്ഞിരുന്ന് ആക്രമണം നടത്തുന്ന വിയറ്റ്നാം പോരാളികള്‍ക്ക് മറ നഷ്ടപ്പെടാനുള്ള കുറുക്കുവഴി യു.എസ്.സേന കണ്ടത് ഏജന്റ് ഓറഞ്ചിലാണ്. 36 ലക്ഷം ഏക്കര്‍ സ്ഥലം വിഷലിപ്തമായി. 40 ലക്ഷം വിയ്റ്റ്നാംകാര് ആ മാരക കളനാശിനിയുടെ ഫലം നേരിട്ടനുഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് 1980-കളില്‍ യുഎസ് വിയറ്റ്നാം വെറ്ററന്‍സ് നല്കിയ കേസില്‍ ഉള്‍പ്പെടുത്തിയ 19 കമ്പനികളിലൊന്ന് മൊന്‍സാന്റോ ആയിരുന്നു. <br /><br />മൊന്‍സാന്റോ ഉള്‍പ്പടെയുള്ള കെമിക്കല്‍ കമ്പികള്‍ക്കെതിരെ 1960-കളിലും 1970-കളിലും വലിയ തോതില്‍ പൊതുജനാഭിപ്രായം ഉയര്‍ന്നു. തങ്ങളുടെ സല്‍പ്പേരും വിപണിയും പിടിച്ചുനിര്‍ത്താന്‍ കമ്പനികള്‍ക്ക് വല്ലാതെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. ഏജന്റ് ഓറഞ്ച് മാത്രമല്ല പ്രശ്നമായത്. ശാസ്ത്രഗവേഷകയായ റേച്ചല്‍ കാഴ്സണ് 1962-ല്‍ പ്രസിദ്ധീകരിച്ച 'സൈലന്റ് സ്പ്രിങ്' (Silent Spring) എന്ന ഗ്രന്ഥവും കെമിക്കല്‍ വ്യവസായത്തിന് വന്‍ ആഘാതമുണ്ടാക്കി. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-MGJPFx-5ckA/XXhxBMMbTXI/AAAAAAAAjOk/b5-o0NcEDl05PMCsl3x1HMfUT1abnMrYwCNcBGAsYHQ/s1600/14.-Rachel-Carson.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="817" data-original-width="1000" height="522" src="https://1.bp.blogspot.com/-MGJPFx-5ckA/XXhxBMMbTXI/AAAAAAAAjOk/b5-o0NcEDl05PMCsl3x1HMfUT1abnMrYwCNcBGAsYHQ/s640/14.-Rachel-Carson.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"> റേച്ചല്‍ കേഴ്സണ്‍, 1950-ലെ ചിത്രം. Pic Credit: Connecticut College.</span></td></tr>
</tbody></table>
<span style="font-size: large;">യു.എസിലെ പെന്‍സില്‍വാനിയയില്‍ 1907 മെയ് 27-ന് ജനിച്ച കാഴ്സണ്, എഴുത്തുകാരിയാകാന്‍ ആഗ്രഹിച്ച് കോളേജില്‍ ചേര്‍ന്ന ശേഷം ബയോളജിയിലേക്ക് ചുവടുമാറ്റിയ വ്യക്തിയാണ്. പ്രകൃതിയുമായി ചെറുപ്പത്തിലേ ആഴത്തില്‍ ബന്ധമുണ്ടായിരുന്ന അവര്‍, മേരിലന്‍ഡ് യൂണിവേഴ്സിറ്റിയില്‍ അഞ്ചുവര്‍ഷം അധ്യാപനം നടത്തിയ ശേഷം മസാച്യൂസെറ്റ്സില്‍ വുഡ്സ് ഹോളിലെ 'മറൈന്‍ ബയോളജിക്കല്‍ ലബോറട്ടറി'യില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 'യു.എസ്.ബ്യൂറോ ഓഫ് ഫിഷറീസി'ല്‍ അക്വാട്ടിക് ബയോളജിസ്റ്റായി 1936-ല്‍ ജോലികിട്ടി. ശാസ്ത്രഗവേഷണത്തിനൊപ്പം എഴുത്തിനും അവര്‍ സയമം കണ്ടെത്തി. കാഴ്സണ് രചിച്ച നാലു ശാസ്ത്രഗ്രന്ഥങ്ങളില്‍ ഒന്നായിരുന്നു 'ദി സീ എറൗണ്ട് അസ്' (The Sea Around Us - 1951). നാഷണല്‍ ബുക്ക് അവാര്‍ഡ് നേടിയ ആ ഗ്രന്ഥം വലിയ ജനപ്രീതിയാര്‍ജിച്ചു, 30 ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. നാലാമത്തെ പുസ്തകമായിരുന്നു 'സൈലന്റ് സ്പ്രിങ്'. 'ന്യൂയോര്‍ക്കര്‍' മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ശേഷം അത് പുസ്തകമായി പുറത്തിറക്കുകയായിരുന്നു. <br /><br />അമേരിക്കയില്‍ കൃഷിക്കും കൊതുകുനിവാരണത്തിനും വന്‍തോതില്‍ ഉപയോഗിക്കുന്ന ഡിഡിറ്റി (DDT) പോലുള്ള രാസകീടനാശിനികള്‍ പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും വരുത്തുന്ന ദുരന്തമാണ്, ശാസ്ത്രീയ തെളിവുകളുടെ പിന്തുണയോടെ, അത്യന്തം ഹൃദയസ്പര്‍ശിയായി 'സൈലന്റ് സ്പ്രിങ്ങി'ല്‍ കാഴ്സണ് വിവരിച്ചത്. ജീവലോകത്ത് കൃത്രിമ രാസകീടനാശിനികള്‍ വരുത്തുന്ന നാശം മാത്രമല്ല, വിവിധ പരിസ്ഥിതിവ്യൂഹങ്ങളിലെ സങ്കീര്‍ണതകളും പരസ്പരബന്ധങ്ങളും ആദ്യമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കാഴ്സണ് കഴിഞ്ഞു. 'പ്രകൃതി നിലനില്‍ക്കുന്നത് മനുഷ്യന്റെ സൗകര്യത്തിന് വേണ്ടി മാത്രമാണ്'-ഇതാണ് നമ്മുടെ ചിന്തയെന്നവര് തുറന്നടിച്ചു! <br /><br />പുതിയ പല കൃത്രിമ രാസസംയുക്തങ്ങളും അര്‍ബുദകാരികളാണെന്ന് കാഴ്സണ് ഭയപ്പെട്ടു. അവര്‍ തന്നെ ഒരു അര്‍ബുദരോഗിയായിരുന്നു. തന്റെ ഗ്രന്ഥത്തിനെതിരെ വ്യവസായിക ലോകം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാന് കാത്തുനില്‍ക്കാതെ, 1964 ജനുവരിയില്‍, വെറും 56 വയസ്സുള്ളപ്പോള്‍ അവര്‍ വിടവാങ്ങി. തന്റെ ഗ്രന്ഥം ലോകത്തെ മാറ്റാന്‍ പോകുകയാണെന്ന് കാഴ്സണ് അറിഞ്ഞില്ല. 'സൈലന്റ് സ്പ്രിങ്' പുറത്തുവന്നതിന് ശേഷം ലോകം ഒരിക്കലും പഴയതുപോലെ ആയില്ല എന്നതാണ് വാസ്തവം! ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് നാന്ദി കുറിച്ചത് കാഴ്സന്റെ ആ ഗ്രന്ഥമാണെന്ന് പില്ക്കാലത്ത് വിലയിരുത്തപ്പെട്ടു. <br /><br />രാസവ്യവസായ ലോബികള്‍ സര്‍വ്വസന്നാഹങ്ങളുമായി കാഴ്സന്റെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ രംഗത്തെത്തി. മൊന്‍സാന്റോ ഉള്‍പ്പടെയുള്ള കമ്പനികള്‍ അതിനുള്ള പി.ആര്.വര്‍ക്കിനു മാത്രം കോടികളൊഴുക്കി. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്കകം ഒരുകാര്യം വ്യക്തമായി. അധികാരികളും സാധാരണ ജനങ്ങളും മുഖവിലയ്ക്കെടുക്കുന്നത് രാസവ്യവസായ ലോബികളുടെ വാദങ്ങളെയല്ല, കാഴ്സണ് ഉന്നയിച്ച പ്രശ്നങ്ങളെയാണ്! കാഴ്സണ് പറഞ്ഞതില്‍ കഴമ്പുണ്ടോ എന്നറിയാന്‍, അന്നത്തെ യു.എസ്.പ്രസിഡണ്ട് ജോണ്‍ എഫ്.കെന്നഡി ഒരു വിദഗ്ധ കമ്മീഷനെ നിയമിച്ചു. ഒരു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍, കാഴ്സന്റെ വാദങ്ങള്‍ മിക്കതിതും കമ്മീഷന് അംഗീകരിച്ചു. 1972-ല്‍ അമേരിക്ക ഡിഡിറ്റിയുടെ ഉപയോഗം നിരോധിച്ചു. കാഴ്സണ് ഉയര്‍ത്തിവിട്ട ആശങ്കകളുടെ പ്രതികരണമെന്നോണം, നിക്സണ് ഭരണകൂടം ഒരു പ്രധാന സര്‍ക്കാര്‍വകുപ്പായി 'യു.എസ്. എണ്‍വിരോണ്‍മെന്റല്‍ പ്രോട്ടക്ഷന്‍ ഏജന്‍സി'ക്ക് (EPA) രൂപംനല്കി. 1970 ഡിസംബര്‍ രണ്ടിന് അത് സ്ഥാപിതമായി. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-n_WivNTh_q4/XXhxQaaHxTI/AAAAAAAAjOs/d_3jprAJw4U-XJSphA-Pyuy0_A6MD6oOACNcBGAsYHQ/s1600/13.-Silent-Spring%252C-1962-Cover-Page.-L.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="450" data-original-width="299" height="320" src="https://1.bp.blogspot.com/-n_WivNTh_q4/XXhxQaaHxTI/AAAAAAAAjOs/d_3jprAJw4U-XJSphA-Pyuy0_A6MD6oOACNcBGAsYHQ/s320/13.-Silent-Spring%252C-1962-Cover-Page.-L.jpg" width="212" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">സൈലന്റ് സ്പ്രിങ്, ആദ്യപതിപ്പിന്റെ കവര്‍പേജ്. </span></td></tr>
</tbody></table>
<br />
<div style="text-align: left;">
</div>
<span style="font-size: large;">ഏജന്റ് ഓറഞ്ച്, റേച്ചല്‍ കാഴ്സന്റെ ഗ്രന്ഥം-ഈ രണ്ടു വിവാദങ്ങളിലും പ്രതിസ്ഥാനത്തായ മൊന്‍സാന്റോ, 1970-കളില്‍ മറ്റൊരു പ്രതിസന്ധിയിലും പെട്ടു. മാരകരാസവസ്തുവായ പോളിക്ലോറിനേറ്റഡ് ബൈഫീനൈല്‍സ് (PCBs) നിര്‍മിക്കുന്ന പ്രധാന കമ്പനി എന്ന നിലയ്ക്കായിരുന്നു അത്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ മുതല്‍ പാചകത്തിനുള്ള പാത്രങ്ങളില്‍ വരെ ഉപയോഗിക്കാവുന്ന 'അത്ഭുത രാസവസ്തു' എന്ന് കരുതിയ അത് 1950-കളില്‍ 1960-കളിലും വലിയ തോതില്‍ ഉപയോഗിക്കപ്പെട്ടു. അവ ആരോഗ്യത്തിന് അത്യന്തം ദോഷകാരിയാണെന്ന് തെളിഞ്ഞതോടെ, 1977-ല്‍ യു.എസില്‍ നിരോധിച്ചു. അതോടെ അവയുടെ നിര്‍മാണം മൊന്‍സാന്റോ അവസാനിപ്പിച്ചു. </span><br />
<span style="font-size: large;"><br />മാരക രാസവസ്തുക്കള്‍ നിര്‍മിച്ച കമ്പനിയെന്ന പേരില്‍ ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വന്നത് മൊന്‍സാന്റോ ആണ്. യൂറോപ്പിലും അമേരിക്കയിലുമുള്ള ഒട്ടേറെ കമ്പനികള്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നെങ്കിലും വിമര്‍ശനം മുഴുവന്‍ മൊന്‍സാന്റോയ്ക്ക് നേരെയായിരുന്നു. യു.എസ്.സേനയ്ക്ക് വിയറ്റ്നാം യുദ്ധകാലത്ത് ഏജന്റ് ഓറഞ്ചിനെക്കാളും പതിന്മടങ്ങ് അപകടകാരിയായ 'നാപാം' (Napalm) നിര്‍മിച്ചു നല്‍കിയിരുന്ന 'ഡൗ' (Dow) കമ്പനിക്ക് പോലും മൊന്‍സാന്റോയുടെ അത്ര കുപ്രസിദ്ധി ലഭിച്ചില്ല. 'ലോകത്തെ ഏറ്റവും പൈശാചികമായ കോര്പ്പറേഷന്' എന്ന വിശേഷണമാണ് മൊന്‍സാന്റോയെ കാത്തിരുന്നത്. 'ഏറ്റവും വെറുക്കപ്പെട്ട കമ്പനികളു'ടെ വാര്‍ഷിക പട്ടികയില്‍ മൊന്‍സാന്റോ സ്ഥിരമായി ആദ്യ അഞ്ചില്‍ വരാന്‍ തുടങ്ങി! <br /><br />കാര്യങ്ങള്‍ ഇങ്ങനെ ആന്റിക്ലൈമാക്സിലേക്ക് എത്തിയതോടെ മൊന്‍സാന്റോ മേധാവികള്‍ക്ക് ഒരു കാര്യം ബോധ്യമായി. കെമിക്കല്‍ കമ്പനിയെന്ന നിലയ്ക്ക് മൊന്‍സാന്റോയ്ക്ക് ഇനി ഭാവിയില്ല! അങ്ങനെയാണ്, 1970-കളുടെ അവസാനം ഒരു ആധുനിക ബയോടെക് കമ്പനിയാകാന്‍ മൊന്‍സാന്റോ ശ്രമം തുടങ്ങിയത്.<br /><br /><span style="color: #990000;"><b>റൗണ്ടപ്പും വിവാദവും </b></span><br /><br />പുതിയൊരു കളനാശിനിക്കായി മൊന്‍സാന്റോ തിരച്ചില്‍ ആരംഭിക്കുന്നത് 1952-ലാണ്. പതിനേഴ് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍, 1969-ല്‍ പുതിയ ഏതാനും രാസസംയുക്തങ്ങള്‍ കമ്പനിയുടെ പക്കലെത്തി. ആ സംയുക്തങ്ങളെ കുറിച്ച് പഠിക്കാന്‍ ജോണ്‍ ഫ്രാന്‍സ് (John Franz) എന്ന കെമിസ്റ്റിനെ 1970-ല്‍ ചുമതലപ്പെടുത്തി. ഓര്‍ക്കുക, ബയോടെക്നോളജിയുടെ സാധ്യതകളെക്കുറിച്ച് മൊന്‍സാന്റോ അന്ന് ചിന്തിച്ചു തുടങ്ങിയിട്ടില്ല. <br /><br />ജലകാഠിന്യം നീക്കാന്‍ സഹായിക്കുന്ന ആ രാസവസ്തുക്കളില്‍ നിന്ന് പുതിയൊരെണ്ണത്തെ ഫ്രാന്‍സ് വിശ്ലേഷണം ചെയ്തെടുത്തു-'ഗ്ലൈഫോസേറ്റ്' (glyphosate) എന്നറിയപ്പെടുന്ന 'എന്‍-(ഫോസ്മോണോമീഥൈല്)ഗ്ലൈസിന്‍' (N-(phosphonomethyl)glycine). അത്രകാലവും ഉപയോഗിച്ച എല്ലാ കളനാശിനികളെയും കടത്തിവെട്ടുന്ന ഒന്നായിരുന്നു ആ രാസവസ്തു. സസ്യകലകളില്‍ അത്യാവശ്യം വേണ്ട ഒരു അമിനോആസിഡിന്റെ ഉത്പാദനം തടയുക വഴി, ചെടികളെ സമൂലം നശിപ്പിക്കാന്‍ ആ രാസവസ്തുവിന് കഴിഞ്ഞു! സസ്യങ്ങളെ മാത്രമേ ബാധിക്കൂ, ജീവജാലങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കാര്യമായ ഒരു ദോഷവും ഉണ്ടാക്കില്ല. മാത്രമല്ല, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം വഴി വേഗം വിഘടിച്ച് ഇല്ലാതാകുകയും ചെയ്യും. അതിനാല്‍, അന്ന് ഉപയോഗത്തിലുള്ള മറ്റ് കളനാശിനികളെ പോലെ പുതിയ രാസവസ്തു പരിസ്ഥിതിക്ക് കാര്യമായ ദോഷം വരുത്തില്ല. ശരിക്കു പറഞ്ഞാല്‍ 'കുറ്റമറ്റ ഒരു കളനാശിനി' ആയിരുന്നു അത്. 'നൂറ്റാണ്ടിലൊരിക്കല്‍ മാത്രമുള്ള കണ്ടെത്തല്‍' എന്ന് മൊന്‍സാന്റോ അതിനെ വിലയിരുത്തി. <br /><br />പുതിയ കളനാശിനിക്ക് പേരിടാന്‍ മൊന്‍സാന്റോയിലെ സെക്രട്ടറിമാര്‍ക്കിടയില്‍ മത്സരം നടന്നു. 'റൗണ്ടപ്പ്' (Roundup) എന്ന പേര് നിര്‍ദ്ദേശിച്ച ഡോറ്റീ മിലിസ് ആണ് വിജയിച്ചത്. സമ്മാനത്തുകയായി 50 ഡോളര്‍ ലഭിച്ചു. ലക്ഷക്കണക്കിന് ഡോളര്‍ മുടക്കി 23 വര്‍ഷം നടത്തിയ അന്വേഷണങ്ങളുടെ ഫലമായി 1975-ല്‍ റൗണ്ടപ്പ് വിപണിയിലിറക്കി. അമേരിക്കന്‍ കര്‍ഷകര്‍ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-KHgVOVKIHEM/XXhyxszy6lI/AAAAAAAAjO8/fJODXGGeNgIkboNF52-cNb469oi2PBWogCNcBGAsYHQ/s1600/17.-Round-Up.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="533" data-original-width="800" height="426" src="https://1.bp.blogspot.com/-KHgVOVKIHEM/XXhyxszy6lI/AAAAAAAAjO8/fJODXGGeNgIkboNF52-cNb469oi2PBWogCNcBGAsYHQ/s640/17.-Round-Up.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;"> റൗണ്ടപ്പ്, 1970-കളില്‍ മൊന്‍സാന്റോ പുറത്തിറക്കിയ കളനാശിനി. Pic Credit: pbs.org</span></td></tr>
</tbody></table>
<span style="font-size: large;">കള നിയന്ത്രിക്കാന്‍ വളരെ ഫലപ്രദം എന്ന മികവ് തന്നെയായിരുന്നു റൗണ്ടപ്പിന്റെ ദൗര്‍ബല്യവും! കളയെ മാത്രമല്ല വിളയെയും അത് നശിപ്പിക്കും. അതുവരെയുള്ള കളനാശിനികളെല്ലാം, ഏതെങ്കിലും വിധത്തില്‍ സെലക്ടീവ് ആയിരുന്നു. 'അട്രാസീന്‍' (atrazine) ഉദാഹരണം. ചോളപ്പാടങ്ങളില്‍ കാണുന്ന വീതിയേറിയ ഇലകളുള്ള കളകളെ മാത്രമേ അത് നശിപ്പിക്കൂ. ചോളത്തെയും അതു പോലുള്ള പുല്ലിനങ്ങളെയും അത് ഉപദ്രവിക്കില്ല. ചോളം കൃഷിചെയ്യുന്നിടത്തെ മുഴുവന്‍ കളകളും ഇല്ലാതാക്കാന്‍ ഈ കളനാശിനിക്ക് സാധിക്കില്ല എന്നര്‍ഥം. പരമ്പരാഗതമായി ഉപയോഗത്തിലുള്ള ഒരു കളനാശിനിയും നൂറുശതമാനം വിജയമല്ല. എന്നുവെച്ചാല്‍, കളകളെ പൂര്‍ണമായി നശിപ്പിക്കുകയും വിളകളെ ഒഴിവാക്കുകയും ചെയ്യുന്നവ ആയിരുന്നില്ല അവയൊന്നും.<br /><br />കെമിക്കല്‍ കമ്പനി എന്നതില്‍ നിന്ന് ബയോടെക് കമ്പനിയെന്ന നിലയിലേക്ക് പരിണമിക്കാന്‍ 1970-ളുടെ അവസാനത്തോടെ മൊന്‍സാന്റോ ശ്രമം തുടങ്ങിയ കാര്യം സൂചിപ്പിച്ചല്ലോ. മിസ്സോറിയിലെ സെന്റ് ലൂയിസില്‍ 210 ഏക്കര്‍ സ്ഥലത്ത് മൊന്‍സാന്റോയുടെ 'ലൈഫ് സയന്‍സസ് റിസര്‍ച്ച് സെന്റര്‍' പ്രവര്‍ത്തനം ആരംഭിച്ചു. അവിടെയാണ്, യാവോറിസ്കിയുടെ ക്ഷണം സ്വീകരിച്ച് ജനിതക എന്‍ജിനിയറിങ് രംഗത്തെ അതികായരായ ചില്ട്ടനും ഷെല്ലും കണ്‍സള്‍ട്ടന്റുമാരായി എത്തിയത്. 1990-ല്‍ 'ന്യൂയോര്‍ക്ക് ടൈംസി'ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം, ആ സെന്ററിന്റെ നാലു കെട്ടിടങ്ങളിലായി 250 ലബോറട്ടറികളുണ്ട്, അവയില്‍ 900 ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നു. വന്‍മുതല്‍മുടക്കാണ് ബയോടെക്നോളജി രംഗത്ത് മൊന്‍സാന്റോ നടത്തിയതെന്ന് സാരം.<br /><br />പക്ഷേ, അതോടെ കമ്പനിയുടെ വരുമാനം കുറഞ്ഞു. 1980-കളില്‍ സാമ്പത്തിക നില പരുങ്ങലിലായി. ബയോടെക്നോളജി രംഗത്ത് നടത്തുന്ന നിക്ഷേപത്തില്‍ കുറച്ചെങ്കിലും തിരികെ കിട്ടാന്‍ ഒരു ഉത്പന്നം വിപണിയിലെത്തച്ചേ മതിയാകൂ എന്ന സമ്മര്‍ദ്ദം ശക്തമായി. അതിന്റെ ഫലമായിരുന്നു 'റൗണ്ടപ്പ് റെഡി' (Roundup Ready) എന്ന പാക്കേജ്. റൗണ്ടപ്പ് പ്രതിരോധിക്കാന്‍ പാകത്തില്‍ ജനിതക പരിഷ്ക്കരണം വരുത്തിയ വിത്തും, അത് കൃഷിചെയ്യുന്നിടത്ത് തളിക്കാനുള്ള റൗണ്ടപ്പ് കളനാശിനിയും അടങ്ങിയതായിരുന്നു പാക്കേജ്. മൊന്‍സാന്റോയുടെ ജിഎം വിത്തുകള്‍ കൃഷിചെയ്യുന്നിടത്ത് റൗണ്ടപ്പ് ധൈര്യമായി തളിക്കാം. വിള നശിക്കില്ല, കളകള്‍ ഒന്നില്ലാതെ നശിക്കും! <br /><br />'റൗണ്ടപ്പ് റെഡി'യിലെ ജിഎം വിത്തുകള്‍ വികസിപ്പിക്കുക എളുപ്പമായിരുന്നില്ല. റൗണ്ടപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു ജീനിനായി ലോകം മുഴുക്കെ അന്വേഷണം നടന്നു. ഒടുവില്‍, മൊന്‍സാന്റോയുടെ റൗണ്ടപ്പ് നിര്മാണപ്ലാന്റിന് സമീപം വെള്ളം ശുദ്ധീകരിക്കുന്നിടത്ത് കാണപ്പെട്ട ഒരിനം 'അഗ്രോബാക്ടീരിയ'ത്തില്‍ നിന്നാണ് പ്രതിരോധ ജീന്‍ കണ്ടെത്തിയത്. <br /><br />1996-ല്‍ റൗണ്ടപ്പ് റെഡി വിപണിയിലെത്തി. യു.എസ്.കര്‍ഷകര്‍ അതിനെ വേഗം സ്വീകരിച്ചു. മറ്റ് കളനാശിനികളെ പോലെ മണ്ണിനെയും വെള്ളത്തെയും അധികം മലിനമാക്കാത്തതിനാല്, പരിസ്ഥിതിയുടെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നതായിരുന്നു ആ ജനിതകവിദ്യ. എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകരും ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകളും അതിനെ കണ്ടത് അങ്ങനെയല്ല. ഏജന്റ് ഓറഞ്ചും പി.സി.ബി.കളും (PCBs) നിര്‍മിച്ച 'വെറുക്കപ്പെട്ട കമ്പനി', കര്‍ഷകരെ ചൂഷണം ചെയ്യാന്‍ വീണ്ടുമൊരു രാസആശ്രിതവിദ്യയുമായി എത്തിയിരിക്കുന്നു എന്നാണ് 'റൗണ്ടപ്പ് റെഡി' പാക്കേജ് വിലയിരുത്തപ്പെട്ടത്. കൃത്രിമരാസവസ്തുക്കളില് നിന്ന് കര്‍ഷകരെ മോചിപ്പിക്കാന്‍ ബയോടെക്നോളജി സഹായിക്കും എന്ന് പ്രചരിപ്പിക്കുകയും, അതേസമയം കളനാശിനിയില്‍ കര്‍ഷകരെ തളച്ചിടുകയും ചെയ്യുന്ന ജനിതകവിദ്യ ഇരട്ടത്താപ്പായും ചതിയായും പലരും കണ്ടു. <br /><br /><span style="color: #990000;"><b>എവിടെ അന്തകവിത്തുകള്‍ </b></span><br /><br />റേച്ചല്‍ കാഴ്സണ് 1962-ല്‍ പ്രസിദ്ധീകരിച്ച 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തെ എതിര്‍ക്കാന്‍ ചെലവിട്ട സമയത്തിന്റെ ഒരംശം, ആ പുസ്തകത്തിന്റെ 'ദി അദര്‍ റോഡ്' (The Other Road) എന്ന അവസാന അധ്യായം വായിച്ചു നോക്കാന്‍ മൊന്‍സാന്റോ മേധാവികള്‍ മാറ്റിവെച്ചെങ്കില്‍ കഥ മറ്റൊന്നായേനെ എന്ന് ലൈനാസ് അഭിപ്രായപ്പെടുന്നു. ഡിഡിറ്റി പോലുള്ള അപകടകാരികളായ രാസകീടനാശിനികള്‍ പ്രകൃതിക്ക് വരുത്തുന്ന ദോഷഫലങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ, കീടങ്ങളും രോഗങ്ങളും കാര്‍ഷികമേഖലയെ തളര്‍ത്തുന്നു എന്ന യാഥാര്‍ഥ്യം കാഴ്സണ് മറന്നില്ല. രാസകീടനാശിനികള്‍ ഉപയോഗിക്കരുത്, ബാക്കിയെല്ലാം കര്‍ഷകരുടെ വിധിയെന്ന് പറഞ്ഞ് കൈകഴുകുന്ന ആളായിരുന്നില്ല കാഴ്സണ്. വളരെ യാഥാര്‍ഥ്യബോധമുള്ള ശാസ്ത്രഗവേഷകയായിരുന്നു അവര്‍. അതിന് തെളിവാണ്, പില്ക്കാലത്ത് 'ആധുനിക പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ ബൈബിള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട 'സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിന്റെ അവസാന അധ്യായം. <br /><br />കീടബാധ ഒരു യാഥാര്‍ഥ്യമാണ്. നിങ്ങള്‍ എത്ര പരിസ്ഥിതിബോധമുള്ള ആളായാലും ശരി, കീടങ്ങള്ക്കത് പ്രശ്നമല്ല! അപ്പോള്‍, കൃത്രമ രാസകീടനാശിനികള്‍ക്ക് പകരം, കീടങ്ങളെ അകറ്റാന്‍ ശാസ്ത്രത്തിന്റെ പക്കല്‍ എന്താണുള്ളത്? ഈ ചോദ്യത്തിന്റെ ഉത്തരമാണ്, അന്നത്തെ ശാസ്ത്രസാങ്കേതിക സാധ്യതകളെ മുന്‍നിര്‍ത്തി കാഴ്സണ് അവതരിപ്പിച്ചത്. കീടങ്ങളെ കൂട്ടമായി വന്ധ്യംകരിച്ച് ഒരു പ്രദേശത്തുനിന്ന് അവയെ ഇല്ലാതാക്കുക എന്നതാണ് ചര്‍ച്ചചെയ്യപ്പെടുന്നു ഒരു മാര്‍ഗ്ഗം. കീടങ്ങളെ നശിപ്പിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളിലൊന്നായി ഗ്രന്ഥകാരി വളരെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന ഒരു ബാക്ടീരിയമുണ്ട്; 'ബാസിലസ് തുറിഞ്ചിയേന്‍സിസ്' (Bacillus thuringiensis). മണ്ണില്‍ കാണപ്പെടുന്ന ഈ സൂക്ഷ്മജീവിയെ ഉപയോഗിച്ചുണ്ടാക്കുന്ന 'ബാക്ടീരിയല്‍ കീടനാശിനി'കളാണ്, രാസകീടനാശിനികള്‍ക്ക് ബദലായി കാഴ്സണ് ശുപാര്‍ശ ചെയ്യുന്നത്. <br /><br />പട്ടുനൂല്‍പ്പുഴുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഒന്നാണ് 'സോട്ടോ രോഗം' (sotto disease). അതിന് കാരണക്കാരായ ബാക്ടീരിയത്തെ 1901-ല്‍ ജാപ്പനീസ് ഗവേഷകന് ഷിഗെറ്റേന് ഇഷിവാട്ടറി (Shigetane Ishiwatari) വേര്‍തിരിച്ചെടുത്തു. ആ സൂക്ഷ്മജീവിക്ക് 'ബാസിലസ് സോട്ടോ' (Bacillus sotto) എന്ന് പേരും നല്കി. ജര്‍മന്‍ പട്ടണമായ തുറിഞ്ചിയ (Thuringia) യില്‍ നിശാശലഭങ്ങളെ കൊല്ലുന്ന ബാക്ടീരിയത്തെ 1911-ല്‍ ഏണസ്റ്റ് ബര്‍ലിനെര്‍ (Ernst Berliner) വേര്‍തിരിച്ചെടുത്തു. ജാപ്പനീസ് ഗവേഷകന് പത്തുവര്‍ഷം മുമ്പ് കണ്ടെത്തിയ സൂക്ഷ്മജീവിയെ പുനര്‍നിര്‍ണയം ചെയ്യുകയാണ് ബര്‍ലിനെര്‍ ചെയ്തത്. അദ്ദേഹം അതിന്, കണ്ടെത്തിയ സ്ഥലത്തിന്റെ പേരുചേര്‍ത്ത് 'ബാസിലസ് തുറിഞ്ചിയേന്‍സിസ്' എന്നു പേരുനല്കി. ആ പേരിലാണ് പിന്നീടത് അറിയപ്പെട്ടത്. ആ ബാക്ടീരിയം ഉത്പാദിപ്പിക്കുന്ന പ്രോട്ടീനാണ് കീടങ്ങള്‍ക്കും പുഴുക്കള്‍ക്കും മരണക്കെണിയാകുന്നത്. ഇക്കാര്യം വ്യക്തമായതോടെ, പാശ്ചാത്യരാജ്യങ്ങളിലെ കര്‍ഷകര്‍ 1920 മുതല്‍ തുറിഞ്ചിയേന്സിസിനെ കീടനാശിനിയായി ഉപയോഗിക്കാന്‍ തുടങ്ങി. <br /><br />ഈ ബാക്ടീരിയത്തിന്റെ ചുരുക്കരൂപം പറഞ്ഞാല്‍ വായനക്കാര്‍ക്ക് എളുപ്പം മനസിലാകും. 'ബിറ്റി' (Bt) എന്നാണത്. 'ബിറ്റി പരുത്തി', 'ബിറ്റി വഴുതന' എന്നൊക്കെ ഓര്‍മവരുന്നില്ലേ. അതുതന്നെ സംഭവം. ആധുനിക ജിഎം വിരുദ്ധരുടെ എതിര്‍പ്പ് ഏറ്റവുമധികം നേരിടുന്ന ഈ ബാക്ടീരിയത്തിന്റെ കീടനശീകരണ സാധ്യതകളാണ് റേച്ചല്‍ കാഴ്സണ് തന്റെ ഗ്രന്ഥത്തില്‍ വളരെ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്നതെന്ന് ജിഎം വിരുദ്ധപ്രവര്‍ത്തകര്‍ ഓര്‍ക്കാറുണ്ടോ! <br /><br />'ബിറ്റി ജൈവകീടനാശിനി' (Bt biopesticide) കാഴ്സണ് വെറുതെ ശുപാര്‍ശ ചെയ്യുകയല്ല. അതിന്റെ ഗുണദോഷങ്ങള്‍ ഒരു ശാസ്ത്രകാരിയെന്ന നിലയ്ക്ക് വ്യക്തമായി മനസിലാക്കിയിട്ടാണ് അവര്‍ ഇതു ചെയ്യുന്നത്. 'സൈലന്റ് സ്പ്രിങി'ന്റെ അവസാന അധ്യായത്തില്‍ കാഴ്സണ് ഇതെപ്പറ്റി പറയുന്നത് ചുരുക്കി വിവരിക്കാം. ബിറ്റി വരുന്നത് പ്രകൃതിയിലെ ജീവലോകത്തു നിന്നാണ്. ഏത് മാര്‍ഗത്തില്‍ ഉപയോഗിച്ചാലും അത് കീടങ്ങള്‍ക്ക് മാത്രമേ ദോഷം വരുത്തൂ. സസ്തനികള്‍ക്കും മത്സ്യങ്ങള്‍ക്കും അത് അല്പ്പവും ദോഷം വരുത്തുന്നില്ല. പൊടിയാക്കി വിതറുകയോ തളിക്കുകയോ ചെയ്യാം. രാസകീടനാശിനികളുടെ അപകടം കാഴ്സന്റെ ഗ്രന്ഥത്തിലൂടെയും മറ്റും തിരിച്ചറിഞ്ഞതോടെ, 1970-കളിലും 80-കളിലും പാശ്ചാത്യരാജ്യങ്ങളില്‍ ബിറ്റി ജൈവകീടനാശിനിയുടെ ഉപയോഗം ഏറെ വര്‍ധിച്ചു. <br /><br />ബിറ്റി ജൈവകീടനാശിനി ഉപയോഗിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒരു വെല്ലുവിളി അവശേഷിച്ചു. തണ്ടുതുരപ്പന്‍ കീടങ്ങള്‍ സസ്യഭാഗങ്ങള്‍ തിന്നുമ്പോള്‍, അവയ്ക്കുള്ളില്‍ ഈ കീടനാശിനി എത്തിക്കുക എളുപ്പമല്ല എന്നതായിരുന്നു അത്. അതിന് പരിഹാരം വന്നത് ജനിതക എന്‍ജിനിയറിങ് വഴിയാണ്. കീടങ്ങളെ നശിപ്പിക്കുന്ന പ്രോട്ടീന്‍ കാരണമായ ബിറ്റി ജീനിനെ, വിളകളുടെ ജീനോമില്‍ വിളക്കിച്ചേര്‍ക്കുക എന്നതായിരുന്നു വിദ്യ. കീടങ്ങളെ നശിപ്പിക്കുന്ന പ്രോട്ടീന്‍ സസ്യകലകളില്‍ തന്നെ പ്രത്യക്ഷപ്പെടും. ഏത് സസ്യഭാഗം തിന്നാലും കീടത്തിന്റെ കാര്യം തീരുമാനമാകും! അതേസമയം, അത് മനുഷ്യനോ മറ്റ് ജീവികള്‍ക്കോ ഒരു പ്രശ്നവും ഉണ്ടാക്കുകയുമില്ല. കീടനിയന്ത്രണത്തിനുള്ള വലിയ മുന്നേറ്റമായിരുന്നു അത്. <br /><br />ഇതു സംബന്ധിച്ച ആദ്യവിജയമുണ്ടായത് പുകയില ചെടികളിലാണ്. കീടങ്ങള്‍ ആക്രമിക്കാത്ത ബിറ്റി പുകയിലയ്ക്ക് രൂപംനല്കുന്നതില് ഗവേഷകര്‍ വിജയിച്ചു. 1987-ല്‍ 'നേച്ചര്‍' ജേര്‍ണലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആ വിജയഗാഥ രചിച്ചത്, ജനിതക എന്ജിനയറിങിന്റെ തുടക്കാരില്‍ പ്രമുഖനായ ബല്‍ജിയം ഗവേഷകന് മാര്‍ക് വാന്‍ മോണ്ടഗ്യൂ നേതൃത്വം നല്കിയ ഗ്രൂപ്പാണ്. ഇതേ സംഗതി ചോളത്തിലും ഉരുളക്കിഴങ്ങിലും സാധ്യമാക്കുന്നതില്‍ പിന്നീട് മൊന്‍സാന്റോ വിജയിച്ചു. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-SAdZ0SZOqBs/XXhzDckRdYI/AAAAAAAAjPE/coaJyVoNSr8zc9tx37sYVtTqgoiLw6kPQCNcBGAsYHQ/s1600/16.-Bacillus-thuringiensis.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="536" data-original-width="877" height="390" src="https://1.bp.blogspot.com/-SAdZ0SZOqBs/XXhzDckRdYI/AAAAAAAAjPE/coaJyVoNSr8zc9tx37sYVtTqgoiLw6kPQCNcBGAsYHQ/s640/16.-Bacillus-thuringiensis.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: large;">ബാസിലസ് തുറിഞ്ചിയേന്‍സിസ് (Bt) ബാക്ടീരിയം: Pic Credit: Scimat.</span></td></tr>
</tbody></table>
<span style="font-size: large;">റൗണ്ടപ്പ് റെഡിയെക്കാളും പ്രാധാന്യം ബിറ്റി സങ്കേതത്തിന് നല്കാന് 1990-കളില്‍ മൊന്‍സാന്റോ തീരുമാനിച്ചു. പക്ഷേ, മൊന്‍സാന്റോ ആദ്യം പുറത്തിറക്കിയത് സൊയാബീനിന്റെ റൗണ്ടപ്പ് റെഡി പാക്കേജാണ്. 1996-ലായിരുന്നു അത്. 'യീല്ഡ്ഗാര്ഡ്' (YieldGard) എന്ന പേരില്‍ ബിറ്റി ചോളം 1997-ല്‍ പുറത്തിറക്കി. ഒരു പതിറ്റാണ്ടു നീണ്ട വിവാദമാണ്, റൗണ്ടപ്പ് റെഡി സോയാബീന്‍ ഇളക്കിവിട്ടത്. ആ ബഹളത്തില്‍ ബിറ്റി സങ്കേതം മുങ്ങിപ്പോയി. 'റൗണ്ടപ്പ് റെഡി സൊയാബീന്‍ പകരം, ബിറ്റി ചോളമാണ് മൊന്‍സാന്റോ ആദ്യം പുറത്തിറക്കിയിരുന്നത് എങ്കില്‍, ജനിതകവിളകളുടെ ഭാവി മറ്റൊന്നായേനെ'-ലൈനാസ് നിരീക്ഷിക്കുന്നു. 'ജൈവകര്‍ഷകര്‍ പോലും ബിറ്റി വിളകളെ ഏറ്റെടുക്കുമായിരുന്നു'.<br /><br />റൗണ്ടപ്പ് റെഡി വഴി 'കര്‍ഷകരെ ചൂഷണം ചെയ്യാന്‍ രാസആശ്രിതവിദ്യ ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്' എന്ന ആക്ഷേപത്തിനൊപ്പം മറ്റൊരു വലിയ വിവാദവും 1990-കളുടെ അവസാനത്തോടെ മൊന്‍സാന്റോയെ വേട്ടയാടി. വിളവില്‍ ഒരു പങ്ക് അടുത്ത കൃഷിക്കുള്ള വിത്തായി മാറ്റിവെയ്ക്കുകയാണ് കര്‍ഷകരുടെ രീതി. ഇങ്ങനെ, വിത്തുപയോഗിക്കാനുള്ള കര്‍ഷകരുടെ പരമ്പരാഗത അവകാശത്തെ, ബയോടെക്നോളജിയുടെ സഹായത്തോടെ മൊന്‍സാന്റോ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വിവാദത്തിന്റെ കേന്ദ്രബിന്ദു. അതിനായി വന്ധ്യംകരിച്ച വിത്താണ് മൊന്‍സാന്റോ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്, അവയ്ക്ക് പുനരുത്പാദനശേഷിയില്ല എന്ന് ആരോപിക്കപ്പെട്ടു. മനുഷ്യന് കാര്‍ഷികവൃത്തി ആരംഭിച്ച കാലം മുതല്‍ കര്ഷകന് അനുഭവിച്ച അവകാശമാണ് ഇതുവഴി ഇല്ലാതാകുന്നത്. 'ടെര്‍മിനേറ്റര്‍ ടെക്നോളജി' (Terminator Technology) എന്ന് വിളിക്കപ്പെട്ട വിദ്യവഴിയാണ് മൊന്‍സാന്റോ ഇത് നിര്‍വഹിക്കുന്നത്. ഇങ്ങനെയുള്ള വിത്തുകള്‍ക്ക് 'അന്തകവിത്തുകള്‍' എന്നാണ് പേര്. <br /><br />ജനിതക എന്‍ജിനിയറിങ് കര്‍ഷകര്‍ക്ക് എങ്ങനെ ദ്രോഹം ചെയ്യുന്നു എന്ന ചോദ്യത്തിന് ഏറ്റവും എളുപ്പമുള്ള ഉത്തരമായി അന്തകവിത്തുകള്‍ മാറി. ഗ്രീന്‍പീസ് പോലുള്ള യൂറോപ്യന്‍ പരിസ്ഥിതി സംഘടനകള്‍ ഈ പ്രചാരണം വ്യാപകമാക്കി. ജിഎം വിരുദ്ധ ആക്ടിവിസ്റ്റുകള്‍ അന്തകവിത്തുകള്‍ക്കെതിരെ നടത്തിയ പ്രചാരണങ്ങള്‍ക്കോ, ഇതിനായി ചിലവാക്കിയ മാധ്യമ ഇടങ്ങള്‍ക്കോ കണക്കില്ല. മൊന്‍സാന്റോ ശരിക്കുമൊരു 'പൈശാചിക കമ്പനി'യായി ചിത്രീകരിക്കപ്പെട്ടതില്‍ അന്തകവിത്തുകള്‍ക്ക് വലിയ പങ്കുണ്ട്. ഈ കോലാഹലങ്ങള്‍ക്കിടെ, ഒരു സംഗതി മാത്രം ആരും അന്വേഷിച്ചില്ല-ലൈനാസ് ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു ടെക്നോളജി നിലവിലുണ്ടോ, മൊന്സാന്റോയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ഇത് വികസിപ്പിച്ചിട്ടുണ്ടോ?<br /><br />1990-കളില്‍ ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ മൊന്‍സാന്റോ നടത്തി എന്നത് സത്യമാണ്. പ്രത്യുത്പാദനശേഷിയുള്ള വിത്തുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്ന 'ഡെല്‍റ്റ ആന്‍ഡ് പൈന്‍ ലാന്‍ഡ്' (Delta & Pine Land) എന്ന കമ്പനിയെ മൊന്‍സാന്റോ ഏറ്റെടുത്തതാണ് ഇങ്ങനെയൊരു അഭ്യൂഹത്തിന് ശക്തിപകര്‍ന്നത്. അനുചിതമായ ജനിതകമാറ്റം സംഭവിച്ചാല്‍ അത് വിളകളുടെ അടുത്ത തലമുറകളിലേക്ക് എത്തുന്നത് ചെറുക്കാനും, ബൗദ്ധികസ്വത്തവകാശം കൂടുതല്‍ മികച്ച രീതിയില്‍ സംരക്ഷിക്കാനും ഉദ്ദേശിച്ചാണ് ആ നീക്കം നടന്നത്. ലോകമാകെ പ്രതിഷേധം ശക്തമായതോടെ, ആ ടെക്നോളജി ഉപയോഗിക്കില്ല എന്ന് മൊന്‍സാന്റോ പ്രഖ്യാപിച്ചു. ലോകത്തൊരിടത്തും ആ ടെക്നോളജി ഉപയോഗിച്ചില്ല. വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച 'ടെര്‍മിനേറ്റര്‍ ടെക്നോളജി' യഥാര്‍ഥത്തില്‍ ഒരിക്കലും രംഗത്തെത്തിയില്ല എന്നതാണ് സത്യം! ജിഎം വിളകളെക്കുറിച്ച് പ്രചരിക്കുന്ന മിക്ക മിത്തുകളെയും പോലെ, മറ്റൊരു മിത്ത് മാത്രമാണ് അന്തകവിത്തുകള്‍-ലൈനാസ് തന്റെ പുസ്തകത്തില്‍ പറയുന്നു.<br /><br />****************<br /><br />അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞരായ റേച്ചല്‍ ഷുര്മാന്, വില്യം മണ്ട്രോ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകമാണ് 'ഫൈറ്റിങ് ഫോര്‍ ദ ഫ്യൂച്ചര്‍ ഓഫ് ഫുഡ്' (Fighting for the Future of Food: Activists Versus Agribusiness in the Struggle over Biotechnology - 2010). ഗ്രന്ഥകര്‍ത്താക്കള്‍ ഈ പുസ്തകത്തില്‍ മൊന്‍സാന്റോയുടെ നിലപാടുകള്‍ പരിശോധിക്കുന്നുണ്ട്. കെമിക്കല്‍ ബിസിനസ് കുറയ്ക്കുകയും ബയോടെക്നോളജിക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുക വഴി മൊന്‍സാന്റോ അതിന്റെ ഭാവി വീക്ഷണം മാറ്റുകയായിരുന്നു. ജനിതകമാറ്റത്തിലൂടെ ഒരു കാര്ഷികവിളയ്ക്ക് കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാന്‍ ശേഷി ലഭിച്ചാല്‍, കൃഷിക്കുപയോഗിക്കുന്ന രാസവസ്തുക്കളുടെ പ്രാധാന്യം കുറയും, ഉപയോഗം പരിമിതപ്പെടും. കീടങ്ങളെ ചെറുക്കുന്ന ചോളം വിളയിക്കാന്‍ കീടനാശിനി ആവശ്യമില്ല, ഫംഗസിനെ ചെറുക്കുന്ന ചോളംകൃഷിക്ക് ഫംഗസ്നാശിനിയും ആവശ്യമില്ല. കൂടുതല്‍ വിളവ് കിട്ടിയാല്‍, കൃഷിക്ക് കുറച്ച് സ്ഥലം മതിയാകും. പ്രകൃതിയെ കൃഷിക്കായി കൂടുതല്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താം. നൈട്രജന്‍ ആഗിരണത്തിന് ശേഷി കൂടുതലുള്ള വിളകള്‍ക്ക് കൃത്രിമവളങ്ങളും അധികം ആവശ്യം വരില്ല. ഇത്തരം ടെക്നോളജികള്‍ വികസിപ്പിക്കുമ്പോള്‍, രാസവസ്തുക്കളുടെ വില്‍പ്പനയെ അപേക്ഷിച്ച്, ബൗദ്ധികസ്വത്തവകാശം വഴി വരുമാനമുണ്ടാക്കാം-ഇതായിരുന്നു മൊന്‍സാന്റോയുടെ കണക്കുകൂട്ടലെന്ന് ഈ പുസ്തകം പറയുന്നു. <br /><br />ആ തന്ത്രം വിജയിച്ചില്ല. 'വെറുക്കപ്പെട്ട കമ്പനി'യായി തന്നെ മൊന്‍സാന്റോ തുടര്‍ന്നു. ജിഎം വിളകള്‍ക്കും ജിഎം വിദ്യകള്‍ക്കും എതിരെ ലോകമെങ്ങും അരങ്ങേറിയ രൂക്ഷമായ പ്രക്ഷോഭങ്ങളുടെ മുഖ്യലക്ഷ്യം മൊന്‍സാന്റോ ആയി. ബയോടെക്നോളജിയില്‍ ഭാവി കണ്ടെത്താന്‍ ശ്രമിച്ച ആ കമ്പനി, പുതിയ നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും വലിയ പ്രതിസന്ധിയിലായി. മൊന്‍സാന്റോയെ ജര്‍മന്‍ കമ്പനിയായ 'ബായെര്‍' (Bayer) ഏറ്റെടുക്കുന്ന കാര്യം 2016 സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അനുമതി നല്‍കിയതിന്റെ വെളിച്ചത്തില്‍ 2018 ജൂണ്‍ ഏഴിന് മൊന്‍സാന്റോ എന്ന കമ്പനി ഇല്ലാതായി, അത് ബായെറിന്റെ ഭാഗമായി! (അടുത്ത ലക്കത്തില്‍: ബിറ്റി പരുത്തിയും കര്‍ഷക ആത്മഹത്യയും).</span><br />
<br />
<span style="font-size: large;">* ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം രണ്ട്: ബിറ്റി പരുത്തിയും കര്‍ഷക ആത്മഹത്യയും: <a href="https://kurinjionline.blogspot.com/2019/09/blog-post_13.html"><b>https://kurinjionline.blogspot.com/2019/09/blog-post_13.html</b></a><br /><br />ജോസഫ് ആന്റണി | jamboori@gmail.com<br /><br /><i>(മാര്‍ക്ക് ലൈനാസ് രചിച്ച <b>'ദി സീഡ്സ് ഓഫ് സയന്‍സ്' (The Seeds of Science-2018)</b> എന്ന ഗ്രന്ഥത്തെ അധികരിച്ച് എഴുതിയത്)</i>. <br /><br /><b>Reference -</b><br />* Seeds of Science: Why we got it so wrong on GMOs (2018). By Mark Lynas. Bloomsbury Sigma, London. <br />* Lecture to Oxford Farming Conference, By Mark Lynas, 3 January 2013.<br />* Silent Spring (1962) 2000. By Rachel Carson. Penguin Books, London. <br />* The past, present and future of crop genetic modification. By Nina V. Fedorff. New Biotechnology, Vol 27, No.5, November 2010. <br />* Cell factories for insulin production. By Nabih A Baeshen, et.al. Microb Cell Fact, Oct 2, 2014; 13: 141.</span><br />
<div class="separator" style="clear: both; text-align: center;">
</div>
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com3tag:blogger.com,1999:blog-36989706.post-29658912627572011732017-07-01T21:50:00.000+05:302017-07-01T21:50:30.088+05:30ഓടുന്ന ഇലക്ട്രിക് കാറില്‍ വയര്‍ലസ്സ് ചാര്‍ജിങ് സാധ്യമോ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-K3IuliJsSCc/WVfJ4PbQxAI/AAAAAAAAbgs/IoyhoUDBlYgrDEhnnk1TxGWM1DjtxqoiQCLcBGAs/s1600/Pic1.jpg" imageanchor="1"><img border="0" data-original-height="405" data-original-width="607" height="266" src="https://4.bp.blogspot.com/-K3IuliJsSCc/WVfJ4PbQxAI/AAAAAAAAbgs/IoyhoUDBlYgrDEhnnk1TxGWM1DjtxqoiQCLcBGAs/s400/Pic1.jpg" width="400" /></a></div>
<i><span style="color: #741b47;">1. ഷാന്‍ഹുയി ഫാനും (ഇടത്ത്) ഗവേഷണസംഘത്തിലെ സിദ് അസ്സാവവൊരാരിറ്റും. ചിത്രം കടപ്പാട്: സ്റ്റാന്‍ഫഡ് സര്‍വ്വകലാശാല</span></i><br />
<span style="color: #cc0000; font-size: x-large;"><b><br /></b></span>
<span style="color: #cc0000; font-size: x-large;"><b>കോ</b></span><span style="font-size: large;">ഴിക്കോട്ട് ഞങ്ങളുടെ കോളനിക്കടുത്തുള്ള റോഡിലൂടെ മിക്കവാറും ദിവസങ്ങളില്‍ ഒരു മഹിന്ദ്ര റീവ ഇലക്ട്രിക് കാര്‍ പോകുന്നതു കാണാം. രണ്ടുപേര്‍ക്കിരിക്കാവുന്ന ആ വാഹനം കുറെക്കാലമായി ഇതിലേ ഓടുന്നു. ഓരോ തവണ കാണുമ്പോഴും അത്തരം കൂടുതല്‍ കാറുകള്‍ നിരത്തിലെത്തുന്ന കാര്യം ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. ഇതുവരെ പക്ഷേ, നിരാശയാണ് ഫലം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇലക്ട്രിക് കാറുകള്‍ക്ക് പെട്രോളോ ഡീസലോ വേണ്ട, അവ വായുവിനെ മലിനീകരിക്കില്ല, ആഗോളതാപനം വര്‍ധിപ്പിക്കില്ല. എങ്കിലും, ഇലക്ട്രിക് വാഹനങ്ങള്‍ പെരുകുന്നില്ല. ഇതിന് കാരണം അന്വേഷിച്ചാല്‍ എത്തുക പ്രധാനമായും അതിന്റെ ബാറ്ററിലിയേക്കും ചാര്‍ജിങ് എന്ന തൊന്തരവിലേക്കുമായിരിക്കും. റീവ കാറിന്റെ കാര്യത്തില്‍ ഓരോ തവണ ബാറ്ററി തീരുമ്പോഴും റീചാര്‍ജിങിന് അഞ്ചുമണിക്കൂര്‍ വേണം!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അതെസമയം, ഒരു ഇലക്ട്രിക് കാര്‍ ഹൈവേയിലൂടെ ഓടുമ്പോള്‍ തന്നെ വയര്‍ലസ്സായി ചാര്‍ജ്ചെയ്യാന്‍ പറ്റുന്ന കാര്യം സങ്കല്പ്പിച്ചു നോക്കൂ. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഇല്ലാതാകും. ഈ മേഖലയില്‍ വിപ്ലവമായിരിക്കും ഫലം. ഇതിനുള്ള സാധ്യത കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ മാത്രമല്ല, വയര്‍ലസ്സ് ചാര്‍ജിങ് രംഗത്തും വലിയ മുന്നേറ്റം സാധ്യമാക്കുന്ന കണ്ടെത്തലാണ്, സ്റ്റാന്‍ഫഡിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ഷാന്‍ഹുയി ഫാനും കൂട്ടരും നടത്തിയിരിക്കുന്നത്. കാറുകള്‍ കൂടാതെ, ശരീരത്തിനുള്ളല്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളും ഫാക്ടറി റോബോട്ടുകളും ചലിക്കുന്ന ഗാഡ്ജറ്റുകളുമൊക്കെ വയറില്ലാതെ ചാര്‍ജ് ചെയ്യാന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കും. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-kSgWdczt9FM/WVfKeeijJoI/AAAAAAAAbgw/aiuw1hCdh7IKVm_jhoLp0zV7UmqTnL-JwCLcBGAs/s1600/Pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="273" data-original-width="607" height="178" src="https://2.bp.blogspot.com/-kSgWdczt9FM/WVfKeeijJoI/AAAAAAAAbgw/aiuw1hCdh7IKVm_jhoLp0zV7UmqTnL-JwCLcBGAs/s400/Pic2.jpg" width="400" /></a></div>
<i><span style="color: #741b47;">2. സാധാരണ വയര്‍ലെസ്സ് ചാര്‍ജിങും പുതിയ രീതിയിലുള്ള വയര്‍ലെസ്സ് ചാര്‍ജിങും</span></i><br />
<br />
<span style="font-size: large;">വയറുകളുടെ സഹായമില്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശാസ്ത്രലോകം ആരംഭിച്ചിട്ട് ഒരുനൂറ്റാണ്ടിലേറെയായി. 'വൈദ്യുതിയുഗ'ത്തിന്റെ ശില്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിക്കോളെ ടെസ്ല പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഈ രംഗത്ത് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും, അപകടകരമായ ആ പരീക്ഷണങ്ങള്‍ തുടരാനായില്ല. സുരക്ഷിതമായി കുറച്ചുദൂരമെങ്കിലും വയര്‍ലെസ്സായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ട് ഇപ്പോള്‍ പത്തുവര്‍ഷമായതേയുള്ളൂ. കാന്തിക പ്രേരണം (magnetic induction) വഴി 2007ല്‍ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.ഐ.ടി) ഗവേഷകരാണ് വയര്‍ലസ്സ് വൈദ്യുതി വിദ്യ വികസിപ്പിച്ചത്. ഇലക്ട്രിക് ടൂത്ത്ബ്രഷുകളും റോബോട്ടിക് വാക്വം ക്ലീനറുകളും ശരീരത്തില്‍ സ്ഥാപിച്ച മെഡിക്കല്‍ ഉപകരണങ്ങളും മറ്റും ചാര്‍ജ് ചെയ്യാന്‍ ഈ വിദ്യ ഇപ്പോള്‍ ഉപയോഗിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എം.ഐ.ടി.ഗവേഷകര്‍ കണ്ടുപിടിച്ച ടെക്നോളജിക്ക് രണ്ട് വൈദ്യുതച്ചുരുളുകള്‍ (ഇലക്ട്രിക് കോയിലുകള്‍) ആവശ്യമാണ്. ആദ്യത്തേത് വൈദ്യുതി പ്രക്ഷേപണം ചെയ്യുന്ന പവര്‍ ട്രാന്‍സ്മിറ്ററായി പ്രവര്‍ത്തിക്കുന്നു, രണ്ടാമത്തേത് വൈദ്യുതി സ്വീകരിക്കുന്ന പവര്‍ റിസീവറായും. ട്രാന്‍സ്മിറ്റര്‍ ചുരുളിനെ ഉത്തേജിപ്പിക്കുമ്പോള്‍ അതൊരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിക്കുന്നു. ആ മണ്ഡലമാണ് റിസീവര്‍ ചുരുളിലേക്ക് വൈദ്യുതി കൈമാറുക. ഇത്തരത്തില്‍ വയര്‍ലസ്സായി രണ്ടുമീറ്റര്‍ അകലെ സ്ഥാപിച്ചിട്ടുള്ള ബള്‍ബ് കത്തിക്കാമെന്ന് ഗവേഷകര്‍ 2007ല്‍ കാട്ടിത്തന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><iframe allowfullscreen="" frameborder="0" height="290" src="https://www.youtube.com/embed/7nkOgiTxfEs" width="440"></iframe></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വയര്‍ലസ്സ് വൈദ്യുതിയുടെ സാധ്യകളാണ്, ഓടുന്ന കാര്‍ ചാര്‍ജുചെയ്യാനുള്ള വിദ്യ കണ്ടെത്തുന്നതിലേക്ക് സ്റ്റാന്‍ഫഡ് ഗവേഷകരെ നയിച്ചത്. വയര്‍ലെസ്സ് വൈദ്യുതി കൈമാറ്റം കാര്യക്ഷമമാകാന്‍ പല ഘടകങ്ങള്‍ ശരിയാകേണ്ടതുണ്ട്. ട്രാന്‍സ്മിറ്ററിന്റെയും റിസീവറിന്റെയും വൈദ്യുത സവിശേഷതകള്‍ അനുകൂലമായി ക്രമീകരിക്കണം, അവയുടെ സ്ഥാനം, ചെരിവ് ഒക്കെ കൃത്യമാകണം. അതുകൊണ്ട് ട്രാന്‍സ്മിറ്ററും റിസീവറും നിശ്ചലമായിരിക്കുക പ്രധാനമാണ്. എന്നാല്‍ ഓടുന്ന കാറിന്റെ കാര്യത്തില്‍ ഇത് സാധ്യമല്ല. 'ചലിക്കുന്ന ഉപകരണത്തിലേക്ക് വൈദ്യുതി പ്രവഹിക്കത്തക്കണമെങ്കില്‍ വിവിധ മാനദണ്ഡങ്ങള്‍ നിരന്തരം ക്രമീകരിച്ചുകൊണ്ടിരിക്കണം. അത് ഇത്തരം സംവിധാനത്തെ സങ്കീര്‍ണമാക്കും'-ഷാന്‍ഹുയി ഫാന്‍ പറയുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇതായിരുന്നു ഫാനും കൂട്ടരും നേരിട്ട വെല്ലുവിളി. ഈ വൈതരണി മറികടക്കാന്‍ ലളിതമായ ഒരു ഇലക്ട്രോണിക്സ് വിദ്യ രൂപപ്പെടുത്താന്‍ അവര്‍ക്കായി. നിലവിലുള്ള വയര്‍ലസ്സ് ചാര്‍ജിങ് സംവിധാനത്തില്‍ ട്രാന്‍സ്മിറ്റര്‍ ചുരുളുകളെ ഉത്തേജിപ്പിക്കാന്‍ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. അതിന് പകരം ഫാനും കൂട്ടരും ഒരു വോള്‍ട്ടേജ് ആംപ്ലിഫയര്‍ ഉപയോഗിച്ചു. ട്രാന്‍സ്മിറ്റര്‍, റിസീവര്‍ ചുരുളുകള്‍ ഒരേപോലെ ഉള്ളവ (identical) ആണെങ്കില്‍ സംവിധാനം മുഴുവന്‍ ഒറ്റ ഫ്രീക്വന്‍സിയിലേക്ക് മാറുകയും ഊര്‍ജകൈമാറ്റക്ഷമത പരമാവധിയാക്കുകയും ചെയ്യുന്നു, അകലം പ്രശ്നമല്ലാതായി മാറും. ക്വാണ്ടംഭൗതികത്തിലെ 'പാരിറ്റി-ടൈം സിമട്രി' (parity-time symmetry) എന്ന സങ്കല്‍പ്പമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചലിക്കുന്ന വേളയില്‍ വൈദ്യുത കൈമാറ്റത്തിന് വേണ്ടിവരുന്ന സങ്കീര്‍ണമായ ട്യൂണിങ് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-7yGkYeZW1io/WVfK55TbufI/AAAAAAAAbg0/nykqqdGHahUYKlE2hCAArHcyW9wpKBUXACLcBGAs/s1600/Pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="324" data-original-width="607" height="212" src="https://1.bp.blogspot.com/-7yGkYeZW1io/WVfK55TbufI/AAAAAAAAbg0/nykqqdGHahUYKlE2hCAArHcyW9wpKBUXACLcBGAs/s400/Pic3.jpg" width="400" /></a></div>
<span style="color: #741b47; font-size: large;"><i>3. ഓടുന്ന വേളയില്‍ കാറുകള്‍ക്ക് റോഡില്‍ നിന്നുതന്നെ വയര്‍ലസ്സായി ചാര്‍ജ് സ്വീകരിക്കാന്‍ പുതിയ വിദ്യ സഹായിച്ചേക്കും</i></span><br />
<div>
<br /></div>
<span style="font-size: large;">ഈ വിദ്യയുപയോഗിച്ച് ഒരു മീറ്റര്‍ അകലെ സ്ഥാപിച്ച ട്രാന്‍സ്മിറ്റര്‍ ചുരുളില്‍ നിന്നുള്ള വൈദ്യുതികൊണ്ട്, ചലിക്കുന്ന റിസീവിങ് വൈദ്യുതച്ചുരുളില്‍ സ്ഥാപിച്ച എല്‍.ഇ.ഡി.ബള്‍ബ് കത്തിക്കാന്‍ ഗവേഷകര്‍ക്കായി. ചലിക്കുമ്പോഴും ബള്ബിന് തിളക്കത്തില്‍ ഏറ്റക്കുറച്ചിലുണ്ടായില്ല. 'ചലിക്കുന്ന ഉപകരണങ്ങളെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ഒരു പ്രധാന ചുവടുവെയ്പ്പാണിത്'-ഫാന്‍ പറയുന്നു. എത്ര വേഗത്തില്‍ ചലിക്കുന്ന ഉപകരണത്തെയും പുതിയ വിദ്യയുപയോഗിച്ച് വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ തടസ്സമില്ല. മൈക്രോസെക്കന്‍ഡുകള്‍ കൊണ്ടുതന്നെ ഈ സംവിധാനം പുനക്രമീകരിക്കപ്പെടുകയും ഊര്‍ജകൈമാറ്റം നടക്കുകയും ചെയ്യും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'സൈദ്ധാന്തികമായി പറഞ്ഞാല്‍, റിചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിടാതെ എത്രനേരം വേണമെങ്കിലും വാഹനമോടിക്കാം'-ഫാന്‍ പറയുന്നു. 'ഒരു ഹൈവെയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ കാര്‍ ചാര്‍ജ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കാറിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പിചുരുളുകള്‍, റേഡില്‍ പതിപ്പിച്ച വൈദ്യുത കമ്പിച്ചുരുളുകളില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്നു'. ഒരു മില്ലിവാട്ട് വൈദ്യുതോര്‍ജം മാത്രമാണ് ഫാനും കൂട്ടരും പരീക്ഷണത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ കിലോവാട്ടുകള്‍ തന്നെ വേണം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്നുവെച്ചാല്‍, റോഡില്‍ നിന്ന് കാര്‍ ചാര്‍ജ് ചെയ്തുകളയാം എന്നു കരുതി പുറപ്പെടാന്‍ സമയമായിട്ടില്ല എന്നര്‍ഥം. ഇതൊരു പുതിയ സാധ്യത മാത്രമാണ്, ഭാവിയെ മാറ്റിമറിക്കാവുന്ന സാധ്യത. അത് പൂര്‍ണതോതില്‍ വികസിപ്പിക്കുന്നതിന് നമുക്ക് കാക്കാം. <b><a href="https://www.nature.com/nature/journal/v546/n7658/pdf/nature22404.pdf">ഗവേഷണറിപ്പോര്‍ട്ട് 'നേച്ചര്‍ ജേര്‍ണലില്‍' </a></b>(അവലംബം: സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">- <span style="color: #cc0000;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><b><a href="http://digitalpaper.mathrubhumi.com/1251507/Mathrubhumi/20-June-2017#page/26">*മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 20, 2017) പ്രസിദ്ധീകരിച്ചത്</a></b></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-42558206132467738402017-07-01T20:28:00.000+05:302017-07-01T20:28:41.055+05:30നോക്കിനിന്നാല്‍ പാല് തിളയ്ക്കാന്‍ വൈകുമോ!<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: #cc0000;">ക്വാണ്ടം കമ്പ്യൂട്ടിങ് പോലുള്ള ഭാവിസാധ്യതകള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി കരുതുന്ന പ്രതിഭാസമാണ് 'ക്വാണ്ടം സെനോ ഇഫക്ട്'. മലയാളി ഗവേഷകനായ ഇ.സി.ജി.സുദര്ശന് കണ്ടുപിടിച്ച ഈ പ്രതിഭാസത്തെപ്പറ്റി </span></b></span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-bNqIzzSaMTM/WVe3LRtRL8I/AAAAAAAAbgY/G2zxDtWbQQwod4NOpzHBUUTmtm-mxuJ-ACLcBGAs/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="662" data-original-width="607" height="400" src="https://1.bp.blogspot.com/-bNqIzzSaMTM/WVe3LRtRL8I/AAAAAAAAbgY/G2zxDtWbQQwod4NOpzHBUUTmtm-mxuJ-ACLcBGAs/s400/Pic1.jpg" width="366" /></a></div>
<span style="color: #741b47; font-size: large;"><b><i>1. 'പാല് അടുപ്പത്ത് വെച്ചിട്ട് നോക്കിനിന്നാല്‍ അതൊരിക്കലും തിളയ്ക്കില്ലെന്ന് തോന്നും'-ചിത്രം വരച്ചത്: മദനന് </i></b></span><br />
<span style="font-size: large;"></span><br />
<span style="color: #cc0000; font-size: x-large;"><b>അ</b></span><span style="font-size: large;">ടുത്തയിടെ വീട്ടില്‍ നിന്ന് കേട്ട സംഭാഷണം: 'ഹോ, കോളിങ് ബല്ലടിച്ചതാരാന്ന് നോക്കാന്‍ ഒന്ന് തിരിഞ്ഞതേയുള്ളൂ, അപ്പോഴേക്കും പാല് തിളച്ചുതൂവി'</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'അതമ്മേ, ഈ പാല് തിളച്ചുതൂവുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?'</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'എന്തുകൊണ്ടാ?'</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'പല് സ്റ്റൗവില്‍ വെച്ച് തിളയ്ക്കുന്നത് നോക്കി നില്ക്കുമ്പോള് അമ്മയെ പാലിന് കാണാം. അമ്മ അവിടുന്ന് മാറുമ്പോ, ആള് എങ്ങോട്ട് പോയി എന്ന് പാവം പാല് ഏന്തിവലിഞ്ഞു നോക്കുന്നതാ...അങ്ങനെയാ തിളച്ചുതൂവുന്നത്!'</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്ലിംങ്! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മേല്‍വിവരിച്ച സംഭാഷണത്തെപറ്റി കഴിഞ്ഞ ദിവസം ഒരു ചങ്ങാതിയോട് സംസാരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: 'അതു ശരിയാ, പാല് അടുപ്പത്ത് വെച്ചിട്ട് നോക്കിനിന്നാല്‍ അതൊരിക്കലും തിളയ്ക്കില്ലെന്ന് തോന്നും. എന്നാല്‍ ഒരു സ്പൂണ്‍ തറയില്‍ വീണത് എടുക്കാന്‍ കുനിഞ്ഞു നോക്കൂ, അപ്പോഴേയ്ക്കും തിളച്ച് തൂവിയിട്ടുണ്ടാകും!' </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അടുക്കളയില്‍ കയറിയിട്ടുള്ള ആര്‍ക്കും പരിചിതമാണ് ഇക്കാര്യം. എന്നാല്‍, ഇത് ഭൗതികശാസ്ത്രത്തിലെ വിചിത്രമായ ഒരു പ്രതിഭാസത്തിലേക്കുള്ള ചൂണ്ടുപലകയാണെന്നും, ആ പ്രതിഭാസം കണ്ടുപിടിച്ചത് കോട്ടയംകാരനായ ഒരു മലയാളി ശാസ്ത്രജ്ഞനാണെന്നും അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. 'ക്വാണ്ടം സെനോ ഇഫക്ട്' (The Quantum Zeno Effect) എന്നാണ് ആ പ്രതിഭാസത്തിന്റെ പേര്, കണ്ടുപിടിച്ചയാള്‍ ഇ.സി.ജി. സുദര്ശന്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രകൃതിയിലെ നാല് അടിസ്ഥാനബലങ്ങളില്‍ ഒന്നാണ് ക്ഷീണബലം (വീക്ക് ഫോഴ്സ്). അതിന്റെ താക്കോലായ 'വി മൈനസ് എ സിദ്ധാന്തം' കണ്ടൈത്തുകയും, ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്ടിക്സ്) എന്ന ആധുനിക പഠനശാഖയ്ക്ക് അടിത്തറയിടുകയും, പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കണങ്ങളായ 'ടാക്യോണുകളു'ടെ സാധ്യത ആദ്യമായി അവതരിപ്പിക്കുകയും ചെയ്ത ഗവേഷകനാണ് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്ശന് എന്ന ഇ.സി.ജി.സുദര്ശന്. 1970ല്‍ സുദര്ശന് അമേരിക്കയിലെ ഓസ്റ്റിനില്‍ ടെക്സാസ് സര്‍വകലാശാലയില്‍ ഗവേഷകനായി ചേര്‍ന്ന ശേഷമാണ്, അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹം നിരന്തരം നിരീക്ഷിച്ചാല്‍ എന്തു സംഭവിക്കും എന്നകാര്യം അന്വേഷിക്കുന്നത്. ബൈദ്യനാഥ് മിശ്രയുമായി ചേര്‍ന്ന് നടത്തിയ ആ അന്വേഷണമാണ് 'ക്വാണ്ടം സെനോ ഇഫ്ക്ട്' എന്ന പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്താണ് ഈ പ്രതിഭാസമെന്ന് മനസിലാക്കാന്‍ നമുക്കാദ്യം ഈ 'സെനോ ഇഫക്ടി'ലെ 'സെനോ' ആരാണെന്ന് നോക്കാം. ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചിന്തകനാണ് 'എലിയയിലെ സെനോ'. തെക്കന്‍ ഇറ്റലിയിലുള്ള എലിയ അക്കാലത്ത് ഗ്രീക്ക് കോളനിയുടെ ഭാഗമായിരുന്നു. 'എലിയാറ്റിക് സ്കൂള്‍ ഓഫ് ഫിലോസൊഫേഴ്സ്' സ്ഥാപിച്ച പര്‍മെനിഡീസ് എന്ന പ്രസിദ്ധ ചിന്തകന്റെ ഏറ്റവും പ്രധാന അനുയായിയായിരുന്നു സെനോ. ഒരു ആശയത്തെ എതിര്‍ത്തും അനുകൂലിച്ചും രണ്ടുപേര്‍ വാദമുഖങ്ങളുയര്‍ത്തുന്ന 'ഡയലക്ടിക്' ('dialectic') സംവാദരീതി കണ്ടുപിടിച്ചത് സെനോ ആണെന്ന് അരിസ്റ്റോട്ടില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-gUZYHCxZl9Y/WVe3gDUgrFI/AAAAAAAAbgc/RzfAzThKmH4_mUS2kY4t9GA2r41W4rl8QCLcBGAs/s1600/Pic3-Zeno-of-Elea.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="443" data-original-width="300" height="320" src="https://2.bp.blogspot.com/-gUZYHCxZl9Y/WVe3gDUgrFI/AAAAAAAAbgc/RzfAzThKmH4_mUS2kY4t9GA2r41W4rl8QCLcBGAs/s320/Pic3-Zeno-of-Elea.jpg" width="216" /></a></div>
<div style="text-align: left;">
</div>
<span style="color: #741b47; font-size: large;"><b><i>2. എലിയയിലെ സെനോ. </i></b></span><br />
<span style="font-size: large;"></span><br />
<span style="font-size: large;">പില്ക്കാലത്ത് സെനോ അറിയപ്പെട്ടത് പക്ഷേ 'ഡയലക്ടികി'ന്റെ പേരിലായിരുന്നില്ല; അദ്ദേഹം ആവിഷ്ക്കരിച്ച 'വിഷമപ്രശ്നങ്ങളുടെ' (paradoxes) പേരിലായിരുന്നു. സമയം, ചലനം എന്നിവ സംബന്ധിച്ച് നിത്യജീവിതത്തില്‍ നമുക്ക് പരിചിതമായ ആശയങ്ങള്‍ തെറ്റാണെന്ന് സൂചിപ്പിക്കുന്ന വിരോധാഭാസങ്ങളായിരുന്നു അവ. ഉദാഹരണത്തിന്, ഒരു മാനിന് നേരെ എയ്യുന്ന അസ്ത്രത്തിന്റെ കാര്യം പരിഗണിക്കുക. ഒരേസമയം അസ്ത്രത്തിന് രണ്ടിടത്ത് സ്ഥിതിചെയ്യാനാവില്ല എന്നറിയാമല്ലോ. അതിനാല്‍, വില്ലാളിക്കും മാനിനുമിടയ്ക്കുള്ള ഒരു നിശ്ചിത സ്ഥാനത്തായിരിക്കും ഒരോ നിമിഷാര്‍ധത്തിലും അസ്ത്രം. ഒരു നിശ്ചിതസ്ഥാനത്താണ് അസ്ത്രമെങ്കില്‍, അത് മുന്നോട്ടു ചലിക്കുന്നുവെന്ന് പറയാനാകില്ല, സെനോ വാദിച്ചു. അസ്ത്രം മുന്നോട്ട് ചലിക്കുന്നില്ലെങ്കില്‍, അതിനൊരിക്കലും മാനില്‍ കൊള്ളാനാവില്ല! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത് തെറ്റാണെന്ന് നിത്യജീവിതത്തിലെ അനുഭവംകൊണ്ട് നമുക്കറിയാം. തീര്‍ച്ചയായും സെനോയ്ക്കും ഇതറിയാമായിരുന്നു. പക്ഷേ, അദ്ദേഹം മുന്നോട്ടുവെച്ച പ്രശ്നം ഇതാണ്-എന്തുകൊണ്ട് ഇത് തെറ്റാകുന്നു? ഇത്തരം നാല് വിഷമപ്രശ്നങ്ങളാണ് സെനോ അവതരിപ്പിച്ചവയില്‍ പ്രധാനം. രണ്ടായിരം വര്‍ഷത്തിന് ശേഷം കലിതം (കാല്‍ക്കുലസ്), അനന്തശ്രേണികള്‍ തുടങ്ങിയ ആധുനിക ഗണിതസങ്കേതങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാണ് ആ വിഷമപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇരുപതാംനൂറ്റാണ്ടില്‍ ക്വാണ്ടംഭൗതികത്തിന്റെ ആവിര്‍ഭാവത്തോടെ സെനോ ഉന്നയിച്ച പ്രശ്നം മറ്റൊരു തരത്തില്‍ വീണ്ടും ശാസ്ത്രശ്രദ്ധയിലെത്തി. ക്വാണ്ടം ആശയം അനുസരിച്ച് അസ്ത്രത്തിന്റെ യഥാര്‍ഥ സ്ഥാനമോ, യഥാര്‍ഥ വേഗമോ ഒരേ സമയം കണ്ടെത്തുക അസാധ്യമാണ്. ക്വാണ്ടംഭൗതികത്തിലെ പ്രസിദ്ധമായ 'അനിശ്ചിതത്വനിയമം' പറയുന്നത് ഇതാണ്. ഇലക്ട്രോണ്‍ പോലൊരു സൂക്ഷ്മകണത്തിന്റെ സ്ഥാനം, വേഗം എന്നിവ ഒരു പരിധിയില്‍ കൂടുതല്‍ കൃത്യതയോടെ ഒരേസമയം നിര്‍ണയിക്കാന്‍ കഴിയില്ല എന്നാണ് അനിശ്ചിതതത്വനിയമം പറയുന്നത്. അങ്ങനെയെങ്കില്‍, നിരീക്ഷിക്കാനാരംഭിച്ചാല്‍ അസ്ത്രം മുന്നോട്ടുപോകുമെന്ന് കരുതാനാകാത്ത അവസ്ഥയുണ്ടാകുമോ? ഈ പ്രശ്നമാണ് 1970കളില്‍ സുദര്‍ശനനും കൂട്ടരും പരിഗണനയ്ക്കെടുത്തത്. അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹം നിരന്തരം നിരീക്ഷിച്ചാല്‍ എന്തുസംഭവിക്കും?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ലിയോനിഡ് എ. ഖാല്‍ഫിന്‍ എന്ന റഷ്യന്‍ ശാസ്ത്രജ്ഞന് 1960കളില്‍ നടത്തിയ ചില അന്വേഷണങ്ങളാണ് ഇക്കാര്യം ശ്രദ്ധയില്‍ കൊണ്ടുവന്നത്. 1977ല്‍ സുദര്‍ശനനും ബൈദ്യനാഥ് മിശ്രയും ചേര്‍ന്ന് 'ജേര്‍ണല്‍ ഓഫ് മാത്തമാറ്റിക്കല്‍ ഫിസിക്സി'ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധം ('The Zeno's Paradox in Quantum Theory');, 'ക്വാണ്ടം സിനോ ഇഫക്ട്' എന്താണെന്നും അതിന്റെ വിചിത്ര സാധ്യതകള്‍ എന്തൊക്കെയാണെന്നും ആദ്യമായി ലോകത്തിന് കാട്ടിക്കൊടുത്തു. അസ്ഥിരമായ ഒരു ക്വാണ്ടംവ്യൂഹത്തെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍, ആ വ്യൂഹം മാറ്റമില്ലാതെ തുടരുമെന്ന കണ്ടെത്തലാണ് സുദര്‍ശനനും മിശ്രയും നടത്തിയത്. ആ പ്രതിഭാസത്തിന് 'ക്വാണ്ടം സിദ്ധാന്തത്തിലെ സെനോ പാരഡോക്ട്' എന്നവര്‍ പേരിട്ടു. വിവിധങ്ങളായ ക്വാണ്ടം അവസ്ഥകളുടെ ഈ ഫലത്തിന് പില്ക്കാലത്ത് 'ക്വാണ്ടം സെനോ ഇഫക്ട്' എന്ന് പേര് ലഭിച്ചു. </span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-s-KT0aZ1-fI/WVe4GERB03I/AAAAAAAAbgg/MsJzLn87208AshdYj9pGYGpUX3CvnCqYACLcBGAs/s1600/Pic2---Sudarsan.jpg" imageanchor="1"><img border="0" data-original-height="390" data-original-width="300" height="400" src="https://4.bp.blogspot.com/-s-KT0aZ1-fI/WVe4GERB03I/AAAAAAAAbgg/MsJzLn87208AshdYj9pGYGpUX3CvnCqYACLcBGAs/s400/Pic2---Sudarsan.jpg" width="307" /></a></div>
<b style="color: #741b47;"><i>3. ഇ.സി.ജി. സുദര്ശന്. ഫോട്ടോ: ബിജു വര്‍ഗ്ഗീസ് </i></b><br />
<span style="font-size: large;"><br /></span>
<span style="font-size: large;">1977ല്‍ സുദര്‍ശനും മിശ്രയും അവതരിപ്പിച്ചെങ്കിലും 'സെനോ ഇഫക്ട്' ശരിയാണെന്ന് തെളിയിക്കപ്പെടാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. യു.എസില്‍ കോളൊറാഡോയിലെ ബൗള്‍ഡറിലുള്ള 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് ടെക്നോളജി'യില്‍ 1990ല്‍ നടന്ന പരീക്ഷണമാണ് 'സെനോ ഇഫക്ട്' സ്ഥിരീകരിച്ചത്. വെയ്ന്‍. എം. ഇറ്റാനോയും കൂട്ടരും ബരീലിയം അയോണുകളുപയോഗിച്ച് നടത്തിയ പരീക്ഷണത്തിന്റെ ഫലം 'ഫിസിക്കല്‍ റിവ്യൂ ജേര്‍ണലി'ലില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ഈ പ്രതിഭാസം ശാസ്ത്രലോകത്തിന്റെ സജീവശ്രദ്ധയിലെത്തി. തുടര്‍ന്ന് പല പരീക്ഷണങ്ങളിലും ക്വാണ്ടം സെനോ ഇഫക്ടിന്റെ സാധൂകരണം ലഭിച്ചു. അതിനൊരു വിപരീത പ്രതിഭാസമുണ്ടെന്നും ചില ഗവേഷകര്‍ അനുമാനിച്ചു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സുദര്‍ശന്റെയും മിശ്രയുടെയും 1977ലെ പ്രബന്ധത്തിന് 2006 ആയപ്പോഴേക്കും 535 സൈറ്റേഷനുകള്‍ ലഭിച്ചുവെന്ന് പറയുമ്പോള്‍, ഗവേഷണരംഗത്ത് അതെത്ര സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാണല്ലോ. ക്വാണ്ടം കമ്പ്യൂട്ടിങ് പോലുള്ള ഭാവിസാധ്യതകള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ് ക്വാണ്ടം സെനോ ഇഫക്ടെന്ന് വിലയിരുത്തപ്പെടുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കൊച്ചിന് ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഒരിക്കല്‍ പ്രഭാഷണം നടത്തുമ്പോള്‍, ക്വാണ്ടം സെനോ ഇഫക്ട് വിശദീകരിക്കാന്‍ സുദര്ശന് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: 'നോക്കിനിന്നാല്‍ വെള്ളം തിളയ്ക്കില്ല'. ശാസ്ത്രചരിത്രകാരനായ ജോണ്‍ ഗ്രിബ്ബിന്‍ പില്ക്കാലത്ത് സെനോ ഇഫക്ടിനെ ഇങ്ങനെ വിശദീകരിച്ചു: 'നോക്കിനിന്നാല്‍ 'ക്വാണ്ടംപാത്ര'ത്തിലെ വെള്ളം തിളയ്ക്കില്ല!' </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>അവലംബം -</b></span><br />
<span style="font-size: large;">1. '<b><a href="https://arxiv.org/abs/1211.3498">The Quantum Zeno Effect - Watched Pots in the Quantum World</a></b>', by Anu Venugopalan. Resonance, April 2007. </span><br />
<span style="font-size: large;">2. '<b><a href="http://iopscience.iop.org/article/10.1088/1742-6596/196/1/012018/pdf">Perspectives on the quantum Zeno Paradox</a></b>', by Wayne M. Itano. Journal of Physics, 196. 2009. </span><br />
<span style="font-size: large;">3. <b><a href="http://www.iep.utm.edu/zeno-par/">Zeno's Paradoxes</a></b>. Internet Encyclopedia of Philosophy </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">- <span style="color: #cc0000;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><b><i>* മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 13, 2017) പ്രസിദ്ധീകരിച്ചത്</i></b></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-83002852065151709272017-07-01T19:36:00.000+05:302017-07-01T19:42:35.810+05:30വെള്ളം ഒഴുക്കരുത്, ഒഴുകി നഷ്ടപ്പെടാന്‍ അനുവദിക്കരുത്<div dir="ltr" style="text-align: left;" trbidi="on">
<span style="color: #351c75; font-size: large;"><b>നഗരവത്ക്കരണം വഴി വര്‍ഷംതോറും 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം വീതം ലോകത്തിന് നഷ്ടമാകുന്നു. പാടം നികത്തുമ്പോഴും മുറ്റം സിമന്റിടുമ്പോഴും കാടുംമേടും നശിപ്പിച്ച് നഗരവത്ക്കരണം നടത്തുമ്പോഴും ജലചക്രത്തെ ശോഷിപ്പിക്കുകയാണ് നമ്മള് ചെയ്യുന്നത് </b></span><br />
<span style="color: #351c75; font-size: large;"><b><br /></b></span>
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-XdqrVlLlJNA/WVesIqRcUbI/AAAAAAAAbgE/6jwRttLMGys7p3e5kxYCMDkrG2bw45hUACLcBGAs/s1600/Pic1.jpg" imageanchor="1"><img border="0" data-original-height="552" data-original-width="607" height="363" src="https://4.bp.blogspot.com/-XdqrVlLlJNA/WVesIqRcUbI/AAAAAAAAbgE/6jwRttLMGys7p3e5kxYCMDkrG2bw45hUACLcBGAs/s400/Pic1.jpg" width="400" /></a></div>
<span style="color: #741b47; font-size: large;"><span style="background-color: white;"><b><i>1.ചിത്രത്തിലെ വലിയ നീലത്തുള്ളിയാണ് ഭൂമിയിലുള്ള ആകെ ജലം, ചെറിയ നീലത്തുള്ള ശുദ്ധജലവും, നീലപൊട്ടുപോലെ കാണുന്നത് ജലചക്രത്തിന്റെ ഭാഗമായ ശുദ്ധജലവും. ചിത്രം കടപ്പാട്: ഹൊവാര്‍ഡ് പേള്‍മാന്‍, യു.എസ്.ജി.എസ്.</i></b></span></span><br />
<br />
<b style="font-size: x-large;"><span style="background-color: white; color: #cc0000;">തീ</span></b><span style="font-size: large;">ര്‍ത്തും കഠിനമായിരുന്നു ഇത്തവണത്തെ വേനല്‍, മിക്കയിടത്തും രൂക്ഷമായ ജലക്ഷാമം നേരിട്ടു. കോഴിക്കോട് നഗരത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ബിലാത്തിക്കുളം കേശവമേനോന് നഗറിലെ കിണറുകളില്‍ പക്ഷേ, കഠിനവേനലിലും വെള്ളം വറ്റിയില്ല. ചെറിയ ചില നിയന്ത്രണങ്ങള്‍ വേണ്ടിവന്നു എങ്കിലും, മാസങ്ങള്‍ നീണ്ട വേനലില്‍ ദിവസവും മുന്നൂറോളം കുടുംബങ്ങള്‍ക്കുള്ള ജലംചുരത്താന്‍ കിണറുകള്‍ക്കായി. നാട്ടിന്‍പുറങ്ങള്‍ പോലും രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലായപ്പോള്‍, വേണമെങ്കില്‍ അസൂയാര്‍ഹമായ സ്ഥിതിയായിരുന്നു ഞങ്ങളുടേതെന്ന് പറയാം!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്തുകൊണ്ട് കോളനിയിലെ കിണറുകള്‍ വേനലിലും വറ്റിയില്ല എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍, ശ്രദ്ധേയമായ ഒരു സംഗതിയിലേക്കാണ് നമ്മള് എത്തുക. കോളനിയുടെ എട്ടേക്കര്‍ വരുന്ന ക്യാമ്പസില്‍ ക്വോട്ടേഴ്സുകള്‍ ഒഴികെയുള്ള സ്ഥലമൊന്നും സിമന്റിട്ട് ഉറപ്പിച്ചിട്ടില്ല. തെങ്ങുകളും ചെടികളും നിറഞ്ഞ ക്യാമ്പസില്‍ മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങും. വേനലിലും കിണറുകളിലെ ഉറവകള്‍ ചുരത്തിയത് വെറുതെയല്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അമിതമായ നഗരവത്ക്കരണം മൂലം കേരളം നേരിടുന്ന വലിയൊരു പ്രശ്നത്തിലേക്കുള്ള ചൂണ്ടുപലകയാണിത്. ശാസ്ത്രീയമല്ലാത്ത ഭൂവിനിയോഗം മൂലം ജലത്തിന് മണ്ണിലേക്കിറങ്ങാനുള്ള സാധ്യത ഒന്നൊന്നായി നമ്മള് അടച്ചുകളയുന്നു. മുറ്റം സിമിന്റിട്ട് ഉറപ്പിക്കുന്നവരും, റിയല്‍ എസ്റ്റേറ്റിനായി ചതുപ്പുകള്‍ നികത്തുന്നുവരും, നെല്‍വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും, വനവും പുല്‍മേടുകളും നശിപ്പിക്കുന്നവരുമെല്ലാം നമ്മുടെ ശുദ്ധജല ലഭ്യതയ്ക്കാണ് ക്ഷതമേല്‍പ്പിക്കുന്നത്. മണ്ണില്‍ താഴാന്‍ അനുവദിക്കാതെ മഴവെള്ളത്തെ വേഗം അറബിക്കടലിലേക്ക് ഒഴുക്കിവിടാന്‍ അവസരമൊരുക്കുകയാണ് ഇതുവഴി.</span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-oA9DIC4nLEY/WVetDI-4AWI/AAAAAAAAbgI/LhNTifNYNzYuz8ODrEn9sjeiDg_mjE2bACLcBGAs/s1600/Pic2.jpg" imageanchor="1"><img border="0" data-original-height="341" data-original-width="607" height="223" src="https://3.bp.blogspot.com/-oA9DIC4nLEY/WVetDI-4AWI/AAAAAAAAbgI/LhNTifNYNzYuz8ODrEn9sjeiDg_mjE2bACLcBGAs/s400/Pic2.jpg" width="400" /></a></div>
<b><i><span style="color: #741b47;"><span style="font-size: large;">2. </span><span style="font-size: large;">വയലുകളും ചതുപ്പുകളും നികത്തുമ്പോള്‍ 'ജലചക്ര'ത്തെ ശോഷിപ്പിക്കുകയാണ് നമ്മള് ചെയ്യുന്നത്. </span></span></i></b><br />
<br />
<span style="font-size: large;">കിണറുകള്‍ വറ്റുക മാത്രമല്ല, ഇതുമൂലം സംഭവിക്കുന്നത്. കടലിലേക്ക് മഴവെവെള്ളം വേഗം ഒഴുക്കിവിടുന്ന ഏത് നടപടപടിയും ഭൂമിയുടെ 'ജലചക്ര'ത്തെ അപകടത്തിലാക്കുകയാണ്. ജൈവവ്യൂഹത്തെ നിലനിര്‍ത്തുന്നത് ജലചക്രമാണ്. മനുഷ്യരും ജൈവവ്യൂഹത്തിന്റെ ഭാഗമാണെന്നോര്‍ക്കുക. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്താണ് ജലചക്രം (water cycle) എന്ന് നോക്കാം. ഭൂമിയിലാകെ ഏതാണ്ട് 139 കോടി ഘനകിലോമീറ്റര്‍ (ക്യുബിക് കിലോമീറ്റര്‍) വെള്ളമാണുള്ളത്. അതില്‍ 3.6 കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ശുദ്ധജലം (ധ്രുവങ്ങളിലെയും പര്‍വതങ്ങളിലെയും ഹിമപാളികളും ഇതില്‍ ഉള്‍പ്പെടുന്നു). എന്നുവെച്ചാല്‍ ആകെ ജലത്തിന്റെ 2.6 ശതമാനം മാത്രമാണ് ശുദ്ധജലം. ഇതില്‍നിന്ന് മഞ്ഞുപാളികളും ഉപയോഗിക്കാന്‍ കഴിയാത്ത ഭൂഗര്‍ഭജലവും ഒഴിവാക്കിയാല്‍ വെറും 1.1 കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ജലചക്രത്തിന്റെ ഭാഗമാകുന്നത്. ഇത് മൊത്തം ജലത്തിന്റെ 0.77 ശതമാനമേ വരൂ. മഴയിലൂടെ ലഭിക്കുന്നതാണ് ഇതില്‍ പുനചംക്രമണം ചെയ്യപ്പെടുന്ന ജലം. എന്നുവെച്ചാല്‍, മനുഷ്യന് 'ആശ്രയിക്കാവുന്ന'ത് ലോകംമുഴുക്കെ വര്‍ഷംതോറും മഴപെയ്ത് കിട്ടുന്ന 34,000 ഘനകിലോമീറ്റര്‍ ജലം മാത്രം. മനുഷ്യന്റെ സുസ്ഥിരമായ ഉപയോഗത്തിന് പ്രകൃതി അനുവദിച്ചിട്ടുള്ളത് ഇത്രയും ജലമാണ്!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നഗരവത്ക്കരണം ജലചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി സ്ലൊവാക്യന്‍ ഹൈഡ്രോളജിക്കല്‍ എഞ്ചിനിയര്‍ മൈക്കല്‍ ക്രാവ്സിക്കും സംഘവും പോയ നൂറ്റാണ്ടിനൊടുവില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമായ ചില മുന്നറിയിപ്പുകള്‍ നല്കുന്നു. നിലംനികത്തിലും പുല്‍മേടുകളും കാടുകളും നശിപ്പിച്ചും മുറ്റവും പരിസരങ്ങളും സിമന്റിട്ട് ഉറപ്പിച്ചും വെള്ളത്തിന്റെ 'സ്വാഭാവിക ആവാസവ്യവസ്ഥകളെ' ഇല്ലാതാക്കുമ്പോള്‍ മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും ജലലഭ്യത കുറയുന്നു എന്നത് മാത്രമല്ല സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. ഭൂമിയില്‍ ലഭ്യമായ ഉപയോഗയോഗ്യമായ ശുദ്ധജലത്തിന്റെ അളവ് വലിയ തോതില്‍ കുറയാനും അതിടയാക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇക്കാര്യം ക്രാവ്സിക്ക് വിശദീകരിക്കുന്നത് ഒരു തുള്ളി വെള്ളത്തിന്റെ സഞ്ചാരകഥയിലൂടെയാണ്. ഭൂമിയിലെവിടെ നിന്നെങ്കിലും ബാഷ്പീകരിക്കപ്പെടുന്ന ആ വെള്ളത്തുള്ളി, മഴയായി വീണ്ടും ഭൂമിയില്‍ പതിക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. വനത്തിലോ പുല്‍മേട്ടിലോ ചതുപ്പിലോ വയലിലോ തുറസ്സായ പറമ്പിലോ ആണ് പതിക്കുന്നതെങ്കില്‍, സ്വാഭാവികമായും അത് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് 'ജലചക്ര'ത്തിന്റെ ഭാഗമാകും. അതേസമയം, സിമിന്റിട്ടുറപ്പിച്ച പ്രതലത്തിലോ കെട്ടിടങ്ങള്‍ക്ക് മുകളിലോ ആണ് പതിക്കുന്നതെങ്കില്‍ ആ വെള്ളത്തുള്ളി ഒഴുകി നേരെ കടലിലേക്കാണ് പോവുക. ഇങ്ങനെ സംഭവിക്കുമ്പോള്‍ ആ വെള്ളം ജലചക്രത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-foFg1dNk9ms/WVetd6tLTxI/AAAAAAAAbgM/SH22V6KHueEGuWB1krQcdCJ7i9SG_OxHgCLcBGAs/s1600/Pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="405" data-original-width="608" height="266" src="https://4.bp.blogspot.com/-foFg1dNk9ms/WVetd6tLTxI/AAAAAAAAbgM/SH22V6KHueEGuWB1krQcdCJ7i9SG_OxHgCLcBGAs/s400/Pic3.jpg" width="400" /></a></div>
<span style="color: #741b47; font-size: large;"><b><i>3. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 3107 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു</i></b></span><br />
<span style="font-size: large;"></span><br />
<span style="font-size: large;">'ജലചക്രത്തിന്റെ സംതുലനാവസ്ഥ നിലനില്ക്കണമെങ്കില്, കരയില്‍ നിന്ന് നദികളിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും, കടലില്‍ നിന്ന് നീരാവിയായി ബാഷ്പീകരിച്ച് മേഘങ്ങളായി പെയ്യുന്ന വെള്ളത്തിന്റെ അളവും ഏതാണ്ട് തുല്യമായിരിക്കണം'-ക്രാവ്സിക്ക് വിശദീകരിക്കുന്നു. കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകി എന്നുവെച്ച് അതുമുഴുവന്‍ നീരാവിയാകില്ല. നഗരവത്ക്കരണം വഴി നമ്മള് കൂടുതലായി കടലിലേക്ക് ഒഴുക്കിവിടുന്ന ഓരോ തുള്ളി വെള്ളവും ജലചക്രത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നര്‍ഥം! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ക്രാവ്സിക്കും സംഘവും എത്തിയ നിഗമനം ഇതാണ്: നഗരവത്ക്കരണം വഴി പ്രതിവര്‍ഷം 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം വീതം ലോകത്തിന് നഷ്ടമാകുന്നു. അഞ്ച് മില്ലീമീറ്റര്‍ വീതം സമുദ്രനിരപ്പുയരാനും ഇത് കാരണമാകുന്നു. കെട്ടിടങ്ങളിലെ മഴവെള്ള സംഭരണികളുടെയും, പറമ്പുകളിലെ മഴക്കുഴികളുടെയുമൊക്കെ പ്രധാന്യം ഇവിടെയാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കേരളത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 7000 കോടി ഘനമീറ്റര്‍ ജലം മഴയിലൂടെ ലഭിക്കുന്നു എന്നാണ് കണക്ക്. മഴക്കണക്കനുസരിച്ച് പ്രതിവര്‍ഷം ശരാശരി 3107 മില്ലിമീറ്റര്‍. ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നുമടങ്ങു വരുമിത്. എന്നിട്ടും, കേരളം അനേകമാസങ്ങള്‍ നീളുന്ന കടുത്ത കുടിനീര്‍ക്ഷാമത്തിലാണ് പറയുമ്പോള്‍ ആരെയാണ് നമുക്ക് കുറ്റപ്പെടുത്താനാകുക. തറകെട്ടിയുറപ്പിച്ചും പാടങ്ങള്‍ നികത്തിയും ചതുപ്പുകള്‍ തൂര്‍ത്തും വെള്ളം മുഴുവന്‍ അറബിക്കടലിന് സംഭാവന ചെയ്യുന്ന നാട്ടില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>അവലംബം-</b></span><br />
<span style="font-size: large;">1. Blue Gold - The Fight to Stop the Corporate Theft of the World's Water (2002), <span style="white-space: pre;"> </span>Maude Brlow and Tony Clarke. LeftWorld Books, New Delhi </span><br />
<span style="font-size: large;">2. <b><a href="https://water.usgs.gov/edu/earthhowmuch.html">How much water is there on, in, and above the Earth?</a></b> USGS </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">- <span style="color: #cc0000;">ജോസഫ് ആന്റണി</span></span><br />
<span style="font-size: large;"><span style="color: #cc0000;"></span></span><br />
<span style="font-size: large;"><b><a href="http://digitalpaper.mathrubhumi.com/1234481/Mathrubhumi/06-June-2017#page/26">* മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 6, 2017) പ്രസിദ്ധീകരിച്ചത്</a></b></span><br />
<div>
<br /></div>
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-29117458746537642862017-07-01T19:25:00.000+05:302017-07-01T19:25:11.859+05:30വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-tOThZbnBG-Y/WVepj5gaEnI/AAAAAAAAbf8/U9VKinsjw_siQPcJ2Sd-lI1R7UOJtcLLQCLcBGAs/s1600/Book-cover.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="471" data-original-width="644" height="292" src="https://4.bp.blogspot.com/-tOThZbnBG-Y/WVepj5gaEnI/AAAAAAAAbf8/U9VKinsjw_siQPcJ2Sd-lI1R7UOJtcLLQCLcBGAs/s400/Book-cover.jpg" width="400" /></a></div>
<br />
<span style="font-size: large;"><b><span style="color: red;">സോ</span></b>ഷ്യല് മീഡിയയില്‍ മതമൗലികവാദികള്‍ നടത്തുന്ന ഇടപെടലുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ അമ്പരന്നിരുന്നു. ഫെയ്സ്ബുക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളും ശക്തിപ്രാപിച്ചതോടെ, ഇത്തരക്കാരുടെ ഇടപെടലുകളും സാന്നിധ്യവും വര്‍ധിച്ചു. അതുകൊണ്ട് തന്നെ മതമൗലികവാദികളുടെ നിലപാടുകള്‍ ഇപ്പോള്‍ എന്നെ അമ്പരിപ്പിക്കാറില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സംഘികളും സുഡാപ്പികളും ക്രിസ്ത്യന്‍ മൗലികവാദികളും (ഇക്കൂട്ടര്‍ക്കുള്ള ചുരുക്കപ്പേര് എനിക്കറിയില്ല!) സോഷ്യല്‍ മീഡിയയില്‍ വിദഗ്ധമായി ഇടപെടുന്നു. മതപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ഇവരെല്ലാം. എങ്കിലും, അവര്‍ ഉന്നയിക്കുന്ന വാദഗതികള്‍ക്കും ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങള്‍ക്കും അടിസ്ഥാനപരമായി ഏറെ സാമ്യമുണ്ട് എന്നകാര്യം സൂക്ഷിച്ച് നോക്കിയാല്‍ മനസിലാകും. ഉദാഹരണത്തിന്, വടക്കേയിന്ത്യയില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ഏതെങ്കിലും ഗോരക്ഷകര്‍ ഒരു ഇതര മതക്കാരനെ തല്ലിക്കൊന്നാല്‍, സംഘികള്‍ ഉടന്‍ അത് ന്യായീകരിക്കുക കശ്മീരി പണ്ഡിറ്റുകളുടെയും അതിര്‍ത്തിയില്‍ കാവല്നില്ക്കുന്ന പട്ടാളക്കാരുടെയും കാര്യം പറഞ്ഞിട്ടാകും. അതുപോലെ, ഏതെങ്കിലും പാശ്ചാത്യനഗരങ്ങളില്‍ ഇസ്ലാമിസ്റ്റുകള്‍ ചാവേര്‍ ആക്രമണം നടത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്താല്‍ സുഡിപ്പികള്‍ പലസ്തീനിലും ഇറാഖിലും പാശ്ചാത്യര്‍ നിരപരാധികളായ മുസ്ലീങ്ങളെ വേട്ടയാടുന്നു എന്നുപറഞ്ഞാകും അതിനെ ന്യായീകരിക്കുക. കൂട്ടത്തില്‍ ജൂതന്മാരെയും കുറ്റപ്പെടുത്തും. എന്നുവെച്ചാല്‍, പദാവലികളിലും പ്രമേയത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും മതമൗലികവാദികളുടെ അടിസ്ഥാന സമീപനം ഏതാണ്ട് തുല്യമാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">തന്റെ മതമൊഴികെ ലോകത്തുള്ള മറ്റ് മതങ്ങളും ആശയസംഹിതകളുമെല്ലാം വിലകുറഞ്ഞതും തെറ്റുമാണെന്ന വികല മനോഭാവമാണ് മതമൗലികവാദികള്‍ വെച്ചുപുലര്‍ത്തുന്നത്. മനുഷ്യന് എന്ന സാര്‍വ്വലൈകികത്വം മതമൗലികവാദിക്ക് അന്യമാണ്. മറ്റുള്ള സര്‍വതിനെയും വെറുക്കാനാണ് അവര്‍ക്ക് ലഭിക്കുന്ന പരിശീലനം. ബഹുസ്വരത അവരെ വല്ലാതെ പ്രകോപിപ്പിക്കും. മതനിരപേക്ഷത പോലുള്ള സങ്കല്‍പ്പങ്ങളെയാണ് അവര്‍ ഏറ്റവുമാദ്യം വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുക. തന്റെ മതം, തന്റെ വിശ്വാസം-അതുമാത്രമാണ് സത്യം, ബാക്കിയെല്ലാം അന്ധവിശ്വാസം എന്ന് ഉറച്ച് വിശ്വസിക്കാന്‍ അവര്‍ മടിക്കാറില്ല. തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും രാഷ്ട്രീയലക്ഷ്യങ്ങള്‍ സഫലീകരിക്കാനും വസ്തുതകളെ എങ്ങനെ വളച്ചൊടിക്കാനും പച്ചക്കള്ളങ്ങള്‍ പടച്ചുവിടാനും മതമൗലികവാദികള്‍ യാതൊരു മടിയും കാട്ടാറില്ല. ഓരോ മതങ്ങളിലുമുള്ളതായി വിലയിരുത്തപ്പെടുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും ലാഞ്ചനപോലും, ആ മതങ്ങളിലെ തീവ്രവാദികളില്‍ കാണാത്തതെന്തെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. യുക്തിയുടെയോ മനുഷ്യത്വത്തിന്റെയോ അംശങ്ങളെല്ലാം തലച്ചോറില്‍ നിന്ന് ഊറ്റിക്കളഞ്ഞ അവസ്ഥയാണവരുടേത്. വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മേല്‍സൂചിപ്പിച്ച അവസ്ഥയിലേക്ക് ഒരു മതമൗലികവാദി എങ്ങനെ പരിണമിച്ചെത്തുന്നു എന്നറിയണമെങ്കില്‍, Ed Husain രചിച്ച 'The Islamist: Why I Joined Radical Islam in Britain, What I Saw Inside and Why I Left' എന്ന ഗ്രന്ഥം വായിക്കണം. ബ്രിട്ടനിലെ ഇസ്ലാമിക മതമൗലികവാദമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. പതിനാറാം വയസ്സില്‍ തീവ്രഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രവര്‍ത്തകനാവുകയും അഞ്ചുവര്‍ഷത്തിന് ശേഷം തീവ്രനിലപാടുകളോട് വിടവാങ്ങി സാധാരണ മുസ്ലീമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത വ്യക്തിയാണ് ഗ്രന്ഥകാരന്. ആ അനുഭവമാണ് അങ്ങേയറ്റം ഹൃദയസ്പര്‍ശിയായി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. പെന്ഗ്വിന് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 288 പേജുണ്ട്. പക്ഷേ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാം. അത്രയ്ക്കും വായനാക്ഷമാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">2007ല്‍ ബ്രിട്ടനിലിറങ്ങിയ ഈ പുസ്തകം ഇപ്പോഴും പ്രസക്തമാണെന്ന് പറയുന്നത് ശരിയാകില്ല. ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ് എന്നേ പറയാനാകൂ. ബ്രിട്ടനില്‍ ഇപ്പോള്‍ അടിക്കടിയുണ്ടാകുന്ന ഭീകാരാക്രമണത്തിന്റെ യഥാര്‍ഥ കാരണങ്ങളും പശ്ചാത്തലവും ഈ ഗ്രന്ഥം കാട്ടിത്തരും. ബ്രിട്ടനിലെ ഇസ്ലാമിക മൗലികവാദത്തിന്റെ വളര്‍ച്ചയാണ് ഈ ഗ്രന്ഥം വരച്ചിടുന്നതെങ്കിലും, ഇന്ത്യയില്‍ ജീവിക്കുന്ന നമുക്കും ഇത് വളരെ വിലപ്പെട്ട പാഠങ്ങള്‍ നല്കുന്നു. കാരണം, മതമൗലികവാദം ആത്യന്തികമായി ഒന്നാണ്...അത് മനുഷ്യവര്‍ഗ്ഗത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മൗലികവാദം ഹൈന്ദവമായാലും ഇസ്ലാമികമായാലും ക്രൈസ്തവമാണെങ്കിലും, അതിന്റെയല്ലാം പ്രവര്‍ത്തനരീതി ഒന്ന് തന്നെയാണ്. രാഷ്ട്രീയലാഭത്തിനായി മതത്തെ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന അപകടമാണ് ഈ ഗ്രന്ഥം വരച്ചുകാട്ടുന്നത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">തീവ്രവാദിയുടേത് മാത്രമല്ല, തീവ്രവാദം വെടിഞ്ഞ് ദൈവത്തെ അന്വേഷിക്കുന്ന ഒരു യഥാര്‍ഥ മതവിശ്വാസിയുടെ ചിത്രവും ഈ പുസ്തകം കാട്ടിത്തരുന്നു. ഒപ്പം ഇസ്ലാമിനെക്കുറിച്ചും അതിലെ വിവിധ വിഭാഗങ്ങള്‍ ആശയപരമായി എങ്ങനെ വ്യത്യസ്ത കൈവഴികളിലെത്തി എന്നും സാമാന്യമായ വിവരം നല്കാന് ഗ്രന്ഥകാരന് ശ്രമിച്ചിട്ടുണ്ട്. ജാമാഅത്തെ ഇസ്ലാമി, മുസ്ലീം ബ്രദര്‍ഹുഡ്, ഹിസ്ബുത് താഹിര്‍, വഹാബിസം, സൂഫിസം എന്നിങ്ങനെയുള്ള മുസ്ലീം വിഭാഗങ്ങള്‍ ആത്മീയതതലത്തിലും രാഷ്ട്രീയതലത്തിലും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഗ്രന്ഥകാരന് വ്യക്തമാക്കുന്നുണ്ട്. 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന സങ്കല്‍പ്പം 1990 കളില്‍ ബ്രിട്ടനിലൊക്കെ ശക്തിയാര്‍ജിച്ചതെങ്ങനെ എന്നറിയാനും ഈ ഗ്രന്ഥം വായിച്ചാല്‍ മതി. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മതമൗലികവാദത്തിന്റെ ശക്തി ലോകത്ത് വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(Muralee Thummarukdy ആണ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഈ ഗ്രന്ഥം എല്ലാവരും വായിക്കണമെന്ന് ശുപാര്‍ശ ചെയ്തത്, നന്ദി). </span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-8681319687739018362017-06-08T08:52:00.001+05:302017-06-08T09:03:36.982+05:30രണ്ടായിരം വര്‍ഷം പഴക്കമുള്ള കമ്പ്യൂട്ടര്‍<div dir="ltr" style="text-align: left;" trbidi="on">
<b><span style="color: #073763;"><span style="font-size: large;"> </span><span style="font-size: large;">മനുഷ്യചരിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തിയ കണ്ടുപിടുത്തമാണ് ആന്റിക്യത്തേറ മെക്കാനിസം എന്ന പ്രാചീന ഗ്രീക്ക് ഉപകരണത്തിന്റേത്. 1600 കളില്‍ യൂറോപ്പ് ആര്‍ജിച്ച സാങ്കേതിക മുന്നേറ്റം, അതിനും ഒന്നര സഹസ്രാബ്ധം മുമ്പ് ഗ്രീക്കുകാര്‍ കൈവരിച്ചിരുന്നു എന്നാണ് അത് തെളിയിക്കുന്നത്</span></span></b><br />
<b><span style="color: #073763;"><span style="font-size: large;"><br /></span></span></b>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-Xprb9YHIEpg/WTjDQJuK-DI/AAAAAAAAbNY/tX_9JI7ir3wlhO0xSeg2fkvJ4c-QBpbGACLcB/s1600/Pic1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="756" data-original-width="1134" height="266" src="https://1.bp.blogspot.com/-Xprb9YHIEpg/WTjDQJuK-DI/AAAAAAAAbNY/tX_9JI7ir3wlhO0xSeg2fkvJ4c-QBpbGACLcB/s400/Pic1.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic1. </b><span style="color: #741b47; font-size: large; text-align: left;"><i>ആന്റിക്യത്തേറ മെക്കാനിസം. ചിത്രം കടപ്പാട്: വിക്കിപീഡിയ</i></span></td></tr>
</tbody></table>
<span style="color: #cc0000; font-size: x-large;"><b><br /></b></span>
<span style="color: #cc0000; font-size: x-large;"><b>പു</b></span><span style="font-size: large;">രാവസ്തുശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളിലൊന്ന് രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു കമ്പ്യൂട്ടറാണ്. ഗ്രീക്കുകാരുടെ സംഭാവനയായ ആ ഉപകരണം കടലിന്നടിയില്‍ നിന്ന് കണ്ടെത്തിയിട്ട് കഴിഞ്ഞയാഴ്ച 115 വര്‍ഷം തികഞ്ഞു. അതു പ്രമാണിച്ച് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡിലാണ് 'ആന്റിക്യത്തേറ മെക്കാനിസം' എന്ന ആ പ്രാചീന നിര്‍മിതിയെ വീണ്ടും ചര്‍ച്ചകളില്‍ കൊണ്ടുവന്നത്. സൂര്യചന്ദ്രന്മാരും ഗ്രഹങ്ങളുമുള്‍പ്പെട്ട ആകാശഗോളങ്ങളുടെ ചലനം അന്നത്തെ അറിവനുസരിച്ച് കൃത്യമായി പ്രവചിക്കാനും ഗ്രഹണസമയങ്ങള്‍ നിര്‍ണയിക്കാനും ഒളിംപിക്സ് പോലുള്ള ആഘോഷങ്ങളുടെ സമയമറിയാനും ഉപയോഗിച്ചിരുന്ന ആ പുരാതന ഉപകരണം ഇന്നും ശാസ്ത്രലോകത്തെ അമ്പരിപ്പിക്കുകയാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഡോക്യുമെന്ററി നിര്‍മാതാവും ഗണിതവിദഗ്ധനുമായ ടോണി ഫ്രീത്ത് 'സയന്റിഫിക് അമേരിക്കനി'ല്‍ എഴുതിയ ലേഖനത്തില്‍ (ഡിസം.2009) പറഞ്ഞു: 'മെഡിറ്റനേറിയന്‍ സമുദ്രത്തിന്റെ ഒരു പ്രത്യേകഭാഗത്ത് വീശിയ രണ്ട് കൊടുങ്കാറ്റുകളാണ് ആന്റിക്യത്തേറ മെക്കാനിസമെന്ന പുരാതനവിസ്മയത്തെ ലോകത്തിന് നല്‍കിയത്'. ശരിയാണ്. പക്ഷേ, ആ കൊടുങ്കാറ്റുകള്‍ക്കിടയിലെ സമയദൂരം രണ്ടായിരം വര്‍ഷങ്ങളായിരുന്നു എന്നുമാത്രം! ആള്‍പ്പാര്‍പ്പില്ലാത്ത ഗ്രീക്ക് ദ്വീപായ ആന്റിക്യത്തേറയിലെ ഉള്‍ക്കടലിലാണ് രണ്ടു കൊടുങ്കാറ്റുകളും വീശിയത്. </span><br />
<span style="font-size: large;"><br /></span>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://4.bp.blogspot.com/--ix00snopx0/WTjDkZ36hOI/AAAAAAAAbNc/TsdlycLpKGMBc63NJukQlMYjNon0qydfwCLcB/s1600/Pic2.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="773" data-original-width="1134" height="271" src="https://4.bp.blogspot.com/--ix00snopx0/WTjDkZ36hOI/AAAAAAAAbNc/TsdlycLpKGMBc63NJukQlMYjNon0qydfwCLcB/s400/Pic2.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic2. </b><span style="color: #741b47; font-size: large; text-align: left;"><i>ഗ്രീക്ക് വന്‍കരയ്ക്കും ക്രീറ്റ് ദ്വീപിനും ഇടയിലാണ് ആന്റിക്യത്തേറ ദ്വീപ്</i></span></td></tr>
</tbody></table>
<br />
<span style="font-size: large;">ബി.സി.ഒന്നാം നൂറ്റാണ്ടിലടിച്ച ആദ്യകൊടുങ്കാറ്റില്‍ ഗ്രീക്കില്‍ നിന്നുള്ള റോമന്‍ കച്ചവടക്കപ്പല് അവിടെ മുങ്ങി. രണ്ടാമത്തെ കൊടുങ്കാറ്റടിച്ചത് 1900 ലെ ഈസ്റ്റര്‍ വേളയിലാണ്. കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഒരുകൂട്ടം ഗ്രീക്ക് മുക്കുവര്‍ ആന്റിക്യത്തേറ ദ്വീപില്‍ അഭയം തേടി. കടലില്‍ മുങ്ങി സ്പോഞ്ച് ശേഖരിച്ചിരുന്ന അവര്‍, കാറ്റൊടുങ്ങിയപ്പോള്‍ സമീപത്തെ ഉള്‍ക്കടലില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങി. ഒരു കപ്പലിന്റെ അവശിഷങ്ങളാണ് കടലിന്നടിയില്‍ അവര്‍ കണ്ടത്. അക്കാര്യം അവര്‍ അധികൃതരെ അറിയിച്ചു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഏതാനും മാസങ്ങള്‍ക്ക് ശേഷം അധികൃതരുടെ അകമ്പടിയോടെ ആ മുക്കുവര്‍ ആന്റിക്യത്തേറയില്‍ തിരിച്ചെത്തി കടലിന്നടിയില്‍ നിന്ന് പുരാതന അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ തുടങ്ങി. ആ ദൗത്യം ഒന്‍പത് മാസം നീണ്ടു. വെങ്കലത്തിലും ഗ്ലാസിലുമുള്ള അപൂര്‍വ്വ നിര്‍മിതികളും കളിമണ്‍ പാത്രങ്ങളും ആഭരണങ്ങളുമൊക്കെയായിരുന്നു അതില്‍ കൂടുതലും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അക്കൂട്ടത്തില്‍ ബുക്കിന്റെ വലുപ്പമുള്ള ഒരു വെങ്കല നിര്‍മിതിയുണ്ടായിരുന്നു. ചുണ്ണാമ്പ് അവശിഷ്ടങ്ങള്‍ കൊണ്ട് പൊതിഞ്ഞ്, എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ആ വസ്തു തുടക്കത്തില്‍ അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം അത് പൊട്ടിയടര്‍ന്നു. അതിനുള്ളിലെ സംഗതികള്‍ കണ്ടവര്‍ അമ്പരന്നു. ദ്രവിച്ചുതുടങ്ങിയ അസംഖ്യം പല്‍ച്ചക്രങ്ങളും ശാസ്ത്രീയമായി അടയാളപ്പെടുത്തിയ ഫലകവും ഗ്രീക്ക്ഭാഷയിലുള്ള ആലേഖനങ്ങളും! പല്‍ച്ചക്രങ്ങളുപയോഗിച്ച് പ്രാകൃതമായ ചില വസ്തുക്കള്‍ ഉണ്ടാക്കിയിരുന്നു എന്നല്ലാതെ, ഇത്ര സങ്കീര്‍ണമായ ഒരു ശാസ്ത്രീയോപകരണം പ്രാചീന ഗ്രീക്കുകാര്‍ നിര്‍മിച്ചു എന്നത് പുരാവസ്തുശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. ആ യന്ത്രത്തിന് അവര്‍ 'ആന്റിക്യത്തേറ മെക്കാനിസം' (Antikythera mechanism) എന്ന് പേരിട്ടു. അതിന്റെ മൂന്ന് പ്രധാനഭാഗങ്ങള്‍ ഇപ്പോള്‍ ഏഥന്‍സില്‍ ഗ്രീക്ക് നാഷണല്‍ ആര്‍ക്കയോളജിക്കല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.</span><br />
<span style="font-size: large;"><br /></span>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-qVdTIqZJviI/WTjDxRwh0MI/AAAAAAAAbNg/dkQpL8pX1SAhmh5JJle3BL0OcXCV7ktngCLcB/s1600/Pic3.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="1174" data-original-width="1134" height="400" src="https://1.bp.blogspot.com/-qVdTIqZJviI/WTjDxRwh0MI/AAAAAAAAbNg/dkQpL8pX1SAhmh5JJle3BL0OcXCV7ktngCLcB/s400/Pic3.jpg" width="386" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic3.</b><span style="font-size: large; text-align: left;"> </span><span style="color: #741b47; font-size: large; text-align: left;"><i>ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പിന്‍ഭാഗം. കടപ്പാട്: വിക്കപീഡിയ</i></span></td></tr>
</tbody></table>
<br />
<span style="font-size: large;">കപ്പലിന്റെ ഗതിനിയന്ത്രിക്കാനുള്ള നാവിക ഉപകരണമെന്നാണ് അതെന്ന് തുടക്കത്തില്‍ ഏവരും കരുതി. ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പ്രധാന്യം ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ജര്‍മന്‍കാരനായ ആല്‍ബര്‍ട്ട് റേഹം ആണ്. അതൊരു ജ്യോതിശാസ്ത്ര കാല്‍ക്കുലേറ്ററാണെന്ന് 1905ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും ആ ഉപകരണത്തെപ്പറ്റിയുള്ള ആദ്യധാരണകള്‍ കിട്ടാന്‍ പിന്നെയും കാലമെടുത്തു. 1959ല്‍ പ്രിന്‍സ്റ്റണ്‍ സര്‍വ്വകാലാശാലയിലെ സയന്‍സ് ഹിസ്റ്റോറിയന്‍ ഡെറിക് ഡി സോള പ്രൈസ് ആണ് വിശദമായ ഗവേഷണത്തിനൊടുവില്‍ അക്കാര്യം കണ്ടെത്തിയത്. സങ്കീര്‍ണമായ ഒരു ജ്യോതിശാസ്ത്രഘടികാരമാണ് ആന്റിക്യത്തേറ മെക്കാനിസമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രാചീനകാലത്ത് അറിവുണ്ടായിരുന്ന അഞ്ച് ഗ്രഹങ്ങളായ ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം, ശനി എന്നിവയുടെയും സൂര്യന്റെയും ചന്ദ്രന്റെയുംചലനങ്ങള്‍ പിന്തുടരാനും, നക്ഷത്രങ്ങളുടെ സ്ഥാനം നിര്‍ണിയിക്കാനും ഉപയോഗിച്ചിരുന്ന ഉപകരണമായിരുന്നു ആ ഉപകരണം. അതിന് മുന്നിലും പിന്നിലും രണ്ട് ഡയലുകളുള്ള കാര്യം പ്രൈസ് മനസിലാക്കി. പലക ചട്ടക്കൂടിനുള്ളില്‍ സ്ഥാപിച്ച പരസ്പരബന്ധിതമായി കൃത്യമായി തിരിയുന്ന ഡസണ്‍കണക്കിന് പല്‍ച്ചക്രങ്ങളാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന്റെ കാതല്‍. വശത്ത് സ്ഥാപിച്ചിട്ടുള്ള പിടി തിരിക്കുമ്പോള്‍, പല്‍ച്ചക്രങ്ങള്‍ കറങ്ങുകയും, ഡയലുകളില്‍ സ്ഥാപിച്ചിട്ടുള്ള സൂചികള്‍ ചലിക്കുകയും ചെയ്യും. മുന്‍ഭാഗത്തുള്ള ഡയല് വാര്‍ഷിക കലണ്ടറിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പിടി തിരിച്ച് മുന്‍വശത്തെ സൂചി ഡയലിലെ 365 ദിവസത്തില്‍ ഏതില്‍ വേണമെങ്കിലും കൊണ്ടുനിര്‍ത്താം. അങ്ങനെ ക്രമീകരിക്കുമ്പോള്‍, മറ്റ് പല്‍ച്ചക്രങ്ങളെല്ലാം അതിനനുസരിച്ച് കറങ്ങി ആ ദിവസവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ സൂചിപ്പിക്കും. മുന്‍ഭാഗത്ത് തന്നെ രണ്ടാമതൊരു ഡയലും പ്രൈസ് കണ്ടെത്തി. രാശിചക്രത്തിലെ 12 നക്ഷത്രരാശികളും ചേര്‍ന്ന് 360 ഡിഗ്രി അടയാളപ്പെടുത്തിയതായിരുന്നു അത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശ്രമകരമായ കണക്കുകൂട്ടലുകള്‍ നടത്താനുപയോഗിക്കുന്ന ആധുനിക അനലോഗ് കമ്പ്യൂട്ടര്‍ പോലൊരു ഉപകരണമായിരുന്നു ആന്റിക്യത്തേറ മെക്കാനിസമെന്ന് റൈസ് എഴുതി. ആധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ ഒന്നുകളും പൂജ്യങ്ങളുമുള്ള ഡിജിറ്റല്‍ കോഡുകളായാണ് എഴുതാറ്. എന്നാല്‍, ആന്റിക്യത്തേറ മെക്കാനിസത്തില്‍ കോഡുകള്‍ എഴുതപ്പെട്ടിരിക്കുന്നത് ഗണിത അനുപാതങ്ങളില്‍ അതിലെ പല്‍ച്ചക്രങ്ങളിലാണ്. </span><br />
<span style="font-size: large;"><br /></span>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://2.bp.blogspot.com/-gLqe-uaVHuA/WTjD6cuHqEI/AAAAAAAAbNk/QVA4zqbxrooXhfI9dzjxz6hF63x2wv4xACLcB/s1600/Pic4.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="679" data-original-width="1024" height="265" src="https://2.bp.blogspot.com/-gLqe-uaVHuA/WTjD6cuHqEI/AAAAAAAAbNk/QVA4zqbxrooXhfI9dzjxz6hF63x2wv4xACLcB/s400/Pic4.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic4. </b><span style="color: #741b47; font-size: large; text-align: left;"><i>ഗ്രീക്ക് ദ്വീപായ ആന്റിക്യത്തേറ</i></span></td></tr>
</tbody></table>
<br />
<span style="font-size: large;">റൈസിന്റെ കണ്ടെത്തല്‍ പൂര്‍ണമായിരുന്നില്ല. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ആ പുരാതന ഗ്രീക്ക് യന്ത്രത്തിന്റെ രഹസ്യങ്ങള്‍ തേടി ഗവേഷണം തുടര്‍ന്നു. അതിനിടെ, അത് അന്യഗ്രഹജീവികളുടെ വാഹനത്തില്‍ നിന്ന് ഭൂമിയില്‍ വീണ യന്ത്രമാണെന്ന് എറിക് വോണ്‍ ദാനികനെപ്പോലുള്ള എഴുത്തുകാര്‍ അഭിപ്രായപ്പെട്ടെങ്കിലും, മുഖ്യധാരാ ശാസ്ത്രസമൂഹം അത്തരം വാദങ്ങള്‍ തള്ളിക്കളഞ്ഞു. എക്സ്റേ സങ്കേതങ്ങളുടെ സഹായത്തോടെ പില്ക്കാലത്ത് നടന്ന പഠനങ്ങള്‍ ആന്റിക്യത്തേറ മെക്കാനിസത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. </span><br />
<span style="font-size: large;"><br /></span>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-BSH1PIWpC7U/WTjEC0nzgLI/AAAAAAAAbNo/zdjlg-L9rKY3FrjW7QV79UplGC1wRC-GQCLcB/s1600/Pic5.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="506" data-original-width="354" height="320" src="https://1.bp.blogspot.com/-BSH1PIWpC7U/WTjEC0nzgLI/AAAAAAAAbNo/zdjlg-L9rKY3FrjW7QV79UplGC1wRC-GQCLcB/s320/Pic5.jpg" width="222" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><div style="font-size: medium; text-align: left;">
<b style="font-size: x-large;">Pic5. </b><span style="color: #741b47; font-size: large;"><i>ഡെറിക് ഡി സോള പ്രൈസ്. ചിത്രം: വിക്കിമീഡിയ കോമണ്‍സ്</i></span></div>
<div>
<span style="color: #741b47; font-size: large;"><i><br /></i></span></div>
</td></tr>
</tbody></table>
<br />
<span style="font-size: large;">ആ ഉപകരണം പ്രവര്‍ത്തിപ്പിക്കേണ്ടതെങ്ങനെ എന്ന് അതില്‍ തന്നെ പ്രാചീനഗ്രീക്ക് ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യം 2000 ന് ശേഷം നടന്ന ആധുനിക കമ്പ്യൂട്ടര്‍ ടോമോഗ്രാഫിക് പഠനങ്ങളില്‍ തെളിഞ്ഞു. 2006ല്‍ വെയ്ല്‍സില്‍ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ മൈക്ക് എഡ്മണ്ട്സും സംഘവും ആ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആന്റിക്യത്തേറ മെക്കാനിസത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലോകമറിഞ്ഞു. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത് ഗ്രീക്കുകാര്‍ ഭാവി പ്രവചിക്കാനുപയോഗിച്ചിരുന്ന യന്ത്രമാണ് അതെന്നാണ്. ഏതായാലും ഒരു സംഗതി എല്ലാ ഗവേഷകരും സമ്മതിക്കുന്നു, 1600 കളില്‍ യൂറോപ്പ് ആര്‍ജിച്ച സാങ്കേതിക മുന്നേറ്റം, അതിനും ഒന്നര സഹസ്രാബ്ധം മുമ്പ് ഗ്രീക്കുകാര്‍ കൈവരിച്ചിരുന്നു എന്നാണ് ആന്റിക്യത്തേറ മെക്കാനിസം തെളിയിക്കുന്നത് എന്നകാര്യം! മനുഷ്യചരിത്രത്തെ സംബന്ധിച്ച കാഴ്ചപ്പാടില്‍ തന്നെ ഇത് മാറ്റം വരുത്തി. </span><br />
<span style="font-size: large;"><br /></span>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-hc2mcK9xugM/WTjEL7vc4hI/AAAAAAAAbNs/iVd_GsN-vdcah0tpBQIuuaDibw0fHb5TgCLcB/s1600/Pic6.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="661" data-original-width="992" height="266" src="https://1.bp.blogspot.com/-hc2mcK9xugM/WTjEL7vc4hI/AAAAAAAAbNs/iVd_GsN-vdcah0tpBQIuuaDibw0fHb5TgCLcB/s400/Pic6.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic6. </b><span style="color: #741b47; font-size: large; text-align: left;"><i>ജ്യോതിശാസ്ത്ര ഘടികാരമായാണ് ആന്റിക്യത്തേറ മെക്കാനിസം പ്രാചീനഗ്രീക്കുകാര്‍ ഉപയോഗിച്ചിരുന്നത്. കടപ്പാട്: സയന്റിഫിക് അമേരിക്കന്‍</i></span></td></tr>
</tbody></table>
<br />
<span style="font-size: large;">ആര്, എവിടെയാണീ യന്ത്രം നിര്‍മിച്ചത്. ഇതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പല ചരിത്രകാരന്മാരും കരുതുന്നത് പ്രാചീനഗ്രീല്‍ സിസിലിയിലെ സിറാക്യൂസ് പട്ടണത്തിലാണ് ആന്റിക്യത്തേറ മെക്കാനിസത്തിന്റെ പിറവി എന്നാണ്. 'യുറീക്കാ' ഫെയിം ആര്‍ക്കിമെഡീസിന്റെ നാടാണത്. </span><br />
<span style="font-size: large;"><br /></span>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://3.bp.blogspot.com/-92GQpl8MOTA/WTjETykIkyI/AAAAAAAAbNw/9zt3NGskP0QQ8mVSwvb2SA1mwgwtA77IgCLcB/s1600/Pic7.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" data-original-height="489" data-original-width="408" height="320" src="https://3.bp.blogspot.com/-92GQpl8MOTA/WTjETykIkyI/AAAAAAAAbNw/9zt3NGskP0QQ8mVSwvb2SA1mwgwtA77IgCLcB/s320/Pic7.jpg" width="266" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic7.</b><span style="font-size: large; text-align: left;"> </span><span style="color: #741b47; font-size: large; text-align: left;">ആര്ക്കിമെഡീസ്</span></td></tr>
</tbody></table>
<span style="font-size: large;">റോമന്‍ സൈന്യം സിറാക്യൂസ് പട്ടണം ആക്രമിച്ചപ്പോള്‍ ആര്ക്കിമെഡീസ് കൊല്ലപ്പെട്ട കാര്യവും, അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ജ്യോതിശ്ശാസ്ത്ര ഉപകരണം റോമന്‍ ജനറല്‍ മാര്‍സിലസ്സ് കൈക്കലാക്കിയതും ചിലര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതായിരുന്നോ ആന്റിക്യത്തേറ മെക്കാനിസം? ഉറപ്പില്ല. ആര്ക്കിമെഡീസ് മരിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം നിര്‍മിക്കപ്പെട്ടതാണ് കടലില്‍ നിന്ന് കണ്ടുകിട്ടിയ യന്ത്രമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. എന്നിരുന്നാലും, 'യുറീക്കാ മനുഷ്യന്' നിര്‍മിച്ച ഉപകരണത്തിന്റെ വഴി പിന്തുടര്ന്ന് രൂപംനല്‍കിയതാകാം അതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'ഇത്തരമൊരു ഉപകരണം വേറൊരിടത്തും സൂക്ഷിക്കപ്പെട്ടിട്ടില്ല. പ്രാചീന ശാസ്ത്രരേഖകളിലൊന്നും ഇതുമായി താരതമ്യം ചെയ്യാവുന്ന ഒന്നിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ല', 1959ല്‍ പ്രൈസ് എഴുതി: 'പ്രാചീന ഗ്രീക്കുകാര്‍ അവരുടെ മഹത്തായ സംസ്ക്കാരത്തിന്റെ പതനത്തിന് തൊട്ടുമുമ്പ്, ചിന്തകളില്‍ മാത്രമല്ല, ശാസ്ത്രസാങ്കേതികവിദ്യകളുടെ കാര്യത്തിലും നമ്മുടെ കാലത്തിന് തൊട്ടടുത്ത് എത്തിയിരുന്നു എന്നകാര്യം ഒരുപക്ഷേ നമുക്കല്പ്പം പരിഭ്രാന്തിയുളവാക്കുന്ന സംഗതിയാകാം'. പ്രൈസിന്റെ ചിന്തയെ അല്‍പ്പം വലിച്ചുനീട്ടിയാലോ. 2000 വര്‍ഷം മുമ്പ് ഗ്രീക്ക് സംസ്ക്കാരം തകരാതിരുന്നെങ്കില്‍, ആയിരം വര്‍ഷം മുമ്പ് ചിലപ്പോഴവര്‍ വിമാനം പറത്തില്ലായിരുന്നോ! ഇത്തരം കാര്യങ്ങള്‍ നമ്മുടെ വന്യഭാവനയ്ക്ക് വിടാം, അല്ലാതെ നിവൃത്തിയില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>അവലംബം -</b></span><br />
<span style="font-size: large;">1. <b><a href="https://www.vox.com/science-and-health/2017/5/17/15646450/antikythera-mechanism-greek-computer-astronomy-google-doodle">'The Antikythera mechanism is a 2,000-year-old computer'</a></b>, by Brian Resnick. vox.com, May 17, 2017</span><br />
<span style="font-size: large;">2. <b><a href="http://www.smithsonianmag.com/history/decoding-antikythera-mechanism-first-computer-180953979/">'Decoding the Antikythera Mechanism, the First Computer'</a></b>, by Jo Marchant. SMITHSONIAN MAGAZINE, FEBRUARY 2015</span><br />
<span style="font-size: large;">3. <b><a href="http://www.cs.virginia.edu/~robins/Decoding_an_Ancient_Computer.pdf">'Decoding an Ancient Computer'</a></b>, by Tony Freeth. Scientific American, December 2009</span><br />
<span style="font-size: large;">- <span style="color: #990000;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">*<b><a href="http://digitalpaper.mathrubhumi.com/1217500/Mathrubhumi/23-May-2017#page/26"> 2017 മെയ് 23ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്</a></b></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-35658612969415004572017-06-07T23:30:00.000+05:302017-06-08T09:07:21.172+05:30ഗൂബെക്ലി തെപിയിലെ വാല്‍നക്ഷത്ര വിവരണം<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: #7f6000;">പതിമൂവായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച വാല്‍നക്ഷത്രത്തിന്റെ വിവരം പ്രചീനമനുഷ്യന്‍ രേഖപ്പെടുത്തി സൂക്ഷിച്ചതായി കണ്ടെത്തല്‍. മനുഷ്യനെ കൃഷിയിലേക്ക് തള്ളിവിട്ട ചെറുഹിമയുഗത്തിന് കാരണം ആ വാല്‍നക്ഷത്ര പതനമാകാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍</span></b></span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://4.bp.blogspot.com/-l3Lh8cHUAKg/WTg-DbXYpBI/AAAAAAAAbM0/p--0SJO9wwQJY4fHcvxvSPWmuMIiRgtcQCLcB/s1600/Pic1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="756" data-original-width="1134" height="266" src="https://4.bp.blogspot.com/-l3Lh8cHUAKg/WTg-DbXYpBI/AAAAAAAAbM0/p--0SJO9wwQJY4fHcvxvSPWmuMIiRgtcQCLcB/s400/Pic1.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic1.</b><span style="font-size: large; text-align: left;"> </span><span style="color: #741b47; font-size: large; text-align: left;"><i>ഗൂബെക്ലി തെപി. ചിത്രം കടപ്പാട്: വിന്‍സെന്റ് ജെ.മുസി, നാഷണല്‍ ജ്യോഗ്രഫിക് </i></span></td></tr>
</tbody></table>
<br />
<span style="font-size: medium;"><b><span style="color: #990000; font-size: x-large;">ക്ലോ</span></b><span style="font-size: large;">സ് ഷ്മിറ്റ് എന്ന ജര്‍മന്‍ പുരാവസ്തു ഗവേഷകന് 1994ല്‍ കണ്ടെത്തിയ നാള് മുതല്‍ തുര്‍ക്കിയിലെ ഗൂബെക്ലി തെപി എന്ന പ്രാചീനസ്മാരകം ഗവേഷകരെ അമ്പരപ്പിച്ചിട്ടുള്ളത് കുറച്ചൊന്നുമല്ല. മനുഷ്യചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടത്തെക്കുറിച്ചുള്ള ധാരണകളെയാകെ പുനപ്പരിശോധിക്കാന്‍ ആ സ്മാരകം കാരണമായി. </span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇപ്പോഴിതാ ഗൂബെക്ലി തെപിയിലെ ഒരു ശിലാലിഖിതം വായിച്ചെടുത്ത ഗവേഷകര്‍ അതിന്റെ അര്‍ഥമറിഞ്ഞ് വീണ്ടും അമ്പരക്കുന്നു. ഏതാണ്ട് പതിമൂവായിരം വര്‍ഷംമുമ്പ് ഭൂമിയില്‍ പതിച്ച് വന്‍നാശം വിതച്ച വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള വിവരമാണത്രേ ആ ശിലാലിഖിതത്തില്‍! 'കഴുകന് കല്ല്' (vulture stone) എന്ന് വിളിക്കുന്ന ആള്‍രൂപത്തിലുള്ള ശിലാസ്തൂപത്തിലാണ് ഇക്കാര്യം പ്രതീകാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയില്‍ ആയിരം വര്‍ഷം നീണ്ട ചെറുഹിമയുഗത്തിന് കാരണം ആ ധുമകേതു പതനമാകാമെന്ന സാധ്യതയാണ് ഇതോടെ ശക്തിപ്പെടുന്നത്. വൂളി മാമത്തുകള്‍ അപ്രത്യക്ഷമായതും, വെട്ടയാടി അലഞ്ഞുതിരിഞ്ഞ് നാടോടികളായി കഴിഞ്ഞിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കൃഷി തുടങ്ങി സ്ഥിരതാമസം ആരംഭിക്കുന്നതും ആ കാലത്താണ്.</span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-bRZp26FszdU/WTg-Rmfvh1I/AAAAAAAAbM4/9fNZr7SDGLY-rig96HvTA53UPO7x_eRywCLcB/s1600/pic2.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="800" data-original-width="1200" height="266" src="https://1.bp.blogspot.com/-bRZp26FszdU/WTg-Rmfvh1I/AAAAAAAAbM4/9fNZr7SDGLY-rig96HvTA53UPO7x_eRywCLcB/s400/pic2.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic2.</b><span style="font-size: large; text-align: left;"> </span><span style="color: #741b47; font-size: large; text-align: left;"><i>വാല്‍നക്ഷത്രവിവരണമുള്ള കഴുകന് കല്ല്. ചിത്രം: അലിസ്റ്റെയര്‍ കൂമ്പ്സ് / PA Wire</i></span></td></tr>
</tbody></table>
<span style="color: #741b47; font-size: large;"><i> </i></span><span style="font-size: large;">ഗൂബെക്ലി തെപി (Gobekli Tepe) നല്കുന്ന ചരിത്രവെളിപാടുകള്‍ അവസാനിക്കുന്നില്ല എന്നര്‍ഥം. തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ ഒരു കുന്നിന് ചെരുവില്‍ 22 ഏക്കര്‍ സ്ഥലത്ത് വൃത്താകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സ്മാരകമാണ് ഗൂബെക്ലി തെപി (ഗൂബെക്ലി തെപി എന്നാല്‍ തുര്‍ക്കിയില്‍ 'കുടവയറന്‍ കുന്ന്' എന്നര്‍ഥം). ഭീമന് ചുണ്ണാമ്പുകല്‍സ്തൂപങ്ങളാലാണ് ഇത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് മീറ്റര്‍ ഉയരവും ഏഴ് ടണ്ണോളം ഭാരവുമുള്ള ആ ശിലാസ്തൂപങ്ങളില്‍ ചിലതില്‍ സിംഹങ്ങള്‍, തേളുകള്‍, കഴുകന്, ചെന്നായ് തുടങ്ങിയവയുടെ രൂപങ്ങള്‍ വരഞ്ഞ് വെച്ചിട്ടുമുണ്ട്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മക്കയും വത്തിക്കാനും ബോധ് ഗയയും ജറുസലേമും പോലെ, ലോകത്തെ ആദ്യ വിശുദ്ധസ്ഥലമാണ് ഗൂബെക്ലി തെപി എന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു. അതൊരു ജ്യോതിശാസ്ത്ര നിരീക്ഷണാലയം കൂടിയായിരുന്നു എന്നാണ്, ഇപ്പോള്‍ ശിലാലിഖിതം വായിച്ചെടുത്ത എഡിന്‍ബറോ സര്‍വകലാശാലയിലെ മാര്ട്ടിന് സ്വീറ്റ്മാനും സംഘവും എത്തിയ നിഗമനം.</span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://4.bp.blogspot.com/-B673q0N1jPQ/WTg-ehNz_oI/AAAAAAAAbM8/Ej21tDj7kKE0sWaog0PaUYjKtmY7z3qhwCLcB/s1600/Pic3.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="461" data-original-width="992" height="148" src="https://4.bp.blogspot.com/-B673q0N1jPQ/WTg-ehNz_oI/AAAAAAAAbM8/Ej21tDj7kKE0sWaog0PaUYjKtmY7z3qhwCLcB/s320/Pic3.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic3.</b><span style="font-size: large; text-align: left;"> </span><span style="color: #741b47; font-size: large; text-align: left;"><i>ഗൂബെക്ലി തെപിയുടെ ആകാശദൃശ്യം. ചിത്രം കടപ്പാട്: ALAMY </i></span></td></tr>
</tbody></table>
<br />
<span style="font-size: large;">ഓസ്ട്രേലിയന്‍ വംശജനും മാക്സിസ്റ്റ് ചിന്തകനമായ വി. ഗോര്‍ഡന്‍ ചൈല്‍ഡ് ആണ് 1920കളില്‍ 'നവീനശിലായുഗ വിപ്ലവം' (Neolithic Revolution) എന്ന സങ്കല്‍പ്പം മുന്നോട്ടുവെച്ചത്. ഏതാണ്ട് പതിനായിരം വര്‍ഷം മുമ്പ്, നവീനശിലായുഗത്തിന്റെ തുടക്കത്തില്‍ മനുഷ്യന് അലച്ചില്‍ നിര്‍ത്തി കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ചെറുഹിമയുഗം അവസാനിച്ചപ്പോള്‍, പശ്ചിമേഷ്യന്‍ മേഖലയില്‍ അന്തരീക്ഷതാപനില ഏറുകയും മഴലഭ്യത വര്‍ധിക്കുകയും ചെയ്തത് ഗോതമ്പും മറ്റ് ധാന്യങ്ങളും വലിയതോതില്‍ കൃഷിചെയ്യാന്‍ അനുകൂല സാഹചര്യമൊരുക്കിയെന്ന് കരുതുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നാഗരികത സൃഷ്ടിക്കാന്‍ മനുഷ്യന് ആരംഭിച്ചത് അക്കാലത്താണ്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ സംഭവിച്ചതല്ല അത്. തലമുറ തലമുറകളിലായി സംഭവിച്ച ചെറിയചെറിയ പുരോഗതികള്‍ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും കൊണ്ട് നാഗരികതയുടെ നറുവെട്ടത്തിലേക്ക് മനുഷ്യകുലത്തെ നയിച്ചു. </span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-1ab1UMCL-zA/WTg-rhZczPI/AAAAAAAAbNE/6OIqaUw1pag90jA0Kot3majeSY1qaSAsACLcB/s1600/Pic4.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="753" data-original-width="1134" height="265" src="https://1.bp.blogspot.com/-1ab1UMCL-zA/WTg-rhZczPI/AAAAAAAAbNE/6OIqaUw1pag90jA0Kot3majeSY1qaSAsACLcB/s400/Pic4.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic4.</b><span style="font-size: large; text-align: left;"> </span><span style="color: #741b47; font-size: large; text-align: left;"><i>ഗൂബെക്ലി തെപി. ചിത്രം കടപ്പാട്: വിക്കിപീഡിയ</i></span></td></tr>
</tbody></table>
<br />
<span style="font-size: large;">ആദ്യം കൃഷി, പിന്നെ ഗ്രാമങ്ങളും പട്ടണങ്ങളും, അതുകഴിഞ്ഞ് ക്ഷേത്രവും ആരാധനാലയവും എന്ന പാറ്റേണ്‍ ആണ് മേല്‍വിവരിച്ച സംഗതിയില്‍ കാണാനാകുക. ഈ സംഭവഗതിയെ തിരുത്തിയെഴുതാന്‍ പുരാവസ്തുഗവേഷകരെ പ്രേരിപ്പിക്കുന്നു എന്നതാണ് ഗൂബെക്ലി തെപിയുടെ പ്രധാന്യം. കാര്‍ഷികവൃത്തിയിലേക്ക് മനുഷ്യന് തിരിയുംമുമ്പുള്ള കാലത്താണ് ഈ സമുച്ചയം നിര്‍മിച്ചത്. വ്യത്യസ്ത വലയങ്ങളായി കാണപ്പെടുന്ന ഈ സ്മാരകത്തിലെ ആദ്യവലയം 11,600 വര്‍ഷം മുമ്പാണ് പൂര്‍ത്തിയാക്കിയത്. വേട്ടയാടിയും തിരഞ്ഞും അലഞ്ഞുനടന്ന നൂറുകണക്കിനാളുകള്‍ ഒരു പൊതുലക്ഷ്യത്തോടെ സഹകരിച്ചല്ലാതെ ഗൂബെക്ലി തെപി പോലൊരു സ്മാരകം നിര്‍മിക്കാന്‍ പറ്റില്ല. ഒന്നുംരണ്ടും വര്‍ഷമല്ല, നൂറ്റാണ്ടുകളോളം ആ സഹകരണവും അധ്വാനവും തുടര്‍ന്നു എന്നാണ് സ്മാരകത്തിലെ വ്യത്യസ്ത കാലങ്ങളിലെ ശിലാവലയങ്ങള്‍ വ്യക്തമാക്കുന്നത്. ഏറെപ്പേര്‍ക്ക് അത്രകാലം സ്ഥിരമായി ഭക്ഷണമെത്തിക്കുക അത്ര എളുപ്പമല്ല. അന്ന് കൃഷിയോ ധാന്യപ്പുരകളോ ഇല്ലെന്നോര്‍ക്കണം. മക്കവരും വേട്ടയാടിയും തിരഞ്ഞുപെറുക്കിയും നടക്കുകയാണ്. </span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://3.bp.blogspot.com/-xXieJgWOa1U/WTg-7TZafrI/AAAAAAAAbNI/tSrR7Zu5-H8CCg_cUDK2fMs8DQ7ycx9TACLcB/s1600/Pic5.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="646" data-original-width="992" height="260" src="https://3.bp.blogspot.com/-xXieJgWOa1U/WTg-7TZafrI/AAAAAAAAbNI/tSrR7Zu5-H8CCg_cUDK2fMs8DQ7ycx9TACLcB/s400/Pic5.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="font-size: x-large; text-align: left;">Pic5. </b><span style="color: #741b47; font-size: large; text-align: left;"><i>ഗൂബെക്ലി തെപിയുടെ നിര്‍മാണം, ചിത്രകാരന്റെ ഭാവന</i></span></td></tr>
</tbody></table>
<br />
<span style="font-size: large;">ഈ പശ്ചാത്തലത്തിലാണ്, ഏതാണ്ട് 9800 വര്‍ഷം മുമ്പ് മനുഷ്യന് ഗോതമ്പ് കൃഷി ആദ്യമായി തുടങ്ങിയെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൊന്ന് ഗൂബെക്ലി തെപിക്ക് 30 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന വസ്തുതയ്ക്ക് പ്രാധാന്യമേറുന്നത്. വന്യഗോതമ്പിനമായ 'eikorn wheat' ഇപ്പോഴും തുര്‍ക്കിയിലെ ആ പ്രദേശത്ത് വളരുന്നു. ഗൂബെക്ലി തെപിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നവരെ തീറ്റിപ്പോറ്റാനായി വന്യഗോതമ്പിനം വന്‍തോതില്‍ കൃഷിചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കണം. അതിലൂടെ പ്രാചീനമനുഷ്യര്‍ കാര്‍ഷികവൃത്തിയിലേക്ക് എത്തിയിരിക്കാം എന്നാണ് നിഗമനം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നവീനശിലായുഗ വിപ്ലവം ആരംഭിക്കാനുള്ള പുതിയൊരു സാധ്യത ഗൂബെക്ലി തെപി മുന്നോട്ടുവെയ്ക്കുന്നു എന്നര്‍ഥം. ആദ്യം ക്ഷേത്രം, പിന്നെ കൃഷി, തുടര്‍ന്ന് ഗ്രാമങ്ങളും പട്ടണങ്ങളും എന്ന രീതിയില്‍ ചരിത്രഗതിയെ പുനര്‍നിര്‍വ്വചിക്കുകയാണ് ഗൂബെക്ലി തെപി ചെയ്യുന്നത്. മാത്രമല്ല, നായാടിയും തിരഞ്ഞും കഴിഞ്ഞ കാലത്തും മനുഷ്യന് ആകാശവിസ്മയങ്ങള്‍ നിരീക്ഷിക്കാനും രേഖപ്പെടുത്താനും തുനിഞ്ഞിരുന്നു എന്നതിന് തെളിവാകുകയാണ് ഗൂബെക്ലി തെപിയില്‍ ഇപ്പോള്‍ വായിച്ചെടുത്ത വാല്‍നക്ഷത്ര വിവരണം! (കടപ്പാട്: ന്യൂസയന്റിസ്റ്റ്, ഏപ്രില്‍ 22, 2017; നാഷണല്‍ ജ്യോഗ്രഫിക്, ജൂണ്‍ 2011). </span><br />
<span style="font-size: large;">- <span style="color: #cc0000;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">* <b><a href="http://digitalpaper.mathrubhumi.com/1200437/Mathrubhumi/09-May-2017#page/26">2017 മെയ് 9ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്</a></b></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-80126477525973321692017-06-07T18:49:00.000+05:302017-06-07T18:49:52.533+05:30സ്വര്‍ണ്ണംപൂശിയ ആകാശക്കണ്ണ് <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: #7f6000;">ഹബ്ബിള്‍ ടെലിസ്കോപ്പിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് വിക്ഷേപിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് നാസ. ജ്യോതിശ്ശാസ്ത്രത്തെയും പ്രപഞ്ചപഠനത്തെയും പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പോന്ന ആ സൂപ്പര്‍ ടെലിസ്കോപ്പിന് വരുംമാസങ്ങളില്‍ പാസാകാനുള്ളത് കഠിനപരീക്ഷകളാണ്</span></b></span><br />
<span style="font-size: large;"><b><span style="color: #7f6000;"><br /></span></b></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-cEZ8yFsLuMk/WTf8jrucYvI/AAAAAAAAbMU/vhLhUJuAKPcGoUUXD5WWvTznkO27y1mngCLcB/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="850" data-original-width="1134" height="298" src="https://3.bp.blogspot.com/-cEZ8yFsLuMk/WTf8jrucYvI/AAAAAAAAbMU/vhLhUJuAKPcGoUUXD5WWvTznkO27y1mngCLcB/s400/Pic1.jpg" width="400" /></a></div>
<span style="font-size: large;"><b><span style="color: #7f6000;"> </span></b></span><b style="font-size: x-large;">Pic1. </b><span style="color: #741b47; font-size: large;"><i>ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ്-ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്നത്തെ നിലവാരം വെച്ചുനോക്കിയാല്‍ കളിപ്പാട്ടമെന്ന് കരുതാവുന്ന ഒന്നായിരുന്നു ആ ഉപകരണം. ഒരു കുഴല്‍, ഉള്ളില്‍ രണ്ടു ലെന്‍സുകള്‍, അത്രമാത്രം. അക്കാലത്ത് 'ചാരഗ്ലാസ്' എന്ന് അറിയപ്പെട്ടിരുന്ന ആ ദൂരദര്‍ശനി ഉപയോഗിച്ച് 1609 നവംബര്‍ അവസാനം ഗലിലിയോ ഗലീലി ആകാശത്ത് നോക്കിയതോടെ ലോകം അടിമുടി മാറി. ആകാശത്ത് അന്നുവരെ മനുഷ്യന് കാണാത്ത പലതും ഗലിലിയോയ്ക്ക് മുന്നില്‍ തെളിഞ്ഞുവന്നു. ഒരു പുത്തന്‍ യുഗപ്പിറവിയായിരുന്നു അത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">380 വര്‍ഷങ്ങള്‍ക്ക് ശേഷം, 1990 ഏപ്രില്‍ 24 ന് ഹബ്ബിള്‍ സ്പേസ് ടെലിസ്കോപ്പ് നാസ വിക്ഷേപിച്ചു. ഭൗമാന്തരീക്ഷത്തിലെ പൊടിയുടെയും പുകയുടെയും തടസ്സമില്ലാതെ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ശാസ്ത്രത്തിന് അവസരമുണ്ടായി. ഗലിലിയോ തുടക്കം കുറിച്ച വിജ്ഞാനവിപ്ലവത്തില്‍ പുതിയ അധ്യായം ഹബ്ബിള്‍ എഴുതിച്ചേര്‍ത്തു. ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി മാറി കഴിഞ്ഞ 25 വര്‍ഷത്തെ ഹബ്ബിളിന്റെ പ്രവര്‍ത്തനം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇപ്പോഴിതാ ഹബ്ബിളിന്റെ പിന്‍ഗാമി ബഹിരാകാശത്ത് എത്താന്‍ തയ്യാറാകുന്നു. 2018 ഒക്ടോബറില്‍ നാസ വിക്ഷേപിക്കുന്ന 'ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ്' ആണത്. മഹാവിസ്ഫോടനത്തെ തുടര്‍ന്ന് ആദിമപ്രപഞ്ചത്തില്‍ സംഭവിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് 'വെബ്ബ് ടെലിസ്കോപ്പ്' പ്രധാനമായും ചെയ്യുക. ആ നിരീക്ഷണത്തില്‍ ആദ്യനക്ഷത്രങ്ങളുടെ പിറവിയും ആദ്യ ഗാലക്സികളുമൊക്കെ പെടും. സൗരയൂഥത്തില്‍ കിയ്പ്പര് ബെല്‍റ്റ് പോലുള്ള തണുത്തിരുണ്ട മേഖലകള്‍ പരിശോധിക്കാനും ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനുമൊക്കെ ടെലിസ്കോപ്പ് സഹായിക്കും. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-gzDnW15I_Wg/WTf807TMWRI/AAAAAAAAbMY/8RyphnTv_QEsfj3T56Nlwcfm1wLkwurjwCLcB/s1600/Pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="903" data-original-width="880" height="400" src="https://2.bp.blogspot.com/-gzDnW15I_Wg/WTf807TMWRI/AAAAAAAAbMY/8RyphnTv_QEsfj3T56Nlwcfm1wLkwurjwCLcB/s400/Pic2.jpg" width="388" /></a></div>
<b style="font-size: x-large;">Pic2.</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിന്റെ ഭാഗങ്ങള്‍</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഏതര്‍ഥത്തിലും ഒരു സൂപ്പര്‍ ടെലിസ്കോപ്പാണ് വെബ്ബ് ടെലിസ്കോപ്പ്. ഹബ്ബിളിന്റെ മുഖ്യദര്‍പ്പണത്തെ (പ്രൈമറി മിറര്‍) അപേക്ഷിച്ച് മൂന്നുമടങ്ങ് വിസ്താരമേറിയതാണ് വെബ്ബ് ടെലിസ്കോപ്പിലെ മുഖ്യദര്‍പ്പണം. ഹബ്ബിളിലേത് 2.4 മീറ്റര്‍ വിസ്താരമുള്ളതാണെങ്കില്‍, വെബ്ബിലേത് 6.5 മീറ്റര്‍ വിസ്തൃതിയുള്ളതാണ്. സ്വര്‍ണ്ണംപൂശിയ 18 ബെരിലിയം ഭാഗങ്ങള്‍ ചേര്‍ന്നതാണ് വെബ്ബ് ടെലിസ്കോപ്പിലെ മുഖ്യദര്‍പ്പണം. പതിനെട്ട് ഭാഗങ്ങളും കൂട്ടുചേര്‍ന്നാണ് വിദൂരവസ്തുക്കളെ ഒറ്റ ദൃശ്യമായി ഫോക്കസ് ചെയ്യുക. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">1996ല്‍ വെബ്ബ് ടെലിസ്കോപ്പ് പദ്ധതിക്ക് നാസ തുടക്കമിട്ടു. പദ്ധതിച്ചെലവ് 160 കോടി ഡോളര്‍. 2011ല്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി. 'നെക്സ്റ്റ് ജനറേഷന് സ്പേസ് ടെലിസ്കോപ്പ്' എന്നായിരുന്നു ആദ്യ പേര്. നാസ മേധാവിയായിരുന്ന ജെയിംസ് വെബ്ബിന്റെ പേരില്‍ 2002ലാണ് പുനര്‍നാമകരണം നടന്നത്. നിശ്ചയിച്ച ലക്ഷ്യം നേടാന്‍ കഴിയാതെ വരുകയും പദ്ധതിച്ചെലവ് കുതിച്ചുയരുകയും ചെയ്തപ്പോള്‍ യു.എസ്.പ്രതിനിധിസഭ 2011ല്‍ ടെലിസ്കോപ്പ് പദ്ധതി തന്നെ റദ്ദാക്കി. പക്ഷേ, ആ വര്‍ഷം തീരുമാനം പുനപ്പരിശോധിച്ചു. ഒടുവില്‍ 2018ല്‍ വിക്ഷേപിക്കാന്‍ തീരുമാനിക്കുകയും, പദ്ധതിച്ചെലവ് 880 കോടി ഡോളര്‍ (ഏതാണ്ട് 57,000 കോടി രൂപ) എന്ന് പുനര്‍നിശ്ചയിക്കുകയും ചെയ്തു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഫ്രഞ്ച് ഗ്വിയാനയില്‍ നിന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ആരിയാന് 5 റോക്കറ്റിലാണ് 2018ല്‍ വെബ്ബ് ടെലിസ്കോപ്പ് വിക്ഷേപിക്കുക. വിക്ഷേപണവേളയിലെ അതിശക്തമായ പ്രകമ്പനം ടെലിസ്കോപ്പിലെ ഉപകരണങ്ങള്‍ അതിജീവിക്കുമോ എന്നറിയാനുള്ള പരീക്ഷണം (വൈബ്രേഷന്‍ ടെസ്റ്റിങ്) യു.എസിലെ മാരിലന്‍ഡില്‍ ഗ്രീന്‍ബല്‍റ്റിലുള്ള നാസയുടെ ഗോദ്ദാര്‍ദ് സ്പേസ് ഫ്ലൈറ്റ് സെന്ററില്‍ പുരോഗമിക്കുകയാണ്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-HTYxkHRzUm0/WTf9B_Gm4uI/AAAAAAAAbMc/TTxWxEQYipQbtXP3m3e7yTefI-qr00GvgCLcB/s1600/Pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="979" data-original-width="1134" height="345" src="https://3.bp.blogspot.com/-HTYxkHRzUm0/WTf9B_Gm4uI/AAAAAAAAbMc/TTxWxEQYipQbtXP3m3e7yTefI-qr00GvgCLcB/s400/Pic3.jpg" width="400" /></a></div>
<b style="font-size: x-large;">Pic3. </b><span style="color: #741b47; font-size: large;"><i>ഹബ്ബിള്‍ ടെലിസ്കോപ്പിന്റെയും വെബ്ബ് ടെലിസ്കോപ്പിന്റെയും മുഖ്യദര്‍പ്പണങ്ങള്‍ തമ്മിലുള്ള താരതമ്യം </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വെബ്ബ് ടെലിസ്കോപ്പില്‍ മുഖ്യമായും നാല് ഉപകരണങ്ങളാണുള്ളത്: 1. നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam), 2. നിയര്‍-ഇന്‍ഫ്രാറെഡ് സ്പെക്ട്രോഗ്രാഫ് (NIRSpec), 3. മിഡ്-ഇന്‍ഫ്രാറേഡ് ഇന്‍സ്ട്രുമെന്റ് (MIRI), 4. ഫൈന്‍ ഗൈഡന്‍സ് സെന്‍സര്‍/നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍ ആന്‍ഡ് സ്ലിറ്റ്ലെസ്സ് സ്പെക്ട്രോഗ്രാഫ് (FGS/NIRISS). ഇതില്‍ ആദ്യത്തേതാണ് ടെലിസ്കോപ്പിന്റെ പ്രൈമറി ഇമേജര്‍. ടെലിസ്കോപ്പിലെ ഈ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞ ഒരുവര്‍ഷം ഗോദ്ദാര്‍ദ് സ്പേസ് സെന്റര്‍ സാക്ഷ്യംവഹിച്ചു. അതിന് ശേഷമാണ് വൈബ്രേഷന്‍ ടെസ്റ്റിങ് തുടങ്ങിയത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ 'ലോ എര്‍ത്ത് ഓര്‍ബിറ്റിലാ'ണ് ഹബ്ബിള്‍ സ്പേസ് ടെലിസ്കോപ്പ് ഭൂമിയെ ചുറ്റുന്നതെങ്കില്‍, ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ 'എല്‍2' (Lagrangian 2 point) സ്ഥാനത്തുള്ള ഹാലോ ഓര്‍ബിറ്റിലാണ് വെബ്ബ് ടെലിസ്കോപ്പ് സ്ഥിതിചെയ്യുക. അങ്ങേയറ്റം താഴ്ന്ന താപനിലയാണ് അവിടെ. അത്രയും കുറഞ്ഞ താപനിലയിലെത്തുമ്പോഴാണ് ടെലിസ്കോപ്പിലെ ഘടകങ്ങളെല്ലാം അവയുടെ യഥാര്‍ഥ സ്ഥിതിയിലെത്തേണ്ടത്. ഇക്കാര്യം വിക്ഷേപണത്തിന് മുമ്പ് പരീക്ഷിച്ച് ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള ക്രയോജനിക് ടെസ്റ്റിങ് ആണ് അടുത്ത് നടക്കുക.</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-BHHL3IfFvoA/WTf9N7sj2yI/AAAAAAAAbMg/kiSa5kOaJQUjVD4F85GehzeUEP-vHzQ0QCLcB/s1600/Pic4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="479" data-original-width="624" height="306" src="https://4.bp.blogspot.com/-BHHL3IfFvoA/WTf9N7sj2yI/AAAAAAAAbMg/kiSa5kOaJQUjVD4F85GehzeUEP-vHzQ0QCLcB/s400/Pic4.jpg" width="400" /></a></div>
<b style="font-size: x-large;">Pic4. </b><span style="color: #741b47; font-size: large;"><i>ടെലിസ്കോപ്പിന്റെ പരീക്ഷണം നടക്കുന്ന ചേംബര്‍ എ. ചിത്രം കടപ്പാട്: നാസ </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അതിനായി ടെലിസ്കോപ്പിനെ ഏപ്രില്‍ അവസാനത്തോടെ ഹൂസ്റ്റണില്‍ ജോണ്സണ് സ്പേസ് സെന്ററിലെത്തിക്കും. അവിടെ, അപ്പോളോ പേടകങ്ങളെ ടെസ്റ്റ് ചെയ്ത 'ചേംബര്‍ എ' എന്നറിയപ്പെടുന്ന അതേ തെര്‍മല്‍ വാക്വംചേംബറില്‍ വെബ്ബ് ടെലിസ്കോപ്പിന്റെയും ക്രയോജനിക് ടെസ്റ്റിങ് നടക്കും. ചേംബര്‍ എ എന്നത് 16.8 മീറ്റര്‍ വ്യാസവും 27.4 മീറ്റര്‍ ഉയരവുമുള്ള തെര്‍മല്‍ വാക്വം ടെസ്റ്റ് ചേംബറാണ്. ഈ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ ടെസ്റ്റിങ് സംവിധാനം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ടെലിസ്കോപ്പും അനുബന്ധ ഉപകരണങ്ങളും കേവലപൂജ്യത്തിന് ഏതാണ്ട് 40 ഡിഗ്രി മുകളിലുള്ള താപനില (മൈനസ് 388 ഡിഗ്രി ഫാരെന്‍ഹെയ്റ്റ്) വരെ തണുപ്പിക്കുകയാണ് ചേംബര്‍ എ-യില്‍ ചെയ്യുക. ഭ്രമണപഥത്തിലെ അതേ ശീതാവസ്ഥയിലും ശൂന്യതയിലും 90 ദിവസം വെബ്ബ് ടെലിസ്കോപ്പ് കഴിയും. അപ്പോള്‍ ടെലിസ്കോപ്പ് നിശ്ചയിക്കപ്പെട്ടതുപോലെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനിടെ ഗൗരവതരമായ എന്തെങ്കിലും സാങ്കേതികപ്രശ്നം കണ്ടെത്തിയാല്‍, വിക്ഷേപണം നീളാനിടയാകും. എന്നുവെച്ചാല്‍, രണ്ട് പതിറ്റാണ്ട് നീളുന്ന വെബ്ബ് ടെലിസ്കോപ്പിന്റെ ചരിത്രത്തില്‍ വളരെ നിര്‍ണായകമാണ് ഇനി വരുന്ന മാസങ്ങള്‍. ശരിക്കും ആകാംക്ഷയിലാണ് ശാസ്ത്രലോകം (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ). </span><br />
<span style="font-size: large;">- <span style="color: #cc0000;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">* <b><a href="http://digitalpaper.mathrubhumi.com/1183798/Mathrubhumi/25-April-2017#page/25">2017 ഏപ്രില്‍ 25ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്</a></b></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-89978605396210813322017-06-05T23:28:00.003+05:302017-06-05T23:29:40.870+05:30ജീന്‍ എഡിറ്റിങ് സിംപിളാണ്, പവര്‍ഫുളും! <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: #3d85c6;">കാര്‍ഷികഗവേഷണം മുതല്‍ ബയോമെഡിക്കല്‍ രംഗം വരെയുള്ള മേഖലകളില്‍ അപാര സാധ്യതകളാണ് 'ക്രിസ്പെര്‍ ജീന്‍ എഡിറ്റിങ് വിദ്യ' മുന്നോട്ടുവെയ്ക്കുന്നത്. ഒപ്പം അത് വിവാദങ്ങളുമുയര്‍ത്തുന്നു</span></b></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-kUelz4LCvZM/WTWYmewzlbI/AAAAAAAAbJQ/KdD_Uq2nuDUun3kpqefQQbQJDNcLdjEjACLcB/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="429" data-original-width="840" height="203" src="https://4.bp.blogspot.com/-kUelz4LCvZM/WTWYmewzlbI/AAAAAAAAbJQ/KdD_Uq2nuDUun3kpqefQQbQJDNcLdjEjACLcB/s400/Pic1.jpg" width="400" /></a></div>
<b style="font-size: x-large;">Pic1 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>ഡി.എന്‍.എ.ഭാഗങ്ങള്‍ കൃത്യമായി മുറിച്ചുമാറ്റാനും കൂട്ടിയോജിപ്പിക്കാനും ക്രിസ്പെര്‍ വിദ്യ വഴി കഴിയും</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ജീന്‍ എഡിറ്റിങ് എന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും നെറ്റിചുളിച്ചേക്കാം. മനുഷ്യശരീരത്തില്‍ ഏതാണ്ട് നൂറുലക്ഷം കോടി കോശങ്ങളുണ്ടെന്നാണ് കണക്ക്. നേരിട്ട് കാണാന്‍ കഴിയാത്തത്ര ചെറുതാണവ. അങ്ങനെയുള്ള കോശങ്ങളുടെ കേന്ദ്രത്തിലാണ്, ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.ഉള്ളത്. ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രാസനിര്‍ദേശങ്ങള്‍ അടങ്ങിയ ഡി.എന്‍.എ. ശ്രേണീഭാഗങ്ങളാണ് ജീനുകള്‍. അപ്പോള്‍ ജീനുകള്‍ എത്ര ചെറുതായിരിക്കും. അവയെ എഡിറ്റ് ചെയ്യുകയെന്ന് പറഞ്ഞാല്‍, കുട്ടിക്കളിയോ!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ജീന്‍ എഡിറ്റിങ് തീര്‍ച്ചയായും കുട്ടിക്കളിയല്ല. ലോകത്ത് ഏറ്റവും ഊര്‍ജിതമായി ഗവേഷണം നടക്കുന്ന മേഖലയാണത്, ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന പഠനമേഖല. കോടിക്കണക്കിന് ഡോളര്‍ ഈ രംഗത്ത് മുതല്‍ മുടക്കാന്‍ സ്ഥാപനങ്ങളും വ്യക്തികളും മത്സരിക്കുന്നു. ലോകമെങ്ങും നൂറുകണക്കിന് പരീക്ഷണശാലകളില്‍ ജീന്‍ എഡിറ്റിങ് ഗവേഷണം പുരോഗമിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ ആവേശത്തിന്റെയൊക്കെ അടിസ്ഥാനം നാലുവര്‍ഷം മുമ്പ് കണ്ടെത്തിയ ഒരു ജീന്‍ എഡിറ്റിങ് വിദ്യയാണെന്നറിയുക. ജിനോം എഞ്ചിനിയറിങിന്റെ തലക്കുറി മാറ്റാന്‍ ശേഷിയുള്ള ആ വിദ്യയുടെ പേര് 'ക്രിസ്പെര്‍-കാസ്9 (CRISPR-Cas9) ടെക്നോളജി' എന്നാണ്. പേര് വായില്‍കൊള്ളില്ലഎന്നേ ഉള്ളൂ. സംഭവം സിംപിളാണ്, അതുപോലെ പവര്‍ഫുളുമാണെന്ന് വിദഗ്ധര്‍ പറയുന്നു. നമുക്കിതിനെ 'ക്രിസ്പെര്‍ വിദ്യ'യെന്ന് ചുരുക്കി വിളിക്കാം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നിലവിലുണ്ടായിരുന്ന ജീന്‍ എഡിറ്റിങ് വിദ്യകളെ അപേക്ഷിച്ച് ഏറെ ലളിതവും ചെലവ് കുറഞ്ഞതുമാണ് ക്രിസ്പെര്‍ വിദ്യ. എന്നാല്‍, കൃത്യത വളരെ കൂടുതലും!</span><br />
<span style="font-size: large;"><br /></span>
<span style="color: #990000; font-size: large;"><b>സാധ്യതകളുടെ അപാരത</b></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കാര്‍ഷികഗവേഷണം മുതല്‍ ബയോമെഡിക്കല്‍ രംഗം വരെയുള്ള മേഖലകളില്‍ അപാര സാധ്യതകളാണ് ഈ ജീന്‍ എഡിറ്റിങ് വിദ്യയ്ക്ക് കല്‍പ്പിക്കപ്പെടുന്നത്. മനുഷ്യരുടേതടക്കം ഏത് ജിനോമില്‍ നിന്നു വേണമെങ്കിലും നിശ്ചിത ഡി.എന്‍.എ.ശ്രേണീഭാഗങ്ങളെ അങ്ങേയറ്റം കൃത്യതയോടെ എഡിറ്റ് ചെയ്ത് നീക്കാനും കൂട്ടിച്ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും ക്രിസ്പെര്‍ വിദ്യ സഹായിക്കുന്നു. ഉദാഹരണത്തിന് നിലക്കടലയുടെ കാര്യമെടുക്കാം. അത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. അതിന് കാരണമായ അലര്‍ജനുണ്ടാക്കുന്ന ജീനിനെ നീക്കംചെയ്ത് നിലക്കടല ഉത്പാദിപ്പിച്ചാല്‍ അലര്‍ജിയെ പിന്നെ പേടിക്കേണ്ട. ക്രിസ്പെര്‍ വിദ്യയുപയോഗിച്ച് ഇതിനുള്ള നീക്കം നടക്കുകയാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സുരക്ഷിതമായ കൂണുകള്‍ രൂപപ്പെടുത്തുക, മലമ്പനി പടര്‍ത്താനുള്ള ശേഷി എടുത്തുകളയാന്‍ പാകത്തില്‍ കൊതുകുകളെ ജനിതകപരിഷ്ക്കരണം വരുത്തുക, കാന്‍സര്‍ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കാന്‍ പാകത്തില്‍ ശരീരത്തിലെ ടി കോശങ്ങളെ പരിഷ്ക്കരിക്കുക - എന്നിങ്ങനെ ക്രിസ്പെര്‍ വിദ്യയുടെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന ഗവേഷണങ്ങള്‍ ലോകത്ത് പുരോഗമിക്കുകയാണ്. വംശനാശം സംഭവിച്ച വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള പദ്ധതിക്ക് പോലും സാധ്യത നല്‍കുകയാണ് ഈ ജീന്‍ എഡിറ്റിങ് വിദ്യ! </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-YmTCeGewsDA/WTWY-Xe7LLI/AAAAAAAAbJU/wpUzqvtTqHA6Mb9g-z-7PsLcBUN_ekHhQCLcB/s1600/Pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="420" data-original-width="630" height="266" src="https://4.bp.blogspot.com/-YmTCeGewsDA/WTWY-Xe7LLI/AAAAAAAAbJU/wpUzqvtTqHA6Mb9g-z-7PsLcBUN_ekHhQCLcB/s400/Pic2.jpg" width="400" /></a></div>
<b style="font-size: x-large;">Pic 2 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>കാന്‍സര്‍ കോശങ്ങളെ (പിങ്ക് നിറത്തിലുള്ളത്) തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ പാകത്തില്‍ ഹ്യുമണ്‍ ടി കോശങ്ങളെ (നീലനിറത്തിലുള്ളത്) ക്രിസ്പെര്‍ വിദ്യ വഴി പരിഷ്ക്കരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ചിത്രം കടപ്പാട്: Steve Gschmeissner/SPL </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പന്നിയുടെ ഡി.എന്‍.എ.എഡിറ്റ് ചെയ്യുക വഴി, അവയുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവെയ്ക്കാന്‍ പാകത്തില്‍ യോഗ്യമാക്കാന്‍ ക്രിസ്പെര്‍ വിദ്യ വഴിതുറന്നു കഴിഞ്ഞു. ക്രിസ്പെര്‍ ഉപയോഗിച്ച് ജീന്‍എഡിറ്റിങിന് വിധേയമാക്കിയ മനുഷ്യകോശങ്ങള്‍ കാന്‍സര്‍ രോഗികളില്‍ കുത്തിവെച്ച് ചൈനയില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണ ചികിത്സ തുടങ്ങുകയുണ്ടായി. ചൈനയില്‍ സിച്ചുവാന്‍ സര്‍വ്വകലാശാലയിലെ ക്യാന്‍സര്‍വിദഗ്ധന്‍ ലു യുവിന്റെ നേതൃത്വത്തില്‍ 2016 ഒക്ടോബര്‍ 28 നാണ് ശ്വാാസകോശാര്‍ബുദം ബാധിച്ച രോഗിയില്‍ ഈ ചികിത്സ ആരംഭിച്ചത്. ക്രിസ്പെര്‍ വിദ്യ മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ സംഭവമായി അത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">യു.എസില്‍ പിറ്റ്സ്ബര്‍ഗ്, ടെംപിള്‍ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ എച്ച്.ഐ.വി.ബാധിച്ച എലികളില്‍ ജീന്‍ എഡിറ്റിങ് നടത്തിയപ്പോള്‍, ആ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. എച്ച്.ഐ.വി.വൈറസിന് കോശങ്ങളില്‍ പെരുകാനുള്ള ജനിതകശേഷി അണച്ചുകളയാന്‍ (ഓഫ് ചെയ്യാന്‍) ക്രിസ്പെര്‍ വിദ്യ കൊണ്ട് കഴിഞ്ഞത് ഗവേഷകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്. താമസിയാതെ മനുഷ്യരില്‍ ഈ പരീക്ഷണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-1joB7duP7PU/WTWZNxLVzgI/AAAAAAAAbJY/oJUBE2W8XtEf6PKMHd3IzTBp4UMB7tCSwCLcB/s1600/Pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="662" data-original-width="992" height="266" src="https://4.bp.blogspot.com/-1joB7duP7PU/WTWZNxLVzgI/AAAAAAAAbJY/oJUBE2W8XtEf6PKMHd3IzTBp4UMB7tCSwCLcB/s400/Pic3.jpg" width="400" /></a></div>
<b style="font-size: x-large;">Pic 3 - </b><span style="color: #741b47; font-size: large;">എലികളില്‍ എച്ച്.ഐ.വി.പെരുകുന്നത് തടയാന്‍ ക്രിസ്പെര്‍ വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ക്കായി</span><br />
<span style="font-size: large;"><br /></span>
<span style="color: #cc0000; font-size: large;"><b>ബാക്ടീരിയകളുടെ സൂത്രവിദ്യ</b></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പല ആശയങ്ങളും പ്രകൃതിയില്‍ നിന്നാണ് ശാസ്ത്രലോകം കടംകൊള്ളാറുള്ളത്. ക്രിസ്പെര്‍ വിദ്യയുടെ കാര്യവും വ്യത്യസ്തമല്ല. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികള്‍ വൈറസ് ആക്രമണത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന ഒരു ജനിതക സൂത്രവിദ്യയാണ് ക്രിസ്പെര്‍ വിദ്യയ്ക്ക് അടിസ്ഥാനം. അതിക്രമിച്ച് കയറുന്ന വൈറസുകളുടെ ഡി.എന്‍.എ.ഭാഗം കവര്‍ന്നെടുത്ത് 'കാസ്' (Cas) രാസാഗ്നിയുടെ സഹായത്തോടെ സ്വന്തം ഡി.എന്‍.എ.യില്‍ വെച്ചുപിടിപ്പിക്കുകയാണ് ബാക്ടീരിയ ചെയ്യുക. ഇങ്ങനെ ആവര്‍ത്തിച്ചു വരുന്ന ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ 'ക്രിസ്പെര്‍' എന്നറിയപ്പെടുന്നു. ക്രിസ്പെര്‍ ശ്രേണികളുടെ ആര്.എന്‍.എ.കോപ്പികള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയ, അവ ഉപയോഗിച്ച് വൈറസ് ഡി.എന്‍.എ.യെ തിരിച്ചറിയുകയും അത്തരം വൈറസുകളുടെ ആക്രമണങ്ങള്‍ ഭാവിയില്‍ ചെറുക്കുകയും ചെയ്യുന്നു. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-cz-vBG9ImE8/WTWZXrRl6RI/AAAAAAAAbJc/N2dYoqFF4CAhOtSS-1Cn6gdMTP_8UvG2QCLcB/s1600/Pic4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="435" data-original-width="846" height="205" src="https://1.bp.blogspot.com/-cz-vBG9ImE8/WTWZXrRl6RI/AAAAAAAAbJc/N2dYoqFF4CAhOtSS-1Cn6gdMTP_8UvG2QCLcB/s400/Pic4.jpg" width="400" /></a></div>
<b style="font-size: x-large;">Pic 4 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>മൂന്ന് ഘടകങ്ങള്‍ ചേര്‍ന്ന ക്രിസ്പെര്‍ സംവിധാനം</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ബാക്ടീരിയയുടെ 'ക്രിസ്പെര്‍' സൂത്രവിദ്യയെ മൂര്‍ച്ചയേറിയ ഒരു ജീന്‍ എഡിറ്റിങ് ആയുധമായി 2012ല്‍ ഗവേഷകര്‍ രൂപപ്പെടുത്തി. അന്ന് നിലവിലുണ്ടായിരുന്ന പോട്ടീന് അധിഷ്ഠിത ജീന്‍ എഡിറ്റിങ് സങ്കേതങ്ങളായ 'ടാലിന്‍' (TALEN), 'സിങ്ക് ഫിംഗര്‍' (Zinc Finger) തുടങ്ങിയ ദുര്‍ഘട ടെക്നോളജികളെ അപേക്ഷിച്ച്, താരതമ്യേന ലളിതവും ചെലവുകുറഞ്ഞതുമായി 'ക്രിസ്പെര്‍-കാസ്9' വിദ്യ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ക്രിസ്പെര്‍ എന്ന ഡി.എന്‍.എ.ശ്രേണീഭാഗം, ഒരു ഗൈഡ് ആര്.എന്‍.എ, 'കാസ്9' രാസാഗ്നി - ഇത്രയുമാണ് ക്രിസ്പെര്‍ വിദ്യയുടെ കാതല്‍. ക്രിസ്പെര്‍ സൃഷ്ടിക്കുന്ന ഗൈഡ് ആര്.എന്‍.എയ്ക്ക് മനുഷ്യന്റേത് ഉള്‍പ്പടെ ഏത് ജിനോമിലെയും നിശ്ചിത ശ്രേണീഭാഗം സേര്‍ച്ചുചെയ്ത് കണ്ടെത്താന്‍ സാധിക്കും. ആ ഡി.എന്‍.എ.ശ്രേണീഭാഗം കിറുകൃത്യമായി മുറിച്ചുമാറ്റാന്‍ 'കാസ്9' രാസാഗ്നിക്കും കഴിയും. ഇവിടെ ഗൈഡ് ആര്.എന്‍.എ.വഴികാട്ടിയും, 'കാസ്9' രാസാഗ്നി കത്രികയുമാണ്! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>Video 1</b> <b><i><a href="https://www.youtube.com/watch?v=TdBAHexVYzc">ക്രിസ്പെര്‍ വിദ്യ എന്തെന്ന് അതിന്റെ ഉപജ്ഞാതാക്കളിലൊരാളായ ജെന്നിഫര്‍ ദൗഡ്ന വിവരിക്കുന്നത് കാണുക</a></i></b></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വേറിനെ പോലെ കൃത്യമായി പ്രോഗ്രാം ചെയ്ത് വ്യത്യസ്ത എഡിറ്റിങ് കൃത്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നതാണ് ക്രിസ്പെര്‍ സംവിധാനത്തിന്റെ പ്രത്യേകത. ജിനോമിലെ ഏത് ശ്രേണീഭാഗം മുറിച്ചുമാറ്റാന്‍ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കാന്‍ ആണോ പ്രോഗ്രാം ചെയ്യുന്നത്, അത് കൃത്യമായി നിര്‍വ്വഹിക്കാന്‍ ക്രിസ്പെര്‍ സംവിധാനത്തിന് കഴിയും. ഒരു ജീവിയുടെ അല്ലെങ്കില്‍ സസ്യത്തിന്റെ ഡി.എന്‍.എ.യില്‍ വളരെ കൃത്യവും സൂക്ഷ്മവുമായ മാറ്റങ്ങള്‍ വരുത്താന്‍ പാകത്തില്‍ ജിനോം എഞ്ചിനിയറിങിനെ ഈ സംവിധാനം മാറ്റുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="color: #cc0000; font-size: large;"><b>20 വര്‍ഷത്തെ ചരിത്രം</b></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മനുഷ്യരിലും മറ്റ് സസ്തനികളിലും ഉപയോഗിക്കാന്‍ പാകത്തില്‍ ക്രിസ്പെര്‍ വിദ്യ രൂപപ്പെട്ടത് 2012 ലാണെങ്കിലും, രണ്ട് പതിറ്റാണ്ട് കാലത്തെ ഗവേഷണത്തിന്റെ പിന്‍ബലം അതിനുണ്ട്. ക്രിസ്പെറിന്റെ രഹസ്യം അനാവരണം ചെയ്യാന്‍ വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കിയ ഗവേഷകരുണ്ട്. ശാസ്ത്രസാങ്കേതികരംഗം മുന്നോട്ടുനീങ്ങുന്നത് എങ്ങനെ എന്നതിന് മികച്ച ഉദാഹരണമായി ക്രിസ്പെറിന്റെ ചരിത്രത്തെ കാണാം. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-33E3k0H4YLk/WTWZmFCGjRI/AAAAAAAAbJg/G8Tc3VpsxMA4gfndsfCMyxSpo93gDjyLgCLcB/s1600/Pic5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="400" data-original-width="600" height="266" src="https://2.bp.blogspot.com/-33E3k0H4YLk/WTWZmFCGjRI/AAAAAAAAbJg/G8Tc3VpsxMA4gfndsfCMyxSpo93gDjyLgCLcB/s400/Pic5.jpg" width="400" /></a></div>
<b style="font-size: x-large;">Pic 5 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>സാന്റ പോളയിലെ ചതുപ്പുകള്‍- ഈ മേഖലയില്‍ നിന്നാണ് ക്രിസ്പെര്‍ ചരിത്രം തുടങ്ങുന്നത്. ചിത്രം: Spain Info </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കഥ തുടങ്ങേണ്ടത് സ്പെയിനിലെ മെഡിറ്റനേറിയന്‍ തുറമുഖമായ സാന്റ പോളയില്‍ നിന്നാണ്. മനോഹരമായ കടല്‍ത്തീരവും വിശാലമായ ഉപ്പളങ്ങളും നിറഞ്ഞ പ്രദേശം. ആ പരിസരത്ത് ജനിച്ച് വളരുകയും സമീപത്തുള്ള അലികാന്റെ സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥിയായി 1989ല്‍ ചേരുകയും ചെയ്ത ഫ്രാന്‍സിസ്കോ മൊജിക, പഠനവിഷയമായി എടുത്തത് അവിടുത്തെ ചതുപ്പുകളില്‍ കാണപ്പെടുന്ന ഒരിനം ബാക്ടീരിയത്തെയാണ് ( Haloferax mediterranei ). സാന്ദ്രതയേറിയ ലവണജലത്തിലും വളരാന്‍ ശേഷിയുള്ളതാണ് ആ ബാക്ടീരിയം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ലവണസാന്ദ്രതയുടെ ഫലം ചെറുക്കാനുള്ള രാസാഗ്നികളുടെ ശ്രമഫലമാകാം, ആ ബാക്ടീരിയത്തില്‍ ഒരിനം ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി മൊജിക നിരീക്ഷിച്ചു. കുറ്റമറ്റ രീതിയില്‍ 30 ബേസുകളോടെ ആ ഡി.എന്‍.എ.തുണ്ടുകള്‍ ആവര്‍ത്തിക്കുന്നു എന്നകാര്യം ആ യുവഗവേഷകന്റെ ജിജ്ഞാസയുണര്‍ത്തി. 1993 ലാണ് ഈ കണ്ടെത്തല്‍ നടത്തുന്നത്. അന്ന് 28 വയസ്സുള്ള മൊജിക അടുത്ത ഒരു പതിറ്റാണ്ട് കാലം തന്റെ ജിജ്ഞാസയ്ക്ക് ഉത്തരം തേടാന്‍ ചെലവിട്ടു. താന്‍ ആദ്യം പഠനവിധേയമാക്കിയ ബാക്ടീരിയത്തില്‍ മാത്രമല്ല, അവയുടെ അകന്ന ബന്ധുക്കളിലും ഒരേപോലെ ആവര്‍ത്തിക്കുന്ന ഡി.എന്‍.എ.ശ്രേണീഭാഗങ്ങള്‍ കണ്ടു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആവര്‍ത്തിക്കുന്ന അത്തരം ഡി.എന്‍.എ.ശ്രേണിക്ക് '<b>Clustered Regularly Interspaced Short Palindromic Repeats</b>' അഥവാ <b>CRISPR</b> എന്ന പിന്നീടാണ് പേര് നല്കപ്പെടുന്നത്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-I8m7v-HSMFk/WTWZ0PFwBQI/AAAAAAAAbJk/XhFJ_SBFz2MpvakZpZ8dcSBG3veG4k8vQCLcB/s1600/Pic6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="576" data-original-width="992" height="231" src="https://1.bp.blogspot.com/-I8m7v-HSMFk/WTWZ0PFwBQI/AAAAAAAAbJk/XhFJ_SBFz2MpvakZpZ8dcSBG3veG4k8vQCLcB/s400/Pic6.jpg" width="400" /></a></div>
<b style="font-size: x-large;">Pic 6 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>ഫെങ് ഷാങ് - ക്രിസ്പെര്‍ രംഗത്തെ സൂപ്പര്‍സ്റ്റാര്‍. ചിത്രം കടപ്പാട്: കാതറിന് ടൈയ്ലര്‍</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മൊജികയ്ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ ഗവേഷകര്‍ക്കും ക്രിസ്പെര്‍ ശ്രേണികളില്‍ താത്പര്യമുണ്ടായി. സദ്ദാം ഹുസൈന്റെ ജൈവായുധങ്ങളെ ചെറുക്കാന്‍ ഫ്രാന്‍സില്‍ നടന്ന ഗവേഷണം പോലും യാദൃശ്ചികമായി ക്രിസ്പെര്‍ ശ്രേണികളുടെ പഠനത്തിന് മുതല്‍ക്കൂട്ടായി. കണ്ടെത്തി പത്തുവര്‍ഷം തികയുമ്പോള്‍, 2003ലാണ് 'ക്രിസ്പെര്‍' എന്നത് പ്രതിരോധസംവിധാനം ശക്തിപ്പെടുത്താന്‍ സൂക്ഷ്മജീവികള്‍ രൂപപ്പെടുന്ന സൂത്രവിദ്യയാണെന്ന് മനസിലാകുന്നത്. ക്രിസ്പെര്‍ സംവിധാനത്തിന്റെ ഭാഗമായ 'കാസ്' (Cas) രാസാഗ്നികളെയും ഗവേഷകര്‍ ഇതിനിടെ തിരിച്ചറിഞ്ഞു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നിശ്ചിത ഡി.എന്‍.എ ഭാഗങ്ങളെ ലക്ഷ്യംവെച്ച് 'ക്രിസ്പെര്‍ സംവിധാനം' പ്രോഗ്രാംചെയ്യാം എന്ന കണ്ടെത്തലായിരുന്നു ഈ രംഗത്തെ ഒരു സുപ്രധാന മുന്നേറ്റം. 2008ല്‍ ലൂസിയാനോ മാരാഫിനി, എറിക് സോന്തീമര്‍ എന്നീ ഗവേഷകരാണ് ഈ ദിശയിലുള്ള ആദ്യമുന്നേറ്റം നടത്തിയത്. </span><br />
<span style="font-size: large;">നിര്‍ണായക മുന്നേറ്റം </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ക്രിസ്പെര്‍ സംവിധാനത്തില്‍ 'കാസ്9' രാസാഗ്നിക്ക് വഴികാട്ടുന്ന ഗൈഡ് ആര്.എന്‍.എ.രൂപപ്പെടുത്തുന്നതും, ടെസ്റ്റ്ട്യൂബിനുള്ളില്‍ ജീന്‍ എഡിറ്റിങ് ആദ്യമായി വിജയകരമായി നടത്തുന്നതും രണ്ട് വനിതാഗവേഷകരാണ്-ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജെന്നിഫര്‍ ദൗഡ്ന എന്നിവര്‍. ഇന്ന് നിലവിലുള്ള ക്രിസ്പെര്‍ ജീന്‍ എഡിറ്റിങ് വിദ്യയുടെ ഉപജ്ഞേതാക്കളുടെ കൂട്ടത്തില്‍ ഇവരും ഉള്‍പ്പെടുന്നു (<b><a href="http://science.sciencemag.org/content/337/6096/816.long">2012 ഓഗസ്തില്‍ സയന്‍സ് ജേര്‍ണലില്‍ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചു</a></b>). </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-GQYbI1YhhnE/WTWaFiybjwI/AAAAAAAAbJo/J2Mfgl8EKDwshzaTwbzL-OwrWOJyz9bUQCLcB/s1600/Pic7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="558" data-original-width="992" height="225" src="https://2.bp.blogspot.com/-GQYbI1YhhnE/WTWaFiybjwI/AAAAAAAAbJo/J2Mfgl8EKDwshzaTwbzL-OwrWOJyz9bUQCLcB/s400/Pic7.jpg" width="400" /></a></div>
<b style="font-size: x-large;">Pic 7 -</b><span style="font-size: large;"> </span><i><span style="color: #741b47; font-size: large;">ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍-ക്രിസ്പെര്‍ എഡിറ്റിങ് വിദ്യ രൂപപ്പെടുത്തിയവരില്‍ ഒരാള്‍. ചിത്രം കടപ്പാട്: യുമിയ യൂണിവേഴ്സിറ്റി, സ്വീഡന്</span><span style="font-size: large;"> </span></i><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കാര്‍പ്പെന്റിയറും ദൗഡ്നയും തങ്ങളുടെ ഗവേഷണം തുടരുന്ന ഏതാണ്ട് അതേ വേളയില്‍ ചൈനീസ് വംശജനായ <b><a href="http://kurinjionline.blogspot.in/2017/05/blog-post.html">അമേരിക്കന്‍ ഗവേഷകന് ഫെങ് ഷാങ്</a></b>, മനുഷ്യരുടെയും എലികളുടെയും കോശങ്ങളില്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ പാകത്തില്‍ ക്രിസ്പെര്‍ സംവിധാനം രൂപപ്പെടുത്താനുള്ള കഠിനശ്രമത്തിലായിരുന്നു. ചെറുപ്പത്തില്‍ 'ജുറാസിക് പാര്‍ക്ക്' എന്ന ഹോളിവുഡ് ചിത്രം കണ്ട് ജനിതകശാസ്ത്രം തലയ്ക്കുപിടിച്ച വ്യക്തിയാണ് ഷാങ്. വെറും 16 വയസ്സുള്ളപ്പോള്‍ ജീന്‍ തെറാപ്പി ലാബില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ആള്! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മസ്തിഷ്ക്കപഠനത്തിനുള്ള നൂതനസങ്കേതമായ 'ഓപ്റ്റോജനറ്റിക്സ്' (optogenetics) വികസിപ്പിച്ചവരില്‍ പ്രമുഖ അംഗമായ ഷാങ്, അന്ന് നിലവിലുണ്ടായിരുന്ന ജീന്‍ എഡിറ്റിങ് വിദ്യകളെല്ലാം പ്രയോഗിച്ച് ഗുണദോഷങ്ങള്‍ മനസിലാക്കിയ ശേഷമാണ് ക്രിസ്പെര്‍ സങ്കേതത്തിലേക്ക് എത്തുന്നത്. മനുഷ്യന് ഉള്‍പ്പടെയുള്ള സസ്തനികളില്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ പാകത്തില്‍ ക്രിസ്പെര്‍ വിദ്യ വികസിപ്പിക്കുന്നതില്‍ 2012ല്‍ ഷാങ് വിജയിച്ചു. 2013 ജനുവരി മൂന്നിന് 'സയന്‍സ് ജേര്‍ണലി'ല്‍ <b><a href="http://science.sciencemag.org/content/339/6121/819.full">ഷാങിന്റെ സുപ്രധാന പ്രബന്ധം പ്രസിദ്ധീകരിച്ചു</a></b>. ക്രിസ്പെര്‍ ചരിത്രത്തില്‍ ഏറ്റവുമധികം സൈറ്റേഷന്‍ ലഭിച്ച പ്രബന്ധമാണത്. സീനിയര്‍ ഹാര്‍വാഡ് പ്രൊഫസര്‍ ജോര്‍ജ് ചര്‍ച്ച് 2012 ല്‍ തന്നെ ക്രിസ്പെര്‍ സംവിധാനം മനുഷ്യകോശങ്ങളില്‍ ജീന്‍ എഡിറ്റിങിന് ഉപയോഗിക്കാമെന്ന് തെളിയിച്ചു. <b><a href="http://science.sciencemag.org/content/339/6121/823?ijkey=f0022832b314e33da99350e29d9364ce0c1cb8c1&keytype2=tf_ipsecsha">അദ്ദേഹത്തിന്റെ പേപ്പറും ഷാങിന്റെ പ്രബന്ധത്തിനൊപ്പം സയന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു</a></b>. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-6pkSDzD9Yi4/WTWa4ovpxQI/AAAAAAAAbJs/v96DUbByr_EJjfz8mdUROHncGncIc9iJQCLcB/s1600/Pic8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1024" height="300" src="https://1.bp.blogspot.com/-6pkSDzD9Yi4/WTWa4ovpxQI/AAAAAAAAbJs/v96DUbByr_EJjfz8mdUROHncGncIc9iJQCLcB/s400/Pic8.jpg" width="400" /></a></div>
<b style="font-size: x-large;">Pic 8 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>ജെന്നിഫര്‍ ദൗഡ്ന-ക്രസ്പെര്‍ വിദ്യയുടെ ഉപജ്ഞാതാക്കളിലൊരാള്‍. ചിത്രം കടപ്പാട്: സാം വില്ലാര്‍ഡ് </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ക്രിസ്പെര്‍-കാസ്9 വിദ്യയുടെ കണ്ടെത്തല്‍ ഷാങിനെ ജീവതന്മാത്രരംഗത്ത് താരപദവിയിലേക്കുയര്‍ത്തി. ക്രിസ്പെര്‍ വിദ്യയുടെ പേറ്റന്റ് ഷാങിന്റെ മാതൃസ്ഥാപനമായ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) ആണ് കരസ്ഥമാക്കിയത്. 2014 ഏപ്രിലില്‍ നല്കപ്പെട്ട പേറ്റന്റില്‍ ആ വിദ്യയുടെ കണ്ടെത്തിയവരില്‍ മുഖ്യസ്ഥാനം ഷാങിനാണ് നല്‍കിയിരിക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">2013 ആദ്യം ഷാങിന്റെയും ചര്‍ച്ചിന്റെയും പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ, ജീവതന്മാത്രാരംഗത്തെ ഏറ്റവും ആവേശമുണര്‍ത്തുന്ന സംഗതിയായി ക്രിസ്പെര്‍-കാസ്9 മാറി. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്നു സുപ്രധാന മുന്നേറ്റം എന്നനിലയ്ക്ക് ഇരുകൈയും നീട്ടി ഈ വിദ്യയെ ശാസ്ത്രലോകം ഏറ്റെടുത്തു. ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന ഒന്നായി ക്രിസ്പെര്‍ മാറി. ബയോകെമിസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്ന രംഗമായി ക്രിസ്പെര്‍ പരിണമിച്ചു. നൂറുകണക്കിന് പരീക്ഷണശാലകളും യൂണിവേഴ്സിറ്റികളും ക്രിസ്പെര്‍ ഗവേഷണത്തിന്റെ ഊര്‍ജിത മേഖലകളായി പരിണമിച്ചു. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-5URU4HXX5OA/WTWbDaVH0uI/AAAAAAAAbJw/5smUJLcOx8oHqMBkIe7u6hwjLjbPsVU3wCLcB/s1600/Pic9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="630" data-original-width="992" height="253" src="https://1.bp.blogspot.com/-5URU4HXX5OA/WTWbDaVH0uI/AAAAAAAAbJw/5smUJLcOx8oHqMBkIe7u6hwjLjbPsVU3wCLcB/s400/Pic9.jpg" width="400" /></a></div>
<b style="font-size: x-large;">Pic 9 - </b><span style="color: #741b47; font-size: large;"><i>ജോര്‍ജ് ചര്‍ച്ച്-ചിത്രം കടപ്പാട്: സ്റ്റീവ് ജുര്‍വെറ്റ്സണ്‍/വിക്കിമീഡിയ</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പക്ഷേ, ക്രിസ്പെര്‍ വിദ്യ അതിന്റെ ബാല്യത്തിലാണെന്ന കാര്യം ഗവേഷകര്‍ക്കറിയാം. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ശാസ്ത്ര, നൈതിക പ്രശ്നങ്ങള്‍ ക്രിസ്പെര്‍ വിദ്യയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ബാക്ടീരിയയുടെ പ്രതിരോധസംവിധാനത്തില്‍ നിന്നുള്ളതാണ് ക്രിസ്പെര്‍ എന്നതിനാല്‍, അതുപയോഗിച്ച് മനുഷ്യരില്‍ ജീന്‍ എഡിറ്റിങ് നടത്തിയാല്‍ ശരീരപ്രതിരോധ സംവിധാനത്തെ അത് സ്വാധീനിക്കില്ലേ എന്ന ചോദ്യം പ്രസക്തമാണ്. കോശങ്ങളെ ക്രിസ്പെര്‍ ഫാക്ടറികളാക്കാന്‍ ഇത് ഇടയാക്കില്ലേ എന്ന സന്ദേഹവും ശക്തമാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>Video 2</b> <b><i><a href="https://www.youtube.com/watch?v=1BXYSGepx7Q">ക്രിസ്പെര്‍ വിദ്യ ലളിതമാണ് ചെലവുകുറഞ്ഞതാണ് എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നതെന്ത്-ഈ വീഡിയോ കാണുക</a></i></b></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നൈതിക പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി ക്രിസ്പെര്‍ വിദ്യ ദുരുപയോഗം ചെയ്യപ്പെടില്ലേ എന്നതാണ്. ഡിസൈനര്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും, അതുവഴി മുന്തിയ ഗുണങ്ങള്‍ മാത്രമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും ഈ വിദ്യ വഴിയൊരുക്കില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇതൊക്കെ ശാസ്ത്രീയമായും രാഷ്ട്രീയമായും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്. ശൈശാവസ്ഥയിലുള്ള ഒരു സംവിധാനത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ സാധാരണമാണെന്നും, ആവശ്യമായ സമയത്ത് അവ പരിഹരിക്കപ്പെടുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഗവേഷകര്‍. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>References -</b></span><br />
<span style="font-size: large;">1. <b><a href="https://www.broadinstitute.org/files/news/pdfs/PIIS0092867415017055.pdf">'The Heroes of CRISPR'</a></b>, by Eric S. Lander. Cell, 14 January 2016.</span><br />
<span style="font-size: large;">2. <b><a href="http://science.sciencemag.org/content/346/6213/1258096#login-pane">'The new frontier of genome engineering with CRISPR-Cas9'</a></b>, by Jennifer Doudna And Emmanuelle Charpentier. Science:346,6213, 28 Nov 2014.</span><br />
<span style="font-size: large;">3.<b><a href="https://www.statnews.com/2015/11/06/hollywood-inspired-scientist-rewrite-code-life/">'Meet one of the world's most groundbreaking scientists. He is 34'</a></b>, by Sharon Begley. statnews.com, 6 Nov 2015.</span><br />
<span style="font-size: large;">4. <b><a href="http://www.wired.co.uk/article/crispr-cas9-technique-explained">'Genetically-modified humans: what is CRISPR and how does it work?</a></b>', by Abigail Beall. wired.co.uk, 5 Feb 2017</span><br />
<span style="font-size: large;">- <span style="color: #cc0000;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">* <b><a href="http://www.mathrubhumi.com/technology/science/genomic-engineering-gene-editing-crispr-technology-crispr-cas9-genetic-engineering--1.1940115">മാതൃഭൂമി ഓണ്‍ലൈനില്‍ (2017 മെയ് 16) പ്രസിദ്ധീകരിച്ചത്</a></b></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-88612305171174354682017-06-05T22:50:00.000+05:302017-06-05T22:51:13.394+05:30ദക്ഷിണധ്രുവത്തില്‍ മഞ്ഞുരുകിയാല്‍ കാലവര്‍ഷത്തിന് സംഭവിക്കുന്നത്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"> </span><span style="font-size: large;"><b><span style="color: #073763;">തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം </span></b></span><span style="color: #073763; font-size: large;"><b>മെയ് 30ന് കേരളത്തിലെത്തുമെന്നായിരുന്നു</b></span><br />
<span style="font-size: large;"><b><span style="color: #073763;">കാലാവസ്ഥാപ്രവചനം. കഠിനമായ ചൂടില്‍ തപിക്കുന്ന ഭൂമിക്ക് കുളിര് പകര്‍ന്നെത്തുന്ന കാലവര്‍ഷം യഥാര്‍ഥത്തില്‍ രണ്ട് ഹിമഭൂമികളുടെ സൃഷ്ടിയാണ്-ഹിമാലയത്തിന്റെയും അന്റാര്‍ട്ടിക്കയുടെയും! </span></b></span><br />
<span style="font-size: large;"><b><span style="color: #073763;"><br /></span></b></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-je8YLdMxISU/WTWRsyHgQiI/AAAAAAAAbI0/lolyVLP3UhYfBEUWe0yJ5y9a4yIdWg8zACLcB/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="947" data-original-width="1600" height="236" src="https://4.bp.blogspot.com/-je8YLdMxISU/WTWRsyHgQiI/AAAAAAAAbI0/lolyVLP3UhYfBEUWe0yJ5y9a4yIdWg8zACLcB/s400/Pic1.jpg" width="400" /></a></div>
<b style="font-size: x-large;">Pic 1 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>രാജ്യത്തെ 130 കോടി ജനങ്ങളും ഒരുപോലെ കാക്കുന്ന പ്രതിഭാസമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ചിത്രം: പിടിഐ</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രണ്ട് ഹിമപ്രദേശങ്ങളാണ് നമ്മുടെ കാലവര്‍ഷത്തെ സൃഷ്ടിക്കുന്നതെന്നറിയാമോ? അതെങ്ങനെ, കടല്‍വെള്ളം നീരാവിയായി പൊങ്ങി മേഘങ്ങളായി മാറിയല്ലേ മഴയുണ്ടാകുന്നതെന്ന് സംശയം തോന്നാം. സംഭവം ശരിയാണ്. പക്ഷേ, നമ്മള് കാലവര്‍ഷമെന്ന് വിളിക്കുന്ന <b>മണ്‍സൂണ്‍*</b> യഥാര്‍ഥത്തില്‍ ഹിമാലയത്തിന്റെയും ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയുടെയും സൃഷ്ടിയാണ്. ഈ രണ്ട് ഹിമഭൂമികളും ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഗവേഷകര്‍ പറയുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കഠിനമായ ചൂടില്‍ മാസങ്ങളായി ഉരുകുകയാണ് മണ്ണും മനുഷ്യനും മറ്റ് ജീവികളും, കേളത്തില്‍ മാത്രമല്ല രാജ്യത്താകെ. അതുകൊണ്ട് തന്നെ ജാതിമത രാഷ്ട്രീയ ഭേദമന്യേ 130 കോടി ഇന്ത്യക്കാരും ആകാംക്ഷയോടെ എന്തിനെയെങ്കിലും കാക്കുന്നുവെങ്കില്‍, അത് കേരളീയര്‍ ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെയാണ്. ഇന്ത്യയുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരിക്കുന്ന നെടുംതൂണാണ് കാലവര്‍ഷം. മണ്‍സൂണ്‍ ദുര്‍ബലമായാല്‍ കൃഷി പാളും, വരള്‍ച്ചയും പട്ടിണിയുമാകും ഫലം. അതുകൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ 'മണ്‍സൂണുമായുള്ള ചൂതാട്ട'മെന്ന് വിശേഷിപ്പിക്കാറുണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കേരളത്തില്‍ ജനിച്ചുവളര്‍ന്ന ആര്‍ക്കും അറിയാവുന്ന ഒരു സംഗതി, ജൂണ്‍ ആദ്യം സ്കൂള്‍ തുറക്കുന്ന സമയത്ത് ഇടവപ്പാതി ആരംഭിക്കും എന്നതാണ്. മഴ നനഞ്ഞുള്ള ആദ്യസ്കൂള് ദിനങ്ങള്‍ മിക്കവരുടെയും ഗൃഹാതുരത്വമാര്‍ന്ന ഓര്‍മകളുടെ ഭാഗമാണ്. എന്നാല്‍, 80 ലക്ഷം വര്‍ഷം മുമ്പാണ് നിങ്ങള്‍ സ്കൂളില്‍ പോയിരുന്നതെന്ന് കരുതുക. എങ്കില്‍ മഴനനഞ്ഞ ആദ്യസ്കൂള് ദിനങ്ങളുടെയോ ഗൃഹാതുരത്വത്തിന്റെയോ പ്രശ്നം ഉദിക്കുമായിരുന്നില്ല. കാരണം, അന്ന് മണ്‍സൂണ്‍ ഉണ്ടായിരുന്നില്ല! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ രൂപപ്പെട്ടിട്ട് 80 ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കന്‍ അതിരില്‍ കോട്ടമതില്‍ പോലെ ഹിമാലയം ഉയര്‍ന്ന് വന്നതിന് ശേഷമാണ്, ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന തരത്തില്‍ മണ്‍സൂണ്‍ രൂപപ്പെട്ടത്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-I-MicP4ykV8/WTWSMRR7ysI/AAAAAAAAbI4/kpKCfk_mI5E6jvvAXqWyAS1UhZDNeRA4QCLcB/s1600/Pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1000" data-original-width="1600" height="250" src="https://3.bp.blogspot.com/-I-MicP4ykV8/WTWSMRR7ysI/AAAAAAAAbI4/kpKCfk_mI5E6jvvAXqWyAS1UhZDNeRA4QCLcB/s400/Pic2.jpg" width="400" /></a></div>
<b style="font-size: x-large;">Pic 2 -</b><i><span style="font-size: large;"> </span><span style="color: #741b47; font-size: large;">ഹിമാലയം ഒരു കോട്ടപോലെ ഉയര്‍ന്നതിന് ശേഷമാണ് ഇന്നത്തെ മണ്‍സൂണ്‍ രൂപപ്പെട്ടത്</span></i><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അഞ്ചുകോടി വര്‍ഷംമുമ്പ് ഹിമാലയം ഇല്ലായിരുന്നു. ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ പ്രദേശം അവിടുന്ന് അടര്‍ന്നുമാറി നീങ്ങി യൂറേഷ്യന്‍ ഭൂഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ഹിമാലയം ഉയര്‍ന്നുവന്നത്. ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഢഭൂമിയുടെയും രൂപപ്പെടലാണ് ഏഷ്യന്‍ മണ്‍സൂണിനെ സൃഷ്ടിച്ചത്. മുമ്പ് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസം മാത്രമായിരുന്ന മണ്‍സൂണിന്റെ സ്വാധീനവും ശക്തിയും ഹിമാലയത്തിന്റെ രൂപപ്പെടലോടെ വര്‍ധിച്ചു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ടിബറ്റില്‍ നിന്നും ആര്‍ട്ടിക് പ്രദേശത്തുനിന്നും മുമ്പ് തണുത്ത കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിയിരുന്നു. കോട്ട പോലെ ഹിമാലയം സ്ഥാനമുറപ്പിച്ചതോടെ, അത് നിലച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൂട് വര്‍ധിച്ചു. ചൂടുകൂടുമ്പോള്‍ വായു വികസിച്ച് അന്തരീക്ഷമര്‍ദ്ദം കുറയും. ഇന്ത്യയ്ക്ക് 4000 കിലോമീറ്റര്‍ തെക്ക് ഇന്ത്യന്മഹാസമുദ്രത്തില് രൂപപ്പെടുന്ന മണ്‍സൂണ്‍, അന്തരീക്ഷമര്‍ദ്ദം കുറഞ്ഞ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താന്‍ അത് വഴിയൊരുക്കുന്നു. ഒരര്‍ഥത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു വാക്വംക്ലീനര് എന്ന മാതിരി മണ്‍സൂണിനെ ഇങ്ങോട്ട് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത് (മണ്‍സൂണ്‍ എന്നത് മഴയല്ല, മഴയെ കൊണ്ടുവരുന്ന കാറ്റാണ്). ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന മണ്‍സൂണ്‍, വടക്കോട്ട് നീങ്ങി ജൂലായ് പകുതിയോടെ ഹിമാലയന്‍ മേഖലയില്‍ എത്തുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഹിമാലയം പോലെ തന്നെ മണ്‍സൂണില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഹിമപ്രദേശം അന്റാര്‍ട്ടിക്കയാണെന്ന് ഇപ്പോള്‍ ശാസ്ത്രലോകത്തിനറിയാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെപ്പോലെ അന്റാര്‍ട്ടിക്കയും ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. അതില്‍ നിന്ന് വേര്‍പെട്ട് നീങ്ങി 2.5 കോടി വര്‍ഷം മുമ്പാണ് അത് നിലവിലുള്ള സ്ഥാനമുറപ്പിച്ചത്.</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-rcp4imx3PRc/WTWSa3R0-7I/AAAAAAAAbI8/n9BDTgz62ww3xENM0BEn4cTGXxygVxhmwCLcB/s1600/Pic3.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="536" data-original-width="856" height="250" src="https://4.bp.blogspot.com/-rcp4imx3PRc/WTWSa3R0-7I/AAAAAAAAbI8/n9BDTgz62ww3xENM0BEn4cTGXxygVxhmwCLcB/s400/Pic3.JPG" width="400" /></a></div>
<b style="font-size: x-large;">Pic 3 - </b><span style="color: #741b47; font-size: large;"><i>അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കമാണ് മണ്‍സൂണിനെ സ്വാധീനിക്കുന്ന ഘടകം. ചിത്രം കടപ്പാട്: ദി ടെലഗ്രാഫ് </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മാര്‍ച്ച് പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ അന്റാര്‍ട്ടിക്കയില്‍ ശൈത്യകാലമാണ്. വര്‍ഷം മുഴുക്കെ മഞ്ഞുറഞ്ഞ പ്രദേശമാണെങ്കിലും, ശൈത്യകാലത്ത് അതിരുകളിലെ മഞ്ഞിന്റെ വിസ്തൃതി വര്‍ധിക്കും. 30 ശതമാനം കൂടുതല്‍ മഞ്ഞ് ആ സമയത്തുണ്ടാകുമെന്നാണ് കണക്ക്. കഠിനമായ ശൈത്യത്തില്‍ ചുറ്റുമുള്ള സമുദ്രഭാഗങ്ങള്‍ തണുത്തുറയുമ്പോള്‍, മഞ്ഞുകട്ടകളായി മാറുന്ന വെള്ളത്തില്‍ നിന്ന് ലവണം വേര്‍തിരിയപ്പെടും (ഉപ്പില്ലാത്ത ശുദ്ധജലമേ തണുത്തുറഞ്ഞ് മഞ്ഞുകട്ടയാകൂ). മഞ്ഞുകട്ടകള്‍ വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കും, ലവണാംശം മുഴുവന്‍ കടലിന്നടിയിലെ വെളത്തില്‍ കലരും. അങ്ങനെ, ലോകത്തേറ്റവും ലവണാംശമുള്ള സമുദ്രഭാഗമാകും അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റും. ലവണാംശം അധികമായതിനാല്‍ ജലത്തിന് സാന്ദ്രതയും കൂടിയിരിക്കും. അങ്ങനെ, സാന്ദ്രതയും ലവണാംശവും കൂടിയ ജലനം കടലിന്റെ അടിത്തട്ടിലൂടെ ഭൂമധ്യരേഖാപ്രദേശത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങും. ഭൂമധ്യരേഖാപ്രദേശത്തുനിന്ന് ചൂടുള്ള സാന്ദ്രതകുറഞ്ഞ സമുദ്രജലം മുകള്‍ഭാഗത്തൂകൂടി ദക്ഷിണധ്രുവത്തിലേക്കും നീങ്ങും. ഇതൊരു 'ഗ്ലോബല്‍ കണ്‍വേയര്‍ ബല്‍റ്റ്' പോലെ പ്രവര്‍ത്തിക്കുമെന്ന്, 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥത്തില്‍ പ്രണയ് ലാല്‍ എഴുതുന്നു. തണുത്ത ജലപ്രവാഹവും ഉഷ്ണജലപ്രവാഹവും സംഗമിക്കുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ രൂക്ഷമായ വാതകച്ചുഴികളും മറ്റും രൂപപ്പെടും. പ്രക്ഷുബ്ധമായ സമുദ്രമേഖലയായി അവിടം രൂപപ്പെടും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അന്റാര്‍ട്ടിക്കയില്‍ ശൈത്യം കഠിനമാണെങ്കില്‍ പിറ്റേവര്‍ഷം ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്ഷയിക്കാനാണ് സാധ്യത. അന്റാര്‍ട്ടിക്കയിലെ മഞ്ഞിന്റെ വിസ്തൃതിക്കും ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്കും തമ്മില്‍ വിപരീതാനുപാതമാണുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. കാരണം, ശൈത്യകാലം കഠിനമായാല്‍, കൂടുതല്‍ സമുദ്രഭാഗം മഞ്ഞുമൂടിയിരിക്കും. കടല്‍ജലം തപിച്ച് നീരാവിയായായി മാറുന്ന സമുദ്രഭാഗത്തിന്റെ വിസ്തൃതി കുറയും. അന്തരീക്ഷത്തിലെത്തുന്ന നീരാവിയുടെ അളവ് കുറയും. മാത്രമല്ല, മഞ്ഞിന്റെ തോത് വര്‍ധിക്കുന്നത് പ്രകാരം തെക്കുനിന്നുള്ള വെള്ളത്തില്‍ ലവണസാന്ദ്രത കൂടുതലായിരിക്കും. ജലം നീരാവിയാകുന്നത് തടയുന്ന ഘടകമാണിത്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-ZqDpmMPSRBo/WTWSqFTxNCI/AAAAAAAAbJA/xjnouYJf0gE_uhS5joL1tEcFsZKTpIIXACLcB/s1600/Pic1a.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1008" data-original-width="1600" height="251" src="https://1.bp.blogspot.com/-ZqDpmMPSRBo/WTWSqFTxNCI/AAAAAAAAbJA/xjnouYJf0gE_uhS5joL1tEcFsZKTpIIXACLcB/s400/Pic1a.jpg" width="400" /></a></div>
<b style="font-size: x-large;">Pic 4 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>മണ്‍സൂണ്‍ വഴി ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും. ചിത്രം: രാമനാഥ് പൈ</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അതേസമയം, അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് കുറവാണെങ്കില്‍ (ശൈത്യകാലം അത്ര കഠിനമല്ലെങ്കില്‍) കൂടുതല്‍ സമുദ്രജലം നീരാവിയാകാനും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്തേക്ക് കൂടുതല്‍ നീരാവിയെത്താനും സാധ്യത കൂടുന്നു. കൂടുതല്‍ മഞ്ഞ് ഉരുകിയിട്ടുണ്ടെങ്കില്‍, സമുദ്രജലത്തിലെ ലവണസാന്ദ്രത കുറയും. ജലം നീരാവിയാകാന്‍ സാധ്യത കൂടും. ഇത് ഇന്ത്യന്‍ മണ്‍സൂണിന്റെ ശേഷി വര്‍ധിപ്പിക്കും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്നതായി കണ്ടിട്ടുള്ള മറ്റൊരു സംഗതി, പെസഫിക്് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' (El Nino) പ്രതിഭാസമാണ്. സ്പാനിഷ് ഭാഷയില്‍ 'ഉണ്ണിയേശു' എന്നര്‍ഥം വരുന്ന ഇത് പെസഫിക് സമുദ്രോപരിതലത്തെ അകാരണമായി ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ്. പോയ വര്‍ഷം ശക്തമായ എല്‍നിനോയുടെ പിടിയിലായിരുന്നു ലോകം. നമ്മുടെ നാട്ടില്‍ ശരാശരിയിലും താഴെ മാത്രം മണ്‍സൂണ്‍ മഴയേ ലഭിച്ചുള്ളൂ. ഇന്ത്യയില്‍ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന് 2006 സപ്തംബര്‍ എട്ടിന് 'സയന്‍സ്' ജേര്‍ണലിലെ പഠനറിപ്പോര്‍ട്ട് പറയുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റിയോരോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാമായിരുന്നു പഠനം നടത്തിയത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മേല്‍സൂചിപ്പിച്ച പല ഘടകങ്ങളെ അനുകൂലമായി മാറുമ്പോഴാണ് സാധാരണഗതിയിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുക. അങ്ങനെയായാല്‍ ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><i>(അവലംബം: 1.ഇന്‍ഡിക്ക (2016), പ്രണയ് ലാല്‍; 2. ദി മണ്‍സൂണ്‍സ് (1998), പി.കെ.ദാസ്). </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">* അറബിയിലും ഉര്‍ദുവിലും സീസണ് എന്നര്‍ഥം വരുന്ന വാക്കാണ് 'mausum'. അതില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്കുണ്ടായത്. </span><br />
<span style="font-size: large;">- <span style="color: #cc0000;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">* <b><a href="http://digitalpaper.mathrubhumi.com/1225919/Mathrubhumi/30-May-2017#page/31">മാതൃഭൂമി നഗരം പേജില്‍ 2017 മെയ് 30ന് പ്രസിദ്ധീകരിച്ചത് </a></b></span><br />
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-64819780036610096602017-06-05T22:31:00.000+05:302017-07-01T20:31:03.997+05:30കരിമീനേ, നിനക്കും ഗോണ്ട്വാനയ്ക്കും തമ്മിലെന്ത്<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: #351c75;">പര്‍വ്വതങ്ങളിലൂടെയും പാറകളിലൂടെയും മണ്ണിലൂടെയും നദികളിലൂടെയും ഫോസിലുകളിലൂടെയും ജീവജാതികളിലൂടെയും ഇതുവരെ ആരും പറയാത്ത ഒരു ഇന്ത്യാചരിത്രം രചിക്കുകയാണ് പ്രണയ് ലാല്‍ എന്ന എഴുത്തുകാരന് </span></b></span><br />
<span style="font-size: large;"><b><span style="color: #351c75;"><br /></span></b></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-yiLYe3g07Qs/WTWL4ieKV-I/AAAAAAAAbIQ/M2HvnXdEqHMtw0r96H0AwAm-HAMjaWFIgCLcB/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1181" data-original-width="1575" height="298" src="https://3.bp.blogspot.com/-yiLYe3g07Qs/WTWL4ieKV-I/AAAAAAAAbIQ/M2HvnXdEqHMtw0r96H0AwAm-HAMjaWFIgCLcB/s400/Pic1.jpg" width="400" /></a></div>
<b style="font-size: x-large;">Pic 1 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>'ഗോണ്ട്വാനാ ജംഗ്ഷന്' അഥവാ കന്യാകുമാരി മുനമ്പ്. ചിത്രം: ലേഖകന്‍</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കുട്ടനാട്ടിലെ കരിമീന്‍ പൊള്ളിച്ചത് സ്വാദോടെ കഴിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഓര്മ കാണും 2010ല്‍ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിക്കപ്പെട്ട കക്ഷിയാണ് തന്റെ മുന്നിലുള്ളതെന്ന്. മാത്രമല്ല, 'കരിമീന്‍ വര്‍ഷ'മായി 2010 ആചരിക്കുകയും ചെയ്തിരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രണയ് ലാല്‍ രചിച്ച 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥം വായിച്ച ശേഷമാണ് കരിമീന്‍ കഴിക്കാനിരിക്കുന്നതെങ്കില് നിങ്ങളുടെ ചിന്തകള്‍ ഇതില്‍ മാത്രം ഒതുങ്ങില്ല. കോടിക്കണക്കിന് വര്‍ഷം മുമ്പ് ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിലെ കായലുകളില്‍ കഴിഞ്ഞിരുന്ന 'സിക്ലിഡ്സ്' ( cichlids ) മത്സ്യയിനങ്ങളുടെ പിന്‍ഗാമിയാണ് മുന്നിലിരിക്കുന്നതെന്ന ചിന്ത നിങ്ങളെ ഭ്രമിപ്പിക്കും. ഇന്ത്യയും ആ മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് മുന്നില്‍. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഗോണ്ട്വാനാലാന്‍ഡിന്റെ ഭാഗമായിരുന്നു ഇന്ത്യ എന്നതിന് വേറെയും തെളിവുകള്‍ പ്രണയ് ലാല്‍ നിരത്തുന്നു. 1999ല്‍ കോട്ടയത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്ന്, ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ.സത്യഭാമദാസ് ബിജു ആദ്യമായി കണ്ടെത്തിയ 'പന്നിമൂക്കന്‍ തവള' ( Nasikabatrachus sahyadrensis ) ആണ് മറ്റൊരു തെളിവ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'ജീവിക്കുന്ന ഫോസില്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ജീവി ലോകത്ത് അറിയപ്പെടുന്ന ഒരു തവളകുടുംബത്തിലും ഉള്‍പ്പെടുന്നതായിരുന്നില്ല. അതിന്റെ കണ്ടെത്തല്‍ 2003ല്‍ നേച്ചറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി പുതിയൊരു തവളകുടുംബത്തെ കണ്ടെത്തിയെന്ന് ശാസ്ത്രലോകം ഉദ്ഘോഷിച്ചു. ജീനുകളില്‍ 13 കോടി വര്‍ഷത്തെ പരിണാമചരിത്രം പേറുന്ന ആ വിചിത്രജീവിയുടെ അടുത്ത ബന്ധുക്കള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ സേയ്ഷെല്‍സ് ദ്വീപുകളാണുള്ളത്. ഒരുകാലത്ത് ഇന്ത്യയും സേയ്ഷെല്‍സും മഡഗാസ്കറും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയുടെ ഭാഗമായിരുന്നു എന്നതിന് വ്യക്തമായ തെളിവായി പന്നിമൂക്കന്‍ തവള. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-DWBQa1vJVGo/WTWMfHtdXMI/AAAAAAAAbIU/jnDVgDj5p7czLsXbY71IHQUagsxJS8GlACLcB/s1600/Pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="657" data-original-width="1134" height="231" src="https://1.bp.blogspot.com/-DWBQa1vJVGo/WTWMfHtdXMI/AAAAAAAAbIU/jnDVgDj5p7czLsXbY71IHQUagsxJS8GlACLcB/s400/Pic2.jpg" width="400" /></a></div>
<b style="font-size: x-large;">Pic 2-</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>കരിമീന്‍-ഈ ജീവിയുടെ ജനിതകവേരുകള്‍ ഗോണ്ട്വാനയിലാണ്. ചിത്രം: ഫ്രാന്‍സിസ് ഡേ/വിക്കിമീഡിയ കോമണ്‍സ്</i> </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്രയും കൊണ്ട് വിശ്വാസം വരാത്തവരെ ഗ്രന്ഥകാരന് നേരെ കൊണ്ടുനിര്‍ത്തുന്നത് കന്യാകുമാരി മുനമ്പിലാണ്. മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനം. അവിടെ കടലില്‍ തിരുവള്ളുവര്‍ സ്മാരകവും വിവേകാനന്ദ പാറയും. ആ ശിലാമേഖയ്ക്ക് ഭൗമശാസ്ത്രജ്ഞര്‍ വിളിക്കുന്ന പേര് 'ഗോണ്ട്വാനാ ജംഗ്ഷന്' എന്നാണെന്നറിയുമ്പോള്‍ നമ്മള് അമ്പരക്കും. ഭൂഖണ്ഡങ്ങള്‍ അടര്‍ന്ന് വേര്‍പെടുകയെന്ന ഭൗമചരിത്രത്തിലെ മഹാനാടകം അരങ്ങേറിയ വേദിയാണത്. ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായി ഇന്ത്യയും മഡഗാസ്കറും ശ്രീലങ്കയും കിഴക്കന്‍ അന്റാര്‍ട്ടിക്കയും ഓസ്ട്രേലിയയും ചേര്‍ന്നിരുന്ന സ്ഥാനം! ഇതറിഞ്ഞു കഴിഞ്ഞാല്‍ കന്യാകുമാരി ആര്‍ക്കും പഴയ കന്യാകുമാരി ആയിരിക്കില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഏതാണ്ട് 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പശ്ചിമഘട്ടം മുറിഞ്ഞ് കാണപ്പെടുന്നത് പ്രധാനമായും ഒരിടത്താണ്, പാലക്കാട് ചുരത്തില്‍. ശരാശരി 30 കിലോമീറ്റര്‍ വിസ്താരമുണ്ട് പാലക്കാടന്‍ ചുരത്തിന്. മഡഗാസ്കറിന്റെ ഭൂപടം നമ്മുടേതുമായി ചേര്‍ത്തുവെച്ചാല്‍, പാലക്കാടന്‍ ചുരം മധ്യമഡഗാസ്കറിലെ പര്‍വ്വതമേഖലയിലൂടെ തുടരുന്ന അത്ഭുതം കാണാം! 8.8 കോടി വര്‍ഷം മുമ്പ് ഒരു അഗ്നിപര്‍വ്വതസ്ഫോടനം വേര്‍പെടുത്തും മുമ്പ് ഇന്ത്യയും മഡഗാസ്കറും ചേര്‍ന്ന് നിലകൊണ്ടു എന്നതിത് തെളിവാണിത്. ഒരുകാലത്ത് പാലക്കാടന്‍ ചുരത്തിലൂടെ നടക്കുന്നയാള് എത്തിച്ചേരുക മഡഗാസ്കറിലായിരുന്നു എന്നര്‍ഥം! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">18 കോടി വര്‍ഷം മുമ്പ് മുതല്‍ 8 കോടി വര്‍ഷം മുമ്പു വരെയുള്ള കാലത്ത് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മൂന്ന് ഭീമന് ലാവാപ്രവാഹങ്ങളും ഭൗമപ്രവര്ത്തനങ്ങളുമാണ് ഗോണ്ട്വാനയെ പിളര്‍ത്തി വ്യത്യസ്ത ഭൂഖണ്ഡങ്ങളാക്കി മാറ്റിയത്. ഗോണ്ട്വാനാലാന്‍ഡ് പിളര്‍ന്ന് വേര്‍പെടും വരെ ഇന്ത്യയുടെ ബംഗാള്‍-തമിഴ്നാട് തീരം അന്റാര്‍ട്ടിക്കയുമായി ചേര്‍ന്ന് സ്ഥിതിചെയ്തു. ചെന്നൈയില്‍ നിന്ന് ഒരു ദിനോസറിന് അനായാസം കിഴക്കന്‍ അന്റാര്‍ട്ടിക്കയിലേക്ക് കടക്കാമായിരുന്നു. ഷില്ലോങ്, ഗുവാഹതി തുടങ്ങിയ വടക്കുകിഴക്കന്‍ മേഖലയിലേക്ക് പശ്ചിമ ഓസ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ നിന്ന് ഒരു കല്ലേറ് ദൂരമേ ഉണ്ടായിരുന്നുള്ളൂ! </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-LYtdUbqYGwI/WTWM4G1G0_I/AAAAAAAAbIY/GEkQFsxIeeQRl9C7U36zol-hY3BSHgkJACLcB/s1600/Pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="333" data-original-width="638" height="208" src="https://3.bp.blogspot.com/-LYtdUbqYGwI/WTWM4G1G0_I/AAAAAAAAbIY/GEkQFsxIeeQRl9C7U36zol-hY3BSHgkJACLcB/s400/Pic3.jpg" width="400" /></a></div>
<b style="font-size: x-large;">Pic 3 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>8.8 കോടി വര്‍ഷം മുമ്പ് ഭൂഖണ്ഡങ്ങളുടെ സ്ഥിതി. മഞ്ഞ അടയാളമുള്ള ഭാഗമാണ് ഇന്ത്യ. ചിത്രം കടപ്പാട്: ക്രിസ്റ്റഫര്‍ സ്കോട്ടീസ് </i></span><span style="font-size: large;"> </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇങ്ങനെ ഇന്ത്യയുടെ ഭൗമചരിത്രത്തെക്കുറിച്ചും ഇവിടുത്തെ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചുമുള്ള കഥകള്‍ സമഗ്രമായി വിവരിക്കുകയാണ് പ്രണയ് ലാല്‍ തന്റെ ഗ്രന്ഥത്തില്‍. മേല്‍സൂചിപ്പിച്ച ഗോണ്ട്വാനയുടെ കഥ അതില്‍ ഒരധ്യായം മാത്രം. അതിലും എത്രയോ വിശാലമായ ക്യാന്‍വാസാണ് ഗ്രന്ഥകാരന് നമുക്ക് മുന്നില്‍ നിവര്ത്തിവെയ്ക്കുന്നത്. ശരിക്കുപറഞ്ഞാല്‍, 450 കോടി വര്‍ഷത്തെ ഭൗചരിത്രത്തില് സംഭവിച്ച സംഗതികളെയാകെ ഇന്ത്യയിലെ പര്‍വ്വതങ്ങളിലൂടെയും പാറകളിലൂടെയും മണ്ണിലൂടെയും നദികളിലൂടെയും ഫോസിലുകളിലൂടെയും ജീവജാതികളിലൂടെയും വിവരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. ഇതുവരെ ആരും പറയാത്ത ഇന്ത്യാചരിത്രമാണിത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">20 വര്‍ഷത്തെ തന്റെ അധ്വാനം ഈ ഗ്രന്ഥത്തിന് പിന്നിലുണ്ടെന്ന് ഗ്രന്ഥകാരന് സാക്ഷ്യപ്പെടുത്തുന്നു. 'മൂന്നാംധ്രുവം' എന്നാണ് ഹിമലയവും ടിബറ്റും ചേര്‍ന്ന പ്രദേശത്തെ ഭൗമശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഗോണ്ട്വാനാ ജംഗ്ഷന് മുതല്‍ മൂന്നാംധ്രുവം വരെ കാലത്തിലൂടെ നടത്തുന്ന ഒരു ദീര്‍ഘയാത്രയെന്ന് 'ഇന്‍ഡിക്ക'യെ വിശേഷിപ്പിക്കാം. ഭൂമി രൂപപ്പെട്ടതു മുതല്‍ ഏതാണ്ട് അറുപതിനായിരം വര്‍ഷം മുമ്പ് പ്രാചീന മനുഷ്യന് ഇന്ത്യയില്‍ കുടിയേറിയതുവരെയുള്ള ചരിത്രമാണ് ഈ യാത്രയില്‍ ചുരുളഴിയുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ബാംഗ്ലൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ നന്ദി ഹില്‍സിലുള്ള പാറപ്പരപ്പുകള്‍ ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ ശിലകളാണെന്ന് പലര്‍ക്കും അറിയില്ല. 350 കോടി വര്‍ഷം പഴക്കമുള്ള അത്തരം പാറകള്‍ ഭൂമുഖത്ത് തന്നെ അപൂര്‍വ്വമാണ്. ആ പാറ രൂപപ്പെടുന്ന കാലത്ത് അന്തരീക്ഷത്തില്‍ ജീവവായുവായ ഓക്സിജന്റെ തോത് നാമമാത്രമായിരുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണം ഇന്നത്തേതിലും വേഗത്തിലുമായിരുന്നു. അന്ന് ഒരുദിവസമെന്നത് ആറു മണിക്കൂര്‍ മാത്രം! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നന്ദി ഹില്‍സില്‍ നിന്ന് 2700 കിലോമീറ്റര്‍ വടക്ക് ജമ്മുവിലേക്ക് ഗ്രന്ഥകാരന് നമ്മളെ നയിക്കുന്നു. ജമ്മുവിലെ പാറകള്‍ താരതമ്യേന ചെറുപ്പമാണ്. നന്ദി ഹില്‍സിലെ പാറപ്പരപ്പില്‍ നിന്ന് ജമ്മുവിലെ പാറകളിലേക്കെത്തുമ്പോള് ഭൗമചരിത്രത്തിലെ 300 കോടി വര്‍ഷങ്ങളാണ് ഒരര്‍ഥത്തില്‍ നമ്മള് തരണംചെയ്യുന്നത്!</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-QKOK01QhjtU/WTWNHR3UetI/AAAAAAAAbIc/q32Wjz2e5w47TfYOQypgs9AJq70fKpgywCLcB/s1600/Pic4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="414" data-original-width="621" height="213" src="https://3.bp.blogspot.com/-QKOK01QhjtU/WTWNHR3UetI/AAAAAAAAbIc/q32Wjz2e5w47TfYOQypgs9AJq70fKpgywCLcB/s320/Pic4.jpg" width="320" /></a></div>
<span style="font-size: large;"><b>Pic 4 -</b> <i><span style="color: #741b47;">'ഇന്‍ഡിക്ക'-ഭൂമിയുടെ ചരിത്രം, ഇന്ത്യയുടേയും</span></i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പാറ മാത്രമല്ല, ലോകത്തെ ഏറ്റവും പഴക്കമേറിയ മണ്ണും കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൊന്ന് ഇന്ത്യയാണ്. ഒഡീഷയിലെ കിയോഞ്ജാര്‍ പട്ടണത്തിന് ആറു കിലോമീറ്റര്‍ വടക്ക് മദ്രാംഗിജോറി ഗ്രാമത്തില്‍ നിന്ന് 2014ല്‍ ഇന്ത്യന്‍, ഐറിഷ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ മണ്ണിന്റെ പഴക്കം 300 കോടി വര്‍ഷമാണ്. പ്രാചീനഭൂമിയില്‍ ഓക്സിജന്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ കാലം അടുത്തറിയാനുള്ള മാന്ത്രിക താക്കോലായി ഈ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നു (ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ സസ്യഫോസില്‍ അടുത്തയിടെ ഇന്ത്യയില്‍ നിന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ (ലോകത്തെ മൂന്നാമത്തെ) ഉല്‍ക്കാപതനത്തിന്റെ ശേഷിപ്പ് സ്ഥിതിചെയ്യുന്ന മധ്യപ്രദേശില്‍ ശിവപുരി ജില്ലയിലെ ചെറുഗ്രാമമായ ദലായിലേക്ക് വായനക്കാരെ ഗ്രന്ഥകാരന് കൂട്ടിക്കൊണ്ട് പോകുന്നു. 11 കിലോമീറ്റര്‍ വിസ്താരമുള്ള 'ദലാഗര്ത്തം' യഥാര്‍ഥത്തില്‍ ഗര്ത്തമല്ലെന്നും, 250-160 കോടി വര്‍ഷം മുമ്പുണ്ടായ അതിശക്തമായ ഉത്ക്കാപതനത്തിന്റെ തീഷ്ണതയില്‍ തിളച്ചുപൊങ്ങിയ മണ്ണുപാറയും തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് ഒരു കടുവയുടെ കാല്‍പ്പാദത്തിന്റെ ആകൃതി പൂണ്ടതാണെന്നുമുള്ള അറിവ് നമ്മളെ അത്ഭുതപ്പെടുത്തും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഗോണ്ട്വാന പൊട്ടിയടര്‍ന്ന് വേര്പെടാനാരംഭിക്കുന്ന വേളയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നു. പത്തുലക്ഷം വര്‍ഷം നീണ്ടുനിന്ന പേമാരി ഇന്ത്യയുള്‍പ്പടെയുള്ള പ്രദേശങ്ങളെ സ്ഥിരം പ്രളയത്തിലാഴ്ത്തി. അതിന്റെ ഭാഗമായി വന്‍തോതില്‍ ജൈവാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അവശിഷ്ടപാളികളായി മാറി. ജൈവരാസമാറ്റങ്ങള്‍ ആ അവശിഷ്ടപാളികളെ കല്ക്കരിശേഖരമാക്കി രൂപപ്പെടുത്തി. 30-27 കോടി വര്‍ഷംമുമ്പ് ഇന്നത്തെ ബിഹാര്‍, ജാര്‍ക്കണ്ഡ്, കിഴക്കന്‍ ഒഡിഷ, പശ്ചിമബംഗാള്‍ മേഖല നദീശൃംഖലകളും ചതുപ്പുകളും ഡല്‍റ്റകളും വനങ്ങളും നിറഞ്ഞതായിരുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. ആ മേഖലയാണ് 'ഈസ്റ്റേണ്‍ കോള്ഫീല്ഡിസ്' എന്ന് ഇപ്പോള്‍ അറിയപ്പെടുന്നത്. നാല് കിലോമീറ്റര്‍ താഴ്ച വരെ ഏതാണ്ട് 4000 ചതുരശ്ര കിലോമീറ്ററില്‍ ആ കല്‍ക്കരിപ്പാടം വ്യാപിച്ചുകിടക്കുന്നു. 6100 കോടി ടണ്‍ കല്‍ക്കരി ശേഖരം ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഗ്ലോസോപ്റ്ററിസ് ( Glossopteris ) മഴക്കാടുകള്‍ അടിഞ്ഞുകൂടിയുണ്ടായ ഇത്രയും കല്‍ക്കരി ശേഖരമുണ്ടാകാന്‍, ഇപ്പോള്‍ ലോകത്തുള്ള മുഴുവന്‍ വനത്തിന്റെയും 200 മടങ്ങ് വേണം!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മത്സ്യങ്ങളും ഉഭയജീവികളും ലോകത്തെ ഭരിച്ചിരുന്ന കാലത്താണ് കല്‍ക്കരി പാടങ്ങള്‍ ഭൂമിയില്‍ രൂപപ്പെട്ടത്. ഇന്ന് അതേ കല്‍ക്കരിയുടെ ഉപയോഗം വഴിയുണ്ടാകുന്ന ആഗോളതാപനം മത്സ്യങ്ങളുടെയും ഉഭയജീവികളുടെയും നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്ന കാര്യം ഗ്രന്ഥകാരന് ഓര്‍മിപ്പിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-nIcQBguVDUQ/WTWNdY2iVAI/AAAAAAAAbIg/WsL1UJCuiWsQRYyCy3ZrJyfmZR7il2YQwCLcB/s1600/PIc5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="467" data-original-width="660" height="282" src="https://1.bp.blogspot.com/-nIcQBguVDUQ/WTWNdY2iVAI/AAAAAAAAbIg/WsL1UJCuiWsQRYyCy3ZrJyfmZR7il2YQwCLcB/s400/PIc5.jpg" width="400" /></a></div>
<b style="font-size: x-large;">Pic 5 - </b><span style="color: #741b47; font-size: large;"><i>പന്നിമൂക്കന്‍ തവള എന്ന 'ജീവിക്കുന്ന ഫോസില്‍'. ചിത്രം കടപ്പാട്: സത്യഭാമദാസ് ബിജു</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കടലുപേക്ഷിച്ച് കരയില്‍ ജീവിതമാരംഭിച്ച ആദ്യജീവിവര്ഗങ്ങളിലൊന്നിനെ പരിചയപ്പെടുത്താന്‍ ഗ്രന്ഥകാരന് നമ്മളെ നയിക്കുന്നത് മൈസൂരിലെ വനപ്രദേശത്തേക്കാണ്. 'ദ്രാവിഡ ഗ്രാന്‍ഡിസ്' ( Drawida grandis ) എന്ന ആ മണ്ണിര 50 സെന്റീമീറ്റര്‍ നീളത്തില്‍ വളരുന്ന ജീവിയാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്ത്യയിലെ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ തെലുങ്കാനയിലെ അഡിലാബാദ് ജില്ലയില്‍ നിന്നാണ് കണ്ടെടുത്തതെന്നും, 16 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന സസ്യഭുക്കായ അവയ്ക്ക് 18 മീറ്റര്‍ നീളവും ഏഴ് ടണ്‍ ഭാരവുമായിരുന്നു എന്നും അറിയുക. ആ ഭീമന് മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ പേരാണ് ശാസ്ത്രജ്ഞര്‍ നല്‍കിയത്-'ബാരപ്പസോറസ് ടാഗോറി' ( Barapasaurus tagorei ). ജീവിച്ചിരുന്നതില്‍ ഏറ്റവും ഭീകരമായ ജീവിയെന്ന് 'ജുറാസിക് പാര്‍ക്കി'ലൂടെ കുപ്രസിദ്ധി നേടിയ ടി.റെക്സിനോളം ഭയങ്കരനായ മറ്റൊരു ദിനോസര്‍ ഇന്ത്യയിലും വാണിരുന്നു-'രാജസോറസ്' ( Rajasaurus ). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ജോദ്പൂര്‍-ജെയ്സല്‍മാര്‍ ഹൈവെയില്‍ രാജസ്ഥാനിലെ തായിയാട്ട് എന്ന് സ്ഥലത്തിനടുത്തുകൂടി 16 കോടി വര്‍ഷം മുമ്പ് നിങ്ങള്‍ യാത്രചെയ്തിരുന്നെങ്കില്‍, ദിനോസറുകള്‍ പാത മുറിച്ച് കടന്ന് പോകുന്നത് കാണാമായിരുന്നുവെന്ന് ഗ്രന്ഥകാരന് പറയുന്നു. ഇന്ത്യയിലെ ഒരു യഥാര്‍ഥ 'ജുറാസിക് പാര്ക്കാ'യിരുന്നു ആ പ്രദേശം. ദിനോസറുകളുടെ ഭൂമുഖത്തെ പ്രധാന പ്രജനനകേന്ദ്രങ്ങളില്‍ ചിലത് കണ്ടെത്തിയിട്ടുള്ളതും ഇന്ത്യയില്‍ തന്നെയാണ്. ഗുജറാത്തില്‍ ബറോഡയ്ക്ക് 70 കിലോമീറ്റര്‍ വടക്ക് ഖേദ ജില്ലയിലെ റെയ്ഹോലി ഗ്രാമം ഉദാഹരണം. ദിനോസര്‍ മുട്ടകളുടെ വലിയ ശേഖരം തന്നെ അവിടെ നിന്ന് ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-GSuKlmil3Nc/WTWNujBuBbI/AAAAAAAAbIk/eevYbuWKgDQRpzIXKNYcDs51yWkFuy0ZQCLcB/s1600/Pic6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="538" data-original-width="1200" height="178" src="https://3.bp.blogspot.com/-GSuKlmil3Nc/WTWNujBuBbI/AAAAAAAAbIk/eevYbuWKgDQRpzIXKNYcDs51yWkFuy0ZQCLcB/s400/Pic6.jpg" width="400" /></a></div>
<b style="font-size: x-large;">Pic 6 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>ഇന്ത്യയില്‍ ഒരുകാലത്ത് ഭീതി വിതച്ചിരുന്ന ദിനോസര്‍ രാജസോറസ്. ചിത്രം കടപ്പാട്: റൊഡോള്‍ഫോ നൊഗീറോ</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ദിനോസറുകളുടെ യുഗം അവസാനിച്ച് സസ്തനികള്‍ ഭൂമി കീഴടക്കി. ഗുജറാത്തിലെ കച്ച് മുതല്‍ ജമ്മു വരെ നീളുന്ന ഇന്ത്യാ-പാക് അതിര്‍ത്തി മേഖലയില്‍ നിന്ന് 1975 ന് ശേഷം 18 വ്യത്യസ്തയിനം തിമിംഗലങ്ങളുടെ ഫോസിലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പറയുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ എത്ര വൈവിധ്യം പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാകും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്ത്യാ ഉപഭൂഖണ്ഡം മഡഗാസ്കറില്‍ നിന്ന് വേര്‍പെട്ട് പ്രാചീന സമുദ്രത്തിലൂടെ ഇന്നത്തെ സ്ഥാനത്തേക്ക് നീങ്ങുന്ന കാലത്താണ്, ഭൂമിയിലെ ഏറ്റവും വലിയ ലാവാപ്രവാഹം ഇവിടെയുണ്ടായത്. 6.5-5.3 കോടി വര്‍ഷങ്ങള്‍ക്കിടയ്ക്ക് മൂന്നുഘട്ടങ്ങളായുണ്ടായ ആ ലാവാപ്രവാഹമാണ് ഡക്കാന്‍ പീഢഭൂമിയെ ഇന്നത്തെ നിലയ്ക്ക് രൂപപ്പെടുത്തിയത്. അതിന്റെ അസംഖ്യം തെളിവുകള്‍ ഗ്രന്ഥകാരന് നിരത്തുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്ത്യയുടെ ഭൗമചരിത്രത്തിലെ മറ്റൊരു പ്രധാന നാടകീയ സംഭവം ഹിമാലയത്തിന്റെയും ടിബറ്റിന്റെയും രൂപപ്പെടലായിരുന്നു. ഗോണ്ട്വാനാ മേഖലയില്‍ കടലിന്നടിയിലുണ്ടായ ലക്ഷക്കണക്കിന് വര്‍ഷം നീണ്ട ലാവാപ്രവാഹമാണ് പരസ്പരം പൊട്ടിയടര്‍ന്ന് ഭൂഖണ്ഡങ്ങളെ ഇന്നത്തെ സ്ഥാനങ്ങളിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. അതില്‍ അവസാനത്തെ ഘട്ടമായിരുന്നു ഇന്ത്യയുടെ സ്ഥാനചലനം. മഡഗാസ്കറില്‍ നിന്ന് വേര്‍പെട്ട് നീങ്ങിയ ഇന്ത്യന്‍ ഉപഭൂഖണ്ഡം യൂറേഷ്യന്‍ ഭൂഫലകത്തില്‍ വന്നിടിച്ചതിന്റെ ഫലമായാണ് ടിബറ്റും ഹിമാലയവും രൂപപ്പെട്ടത്. 4.1 കോടി വര്‍ഷം മുമ്പ് മുതല്‍ 40 ലക്ഷം വര്‍ഷം മുമ്പ് വരെയുള്ള കാലത്ത് മൂന്ന് മുഖ്യഘട്ടങ്ങളിലായാണ് ഹിമാലയം ഇന്നത്തെ നിലയ്ക്ക് ഉയര്‍ന്നുവന്നതെന്ന് ഗ്രന്ഥകാരന് തെളിവുകള്‍ നിരത്തി വിവരിക്കുന്നു. ഹിമാലയത്തില്‍ നിന്നുള്ള നദികളും അതിന് ശേഷമാണ് ഒഴുകാന്‍ തുടങ്ങിയത്.</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-6Md0FihGjnQ/WTWN52xdRyI/AAAAAAAAbIo/6fxwXszLJHA-yNEqseFbsHCPlwYKTf5ewCLcB/s1600/Picc7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="667" data-original-width="1000" height="266" src="https://1.bp.blogspot.com/-6Md0FihGjnQ/WTWN52xdRyI/AAAAAAAAbIo/6fxwXszLJHA-yNEqseFbsHCPlwYKTf5ewCLcB/s400/Picc7.jpg" width="400" /></a></div>
<b style="font-size: x-large;">Pic 7 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;"><i>ബാംഗ്ലൂരിന് സമീപം സമുദ്രനിരപ്പില്‍ നിന്ന് 1226 മീറ്റര്‍ ഉയരമുള്ള സവനദുര്ഗ മല. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഘടനയാണിത്. ചിത്രം കടപ്പാട്: നിരഞ്ജ് വൈദ്യനാഥന്</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നദികള്‍ ഉണ്ടാവുക മാത്രമല്ല കാലാവസ്ഥയിലും വലിയ മാറ്റം സംഭവിച്ചു. ഏഷ്യന്‍ മണ്‍സൂണ്‍ പോലും ഹിമാലയത്തിന്റെ സൃഷ്ടിയാണെന്നോര്ക്കുക. അത്രകാലവും, എന്നുവെച്ചാല്‍ ഏതാണ്ട് 1.3 കോടി വര്‍ഷം മുമ്പുവരെ ഏഷ്യന്‍ മണ്‍സൂണ്‍ എന്നത് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസമായിരുന്നു. ഹിമാലയം വന്നതോടെ മണ്‍സൂണിന്റെ ശക്തിയും സ്വാധീനവും വര്‍ധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ജലബാഷ്പത്തെ ആവാഹിച്ച് 400 കിലോമീറ്റര്‍ വടക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ന്യൂനമര്‍ദ്ദ മേഖലയിലേക്ക് എത്തിക്കുകയാണ് മണ്‍സൂണ്‍ ചെയ്യുന്നത്. ഏതാണ്ട് ഒരുലക്ഷംകോടി ടണ്‍ മഴ മണ്‍സൂണിന്റെ ഭാഗമായി ഇന്ത്യയില്‍ പെയ്യുന്നു! കഴിഞ്ഞ 80 ലക്ഷം വര്‍ഷമായി ഇത് തുടരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">40 ലക്ഷം വര്‍ഷംമുമ്പ് ഹിമാലയം കൂടുതല്‍ ഉയര്‍ന്നപ്പോള്‍, മണ്‍സൂണിന്റെ ശക്തി വര്‍ധിച്ചു. അതിന്റെ ഫലമായി കിഴക്കന്‍ ആഫ്രിക്കയിലെ കാലാവസ്ഥയും മാറി. അത് മനുഷ്യന്റെ പൂര്വികവര്ഗ്ഗങ്ങളുടെ പരിണാമത്തിന് പശ്ചാത്തലമൊരുക്കി. 20 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ രൂപമെടുത്ത് ലോകമെങ്ങുമെത്തി പാര്‍പ്പുറപ്പിച്ച 'ഹോമോ ഇറക്ടസ്' വര്‍ഗമാണ് നരവംശങ്ങളിലെ ഏറ്റവും വിജയിച്ച വിഭാഗം. ഭൂമിയില്‍ 19 ലക്ഷം വര്‍ഷം ജീവിച്ച ഇറക്ടസിന്റെ പാര്‍പ്പിട മേഖലകള്‍ ഇന്ത്യയില്‍ ശിവാലിക് കുന്നുകള്‍ മുതല്‍ തെക്കന്‍ തമിഴ്നാട് വരെ നീളുന്നതായി നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. ഏതാണ്ട് 70,000 വര്‍ഷം മുമ്പ് ആ നരവംശം ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെട്ടു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്നത്തെ മനുഷ്യവംശമായ ഹോമോ സാപ്പിയന്‍സ് 60,000 വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള കുറുമ്പ, ഇരുള പോലുള്ള ആദിമവിഭാഗക്കാര്‍ അന്നെത്തിയ സാപ്പിയന്‍സിന്റെ നേര്പിന്ഗാമികളാണെന്ന് ജനിതകപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-kaQP-KiG8GQ/WTWOFi_bbHI/AAAAAAAAbIs/0kK8YBtLOyMw0Aw9aR0PVQwIDbO8NcsggCLcB/s1600/8.-Everest.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="484" data-original-width="957" height="200" src="https://2.bp.blogspot.com/-kaQP-KiG8GQ/WTWOFi_bbHI/AAAAAAAAbIs/0kK8YBtLOyMw0Aw9aR0PVQwIDbO8NcsggCLcB/s400/8.-Everest.jpg" width="400" /></a></div>
<b style="font-size: x-large;">Pic 8 -</b><span style="font-size: large;"> </span><span style="color: #741b47; font-size: large;">മഞ്ഞിന്റെ മൂടിയില്ലാതെ എവറസ്റ്റ് കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 8848 മീറ്റര്‍ പൊക്കമുള്ളതാണ് എവറസ്റ്റ്. കൊടുമുടിയുടെ മുകള്‍ഭാഗത്തെ മഞ്ഞനിറമുള്ള ഭാഗം ഈ ചിത്രത്തില്‍ വ്യക്തമാണ്. ആ ഭാഗത്തെ ശിലാപാളികളില്‍ പ്രാചീന സമുദ്രജീവികളുടെ ഫോസിലുകള്‍ സുലഭമാണ്. എന്നാല്‍, കൊടുമുടിയുടെ ചുവട്ടിലെ ശിലാപാളികളില്‍ ഫോസിലുകള്‍ ഇല്ല. ഹിമാലയത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് ഇത് വ്യക്തമായ സൂചന നല്കുന്നു. ചിത്രം കടപ്പാട്: Uwe Gille/Wikipedia </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സമ്പന്നമായ ഒരു ദീര്‍ഘയാത്ര പൂര്‍ത്തിയാക്കിയ അനുഭവമാണ് 'ഇന്‍ഡിക്ക' വായിച്ചുകഴിയുമ്പോള്‍ ഉണ്ടാവുക. ഒപ്പം ചില തിരിച്ചറിവുകളും കിട്ടും. 450 കോടി വര്‍ഷത്തെ ഭൗമചരിത്രത്തില്‍ നമ്മളിന്ന് കാണുന്ന തരത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്ഥാനമുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. അഞ്ചുകോടി വര്‍ഷം മുമ്പ് ഇന്ത്യയ്ക്ക് വടക്ക് ഹിമാലയം പോലും ഉണ്ടായിരുന്നില്ല, സിന്ധു നദിയോ ഗംഗയോ ബ്രഹ്മപുത്രയോ ഉണ്ടായിരുന്നില്ല. എന്തിന് നമ്മളിന്ന് കാണുന്ന രൂപത്തിലുള്ള മണ്‍സൂണ്‍ പോലും ഇന്ത്യയില്‍ പെയ്തിരുന്നില്ല. ഏതാണ്ട് 75000 വര്‍ഷംമുമ്പ് ആഫ്രിക്കയില്‍ നിന്ന് പുറത്തുകടന്ന ആയിരത്തില്‍ താഴെ ഹോമോ സാപ്പിയന്‍സാണ് ഇന്ത്യയടക്കം ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനതകളുടെയെല്ലാം നേര്പൂര്വ്വികര്. മനുഷ്യന്റെ സങ്കുചിതമായ ദേശീയതയ്ക്കും ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരുപറഞ്ഞുള്ള അഹങ്കാരത്തിനും യാതൊരു അര്‍ഥമില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയാണ് ഈ ഗ്രന്ഥം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരുകാര്യം കൂടി: ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത, അതിലെ ചിത്രങ്ങളാണ്. ഗ്രന്ഥകാരന് വിവരിക്കുന്ന എല്ലാം പ്രധാന സംഗതികളെയും സാധൂകരിക്കുന്ന ചിത്രങ്ങളും വിവരണവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 54 പേജുകള്‍ വരുന്ന വിശദമായ കുറിപ്പുകളും വിജ്ഞാനദാഹികളായ വായനക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(Indica: A Deep Natural History of the Indian Subcontinent, by Pranay Lal. Allen Lane. Page: 468. Rs. 999)</span><br />
<span style="font-size: large;">- <span style="color: #cc0000;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">* <b><a href="http://www.mathrubhumi.com/technology/science/indica-natural-history-of-indian-subcontinent-science-matters-geology-gondwana-1.1860863">മാതൃഭൂമി ഓണ്‍ലൈനില്‍ (2017 ഏപ്രില്‍ 11) പ്രസിദ്ധീകരിച്ചത് </a></b></span><br />
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com3tag:blogger.com,1999:blog-36989706.post-14767699704118194052017-06-05T22:01:00.000+05:302017-06-05T22:15:14.951+05:30ജീവന്റെ പ്രാചീന അടയാളങ്ങള്‍ <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: #351c75;">ഭൂമിയില്‍ ജീവന്റെ ഉത്ഭവം സംബന്ധിച്ച കണക്കുകളെയാകെ തെറ്റിക്കുകയാണ് പുതിയ ഫോസില്‍ തെളിവുകള്‍ </span></b></span><br />
<span style="font-size: large;"><b><span style="color: #351c75;"><br /></span></b></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-a6ieJhFwL6M/WTWG36rN7mI/AAAAAAAAbH8/0V0RRctLsK0VuLZ6XGhNwdxh1qeVKlyjwCLcB/s1600/pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="485" data-original-width="640" height="302" src="https://2.bp.blogspot.com/-a6ieJhFwL6M/WTWG36rN7mI/AAAAAAAAbH8/0V0RRctLsK0VuLZ6XGhNwdxh1qeVKlyjwCLcB/s400/pic1.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഭൂമി രൂപപ്പെട്ടിട്ട് 450 കോടി വര്‍ഷമായെന്ന് ഭൗമശാസ്ത്രജ്ഞര്‍ക്കറിയാം. എന്നാല്‍, ഭൂമിയില്‍ ജീവന് ഉത്ഭവിച്ചിട്ട് എത്രകാലമായി? കൃത്യമായ ഉത്തരം ഇനിയും കിട്ടാത്ത ചോദ്യമാണിത്. ഏതാനും ആഴ്ച മുമ്പുവരെ ഈ ചോദ്യത്തിന്റെ ഉത്തരം 370 കോടി വര്‍ഷം എന്നായിരുന്നു. കാരണം, ഗ്രീന്‍ലന്‍ഡില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജിവികളടങ്ങിയ സ്ട്രോമറ്റോലൈറ്റ് ഫോസിലുകളുടെ പ്രായം അതായിരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അടുത്തയിടെ കാനഡയില്‍ നിന്നും ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ രണ്ട് ജൈവഫോസിലുകള്‍, ഭൂമിയില്‍ ജീവന് ഉത്ഭവിച്ചിട്ട് എത്രകാലമായി, ഇവിടെ സസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുതുക്കിയിരിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകന് മാത്യു ഡോഡും സംഘവും കാനഡയില്‍ വടക്കന്‍ ക്യുബക്കിലെ ഹഡ്സണ്‍ ബേ തീരത്തെ ശിലാഅടരുകളില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവികളുടെ ഫോസിലാണ് പുതിയ ഉത്തരം നല്‍കുന്നത്. ആ ജൈവഫോസിലിന്റെ പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണെന്ന് 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നുവെച്ചാല്‍, ഭൂമിക്ക് വെറും 20 കോടി വര്‍ഷം മാത്രം പഴക്കമുള്ള സയമത്ത് സൂക്ഷ്മരൂപത്തിലാണെങ്കിലും ഇവിടെ ജീവന് നിലനിന്നിരുന്നു എന്നര്‍ഥം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സമുദ്രാന്തര്‍ഭാഗത്ത് ചൂടുറവകള്‍ പ്രത്യക്ഷപ്പെടുന്ന വിള്ളലുകളില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ട്. അവയുമായി സാമ്യമുള്ളതാണ് കാനഡയിലെ ഫോസിലുകളില്‍ ഉള്ളവ. ഭൂമിയുണ്ടായി അധികം വൈകാതെ സമുദ്രാന്തര്‍ഭാഗത്തെ അത്തരം വിള്ളലുകളില്‍ ജീവന്റെ ആദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അതേസമയം, മധ്യഇന്ത്യയില്‍ ചിത്രകൂട് പട്ടണത്തിന് സമീപത്തെ ശിലാപാളികളില്‍ നിന്നാണ് സ്വീഡിഷ് ഗവേഷക വിദ്യാര്‍ഥി തെരേസ്സ് സാള്‍സ്ടെഡ്ത് പ്രാചീന ആല്‍ഗെ ഫോസില്‍ തിരിച്ചറിഞ്ഞത്. ആ ഫോസിലിന്റെ പഴക്കം 160 കോടിയാണെന്ന് 'പ്ലോസ്' (PLOS) ജേര്‍ണലില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ സസ്യഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണിത്. കരുതിയതിലും 40 കോടി വര്‍ഷം മുമ്പ് ഇത്തരം ജീവരൂപങ്ങള്‍ ഭൂമുഖത്ത് നിലനിന്നിരുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം സൂചിപ്പിക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-lYADyInG3Qs/WTWHAPWRQII/AAAAAAAAbIA/GI-5iCvBAo4esSf2XwA4zMq126YpcQ5lwCLcB/s1600/pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="539" data-original-width="1083" height="198" src="https://1.bp.blogspot.com/-lYADyInG3Qs/WTWHAPWRQII/AAAAAAAAbIA/GI-5iCvBAo4esSf2XwA4zMq126YpcQ5lwCLcB/s400/pic2.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്രയും വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം, ഇതുപോലുള്ള പ്രാചീന ജീവരൂപങ്ങള്‍ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് കാണുന്നത് കോടിക്കണക്കിന് വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കുംപോലുള്ള അനുഭവമാകില്ലേ എന്ന്! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ ആഗ്രഹമുള്ളവരോട് പറയാനുള്ളത് ഇതാണ്: നിരാശ വേണ്ട, പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ വിജനതീരമായ ഷാര്‍ക്ക് ബേ വരെ പോകാന്‍ കഴിഞ്ഞാല്‍ മേല്‍സൂചിച്ച ടൈം ട്രാവല്‍ നിങ്ങള്‍ക്ക് നടത്താം. പ്രാചീനജീവരൂപങ്ങളെ ജീവനോടെ കാണാം. ഷാര്‍ക്ക് ബേയില്‍ ജീവനോടെയുള്ള സ്ട്രോമറ്റോലൈറ്റുകളുടെ (Stromatolites) പ്രായം 350 കോടി വര്‍ഷമാണ്. അവ രൂപപ്പെടുമ്പോള്‍ ഭൂമിക്ക് പ്രായം വെറും 100 കോടി വര്‍ഷം മാത്രമായിരുന്നു! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഷാര്‍ക്ക് ബേ തീരത്ത് അമൂല്യമായ ഈ ജീവരൂപങ്ങള്‍ നിലനില്‍ക്കുന്ന കാര്യം പുറംലോകമറിഞ്ഞിട്ട് അധികകാലമായിട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പില്‍ബാര എന്ന വിശാല വിജനമരുഭൂവില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ സ്ട്രോമറ്റോലൈറ്റുകളുടെ വലിയൊരു ഫോസില്‍ ശേഖരം ഭൗമശാസ്ത്രജ്ഞന്‍ സ്റ്റാന്‍ ഔരാമിക് കണ്ടെത്തുകയുണ്ടായി. 350 കോടി വര്‍ഷം പഴക്കമുള്ള അവ ഭൂമുഖത്ത് അക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ജൈവഫോസിലുകളായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് തിരികെ എത്താനായി കുറച്ച് ഫോസില്‍ സാമ്പിളുമെടുത്ത് ഔരാമിക് മടങ്ങി. തുടരന്വേഷണത്തിന് വീണ്ടും പില്‍ബാരയിലെത്തിയ ഔരാമികിനും സംഘത്തിനും പക്ഷേ, ആ ഫോസില്‍ ശേഖരം എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഇന്നും ഓസ്ട്രേലിയയുടെ വിജനവിശാലതയില്‍ അവ വീണ്ടും കണ്ടെത്തപ്പെടാനായി കാത്തുകിടപ്പാണ്!</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-a515ZjmnaqY/WTWHQe3kWtI/AAAAAAAAbIE/RpuXpC-RJKksFmTAV37Jz5xVqHFm07FxwCLcB/s1600/pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="844" data-original-width="1134" height="297" src="https://3.bp.blogspot.com/-a515ZjmnaqY/WTWHQe3kWtI/AAAAAAAAbIE/RpuXpC-RJKksFmTAV37Jz5xVqHFm07FxwCLcB/s400/pic3.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">എന്നാല്‍, 1954 ല്‍ പില്‍ബാരയ്ക്ക് സമീപ പ്രദേശത്ത് അത്ഭുതകരമായ മറ്റൊരു കണ്ടെത്തല്‍ ഗവേഷകര്‍ നടത്തി. ഷാര്‍ക്ക് ബേയില്‍ സ്ട്രോമറ്റോലൈറ്റുകള്‍ ഇപ്പോഴും ജീവനോടെയുണ്ട് എന്നായിരുന്നു ആ കണ്ടെത്തല്‍! പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ 12,500 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്തിന്റെ ഒരു കോണില്‍ ആരും ശ്രദ്ധിക്കാതെ ജീവനുള്ള സ്ട്രോമറ്റോലൈറ്റുകള്‍ അത്രകാലവും കഴിയുകയായിരുന്നു!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഭൂമിയിലെ ജീവന്റെ പ്രാരംഭദശയിലുണ്ടായിരുന്ന ഏകകോശജീവികളായ 'സയനോബാക്ടീരിയ' (Cyanobacteria) ആണ് സ്ട്രോമറ്റോലൈറ്റുകളിലുള്ളത്. സ്ട്രോമറ്റോലൈറ്റുകളെ വിവരിക്കുക എളുപ്പമല്ലെന്ന് പ്രശസ്ത എഴുത്തുകാരന് ബില്‍ ബ്രൈസണ്‍ തന്റെ ഓസ്ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under') കുറിക്കുന്നു. അവ 'വളരെ പ്രാചീനസ്വഭാവമുള്ളവയാണ്. പരലുകള്‍ പോലെ ക്രമമായ ആകൃതി അവയ്ക്കില്ല....തീരത്തിനടുത്തുള്ള സ്ട്രോമറ്റോലൈറ്റ് കൂട്ടങ്ങള്‍ ഏതോ പ്രാചീന അക്ഷരമാലകളെ ഓര്‍മിപ്പിക്കും. അതിനപ്പുറം വലിയ ചാണകക്കൂട്ടങ്ങള്‍ പോലെ, അല്ലെങ്കില്‍ ആശയക്കുഴപ്പം ബാധിച്ച ഒരു ആനയുടെ പിണ്ടംപോലെ കാണപ്പെടും. മിക്ക പുസ്തകങ്ങളും അവയെ ക്വാളിഫഌവര്‍ പോലുള്ള ഘടനകളെന്നാണ് വിവരിക്കുന്നത്. യഥാര്‍ഥത്തില്‍ അവ ആകൃതിയില്ലാത്ത കറുത്ത ഘടനകളാണ്, സവിശേഷ സ്വഭാവമോ ആകര്‍ഷണീയതയോ ഇല്ല'-ബ്രൈസണ്‍ വിവരിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പവിഴപ്പുറ്റുകള്‍ പോലെയാണ് സ്ട്രോമറ്റോലൈറ്റുകളും. ജീവനുള്ളത് അവയുടെ ബാഹ്യപ്രതലത്തിലാണ്. പോയ തലമുറകളുടെ ജഢശേഖരമാണ് ബാക്കി മുഴുവനും. ഏകകോശജീവികളായ സയനോബാക്ടീരിയയാണ് ബാഹ്യപ്രതലത്തില്‍ ജീവിക്കുന്നത്. ഓരോ സയനോബാക്ടീരിയയും ഒരു കാര്‍ബണ്‍ഡയോക്സയിഡ് തന്മാത്രയും സൂര്യനില്‍ നിന്ന് ചെറിയൊരളവ് ഊര്‍ജവും സ്വീകരിച്ചാണ് നിലനില്‍ക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായി വളരെ ചെറിയൊരളവ് ഓക്സിജന്‍ അവ പുറത്തുവിടും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇതെത്ര നിസ്സാരമെന്ന് തോന്നാം. പക്ഷേ, നിസ്സാരമായ സ്ട്രോമറ്റോലൈറ്റുകള്‍ക്കും ലോകത്തെ മാറ്റാനാകും, ആവശ്യത്തിന് എണ്ണവും വേണ്ടത്ര സമയവും ഉണ്ടെങ്കില്‍. ഭൗമചരിത്രത്തില്‍ ഏതാണ്ട് 200 കോടിവര്‍ഷത്തോളം ഇവിടെയുണ്ടായിരുന്ന മുഖ്യജീവരൂപം ഇവയായിരുന്നു. ആ സമയംകൊണ്ട് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സ്ട്രോമറ്റോലൈറ്റുകള്‍ക്ക് കഴിഞ്ഞു! ഭൂമിയില്‍ മറ്റ് സങ്കീര്‍ണ ജീവരൂപങ്ങള്‍ ഉടലെടുക്കാന്‍ വഴിയൊരുക്കിയത് അതാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒന്നോര്‍ത്താല്‍, സ്ട്രോമറ്റോലൈറ്റുകളോട് നമ്മള് ശരിക്കും കടപ്പെട്ടിരിക്കുന്നു! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചിത്രവിവരണം: <i>1.കാനഡയില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവിയുടെ ഫോസിലിന് പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണ്. ചിത്രം: റോയിട്ടേഴ്സ്; 2. ഇന്ത്യയില്‍ ചിത്രകൂടിന് സമീപത്തെ ശിലാഅടരുകളില്‍ കണ്ടെത്തിയ 160 കോടി വര്‍ഷം പഴക്കമുള്ള സസ്യഫോസില്‍. ചിത്രം കടപ്പാട്: സ്റ്റീഫന്‍ ബെന്‍ഗ്സ്റ്റണ്‍; 3.ഓസ്ട്രേലിയയില്‍ ഷാര്‍ക്ക് ബേയിലെ ജീവനുള്ള സ്ട്രോമറ്റോലൈറ്റുകള്‍. 350 കോടി വര്‍ഷം പഴക്കമുള്ള ജീവരൂപമാണിത്. ചിത്രം കടപ്പാട്: പോള്‍ ഹാരിസണ്‍/ വിക്കി കോമണ്‍സ്. </i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">- </span><span style="color: #cc0000; font-size: large;">ജോസഫ് ആന്റണി</span><br />
<span style="color: #cc0000; font-size: large;"><br /></span>
<span style="font-size: large;">* <b><a href="http://digitalpaper.mathrubhumi.com/1143200/Mathrubhumi/21-March-2017#page/26">മാതൃഭൂമി നഗരം പേജില്‍ 2017 മാര്‍ച്ച് 21ന് പ്രസിദ്ധീകരിച്ചത്</a></b></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-35407134019413827892017-06-05T21:48:00.000+05:302017-06-05T22:16:52.230+05:30ചായമന്‍സ: ഒരു മെക്സിക്കന്‍ അപാരത <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: #0b5394;">മനുഷ്യന് കൃഷിയാരംഭിച്ച പ്രാചീനകേന്ദ്രങ്ങളിലൊന്നായ മെക്സിക്കോയില്‍ നിന്നാണ് ചായമന്‍സയുടെയും വരവ്. ഒരു കേരളീയ ഇലക്കറിയാകാന് എല്ലാ യോഗ്യതയും മായന്മാരുടെ ഈ അത്ഭുതസസ്യത്തിനുണ്ട് </span></b></span><br />
<span style="font-size: large;"><b><span style="color: #0b5394;"><br /></span></b></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-wRSdkGS_SPY/WTWDjBXn4vI/AAAAAAAAbHs/nkW4_bZu9bofsowXp_Z-k1NBfSXgI5VwQCLcB/s1600/pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="850" data-original-width="1134" height="298" src="https://3.bp.blogspot.com/-wRSdkGS_SPY/WTWDjBXn4vI/AAAAAAAAbHs/nkW4_bZu9bofsowXp_Z-k1NBfSXgI5VwQCLcB/s400/pic1.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">'ഇതൊരു മെക്സിക്കന്‍ സസ്യമാണ്, പേര് ചായമന്‍സ. നല്ല സ്വാദുള്ള ഇലക്കറി, മികച്ച പോഷകഗുണവുമുണ്ട്. നമ്മുടെ നാട്ടിലും ഇത് നന്നായി വളരും'-ഒരുവര്‍ഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് ആ ചെടിയുടെ കമ്പ് കടലാസില്‍ പൊതിഞ്ഞ് ഏല്‍പ്പിക്കുമ്പോള്‍ അഡ്വ.ആര്.സജു എന്നോട് പറഞ്ഞു. 'അധികം വെള്ളക്കെട്ടില്ലാത്ത, വെയില് കിട്ടുന്ന എവിടെ നട്ടാലും മതി. പ്രത്യേക പരിചരണം ആവശ്യമില്ല. കീടങ്ങള്‍ ആക്രമിക്കില്ല; അതുകൊണ്ട് കീടനാശിനിയുടെ ആവശ്യവുമില്ല'. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പരിസ്ഥിപ്രവര്ത്തകനായ അഡ്വ. സജുവിന് ഒരു സുഹൃത്തുണ്ട്, ആയുര്‍വേദചികിത്സകനായ ഡോ.എം.ആര്.വിജയന്. 'ബോഡിട്രീ ഫൗണ്ടേഷന്റെ' സ്ഥാപകന്‍. വംശീയവൈദ്യത്തില്‍ തത്പരനായ അദ്ദേഹത്തിന് ഒരു സുഹൃത്ത് മുഖേനയാണ് ഈ മെക്സിക്കന്‍ സസ്യത്തിന്റെ തണ്ട് കിട്ടിയത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഈ ഇലക്കറി തികച്ചും സൗജന്യമായി കേരളമെങ്ങും പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അഡ്വ.സജുവും തിരുവനന്തപുരത്ത 'ശാന്തിഗ്രാം' പോലുള്ള സന്നദ്ധസംഘടനകളും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കുറ്റിച്ചെടിപോലെ വളരുന്ന സസ്യമാണ് ചായമന്‍സ, 'മരച്ചീര'യെന്നും പേരുണ്ട്. ചോളം ഉള്‍പ്പടെ ഒട്ടേറെ കാര്‍ഷികസസ്യങ്ങള്‍ പ്രാചീനമനുഷ്യന് മെരുക്കിയെടുത്ത മെക്സിക്കോയില്‍ നിന്നാണ് ചായമന്‍സയുടെയും വരവ്. നൂറ്റാണ്ടുകളായി മധ്യഅമേരിക്കയിലെ മായന്‍ വര്‍ഗ്ഗക്കാര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പോഷകസമൃദ്ധമായ സസ്യമാണിത്. ജൈവവേലിയുണ്ടാക്കാനും അലങ്കാരസസ്യവുമൊക്കെയായി മെക്സിക്കോയില്‍ ഈ ചെടി ഉപയോഗിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചായമന്‍സയുടെ ഇലകളാണ് കറിവെയ്ക്കുക. സാധാരണ ചീര പോലെ തോരന്വെയ്ക്കാം; ഉപ്പേരി, കട്ലറ്റ് അങ്ങനെ അനേകം വിഭവങ്ങളുമുണ്ടാക്കാം. ഒറ്റ കുഴപ്പമേയുള്ളൂ: വേവിക്കാതെ കഴിക്കരുത്. കപ്പയിലേതുപോലെ അല്‍പ്പം കട്ട് ചായാമന്‍സയിലുണ്ട്-ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം, അതുകൊണ്ടാകാം കീടങ്ങള്‍ ആക്രമിക്കാത്തത്. ചൂടാക്കുമ്പോള്‍ കട്ട് പോകും. അതിനാല്‍ പത്തുപതിനഞ്ച് മിനിറ്റ് നേരം വേവിച്ച് മാത്രമേ ചായമന്‍സ ഉപയോഗിക്കാവൂ. ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരിക്കല്‍ ചായമന്‍സയുടെ സ്വാദറിഞ്ഞാല്‍ ആരും അതിനെ ഉപേക്ഷിക്കില്ലെന്ന് മാത്രമല്ല, ആ സസ്യത്തെപ്പറ്റി കൂടുതല്‍ അറിയാനും നട്ടുവളര്‍ത്താനും ശ്രമിക്കും. ഈ ലേഖകന്റേയും അനുഭവം മറിച്ചായിരുന്നില്ല. അങ്ങനെയാണ്, 'മായന്മാരുടെ അത്ഭുതസസ്യ'മെന്നറിയപ്പെടുന്ന അതിന്റെ ശാസ്ത്രീയനാമം Cnidoscolus aconitifolius ആണെന്നും, പോഷകഗുണത്തിന്റെ കാര്യത്തില്‍ നിലവിലുള്ള ഏത് ഇലക്കറിയെയും ചായമന്‍സ കടത്തിവെട്ടുമെന്നും മനസിലായത്. വിറ്റാമിന്‍ സി, ബീറ്റ-കരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബോഫ്ളേവിന്‍ എന്നിങ്ങനെയുള്ള പോഷകഘടകങ്ങള്‍ ചായമന്‍സയില്‍ മികച്ച രീതിയില്‍ അടങ്ങിയിരിക്കുന്നു. തുല്യതൂക്കം ഓറഞ്ചും ചായമന്‍സ ഇലകളുമെടുത്താല്‍, ഓറഞ്ചിലേതിനെക്കാള്‍ പത്തുമടങ്ങ് വിറ്റാമിന്‍ സി ചായമന്‍സയിലുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ചായമന്‍സയുടെ മികച്ച സ്വാദിന് കാരണം അതിലടങ്ങിയ പ്രോട്ടീനാണ്. 100 ഗ്രാം ചായമന്‍സയിലയില്‍ നിന്ന് ഒരു മുട്ടയില്‍ അടങ്ങിയ അത്രയും പ്രോട്ടീന്‍ ലഭിക്കും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചായമന്‍സ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹവും രക്തസമ്മര്‍ദ്ദവും വിളര്‍ച്ചയും മുതല്‍ അസ്ഥിക്ഷയം വരെയുള്ള പ്രശ്നങ്ങള്‍ക്ക് ശമനമേകാന്‍ സഹായിക്കും. മാത്രമല്ല, വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചായാമന്‍സ ഭക്ഷിക്കുന്നത് സഹായിക്കുമെന്ന്, 'മെഡിക്കല്‍ പ്ലാന്റ് റിസര്‍ച്ച് ജേര്‍ണല്‍' 2011 ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. </span><br />
<br />
<span style="font-size: large;">ചായമന്‍സയുടെ തണ്ട് (കമ്പ്) മുറിച്ചാണ് നടുക. 'വരള്‍ച്ചയെ അതിജീവിക്കുന്ന ചെടിയാണിത്. നട്ടാല്‍ ആറ് മാസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. ഏതെങ്കിലും പ്രത്യേക സീസണില്‍ മാത്രമല്ല, വര്‍ഷം മുഴുക്കെ വിളവു കിട്ടും'-അഡ്വ.സജു അറിയിക്കുന്നു. നിലവില്‍ ഏതാണ്ട് 30,000 സസ്യയിനങ്ങളെ ഭക്ഷ്യാവശ്യത്തിന് മനുഷ്യന് ആശ്രയിക്കുന്നു എന്നാണ് കണക്ക്. ചായമന്‍സ അതിലൊന്നാണ്.</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-Y_6rueCXXos/WTWEGGBle7I/AAAAAAAAbHw/-iBSdXEBLF4OT452AzvA8GWyTOWX9Ro5gCLcB/s1600/pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="995" data-original-width="1329" height="298" src="https://4.bp.blogspot.com/-Y_6rueCXXos/WTWEGGBle7I/AAAAAAAAbHw/-iBSdXEBLF4OT452AzvA8GWyTOWX9Ro5gCLcB/s400/pic2.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">സസ്യങ്ങളെ മെരുക്കി കൃഷിയാരംഭിച്ചതാണ് ആധുനികമനുഷ്യന് നേടിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടയ്ക്കാണത് സംഭവിച്ചത്. നവശിലായുഗ വിപ്ലവത്തിന്റെ ഭാഗമായി ലോകത്ത് ഏഴിടങ്ങളില്‍-ചൈന, പശ്ചിമേഷ്യ, ന്യൂഗിനി, ആന്‍ഡീസ്, ആമസോണ്‍ തടം, മെക്സിക്കോ, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളില്‍-സ്വതന്ത്രമായ രീതിയില്‍ കൃഷി തുടങ്ങിയെന്നാണ് നിഗമനം. ശാസ്ത്രം ഇത്ര പുരോഗമിച്ചെങ്കിലും, ഇന്നും മനുഷ്യന്റെ കലോറി ആവശ്യത്തില്‍ 90 ശതമാനവും നിര്‍വഹിക്കുന്നത് 3500 ബി.സി-9000 ബി.സിക്കിടെ മെരുക്കിയെടുത്ത ഒരുപിടി സസ്യങ്ങളില്‍ നിന്നാണ്; ഗോതമ്പ്, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മില്ലറ്റ്, ബാര്‍ലി എന്നിവയില്‍ നിന്ന്. ഇക്കാര്യത്തില്‍ നമ്മളിപ്പോഴും ശിലായുഗത്തിലാണ് സാരം!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മനുഷ്യന് കൃഷിയാരംഭിച്ച പ്രാചീനകേന്ദ്രങ്ങളിലൊന്നാണ് മെക്സിക്കോ ഉള്‍പ്പെട്ട മധ്യഅമേരിക്ക. അവിടെയാണ് മായന്‍ ജനത പതിനായിരം വര്‍ഷംമുമ്പ് ചോളം മെരുക്കി കൃഷി തുടങ്ങിയത്. ബീന്‍സും തക്കാളിയും ആ മേഖലയിലാണ് ആദ്യം 'കണ്ടെത്തിയത്'. 'മീസോഅമേരിക്ക' (Mesoamerica) എന്നറിയപ്പെടുന്ന ആ പ്രദേശത്തുനിന്നാണ് ചായമന്‍സയുടെയും വരവ്. മെക്സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപിലാണ് ചായമന്‍സയുടെ ഉത്ഭവം എന്ന് കരുതുന്നു. ഗ്വാട്ടിമാല, ഹോണ്ടൂറാസ് തുടങ്ങിയ മറ്റ് മീസോഅമേരിക്കന്‍ മേഖലയിലേക്ക് അത് പിന്നീട് വ്യാപിച്ചു. ഇപ്പോള്‍ ചായമന്‍സ കേരളത്തിലും എത്തിയിരിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചായമന്‍സ ഒരു വിദേശസസ്യമല്ലേ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം. അവരുടെ അറിവിലേക്കായി പറയട്ടെ: ലോകമെങ്ങും ഇന്ന് 50 കോടി ആളുകളുടെ വിശപ്പടക്കുന്ന കപ്പ അഥവാ മരച്ചീനി ഒരിക്കല്‍ വടക്കന്‍ ബ്രസീലിലെ പ്രാചീനവര്ഗ്ഗക്കാല് മാത്രം ഉപയോഗിച്ചിരുന്ന വിളയാണ്. സ്പാനിഷുകാരും പോര്‍ച്ചുഗീസുകാരുമാണ് അത് പുറംലോകത്തെത്തിച്ചത്. നമ്മുടെ നാട്ടില്‍ ഇന്ന് കപ്പയുടെ സ്ഥാനമെന്തെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. കേരളത്തിലും സുലഭമായ പപ്പായ വന്നത് ചായമന്‍സയുടെ ജന്മദേശമായ മീസോഅമേരിക്കയില് നിന്നാണ്. പച്ചമുളകും മെക്സിക്കോ സ്വദേശിയാണ്. തെക്കന്‍ പെസഫിക് ദ്വീപുകളില്‍ ആദിമനിവാസികള്‍ കൃഷിചെയ്തിരുന്ന ശീമച്ചക്ക (കടച്ചക്ക) എങ്ങനെ കേരളത്തിലും ഭക്ഷ്യവിഭവമായി എന്നാലോചിച്ച് നോക്കുക. ഇന്‍ഡൊനീഷ്യയിലെ മൊളുക്കാ ദ്വീപില്‍ നിന്നുള്ള ഇലുമ്പന്‍ പുളി (പുളിച്ചിക്ക) ഇന്ന് കേരളത്തിലെ തൊടികളിലും നന്നായി വളരുന്നില്ലേ. അത്തരത്തിലൊരു കേരളീയ കൃഷിയിനമാകാന്‍ എല്ലാ യോഗ്യതയുമുള്ള ഒന്നാണ് ചായമന്‍സയും (കടപ്പാട്: അഡ്വ.ആര്.സജു, ഐടിഇസി). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചിത്രം: <i>1. ചായമന്‍സ ചെടി. ചിത്രം: ലേഖകന്‍; 2. ചായമന്‍സയുടെ ഉത്ഭവകേന്ദ്രം എന്ന് കരുതപ്പെടുന്ന മെക്സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപ്</i></span><br />
<span style="font-size: large;"><i></i></span>
<span style="font-size: large;"><i>- </i><span style="color: #cc0000;">ജോസഫ് ആന്റണി</span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">* </span><b style="font-size: x-large;"><a href="http://kurinjionline.blogspot.in/2017/04/blog-post.html">ചായമന്‍സ ലഭിക്കുന്ന സ്ഥലങ്ങളും പോഷകഗുണങ്ങളും </a></b><br />
<span style="font-size: large;">* <b><a href="http://digitalpaper.mathrubhumi.com/1175365/Mathrubhumi/18-April-2017#page/28">മാതൃഭൂമി നഗരം പേജില്‍ 2017 ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ചത് </a></b></span><br />
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-69457983972794836112017-06-05T21:37:00.001+05:302017-06-05T21:37:50.473+05:30ടൈപ്പ് റൈറ്റിങും ഷോര്‍ട്ട്ഹാന്‍ഡും! <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-g1e18-qXGGM/WTWBtxokHaI/AAAAAAAAbHo/fjq152HvTqQN6DN0x41HfFn7VOn7pWuSgCLcB/s1600/Typewriter.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="628" data-original-width="765" height="327" src="https://1.bp.blogspot.com/-g1e18-qXGGM/WTWBtxokHaI/AAAAAAAAbHo/fjq152HvTqQN6DN0x41HfFn7VOn7pWuSgCLcB/s400/Typewriter.jpg" width="400" /></a></div>
<span style="font-size: large;">ഒരുകാലത്ത് കേരളത്തില്‍ ഏത് നാട്ടിന്‍പുറത്തുമെന്ന പോലെ ഒരു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ട് അമ്പൂരിയിലുമുണ്ടായിരുന്നു-'പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ട്'. ഇപ്പോള്‍ പല മലയോര പ്രദേശങ്ങളിലും 'ഫോറന്‍സിക് സയന്‍സി'ന് നല്ല സ്കോപ്പാ' (കോപ്പാ!) എന്ന് പ്രചരിപ്പിക്കും പോലെ, അക്കാലത്ത് പറഞ്ഞിരുന്നത് 'ടൈപ്പ് റൈറ്റിങും ഷോട്ട്ഹാന്‍ഡും പഠിച്ചാല്‍ ജോലി ഉറപ്പാ' എന്നായിരുന്നു! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നാട്ടിലെ പത്താംക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികളില്‍ മിക്കവരും അവിടെ വരും എന്നതായിരുന്നു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ടുകളുടെ പ്രത്യേക. അതുകൊണ്ട് തന്നെ, കൗമാരപ്രായക്കാരായ ഞങ്ങളുടെ മനസില്‍ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അവിടെ പഠിക്കാന്‍ പോകുന്നത് മിക്ക ചെറുപ്പക്കാരും സ്വപ്നം കണ്ടു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്റെ കാര്യത്തില്‍ ആ സ്വപ്നം യാഥാര്‍ഥ്യമായത് പത്താംക്ലാസ് കഴിയുന്ന വേളയിലാണ്. പക്ഷേ, മൂന്നാഴ്ച കൊണ്ട് സ്വപ്നം പൊലിഞ്ഞു. വില്ലനായത് ഷോര്‍ട്ട്ഹാന്‍ഡ് ആണ്. ടൈപ്പ് റൈറ്റിങ് ഒരുവിധം സഹിക്കാം, ഗൂഢഭാഷയായ ഷോട്ട്ഹാന്‍ഡ് സഹിക്കാനുള്ള ശേഷി എനിക്കില്ല എന്ന് വേഗം പിടികിട്ടി. മൂന്നാഴ്ച കൊണ്ട് മതിയാക്കി. ഒരുമാസത്തെ ഫീസ് കൊടുത്തതുകൊണ്ട്, നാലാമത്തെ ആഴ്ച അമ്പൂരിയില്‍ എനിക്ക് വീട്ടുകാരറിയാതെ ഒളിവില്‍ കഴിയേണ്ടിവന്നു! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രീഡിഗ്രിക്ക് ചേര്‍ന്ന ശേഷം വീണ്ടും ഭാഗ്യം പരീക്ഷിച്ചു. ഇത്തവണ ഷോട്ട്ഹാന്‍ഡ് ഒഴിവാക്കിയായിരുന്നു പഠനം. പക്ഷേ, ഏതാനും ആഴ്ചകൊണ്ട് സംഭവം അവസാനിപ്പിക്കേണ്ടിവന്നു. പ്രീഡിഗ്രി കഴിഞ്ഞ ശേഷം ഞാനെന്റെ 'ടൈപ്പ് റൈറ്റിങ് പരീക്ഷകള്‍ മൂന്നാംഭാഗ'ത്തിന് വിധേയനായി. ഇത്തവണ ഒരു മാസത്തിലേറെ പഠനം നീളുകയും സ്പീഡ് ടെസ്റ്റിന് വിധേയനാകാന്‍ പാകത്തില്‍ പരിശീലനം നേടുകയും ചെയ്തു. ഇംഗ്ലീഷ് അക്ഷരമാലയെ മുന്നോട്ടുംപിന്നോട്ടും അനായാസം ഹിംസിക്കുന്നത് എനിക്ക് ഹരംപകര്‍ന്നു. എങ്കിലും ഫീസ് കെട്ടിവെച്ച് പരീക്ഷയ്ക്ക് തയ്യാറാവാതെ പിന്‍വാങ്ങി!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കാര്യങ്ങള്‍ അവിടെ അവസാനിച്ചു എന്നാണ് കരുതിയത്. കലചക്രം ഉരുണ്ടു (അതാണല്ലോ സ്റ്റൈല്‍!), വര്‍ഷങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് വഴിമാറി. 23 വര്‍ഷം കഴിഞ്ഞ് കോഴിക്കോട് മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റായ എനിക്ക് കൈകൊണ്ട് എഴുതാന്‍ വയ്യെന്ന സ്ഥിതി വന്നു. ഒരു ആയുര്‍വേദ ഡോക്ടര്‍ നല്കിയ ഉപദേശപ്രകാരം, കനമുള്ള മഷിപ്പേന ഉപയോഗിച്ചുനോക്കി (മിഠായി തെരുവിലെ കൃഷ്ണ ഓപ്ടിക്കല്‍സില്‍ നമ്മുടെ ആവശ്യപ്രകാരം മഷിപ്പേന ഉണ്ടാക്കിത്തരുമായിരുന്നു. ഒരു എസ് ഐയ്ക്ക് ലാത്തിയുടെ വലുപ്പവും ആകൃതിയുമുള്ള പേനയാണ് അവര്‍ നല്‍കിയത്). ഒരുവര്‍ഷം അങ്ങനെ അഡ്ജസ്റ്റ് ചെയ്തു. അപ്പോഴേക്കും മഷിപ്പേനയും പറ്റാതെ വന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അവസാനം കമ്പ്യൂട്ടറില്‍ എഴുതുകയല്ലാതെ നിവൃത്തിയില്ല എന്ന ഘട്ടമായി. 2005 ലായിരുന്നു അത്. തീരുമാനമെടുത്ത് ആദ്യദിനം തന്നെ ഒരു വാര്‍ത്ത വലിയ ബുദ്ധിമുട്ടില്ലാതെ മലയാളത്തില്‍ കമ്പോസ് ചെയ്യാനായത് എന്നെ അത്ഭുതപ്പെടുത്തി. അതോടൊപ്പം, അതിശയകരമായ ഒരുകാര്യം എനിക്ക് മനസിലായി, 23 വര്‍ഷം മുമ്പ് അമ്പൂരിയിലെ പ്രതിഭ ഇന്സ്റ്റിട്ട്യൂട്ടില് നിന്ന് അഭ്യസിച്ച ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ് പാഠങ്ങളാണ്, ഒറ്റ ദിവസംകൊണ്ട് എന്നെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പ്രാപ്തനാക്കിയത്. 12 വര്‍ഷമായി ഞാന്‍ കമ്പ്യൂട്ടറില്‍ മലയാളം എഴുതുന്നു. Typeit! എന്ന മലയാളം എഡിറ്ററാണ് ഏറെക്കാലമായി എന്റെ തുണ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്ത് സംഗതിയായിക്കോട്ടെ, ഏത് പഠനമായിക്കോട്ടെ. അതിന്റെ ഗുണം എന്നായാലും നമ്മളെ തേടിവരും എന്ന വലിയ പാഠമാണ് ഇതെനിക്ക് നല്‍കിയത്. </span><br />
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-87852206987629202532017-05-26T09:00:00.002+05:302017-06-05T22:16:13.467+05:30ഫെങ് ഷാങ് - ജീവശാസ്ത്രത്തിലെ സൂപ്പര്‍സ്റ്റാര്‍!<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
<a href="https://3.bp.blogspot.com/-nr8KYSQSRHM/WSegkwSUvlI/AAAAAAAAa8I/F-3J7Z_Y8c4SQ9gMdsQPI3H-MzzKoJkVQCLcB/s1600/Zhang%2B-.jpg" imageanchor="1" style="font-size: x-large; margin-left: 1em; margin-right: 1em; text-align: center;"><img border="0" data-original-height="683" data-original-width="1024" height="266" src="https://3.bp.blogspot.com/-nr8KYSQSRHM/WSegkwSUvlI/AAAAAAAAa8I/F-3J7Z_Y8c4SQ9gMdsQPI3H-MzzKoJkVQCLcB/s400/Zhang%2B-.jpg" width="400" /></a></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
ജീന്‍ എഡിറ്റിങ് ടെക്നോളജിയായ ക്രിസ്പെര്‍-കാസ്9 നെക്കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് അടുത്തയിടെ ഫെങ് ഷാങ് (Feng Zhang) എന്ന കിടിലന്‍ കക്ഷിയിലേക്ക് എത്തുന്നത്. ചൈനീസ് വംശജനായ അമേരിക്കന്‍ ഗവേഷകനാണ്. 2012ല്‍ ക്രിസ്പെര്‍ ( CRISPR ) വിദ്യ മനുഷ്യകോശങ്ങളില്‍ പ്രയോഗിക്കാന്‍ വഴിതുറന്ന ഗവേഷകന്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
ജീവശാസ്ത്രത്തിലെ നിര്‍ണായകമായ കണ്ടുപിടുത്തമാണ് ക്രിസ്പെര്‍ വിദ്യയുടേത്. ഭാവിയെ മാറ്റിമറിക്കാന്‍ പോന്ന മുന്നേറ്റം. ആ സുപ്രധാന കണ്ടുപിടുത്തം നടത്തിയവരില്‍ പ്രധാനി എന്നത് മാത്രമല്ല ഷാങിന്റെ സവിശേഷതയായി എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി നമ്മുടെ സി.വി.രാമനെ അനുസ്മരിപ്പിക്കുന്നു എന്നതും എന്നെ ആകര്‍ഷിച്ചു! പുതിയ ആശയങ്ങളും ക്രിയാത്മകതയും പോലെ തന്നെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ശാസ്ത്രഗവേഷണത്തില്‍ പ്രധാനമാണ് എന്ന പാഠമാണ് രാമന് നല്‍കുന്നത്. സാഹചര്യങ്ങള്‍ പ്രതികൂലമാകാം, കഠിനാധ്വാനം വഴി അത് അനുകൂലമാക്കി മാറ്റാമെന്ന് രാമന് തെളിയിച്ചു. പ്രധാനപ്പെട്ടതെന്ന് തോന്നുന്ന ഒരു ആശയം കിട്ടിയാല്‍ വെച്ചുതാമസിയാതെ അതിലേക്ക് ഊളിയിടുക, പകല്‍ സമയം തികയുന്നില്ലെങ്കില്‍ രാത്രി മുഴുവന്‍ ലാബില്‍ അധ്വാനിക്കുക, പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഒരു താമസവും വരുത്താതിരിക്കുക. ഇതൊക്കെ രാമന്റെ രീതികളായിരുന്നു. ഷാങും ഏതാണ്ട് ഇങ്ങനെ തന്നെയെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
35 വയസ്സ് കഴിയുന്നതേയുള്ളൂ ഈ ഗവേഷകന്. ഇതിനകം രണ്ട് നൊബേലിനുള്ള വക ഷാങിന്റെ ക്രഡിറ്റില്‍ എത്തിക്കഴിഞ്ഞു. ആധുനിക ന്യൂറോസയന്‍സില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന 'ഓപ്ടോജനറ്റിക്സ്' (optogenetics) ആണ് അതിലൊന്ന്. ജീവശാസ്ത്രത്തിന്റെയും, ഒപ്പം മനുഷ്യവര്‍ഗത്തിന്റെയും ഭാവി നിര്‍ണയിക്കാന്‍ ശേഷിയുള്ള 'ക്രിസ്പെര്‍-കാസ്9' (CRISPR-Cas9) ജീന്‍ എഡിറ്റിങ് വിദ്യയാണ് രണ്ടാമത്തേത്. ഈ രണ്ട് മുന്നേറ്റങ്ങളുടെ വെളിച്ചത്തില്‍, 'ജീവിച്ചിരിക്കുന്നതില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബയോളജിസ്റ്റുകളിലൊരാള്' ആയി ഷാങിനെ മാധ്യമങ്ങള്‍ പ്രതിഷ്ഠിക്കുന്നു. മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (MIT) യുടെ ജിനോമിക് റിസര്‍ച്ച് സെന്ററായ 'ബ്രോഡ് ഇന്‍സ്റ്റിട്ട്യൂട്ടി'ലെ എട്ട് 'കോര്‍ ഫാക്കല്‍റ്റി'യില്‍ ഒരാളാണ് (<a href="https://l.facebook.com/l.php?u=https%3A%2F%2Fgoo.gl%2FxuLByD&h=ATNk49pBnFEZeXnw0_GDJ8BTYYjpLtbAriK66v1LOPc1BJB9z32t1OlZp9Vxcz-SER6eZoH47XR4xEDsBW-YWuPoDGo3FTwggNdb1L0XFc0E7YPXepTbGy3Qx2HOIyQ-tBPg-rVY0cA-UUidr6U&enc=AZNEKSJ-99r6kOjVVrQazskSyyTUytpW-bwskpmNgzRCuJRNNV8o0_4G_GLhkS5SzKUSoN1SE9y0Cx9pohdKejc_fGDMlIx2B3rKeZ3jga8_VuvcQDVbe1p0IIGxVPwSJNFCHtyFynBEdIQO_jcUbHtB7T3PkLgHsudFBP3tQDDPbMqg04KN7BakqWmQRAXdpC8&s=1" rel="nofollow noopener" style="color: #365899; cursor: pointer; font-family: inherit; text-decoration-line: none;" target="_blank">https://goo.gl/xuLByD</a>). ഷാങിന്റെ പല പോസ്റ്റ് ഡോക്ടറല്‍ ഫെലോകളും ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികളും അദ്ദേഹത്തെക്കാള്‍ പ്രായമുള്ളവരും!</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
പതിനൊന്ന് വയസ്സുള്ളപ്പോള്‍ അമ്മ ഷുജുന്‍ ഷോവുവിനൊപ്പം ചൈന വിട്ട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു ഷാങ്. അയോവയിലെ ഡെ മോയ്നിലാണ് താമസമുറപ്പിച്ചത്. ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറായിട്ടും ഷാങിന്റെ അമ്മയ്ക്ക് കുടിയേറിയ രാജ്യത്ത് കിട്ടിയത് മോട്ടല്‍ ഹൗസ്കീപ്പര്‍ പോലുള്ള ജോലികളായിരുന്നു. ഷാങിന്റെ പിതാവ് പിന്നീടാണ് ചൈനയില്‍ നിന്നെത്തി കുടുംബത്തിനൊപ്പം ചേരുന്നത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
ഡേ മോയ്നിലെ മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ശനിയാഴ്ച തോറും ജീവതന്മാത്രാശാസ്ത്രത്തില്‍ നടത്താറുള്ള പ്രത്യേക പ്രോഗ്രാമിന് ആ വിദ്യാര്‍ഥി ചേര്‍ന്നു. അവിടെ അധ്യാപകര്‍ ക്ലാസെടുത്ത് കുട്ടികളെ ബോറടിപ്പിക്കുന്നതിന് പകരം, 'ജുറാസിക് പാര്‍ക്ക്' കാട്ടിക്കൊടുത്തു. എന്നോ വംശമറ്റുപോയ ദിനോസറുകളെ പുനരുജ്ജീവിപ്പിക്കാന്‍, ദിനോസറിന്റെയും തവളയുടെയും ഡിഎന്‍എ സമ്മേളിപ്പിക്കുകയാണ് 1993ലെ ആ ചിത്രത്തില്‍ ഗവേഷകര്‍ ചെയ്യുന്നത്. ഇത് കൗമാരപ്രായക്കാരനായ ഷാങിന്റെ ഭാവനയെ ഉണര്‍ത്തി. അച്ഛനും അമ്മയും കമ്പ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാകയാല്‍, പ്രോഗ്രാമിങ്ങില്‍ ചെറുപ്പത്തിലേ അവന് താത്പര്യമുണ്ട്. ആ സിനിമ കണ്ടത് അത്തരമൊരു ചിന്തയിലേക്ക് അവനെ എടുത്തിട്ടു, 'ബയോളജിയും പ്രോഗ്രാം ചെയ്യാവുന്ന ഒരു സംവിധാനം ആയിരിക്കും!' എന്നായിരുന്നു ആ ചിന്ത. തന്റെ മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ കോഡ് തയ്യാറാക്കുന്നതുപോലെ, ഒരു ജീവിയുടെ ജനിതകനിര്‍ദ്ദേശങ്ങള്‍ മാറ്റിയെഴുതിയാല് അതിന്റെ സ്വഭാവം മാറുമെന്ന കാര്യം അവന്റെ മനസില്‍ പതിഞ്ഞു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
1995ല്‍ വെറും 16 വയസുള്ളപ്പോള്‍, ജീവികളില്‍ പ്രോഗ്രാമിങ് നടത്താനുള്ള അവസരം ഷാങിനുണ്ടായി. അവന് പഠിക്കുന്ന തിയോഡോര്‍ റൂസ്വെല്‍റ്റ് ഹൈസ്കൂളിന് സമീപമാണ് മെഥേഡിസ്റ്റ് ഹോസ്പിറ്റല്‍. അവിടെയുള്ള ജീന്‍ തെറാപ്പി ലാബില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കാനുള്ള അവസരം അവന് ലഭിച്ചു. ലാബിന്റെ മേധാവി ഡോ.ജോണ്‍ ലെവി അവനെ പ്രോത്സാഹിപ്പിച്ചു. മോളിക്യുലാര്‍ ബയോളജിയുടെ ബാലപാഠങ്ങളെല്ലം ഡോ.ലെവി അവന് പകര്‍ന്നു നല്കി. അതെല്ലാം അവന് വളരെ വേഗം സ്വായത്തമാക്കി. ടെക്നിക്കുകളും വശത്താക്കി. അങ്ങനെയാണ്, ജെല്ലിഫിഷിലെ ഫ് ളൂറസെന്റ്<br />
ജീനുകള്‍ വൈറസുകളുടെ സഹായത്തോടെ ട്യൂമര്‍ കോശങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള പ്രോജക്ട് കിട്ടിയത്. ദിനോസറുകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന പരിപാടി ആയിരുന്നില്ല അതെങ്കിലും, ഒരു ജീവിയുടെ കോശങ്ങളില്‍ മറ്റൊരു ജീവിയുടെ ജീനുകള്‍ പ്രവര്‍ത്തന നിരതമാകാന്‍ പാകത്തില്‍ സെല്‍ എഞ്ചിനിയറിങ് നടത്താന്‍ അവന് പഠിച്ചു. ഫ് ളൂറസെന്റ് ജീനുകളുപയോഗിച്ചുള്ള പഠനം പിന്നെയും തുടര്‍ന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
ഡോ.ലെവിയുടെ കീഴില്‍ ചെയ്ത മറ്റൊരു പ്രോജക്ട് അവന്, 2000 ലെ ഇന്റല്‍ സയന്‍സ് ടാലന്റ് സേര്‍ച്ചില്‍ ദേശിയതലത്തില്‍ മൂന്നാംസ്ഥാനവും അമ്പതിനായിരം ഡോളര്‍ സ്കോളര്‍ഷിപ്പും നേടിക്കൊടുത്തു. എച്ച് ഐ വി മാറ്റാനുള്ള ചികിത്സ കണ്ടെത്താന്‍ ആ പ്രോജക്ട് അവന് പ്രേരണ നല്കി. ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ മോഹത്തിന് പക്ഷേ, പരിധിയുണ്ടല്ലോ.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
സ്കൂള്‍ കഴിഞ്ഞ ശേഷം, ഫുള്‍ സ്കോളര്‍ഷിപ്പോടെ ഷാങ് ഹാര്‍വാഡില്‍ പ്രവേശിച്ചു. അവിടെ കെമിസ്ട്രിയും ഫിസിക്സും പഠിച്ച ആ വിദ്യാര്‍ഥിയുടെ ഗവേഷണം ഇതായിരുന്നു: ഫ് ളൂ വൈറസ് എങ്ങനെ കോശങ്ങളില്‍ കടന്നുകൂടുന്നു. അയോവയിലെ ജീന്‍ തെറാപ്പി ലാബില്‍ അവന് കൈകാര്യം ചെയ്ത ജെല്ലിഫിഷിന്റെ ഫ് ളൂറസെന്റ്<br />
പ്രോട്ടീനാണ് അവനെ ഹാര്‍വാഡിലെ ഗവേഷണത്തില്‍ രക്ഷിച്ചത്. ഷാങിന്റെ പ്രബന്ധം ലോകത്തെ നമ്പര്‍ വണ്‍ ശാസ്ത്രജേര്‍ണലായ 'നേച്ചര്‍' പ്രസിദ്ധീകരിച്ചു (<a href="https://l.facebook.com/l.php?u=https%3A%2F%2Fgoo.gl%2FmUfqza&h=ATO5Du0r-NXCrVaePArdYRvYycDxzw39RTC5kG9apCZH4KNp3K8vPjjqoXEQYwtklSFd2nu_b2_m0JAIGTHJg4KCY_ysptS2i5BSbFLdpw_78CivrifCbOIVL2hn_2rY_5G32_WU-z65dB9QeRo&enc=AZNSNbK9a8fhgQLYkaQRbw-WKJFMIKMdXYUx2brTtcmIDVGZKBsVOd9MmlAAX02PAvAU5BlGSRgvHAK47cBWdQbNdUelz5UC5vmVoIzInj17NvdHJLWra8vsn9zgdTvDlAS5L18xUxEQSZEoqhIqzRtKjdwFny1PK8jQUKm1YQE6fldH0ndiWnzxMj20Y8CiO6I&s=1" rel="nofollow noopener" style="color: #365899; cursor: pointer; font-family: inherit; text-decoration-line: none;" target="_blank">https://goo.gl/mUfqza</a>).</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
കഠിനമായ വിഷാദരോഗം ബാധിച്ച ഒരു സഹപാഠിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ ഹാര്‍വാഡില്‍ വെച്ച് ഷാങിന് ഏറെ സമയം ചെലവിടേണ്ടി വന്നു. വേദനാജനകമായ ആ അവസ്ഥ ഷാങിനെ തിരിച്ചുവിട്ടത് ന്യൂറോസയന്സിലേക്കാണ്. മസ്തിഷ്കരോഗം ബാധിച്ചവരെ സഹായിക്കാന്‍ പുതിയ ടെക്നോളജികള്‍ വികസിപ്പിക്കാന്‍ അവന് ആഗ്രഹിച്ചു. 2004 ജൂണല്‍ ഹാര്‍വാഡില്‍ നിന്ന് ബിരുദം നേടി ആ ഗവേഷകന് നേരെ സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെത്തി ന്യൂറോയന്സ് പ്രൊഫസര്‍ കാള്‍ ദീസ്സെറോത്തിന് കീഴില്‍ ഗവേഷണം തുടങ്ങി. ഷാങും സഹപാഠിയായ എഡ് ബോയ്ദനും പ്രൊഫസര്‍ ദീസ്സെറോത്തും ചേര്‍ന്നാണ്, മസ്തിഷ്ക്കപഠനത്തിനുള്ള അത്യന്താധുനിക വിദ്യയായ 'ഓപ്ടോജനറ്റിക്സ്' സങ്കേതം വികസിപ്പിക്കുന്നത്. മസ്തിഷ്കത്തിലെ നിശ്ചിത ന്യൂറോണ്‍ ഭാഗങ്ങളെ പ്രകാശിപ്പിക്കാനുള്ള വിദ്യയാണത്. പ്രകാശത്തോട് പ്രതികരിക്കുന്ന പ്രോട്ടീനുകളുടെ സഹായത്തോടെയാണ്, പ്രത്യേക ന്യൂറല്‍ സര്‍ക്കീട്ടുകളെ പ്രകാശിപ്പിക്കുക. കോശങ്ങളുടെ തലത്തില്‍ മാനിസികരോഗങ്ങളുടെ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന ടെക്നോളജിയാണിത്. മാനിസികരോഗങ്ങളും മസ്തിഷ്ക്കതകരാറുകളും ചികിത്സിക്കാന്‍ പുതിയൊരു പാത തുറക്കുകയാണ് ഇതുവഴി. ഈ വിദ്യ രൂപപ്പെടുത്തുന്നതില്‍ ഷാങ് നിര്‍ണായക പങ്ക് വഹിച്ചു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
അങ്ങനെ, സ്റ്റാന്‍ഫഡില്‍ നിന്ന് ഡോക്ടറേറ്റ് നേടി. അപ്പോഴേയ്ക്കും ഷാങിന്റെ ചിന്തകളില്‍ മറ്റൊരു സംഗതി കടന്നുകൂടിയിരുന്നു. 'എങ്ങനെ ജീവികളിലേക്ക് എളുപ്പത്തില്‍ ജീനുകള്‍ സന്നിവേശിപ്പിക്കാം'. ഓപ്ടോജനറ്റിക്സ് വിദ്യ വികസിപ്പിച്ചപ്പോള്‍, അതില്‍ വൈറസുകളുടെ സഹായത്തോടെയാണ് പ്രകാശജീനുകളെ ഷാങ് സിരാകോശങ്ങളിലെത്തിച്ചത്. അത് വളരെ ശ്രമകരമായ പണിയാണ്. അതിന് പകരം ഏത് തരം ജീനും ഏത് ജീവിയിലേക്കും എങ്ങനെ എളുപ്പത്തില്‍ സന്നിവേശിപ്പിക്കാം, അതിനുള്ള ടെക്നോളജി എങ്ങനെ വികസിപ്പിക്കാം. ഇതായി ചിന്ത മുഴുവന്‍. ജീന്‍ എഡിറ്റിങ് വഴിയാണ് ഇത് സാധ്യമാവുക. അന്ന് നിലവിലുള്ള ഒരു ജീന്‍ എഡിറ്റിങ് വിദ്യ 'zinc fingers' സങ്കേതമായിരുന്നു. പ്രോട്ടീന്‍ അധിഷ്ഠിതമായ സങ്കീര്‍ണമായ ഒരു ടെക്നോളജിയായതിനാല്‍ ഈ സങ്കേതം പ്രയോഗിക്കുക എളുപ്പമായിരുന്നില്ല. 2009ല്‍ ഗവേഷകര്‍ 'TALEs' എന്നൊരു പുതിയ ജീന്‍ എഡിറ്റിങ് ടെക്നോളജി വികസിപ്പിച്ചു. അതും പ്രോട്ടീന്‍ അധിഷ്ഠിതവും സങ്കീര്ണതയേറിയതുമായിരുന്നു. ഈ രണ്ട് വിദ്യയിലും ഷാങ് പ്രാഗത്ഭ്യം നേടി. എങ്കിലും, ഇതിലും ലളിതമായി ജീന്‍ എഡിറ്റിങ് നടത്താന്‍ കഴിയും എന്ന ചിന്ത ഷാങിനെ പിന്തുടര്ന്നു.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
ബ്രോഡ് ഇന്സ്റ്റിട്ട്യൂട്ടില് ചേര്‍ന്ന ഷാങ്, അവിടെ വെച്ച് 2011 ഫെബ്രുവരിയില്‍ ഒരു ഗവേഷകന് 'ക്രിസ്പെര്‍' സങ്കേതത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം കേള്‍ക്കാനിടയായി. അത് ജിജ്ഞാസ ഉണര്‍ത്തി. ക്രിസ്പെറിനെക്കുറിച്ച് ആ ഗവേഷകന് അന്ന് ഒന്നുമറിയില്ലായിരുന്നു. അതെപ്പറ്റി ഗൂഗിള്‍ ചെയ്ത ഷാങ് ആവേശഭരിതനായി. ഏതാനും ദിവസം കഴിഞ്ഞ് ഒരു ശാസ്ത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മിയാമിയിലെത്തിയ ഷാങ്, സമ്മേളനഹാളില്‍ പോകാതെ ഹോട്ടല്‍ റൂമില്‍ അടച്ചിരുന്ന് ക്രിസ്പെര്‍ സങ്കേതവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഴുവന്‍ ഗവേഷണ പ്രബന്ധങ്ങളും വായിച്ചുതീര്‍ത്തു. അതിക്രമിച്ച് കയറുന്ന വൈറസുകളെ നശിപ്പിക്കാന്‍ ബാക്ടീരിയ പ്രയോഗിക്കുന്ന സൂത്രവിദ്യയാണ് ക്രിസ്പെര്‍ സങ്കേതത്തിന്റെ കാതല്‍. അത് മനുഷ്യകോശങ്ങളില്‍ പ്രയോഗക്ഷമമാകുമോ എന്ന് പരിശോധിക്കാനുള്ള ഉറച്ച തീരുമാനത്തോടെയാണ് ഷാങ് അവിടം വിട്ടത്. തന്റെ ഗ്രഡ്വേറ്റ് വിദ്യാര്‍ഥി ലി കോങിനെയാണ് ഇക്കാര്യത്തില്‍ അദ്ദേഹം കൂട്ടുപിടിച്ചത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
ഷാങും കോങും രാത്രിയെ പകലാക്കിയുള്ള ഗവേഷണം ആരംഭിച്ചു. മറ്റ് ഗവേഷകരും ഈ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്ന എന്നീ വനിതാഗവേഷകര്‍, 2012 ജൂണില്‍ സുപ്രധാനമായ ഒരു പ്രബന്ധം ഇതെപ്പറ്റി പ്രസിദ്ധീകരിച്ചു. ക്രിസ്പെര്‍ സങ്കേതമുപയോഗിച്ച് ഡി.എന്‍.എ.ഭാഗങ്ങള്‍ കൃത്യമായി മുറിച്ചുനീക്കാന്‍ കഴിഞ്ഞു എന്നായിരുന്നു അവരുടെ പ്രബന്ധം (<a href="https://l.facebook.com/l.php?u=https%3A%2F%2Fgoo.gl%2F5kCys7&h=ATOy27Tq5RecYIiW5kB5jaiHVVvRUoLfFUqmFvBgQPobu1YEXGkg10mNHHXLokaLUh-8_BZD3N8zXl6ejCGtvCa7QNrWoJGeRGK9Rhso1OPFO_-lpvfkp_6nxGxZK9zb58TSLmMi9ioR2v7mplg&enc=AZNJKXb5d2mW7Mv0woCXVSO_-Mybr460rJLobHimozotWz9Be2sZ2rQSOXHrXAlZ09Hw44FbPjsMXjF_8MPfoWRrWWz1FrSiLTb_1lGBFFk6uwqFTcSNzBU3V9-2FthywMj9HNwsRbSqqJyeA9RudkuvH3gbwmime2l9Q1v1XcY9AVbHLFjmY3pelswB9aGmJ6A&s=1" rel="nofollow noopener" style="color: #365899; cursor: pointer; font-family: inherit; text-decoration-line: none;" target="_blank">https://goo.gl/5kCys7</a>). പ്രോഗ്രാം ചെയ്ത ആര്.എന്‍.എ.യുടെ സഹായോത്തോടെ ടെസ്റ്റ്ട്യൂബിനുള്ളിലാണ് ഇത് സാധിച്ചത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
പക്ഷേ, ഷാങ് പതറിയില്ല. ടെസ്റ്റ്ട്യൂബിലല്ല തന്റെ ഗവേഷണം, മനുഷ്യകോശങ്ങളിലാണ്. ടെസ്റ്റ്ട്യൂബില്‍ നടക്കുന്ന പലതും കോശങ്ങളില്‍ സാധിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് കാര്‍പ്പെന്റിയറും ദൗഡ്നയും തന്നെ കടത്തിവെട്ടിയതായി ഷാങിന് തോന്നിയില്ല.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
ക്രിസ്പെര്‍-കാസ്9 ടെക്നോളജി എന്നത് നിശ്ചിത ഡി.എന്‍.എ.ഭാഗം കൃത്യവും സൂക്ഷ്മവുമായി മുറിച്ചുനീക്കാനും കൂട്ടിച്ചേര്‍ക്കാനും സഹായിക്കുന്ന ജീന്‍ എഡിറ്റിങ് വിദ്യയാണ്. മൂന്ന് ഭാഗങ്ങളാണ് അതിലുള്ളത്-ക്രിസ്പെര്‍ എന്ന ഡി.എന്‍.എ.ശ്രേണി, അത് പുറപ്പെടുവിക്കുന്ന ഒരു ഗൈഡ് ആര്.എന്‍.എ, കാസ്-9 എന്ന രാസാഗ്നി (എന്‍സൈം). ഇതില്‍ ഗൈഡ് ആര്.എന്‍.എ.യാണ് എഡിറ്റുചെയ്യേണ്ട നിശ്ചിത ഡി.എന്‍.എ.ഭാഗം സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്ന വഴികാട്ടി. പ്രോഗ്രാം ചെയ്യപ്പെടുന്നത് പ്രകാരം കൃത്യമായി ഡി.എന്‍.എ ശ്രേണി മുറിച്ചുമാറ്റുന്ന കത്രികയാണ് കാസ്-9 രാസാഗ്നി. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വേര്‍ പോലെ കൃത്യമായി പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാം എന്നതാണ് ക്രിസ്പെര്‍ ടെക്നോളജിയുടെ സവിശേഷത. അതിന്റെ സാധ്യതയും അതുതന്നെയാണ് (ക്രിസ്പെര്‍ ലേഖനം വായിക്കുക: <a href="https://l.facebook.com/l.php?u=https%3A%2F%2Fgoo.gl%2FVfX1fn&h=ATOUWtE-eBVb4HgzAbwlYWcYQIs3th5pe4wjujwqVNJugHhSSbPWcAr9lRIoKL2ggMVzD8w5vhD_bpTyHeiXIX_9dZSitv3SPr-dcWOZ3vMkbBN4DNKbbR8jBGdZu-i8tOzMqXqnUPelRp6NM2Y&enc=AZMGIQsGWwhh95XsGz5wIZTbgN0T1MTugqWfeylg5S72Fwg3N4bXrQ3oFuVbNKLcUUyOFZIw7aGWzpsy7q_cItUpLX8-PqcOUEeR6ZAHhD4xtm5eC3y4d738UMVb1NNlF80wy7lTRJ_-xM5DdBLypZZB0qBxiB6xy3zLIRwINKMI2fz6r49vhETXJGSTwrVprl8&s=1" rel="nofollow noopener" style="color: #365899; cursor: pointer; font-family: inherit; text-decoration-line: none;" target="_blank">https://goo.gl/VfX1fn</a>).</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
മനുഷ്യകോശങ്ങളില്‍ ക്രിസ്പെര്‍ ജീന്‍ എഡിറ്റിങ് വിദ്യ ഉപയോഗിക്കുന്നതെങ്ങനെ എന്നുള്ള ഷാങിന്റെയും സംഘത്തിന്റെയും സുപ്രധാന പ്രബന്ധം (<a href="https://l.facebook.com/l.php?u=https%3A%2F%2Fgoo.gl%2Ffop7IL&h=ATMqX1VbxVHREbOD-IM4LvV2C6oysNGDbEBLbPkXsQxj57LMhwes3dkbzXNPlOeLF_mfFdIXQs9Jpzv8mI2thza2C_Nvz7iIfSOWhNsyPEK4HodTc2r6CjKIUah_j1WPcrsqoIvz8eQyyqwctSo&enc=AZN9ZRNj3P5uapkxc9ACJJK0_nmyKvjwQJKuJlaxm7kuy0z623E9fdsXcxiunHPcItYEwAMmJFRUd8xfrwz3C7acdth6XDsM5Vvm7UuvLUkh58Tnbe9yZ9rMgF2QFYRvb8IHSsC3wQHAGm7yhzS8rnb4AjP5RbsIMG-VH5OQBZ-RFv-DLbfoVmEIV02lEQzPhCw&s=1" rel="nofollow noopener" style="color: #365899; cursor: pointer; font-family: inherit; text-decoration-line: none;" target="_blank">https://goo.gl/fop7IL</a>) 2013 ജനുവരിയില്‍ സയന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു. അതോടെ മോളിക്യുലാര്‍ ബയോളജി രംഗത്ത് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഷാങ് ഉയര്‍ന്നു. ക്രിസ്പെര്‍ രംഗത്ത് ഏറ്റവുമധികം സൈറ്റേഷന്‍ ലഭിച്ച പ്രബന്ധമായി ഷാങിന്റേത്.</div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
ഇന്ന് ലോകമെങ്ങും നൂറുകണക്കിന് ലാബുകളില്‍ ക്രിസ്പെര്‍ ടെക്നോളജിയില്‍ ഗവേഷണം നടക്കുന്നു. എച്ച്. ഐ.വി.ക്ക് ചികിത്സ കണ്ടെത്താനുള്ള ഷാങിന്റെ ബാല്യകാല ആഗ്രഹം ഇന്ന് അദ്ദേഹം കണ്ടെത്തിയ ജീന്‍ എഡിറ്റിങ് വിദ്യയുടെ സഹായത്തോടെ സഫലമായേക്കും എന്ന ഘട്ടത്തിലാണ്. ക്രിസ്പെര്‍ വിദ്യയുപയോഗിച്ച് എലികളില്‍ എച്ച്.ഐ.വി.ബാധ തടയുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചത് അടുത്തയിടെയാണ്. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടിയും, കാര്‍ഷിക വിളകള്‍ മെച്ചപ്പെടുത്താനുമൊക്കെ ക്രിസ്പെര്‍ ഗവേഷണം പുരോഗമിക്കുകയാണ്.</div>
<div style="background-color: white; margin-bottom: 6px; margin-top: 6px;">
<div style="color: #1d2129; font-family: helvetica, arial, sans-serif;">
ക്രിസ്പെര്‍-കാസ്9 ടെക്നോളജിയുടെ ചരിത്രത്തില്‍ പക്ഷേ, ഒരു കറുത്ത അധ്യായമുണ്ട്. ആ അധ്യായത്തില്‍ വില്ലന്റെ വേഷം കെട്ടേണ്ടിവന്നത് ഷാങിനാണ്. ഈ ടെക്നോളജിയുടെ പേറ്റന്റ് നേടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഷാങിന്റെ മാതൃസ്ഥാപനമായ എം.ഐ.ടി.യാണ് പേറ്റന്റ് കരസ്ഥമാക്കിയത്. ഷാങ് ആണ് അതിന്റെ മുഖ്യഉപജ്ഞാതാവ്. ഇക്കാര്യത്തില്‍ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്ന എന്നിവരുടെ വാദങ്ങള്‍ തഴയപ്പെട്ടത്, ഷാങിനെതിരെ ശാസ്ത്രസമൂഹത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മനുഷ്യകോശത്തില്‍ ക്രിസ്പെര്‍ ജീന്‍ എഡിറ്റിങ് പ്രയോഗിക്കാനുള്ള വിദ്യ വികസിപ്പിച്ചത് തങ്ങളാണെന്ന ഷാങിന്റെ വാദം യുഎസ് അധികൃതര്‍ അംഗീകരിക്കുകയായിരുന്നു.</div>
<div style="color: #1d2129; font-family: helvetica, arial, sans-serif;">
<br /></div>
<span style="color: #1d2129; font-family: helvetica, arial, sans-serif;">- </span><span style="color: #cc0000; font-family: helvetica, arial, sans-serif;">ജോസഫ് ആന്റണി</span></div>
<div style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; margin-bottom: 6px; margin-top: 6px;">
</div>
<div style="background-color: white; margin-bottom: 6px; margin-top: 6px;">
<span style="color: #1d2129; font-family: "helvetica" , "arial" , sans-serif;">ചിത്രം കടപ്പാട്: കാതറിന് ടെയ്ലര്/ STAT</span></div>
<div>
(ഈ കുറിപ്പിന് മുഖ്യമായും ആശ്രയിച്ച ലേഖനം: <b><a href="https://www.statnews.com/2015/11/06/hollywood-inspired-scientist-rewrite-code-life/">https://www.statnews.com/2015/11/06/hollywood-inspired-scientist-rewrite-code-life/</a></b>)</div>
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-27146406894196476462017-04-13T19:16:00.000+05:302017-04-20T08:32:53.083+05:30ചായമന്‍സ ലഭിക്കുന്ന സ്ഥലങ്ങളും, പോഷകഗുണങ്ങളും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-6eytHwPGoeg/WO-A1P17nZI/AAAAAAAAaI4/6Sori_nYYvc7O9FxgV2Q9bIqKr1KgQmTACLcB/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://3.bp.blogspot.com/-6eytHwPGoeg/WO-A1P17nZI/AAAAAAAAaI4/6Sori_nYYvc7O9FxgV2Q9bIqKr1KgQmTACLcB/s400/Pic1.jpg" width="327" /></a></div>
<br />
<span style="font-size: large;">രുചികരവും പോഷകസമൃദ്ധവുമായ ഒരു മെക്സിക്കന്‍ ഇലക്കറിയാണ് ചായമന്‍സ. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് നല്കുന്ന ഇതിന് 'മരച്ചീര' എന്നും പേരുണ്ട്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കുറ്റിച്ചെടി പോലെ 20 അടി ഉയരം വരെ വളരുന്ന സസ്യമാണ് ചായമന്‍സ. പക്ഷേ, അതിന്റെ ചില്ലകളും തണ്ടും ബലം കുറഞ്ഞതാകയാല്‍, ഒന്നര മീറ്റര്‍ ഉയരത്തില്‍ മാത്രം വളരാന്‍ അനുവദിക്കുകയാണ് ഉചിതം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മരച്ചീനി പോലെ, ചെടിയുടെ കമ്പ് (തണ്ട്) ആണ് മുറിച്ച് നടുക. </span><span style="font-size: large;">വേഗം വളരുന്ന ചെടിയാണെങ്കിലും നട്ട് ആദ്യമാസങ്ങളില്‍ വളര്‍ച്ച സാവധാനത്തിലായിരിക്കും. നട്ട് ആറുമാസംകൊണ്ട് വിളവെടുപ്പ് ആരംഭിക്കാം. </span><span style="font-size: large;">അധികം വെള്ളം ആവശ്യമില്ലാത്ത ഈ ചെടി വര്‍ഷം മുഴുവന്‍ വിളവ് നല്‍കും. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് നട്ടാല്‍ മതി. കീടങ്ങള്‍ അങ്ങനെ ആക്രമിക്കില്ല, അതിനാല്‍ പ്രത്യേകം പരിചരണം ആവശ്യമില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പോഷകങ്ങളുടെ കലവറയായ ചായമന്‍സയുടെ ഇലകളാണ് കറിവെയ്ക്കാന്‍ ഉപയോഗിക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കപ്പയിലേതുപോലെ അല്‍പ്പം കട്ട് ചായാമന്‍സയിലുണ്ട്-ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം, അതുകൊണ്ടാകാം കീടങ്ങള്‍ ആക്രമിക്കാത്തത്. ചൂടാക്കുമ്പോള്‍ കട്ട് പോകും. അതിനാല്‍ പത്തുപതിനഞ്ച് മിനിറ്റ് നേരം വേവിച്ച് മാത്രമേ ചായമന്‍സ ഉപയോഗിക്കാവൂ. ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചായമന്‍സ പ്രചരിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്ന തിരുവനന്തപുരത്തെ <b>'ശാന്തിഗ്രാം' </b>സമാഹരിച്ച വിവരങ്ങള്‍ പ്രകാരം, <b>നടാനുള്ള ചായമന്‍സ കമ്പുകള്‍ സൗജന്യമായി ലഭിക്കാന്‍ ചുവടെയുള്ള സ്ഥാപനങ്ങളെയോ വ്യക്തികളെയോ ബന്ധപ്പെടാം</b> - </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">1. ഡോ.വിജയന്, ബോഡിട്രീ ഫൗണ്ടേഷന്, കല്ലാര്‍,<span class="Apple-tab-span" style="white-space: pre;"> </span>നെടുമങ്ങാട്, തിരുവനന്തപുരം. ഫോണ്‍: 9497569993</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">2. അഡ്വ.ആര്.സജു, ഐടിഇസി. എംപയര്‍ ടവര്‍, ധര്‍മ്മാലയം റോഡ് തിരുവനന്തപുരം. ഫോണ്‍: 9400366017</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">3. എസ്. സുജ, ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം), തിരുവനന്തപുരം. ഫോണ്‍: 9249482511, 04712269780</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">4. സജീവന് കാവുങ്കര, കതിരൂര്‍, തലശ്ശേരി, കണ്ണൂര്‍ ജില്ല. ഫോണ്‍: 9495947554</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">5. സണ്ണി പൈകട, കൊന്നക്കാട്, പരപ്പ (വഴി), കാസര്‍ഗോഡ് ജില്ല. ഫോണ്‍: 9446234997</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">6. പി.കെ.ലാല്‍, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്. ഫോണ്‍: 9847030564</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">7. ഡേവിസ് വളര്‍ക്കാവ്, ഗ്രീന്‍ഹോം, പൊന്നൂക്കര പി.ഒ, തൃശൂര്‍ 680 306. ഫോണ്‍: 9895148998</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">8. ഇന്ദിര ലോറന്‍സ്, കൊടകര, തൃശൂര്‍. ഫോണ്‍: 9496246519</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">9. ആര്. മധുസൂദനന്, എം.എസ്.ഇലക്ട്രോണിക്സ്, തെക്കേമല പി.ഒ, കോഴഞ്ചേരി, പത്തനംതിട്ട. ഫോണ്‍: 8891603644</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">10. കെ.റ്റി. അബ്ദുള്ള ഗുരുക്കള്‍/ചെടിയമ്മ ഹൈലൈഫ് ആയുര്‍വേദ ആശുപത്രി, മുക്കം.പി.ഒ, കോഴിക്കോട്. ഫോണ്‍: 9447338173, 9947578632</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">11. പി.ഇന്ദിരാദേവി, വെട്ടിക്കാട്ടില്‍, കടയിരുപ്പ്, കോലഞ്ചേരി, എറണാകുളം 682311. ഫോണ്‍: 9497144570</span><br />
<span class="Apple-tab-span" style="white-space: pre;"><span style="font-size: large;"> </span></span><br />
<span style="font-size: large;">12. സുലൈമാന്‍ അസ്ഹറലി, രാജാ മസ്ജിത്, ചാവക്കാട്, തൃശൂര്‍. ഫോണ്‍: 9846363719</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">13. കെ.എസ്.ഷൈന്‍, സജ്ഞീവനി, കട്ടച്ചിറ, കോട്ടയം. ഫോണ്‍: 8547201249</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">14. വി.കെ. ശ്രീധരന്, സേര്‍ച്ച്, അണ്ണല്ലൂര്‍, തൃശൂര്‍. ഫോണ്‍: 9497073324</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">15. എക്കോഷോപ്പ്, കാര്‍ഷിക കര്‍മ്മസേന, കൃഷിഭവന്, കുടപ്പനകുന്ന്, തിരുവനന്തപുരം. ഫോണ്‍: 9447005998</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">16. എസ്.ജെ.സജ്ഞീവ്, ബയോ ടിപ്സ്, തിരുവനന്തപുരം. ഫോണ്‍: 9847878502</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">17. ഡോ.സാബു.റ്റി, വൃന്ദാവനം, പമ്മത്തല ക്ഷേത്രത്തിന് സമീപം, ഏണിക്കര, കരകുളം. ഫോണ്‍: 9447342377</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">18. കെ.ശ്രീധരന്, ശ്രീല ഇന്‍ഡസ്ട്രീസ്, കൊച്ചുവേളി, തിരുവനന്തപുരം. ഫോണ്‍: 9847878502</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">19. ജയിംസ്, കാട്ടില്ഹൗസ്, കാട്ടുകാമ്പാല്‍ പി.ഒ, നടുമുറി,കുന്നംകുളം, തൃശ്ശൂര്‍<span class="Apple-tab-span" style="white-space: pre;"> </span>. ഫോണ്‍: 9400476236, 04885 276236</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">20. ഹരീന്ദ്രന്‍ മാസ്റ്റര്‍, കാഞ്ചീപുരം, മൊകേരി പി.ഒ, പാനൂര്‍, കണ്ണൂര്‍. ഫോണ്‍: 9447391901</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">21. എം.എ.ജോണ്സണ്, ദര്‍ശനം സാംസ്ക്കാരിക വേദി, Kalandithazham, Chelavoor P.O, Kozhikkode-673571. ഫോണ്‍: 0495-2730091, 9447030091 ഈമെയില്‍: johnson.ma123@gmail.com</span><br />
<span style="font-size: large;"><br /></span>
<span style="color: #cc0000; font-size: large;"><b>ചായമന്‍സയുടെ പോഷകഗുണങ്ങള്‍ </b></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>100 ഗ്രാം ചായമന്‍സ ഇലയില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം</b>-</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>* പ്രോട്ടീന്‍ 6.2-7.4 g :</b> പേശികളുടെ അഥവാ മസിലുകളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം വേണ്ടതാണ് പ്രോട്ടീന്‍. 100 ഗ്രാം ചായമന്‍സയില്‍ ഒരു മുട്ടയിലേതിന് തുല്യമായ അളവ് പ്രോട്ടീനുണ്ട് (ചായമന്‍സയുടെ മികച്ച് സ്വാദിന് അടിസ്ഥാനവും പ്രോട്ടീനാണ്).</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>* കാല്‍സ്യം 200-300 mg :</b> ബലമുള്ള എല്ലിനും പല്ലിനും മുടിക്കും കാല്‍സ്യം കൂടിയേ തീരൂ. മറ്റേത് പച്ചക്കറിയില്‍ നിന്ന് ലഭിക്കുന്നതിലും കൂടുതല്‍ കാല്‍സ്യം ചായമന്‍സയില്‍ നിന്ന് കിട്ടും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>* ഇരുമ്പ് 9.3-11.4 mg :</b> വിളര്‍ച്ചയകറ്റാന്‍ ഇരുമ്പ് കൂടിയേ തീരൂ. മറ്റേത് ചീരിയില് ഉള്ളതിലും ഇരട്ടി ഇരുമ്പ് ചായാമന്സയില് അടങ്ങിയിട്ടുണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>* വിറ്റാമിന്‍ എ 1357 IU : </b>കാഴ്ചശക്തിക്കും രോഗപ്രതിരോധത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ യുടെ നല്ലൊരു സ്രോതസ്സാണ് ചായമന്‍സ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><b>* വിറ്റാമിന്‍ ബി 165-205 mg :</b> എല്ലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും ഇരുമ്പ് സ്വീകരിക്കാനും വിറ്റാമിന്‍ ബി കൂടിയേ തീരൂ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചായമന്‍സയില്‍ അടങ്ങിയ പ്രധാന പോഷകങ്ങളാണ് മേല്‍സൂചിപ്പിച്ചത്. ഇവ കൂടാതെ ആരോഗ്യത്തിന് ഗുണകരമായ മറ്റനേകം ധാതുക്കളും പോഷകഘടകങ്ങളും ചായമന്‍സയിലുണ്ട്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചായമന്‍സ ഉത്ഭവിച്ച സ്ഥലമെന്ന് കരുതുന്ന മെക്സിക്കോയിലെ യുകാറ്റന്‍ ഉപദ്വീപിലുപയോഗിക്കുന്ന 137 ഇനം പച്ചക്കറികളുടെ പോഷകഗുണങ്ങള്‍ താരതമ്യം ചെയ്ത് 1952 ല്‍ ഒരു പഠനം നടക്കുകയുണ്ടായി. ആ പഠനത്തില്‍ <b>ചായമന്‍സ ബീറ്റ-കരോട്ടിനിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തും, വിറ്റാമിന്‍ സിയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തും, കാല്‍ത്സ്യത്തിന്റെ കാര്യത്തില്‍ അഞ്ചാംസ്ഥാനത്തും, ഇരുമ്പിന്റെ കാര്യത്തില്‍ ആറാംസ്ഥാനത്തും</b> എന്നാണ് കണ്ടത്. ചൂടാക്കുമ്പോള്‍ വിറ്റാമിന്‍ സി നല്ലൊരു പങ്ക് നഷ്ടപ്പെടുമെങ്കിലും, ശരിയായി പാകംചെയ്ത 25 ഗ്രാം ചായമന്‍സയില്‍ നിന്ന് ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ സി കിട്ടുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(വിവരങ്ങള്‍ക്ക് കടപ്പാട്: 'ചായാമന്‍സ-പോഷകസമൃദ്ധമായ കറിഇല', by അഡ്വ.ആര്.സജു. പ്രസാദകര്‍: ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം, തിരുവനന്തപുരം. ഫോണ്‍: 9249482511, 04712269780) </span><br />
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com7tag:blogger.com,1999:blog-36989706.post-71098570367824913352017-03-21T08:33:00.000+05:302017-03-21T08:33:56.467+05:30ഒരു രാജ്ഞിയുടെ പടിയിറക്കത്തിന്റെ കഥ; ഒരു രാജ്യത്തിന്റെയും <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-vKstZEttCR0/WNCX0JBakAI/AAAAAAAAZ7A/zyJifFspSw4-iFsUUlkXsrG6I5oFyz2UQCLcB/s1600/pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="361" src="https://3.bp.blogspot.com/-vKstZEttCR0/WNCX0JBakAI/AAAAAAAAZ7A/zyJifFspSw4-iFsUUlkXsrG6I5oFyz2UQCLcB/s400/pic1.jpg" width="400" /></a></div>
<br />
<span style="font-size: large;">മുന്‍വിധികള്‍ അങ്ങനെയാണ്. നാമറിയാതെ നമ്മളെ പിടികൂടും, അബദ്ധ ധാരണയായി മനസിലുറയ്ക്കും. കുറച്ചുകാലം കഴിഞ്ഞാല്‍ അതാണ് സത്യമെന്ന് നമ്മള് സ്വയം വിശ്വസിച്ചുതുടങ്ങും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു ഉദാഹരണം നോക്കുക. തിരുവിതാംകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ 1910ല്‍ നാടുകടത്തപ്പെട്ട പത്രപ്രവര്‍ത്തകനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാമകൃഷ്ണ പിള്ളയെ ഓസ്ട്രേലിയയിലേക്കോ ശ്രീലങ്കിയിലേക്കോ മറ്റോ നാടുകടത്തി എന്നായിരുന്നു ഒരു പ്രായം വരെ എന്റെ വിചാരം! പിന്നീടാണ് മനസിലാകുന്നത്, അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള മദ്രാസ് പ്രവിശ്യയിലെ തിരുനെല്‍വേലിയിലേക്കാണ് രാമകൃഷ്ണപിള്ളയെ തിരുവനന്തപുരത്തുനിന്ന് കൊണ്ടുവിട്ടതെന്ന്! അവിടെ നിന്ന് ചെന്നൈയിലെത്തി താമസമുറപ്പിച്ച അദ്ദേഹം, അവസാന വര്‍ഷങ്ങള്‍ കുടുംബസമേതം ചെലവിട്ടത് കണ്ണൂരിലും പാലക്കാട്ടുമാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പലരിലും ഇതുപോലെ ഉറച്ചുപോയ ധാരണകളുണ്ട്. ചില സാമ്പിളുകള്‍ ഇതാ-</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">* കേരളത്തില്‍ ജാതിയുടെയും സമുദായങ്ങളുടെയും പേരിലുള്ള വര്‍ഗ്ഗീയ വേര്‍തിരിവ് അടുത്ത കാലത്തുണ്ടായ സംഗതിയാണ്. രാജഭരണകാലത്ത് ഇങ്ങനെ ഇല്ലായിരുന്നു, എല്ലാവരും ഒരുമയോടെയാണ് കഴിഞ്ഞത്. </span><br />
<span style="font-size: large;">* മലയാളികളുടെ അമിത മദ്യപാനശീലം ആധുനിക കാലത്തുണ്ടായതാണ്, മുമ്പ് എല്ലാവരും പച്ചവെള്ളം ചവച്ചുകുടിക്കുന്ന ടീംസ് ആയിരുന്നു.</span><br />
<span style="font-size: large;">* സഭ്യത, സദാചാരം എന്നിങ്ങനെ നമ്മുടെ സാദാചാര പോലീസുകാര്‍ ഉയര്‍ത്തിക്കാട്ടുന്ന പലതിന്റെയും വിളനിലമായിരുന്നു മുമ്പ് നമ്മുടെ നാട്. </span><br />
<span style="font-size: large;">* പ്രജാതത്പരനായ ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെ മഹാമനസ്കതയും പുരോഗമന നിലപാടുമാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് പിന്നില്‍.</span><br />
<span style="font-size: large;">* ജനാധിപത്യത്തെക്കാളും നല്ലത് രാജഭരണമായിരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സത്യമെന്ന് പലരും ഉറച്ചുവിശ്വസിക്കുന്ന ഈ ധാരണകള്‍ അബദ്ധമാണെന്ന് ചരിത്രവസ്തുതകള്‍ നിരത്തി ഒരാള്‍ തെളിയിച്ചാല്‍, തീര്‍ച്ചയായും അത് ജിജ്ഞാസയുണര്‍ത്തും. മേല്‍സൂചിപ്പിച്ചവ മാത്രമല്ല, ഇതുപോലെ തിരുവിതാംകൂറിനെയും തിരുവിതാംകൂര്‍ രാജവംശത്തെയും പറ്റിയുള്ള ഒട്ടേറെ അബദ്ധധാരണകള്‍ ആധികാരിക വിവരങ്ങളുടെ പിന്‍ബലത്തോടെ പൊളിച്ചടുക്കുന്നത് കാണണമെങ്കില്‍ ഒരു എളുപ്പമാര്‍ഗം നിര്‍ദ്ദേശിക്കാം-മനു എസ്. പിള്ള രചിച്ച 'The Ivory Throne: Chronicles of the House of Travancore' വായിക്കുക. ഓര്‍ക്കുക, സംഭവം ഏതാണ്ട് 700 പേജുണ്ട്. 555 പേജ് ടെക്സ്റ്റും, ബാക്കി കുറിപ്പുകളും. തീര്‍ക്കാന്‍ കുറച്ച് സമയം വേണ്ടിവരും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വിഖ്യാത ചിത്രകാരന് രാജാ രവിവര്‍മയുടെ പേരക്കിടാവായി കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിക്കുകയും, നന്നെ ചെറുപ്രായത്തില്‍ തന്നെ തിരുവിതാംകൂര്‍ രാജകുടുംബം ആചാരപ്രകാരം ദത്തെടുക്കുകയും, ആറ് വയസ്സ് തികയും മുമ്പ് 'ആറ്റിങ്ങള്‍ റാണി'യെന്ന പാരമ്പര്യപദവിയോടെ തിരുവിതാംകൂറിന്റെ മഹാറാണിയായി കുടിയിരുത്തുകയും, ഒരു വ്യക്തിയെന്ന നിലയ്ക്ക് ബാല്യമോ കൗമാരമോ ഇല്ലാതെ വളരുകയും, ഇരുപത്തിയേഴാം വയസ്സില്‍ റീജന്റ് മഹാറാണി എന്ന നിലയ്ക്ക് തിരുവിതാംകൂറിലെ 50 ലക്ഷം പ്രജകളുടെ ഭരണം ഏറ്റെടുക്കുകയും, ഏഴ് വര്‍ഷത്തെ വിപ്ലവകരമായ ഭരണനടപടികള്‍ വഴി തിരുവിതാംകൂറിനെ ആധുനിക കാലത്തിന് ചേര്‍ന്ന രീതിയില്‍ പരിഷ്ക്കരിക്കുകയും, റീജന്റ് പദവി ഒഴിഞ്ഞ ശേഷം രാജകുടുംബത്തിലെ എതിര്‍ചേരിയുടെ അടിച്ചമര്‍ത്തലിന് വിധേയമായി തികഞ്ഞ അപമാനത്തിലും അസ്വസ്ഥതയിലും ഒന്നര പതിറ്റാണ്ട് കാലം കഴിയുകയും, സ്വാതന്ത്ര്യത്തിന് ശേഷം ഭൗത്യന്‍മാര്‍ യൂണിയനുണ്ടാക്കി സമരത്തിന് മുതിര്‍ന്നപ്പോള്‍ അറുപതാം വയസ്സില്‍ സ്വന്തം കൊട്ടാരത്തില്‍ നിന്ന് ഒളിച്ചുകടന്ന് 'ശ്രീപത്മനാഭനോട് മാത്രം യാത്രപറഞ്ഞ് കണ്ണീരോടെ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യുകയും, മഹാറാണിയെന്ന പദവി ഉപേക്ഷിച്ച് വെറും സാധാരണ സ്ത്രി ആയി (മഹാറാണിയായിരിക്കുമ്പോഴത്തെ 300 ഭൃത്യന്മാരുടെ സ്ഥാനത്ത് രണ്ട് വേലക്കാരെ മാത്രം വെച്ച്) ബാംഗ്ലൂരില്‍ ജീവിക്കുകയും, 1985 ഫെബ്രുവരി 22 ന് അന്തരിക്കുകയും ചെയ്ത തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതു ലക്ഷ്മി ഭായിയുടെ സംഭവബഹുലമായ ജീവിതമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സേതു ലക്ഷ്മി ഭായിയുടെ ജീവിതം പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് ഗ്രന്ഥകാരന് പറയുന്നത്. ഒപ്പം ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഒരു ഇന്ത്യന്‍ നാട്ടുരാജ്യം എങ്ങനെയായിരുന്നു എന്ന് ഇതുവരെ ആരും സമീപിക്കാത്ത ഒരു വീക്ഷണകോണില്‍ കൂടി കാട്ടിത്തരികയും ചെയ്യുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒട്ടേറെ ഡൈമന്‍ഷനുകളുള്ള ഗ്രന്ഥമാണിത്. ചരിത്രത്തോടൊപ്പം സംഘര്‍ഷഭരിതമായ വ്യക്തിജീവിതങ്ങളും അനാവരണം ചെയ്യപ്പെടുന്നു. ഭക്തിയോ വിഭക്തിയോ ഇല്ലാതെ, ലഭ്യമായ രേഖകളുടെയും സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ യുക്തസഹമായാണ് ഗ്രന്ഥകാരന് തന്റെ വിഷയത്തെ സമീപിക്കുന്നത്. തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് കാലാകാലങ്ങളില്‍ റസിഡന്റുമാരായി ചുമതല വഹിച്ച ബ്രിട്ടീഷ് പ്രതിനിധികള്‍ ഇന്ത്യാ സര്‍ക്കാരിനയച്ച ദ്വൈവാരറിപ്പോര്‍ട്ടുകളും, മറ്റ് അസംഖ്യം ചരിത്രരേഖകളും ഗ്രന്ഥരചനയ്ക്ക് അവലംബമാക്കിയിരിക്കുന്നു. സേതു ലക്ഷ്മി ഭായിയുടെ തായ്വഴിയില് പെട്ട, തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുപ്പമുണ്ടായിരുന്ന, ഡസണ്‍കണക്കിന് വ്യക്തികളുമായി നേരിട്ട് സാംസാരിച്ചും വിവരങ്ങള്‍ ശേഖരിച്ചു. ഇതിനായി മൂന്ന് ഭൂഖണ്ഡങ്ങളില്‍-അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍- ആറുവര്‍ഷം നീണ്ട വിവരശേഖരണം നടന്നു!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇങ്ങനെ ശേഖരിച്ച വിവരങ്ങളുടെയും അവലംബരേഖകളുടെയും ഭാരം വായനക്കാരന് പക്ഷേ, തെല്ലും അനുഭവപ്പെടാത്ത തരത്തില്‍ കഥ പറയാന്‍ മനു എസ്.പിള്ളയ്ക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. പുസ്തകം വായിച്ചു തുടങ്ങിയ ശേഷം തീര്‍ക്കാതെ സ്വസ്ഥത കിട്ടിയില്ല എന്നതാണ് എന്റെ അനുഭവം. ഇത്രയും ദൈര്‍ഘ്യമേറിയ ഗ്രന്ഥമാണെന്ന കാര്യമൊക്കെ ഉള്ളിലെ വായനക്കാരന് പാടെ മറന്നു! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രാജാരവിവര്‍മയുടെ പേരക്കിടാങ്ങളായ രണ്ട് പെണ്‍കുട്ടികളെ നന്നെ ചെറുപ്രായത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം ആചാരപ്രകാരം ദത്തെടുത്തു. ചേടത്തിയുടെയും അനുജത്തിയുടെയും മക്കളായിരുന്നു ഇരുവരും. കുട്ടികളില്‍ മൂത്തയാളാണ് സേതു ലക്ഷ്മി ഭായി, ഇളയ ആള് സേതു പാര്‍വ്വതി ഭായി. അടുത്ത തലമുറയില്‍ രാജകുടുംബം ഈ രണ്ട് പേരുടെ തായ്വഴികളായാണ് വേര്‍പെടുന്നത്. സേതു ലക്ഷ്മിഭായിക്ക് ആണ്‍കുഞ്ഞുണ്ടായത് പ്രസവത്തോടെ മരിച്ചു. അതിനാല്‍ സേതു പാര്‍വ്വതി ഭായിക്കുണ്ടായ ആണ്‍കുട്ടി അടുത്ത മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ആയി. അന്നത്തെ മഹാരാജാവ് 1924 ല്‍ മരിക്കുമ്പോള്‍, ചിത്തിര തിരുന്നാളിന് പ്രായപൂര്‍ത്തിയാകാത്തിനാല്‍, ആറ്റിങ്ങല്‍ റാണിയായ സേതു ലക്ഷ്മി ഭായി രാജാവിന് വേണ്ടി റീജന്റ് മഹാറാണിയായി ഭരണം ഏറ്റെടുത്തു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">1924 ല്‍ തിരുവിതാംകൂറിനെ പാടെ തകര്‍ത്ത, 'തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം' എന്നറിയപ്പെട്ട പ്രളയത്തിന്റെ ദുരിതവേളയിലാണ് 27 കാരിയായ സേതു ലക്ഷ്മി ഭായി രാജ്യത്തിന്റെ ചുമതല ഏല്‍ക്കുന്നത്. ആ പ്രതിസന്ധി സമര്‍ഥമായി നേരിട്ടു എന്നു മാത്രമല്ല, അന്നുവരെ തിരുവിതാംകൂര്‍ കാണാത്ത തരത്തില്‍ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് സേതു ലക്ഷ്മി ഭായിയുടെ ഭരണം അടിത്തറയിടുകയും ചെയ്തു. കൊച്ചി തുറമുഖം തിരുവിതാംകൂറിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നത്, തിരുവനന്തപുരത്ത് ആദ്യമായി വൈദ്യുതി എത്തുന്നത്, ഭാവിയില്‍ കേരളത്തിന്റെ വൈദ്യുതാവശ്യം നിര്‍വഹിക്കാനുള്ള പള്ളിവാസല്‍ പദ്ധതിക്ക് അടിത്തറയിടുന്നത്, തോട്ടങ്ങള്‍ വെള്ളക്കാര്‍ക്ക് വെറുതെ തീറെഴുതേണ്ടതില്ല എന്ന് തീരുമാനിക്കുന്നത്, വിദ്യാഭ്യാസത്തിനായി വലിയ മുതല്‍ മുടക്ക് നടത്തുന്നത്, പൊതുമരാമത്ത് വികസിപ്പിക്കുന്നത്, തിരുവനന്തപുരത്തെ റെയില്‍വെ സ്റ്റേഷന് സ്ഥാപിക്കുന്നത് ഒക്കെ ആ ഭരണകാലത്താണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മഹാറാണിയുടെ ഏറ്റവും വലിയ സംഭവനയുണ്ടായത് പക്ഷേ, സാമൂഹ്യരംഗത്താണ്. ക്ഷേത്രപരിസരത്തെ പാതകള്‍ താഴ്ന്ന ജാതിക്കാര്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ തുറന്നുകൊടുത്തത്, ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചത്, മരുമക്കത്തായ സമ്പ്രദായത്തിന് അന്ത്യംകുറിച്ചത്, സ്ത്രീകളും വിദ്യാഭ്യാസത്തിനും ജോലിക്കും മുന്നോട്ടുവരണം എന്ന നിലപാടെടുത്തത്, ഭരണത്തിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും മേല്‍ജാതി ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന അപ്രമാദിത്വം അവസാനിപ്പിച്ച് ഈഴവരെപ്പോലുള്ള താഴ്ന്ന ജാതിക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അര്‍ഹമായ പ്രാധിനിത്യം കൊടുത്തത് ഒക്കെ ഇന്ത്യയിലെ ഒരു നാട്ടുരാജ്യവും അന്നുവരെ കാണാത്ത പരിഷ്ക്കാരങ്ങളായിരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇവയില്‍ ഏറ്റവും ശ്രദ്ധേയം സ്ത്രീകള്‍ക്ക് ഭരണത്തിലും ഉദ്യോഗസ്ഥതലത്തലും ലഭിച്ച പ്രാതിനിധ്യമായിരുന്നു. 1924ല്‍ അധികാരമേറ്റ് അധികം വൈകാതെ ഇക്കാര്യത്തില്‍ സേതു ലക്ഷ്മി ഭായി ശക്തമായ നിലപാടെടുത്തു. ഡോ.മേരി പൂനന്‍ ലൂക്കോസിനെ തിരുവിതാംകൂര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവിയായി നിയമിച്ചുകൊണ്ടായിരുന്നു തുടക്കം. ഡോ.മേരിയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും മഹാറാണി നാമനിര്‍ദ്ദേശം ചെയ്തു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായി ഒരു സ്ത്രീ നിയമിക്കപ്പെടുന്നതും, ലേജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി ഒരു സ്ത്രീ ചുമതലയേല്‍ക്കുന്നതും. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത 'മദ്രാസ് മെയിലി'ന്റെ ഹെഡ്ഡിങ് ഇതായിരുന്നു: 'Feminism in Travancore'. 1928ല്‍ രണ്ടാമതൊരു വനിതയെ മഹാറാണി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു, എലിസബത്ത് കുരുവിള ആയിരുന്നു അത്. വലിയ എതിര് അഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും അതൊക്കെ അവഗണിച്ച് പെണ്‍കുട്ടികള്‍ക്കും നിയമപഠനം ആകാമെന്ന് പ്രഖ്യാപിക്കുന്നതും മഹാറാണിയാണ്, 1927ല്‍. ഇന്ത്യയിലെ ആദ്യ വനിത ജഡ്ജിയായി അന്ന ചാണ്ടിക്ക് മാറാന്‍ കഴിഞ്ഞത് ആ പ്രഖ്യാപനത്തിന്റെ പരിണിതഫലമായിട്ടാണ്. സേതു ലക്ഷ്മി ഭായി ചുമതലയേല്‍ക്കുമ്പോള്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ത്രീകള്‍ തീരെ ഇല്ലായിരുന്നു എന്നു തന്നെ പറയാം. 1931 ല്‍ റാണി സ്ഥാനമൊഴിയുമ്പോല്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 412 സ്ത്രീകള്‍ രാജ്യത്തുണ്ടായിരുന്നു! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആഭിജാത്യം നിറഞ്ഞ ഒതുങ്ങിയ പ്രകൃതമായിരുന്നു സേതു ലക്ഷ്മി ഭായിയുടേത്. പരന്ന വായനയും ദിവസവുമുള്ള പ്രാര്‍ഥനയുമായി കുടുംബത്തോടൊപ്പം ജിവിതം ചെലവിട്ട വ്യക്തി. അതേസമയം ഇളയറാണി സേതു പാര്‍വ്വതി ഭായി അതിന്റെ എതിര്‍ധ്രുവത്തിലായിരുന്നു. ജീവിതം അടിച്ചുപൊളിച്ച് ചെലവിടാനുള്ളതാണെന്ന് അവര്‍ വിശ്വസിച്ചു. തുടര്‍ച്ചയായി യാത്രകള്‍ ചെയ്തു, സര് സി പി രാമസ്വാമി അയ്യരെ പോലുള്ള ശക്തരെ ചങ്ങാതിമാരാക്കി. സര് സിപിയും ഇളയറാണിയും തമ്മിലുള്ള ബന്ധത്തിന്റെ നിജസ്ഥതി അറിയാന്‍ ബ്രിട്ടീഷ് അധികാരികള്‍ ചാരന്മാരെ വരെ നിയോഗിച്ചു. സ്വന്തം മകന് ജൂനിയറായിരിക്കുകയും രാജ്യത്തിന്റെ അധികാരം മൂത്ത റാണി കൈയാളുകയും ചെയ്യുന്നത് സഹിക്കാന്‍ ഇളയറാണിക്ക് തീരെ പറ്റിയിരുന്നില്ല. മാത്രമല്ല, ഇളയറാണിയുടെ ധാരാളിത്തത്തിന് ഖജനാവില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കുന്നത് മൂത്തറാണി വിലക്കി. ദൂര്‍ത്ത് വെച്ചുപൊറുപ്പിക്കാന്‍ മഹാറാണി കൂട്ടാക്കിയില്ല. അതിനെ തുടര്‍ന്ന് എല്ലാ തരത്തിലുമുള്ള കുത്തിത്തിരിപ്പും ഉപജാപവും റീജന്റ് ഭരണത്തിനെതിരെ ഇളയറാണി നടത്തി. മൂത്തറാണിയെ പുറത്താക്കാന്‍ ബ്രാഹ്മണരെ കൊണ്ടുവന്ന് കവിടിയാര്‍ കൊട്ടാരത്തില്‍ ദിവസങ്ങളോളം ദുര്‍മന്ത്രവാദം വരെ നടത്തിനോക്കി. ഒന്നും ഫലിച്ചില്ല. കാരണം സേതു റീജന്റ് മഹാറാണി എന്ന നിലയ്ക്ക് ലക്ഷ്മി ഭായിയുടെ ജനസമ്മതിയും ഇന്ത്യസര്‍ക്കാരിന് അവരുടെ ഭരണത്തോടുള്ള മതിപ്പും അത്ര വലുതായിരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സേതു ലക്ഷ്മി ഭായിയോട് പ്രതികാരം ചെയ്യാനുള്ള അജണ്ട ഇളയറാണിയും സര് സിപിയും ചേര്‍ന്ന് തയ്യാറാക്കി. നിശ്ചയിക്കപ്പെട്ടതിന് ഒരുവര്‍ഷം മുമ്പ് റീജന്റ് ഭരണം അവസാനിപ്പിക്കാന്‍ അവര്‍ക്കായി. മഹാരാജാവായി ഇളയറാണിയുടെ മകന് ശ്രീചിത്തിര തിരുന്നാള്‍ സ്ഥാനമേറ്റതോടെ, ശരിക്കുള്ള പ്രതികാരത്തിന് വേദിയൊരുങ്ങി. സര് സിപിയ്ക്കും ഇളയറാണിക്കുമായി ഭരണത്തിന്റെ ചുക്കാന്‍. ഏഴുവര്‍ഷം രാജ്യം ഭരിച്ച സേതു ലക്ഷ്മി ഭായി പിന്നീട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലം വരെ, കവിടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള എല്ലാത്തരം അടിച്ചമര്‍ത്തലിനും കുതന്ത്രങ്ങള്‍ക്കും അപമാനത്തിനും ഇരയായി കഴിയേണ്ടി വന്നു. അവരതെല്ലാം നിശബ്ദമായി അവര്‍ സഹിച്ചു. സ്വാതന്ത്ര്യാനന്തരം, 1956 ല്‍ സ്വന്തം കൊട്ടാരത്തിലെ ഭൃത്യന്മാര് യൂണിയനുണ്ടാക്കി റാണിയോട് സമരത്തിന് മുതിര്‍ന്നതോടെ, രാജ്യമുപേക്ഷിച്ച് അവര്‍ പലായനം ചെയ്തു! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">തിരുവിതാംകൂര്‍ രാജവംശത്തിന്റെ അസ്തമയകാലത്ത് അധികമാരും അറിയാത്തെ എത്രയെത്ത ഉപജാപങ്ങളും കുതന്ത്രങ്ങളും അരങ്ങേറിയെന്ന്, മനു എസ് പിള്ളയുടെ ഗ്രന്ഥം വായിക്കുമ്പോള്‍ അത്ഭുതത്തോടെ നമ്മള് മനസിലാക്കും. ചരിത്രത്തില്‍ ഒന്നും വെറുതെ സംഭവിക്കുന്നില്ല എന്നതാണ് ഗ്രന്ഥകാരന്റെ നിലപാട്. ഓരോന്നിനും പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടാകാം. സംഭവം മാത്രമാണ് ആളുകള്‍ കാണുക. അതിന് പിന്നിലേക്ക് അവര്‍ക്ക് കടക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഉദാഹരണത്തിന് 1936ല്‍ ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരം തന്നെ ഉദാഹരണം. ഒരുപക്ഷേ, ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത്രയേറെ ശ്ലാഹിക്കപ്പെട്ട മറ്റൊരു ഭരണ നടപടിയുണ്ടായിട്ടില്ല. മഹാരാജാവിന്റെ മഹാമനസ്ക്കതയും പുരോഗമന ചിന്താഗതിയുമാണ് അതിന് പിന്നിലെന്ന് പലരും വിശ്വസിക്കുന്നു. സത്യമെന്താണ്? തെളിവുകള്‍ നിരത്തി മനു എസ് പിള്ള സമര്‍ഥിക്കുന്നത് ഇതാണ്: മേല്‍ജാതി ഹിന്ദുക്കളോട് (നായര്‍, ബ്രാഹ്മണ വിഭാഗങ്ങളോട്) മഹാരാജാവും സര് സിപിയും കാണിച്ച അമിത വിധേയത്വത്തിലും പക്ഷപാതിത്വത്തിലും പ്രതിഷേധിച്ച് ഈഴവസമുദായം കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് നടത്തിയ ഭീഷണിയാണ് 1936ല്‍ തിടുക്കത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് തിരുവിതാംകൂര്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">തിരുവിതാംകൂറിലെ ഈഴവര്‍ക്കിടിയിലുണ്ടായ 50 വര്‍ഷത്തെ സമൂഹിക പരിഷ്ക്കരണത്തിന്റെ സ്വാധീനം ക്ഷേത്രപ്രവേശന വിളംബരത്തില്‍ ദര്‍ശിക്കാം. 1930 കളില്‍ പെട്ടന്നുള്ള പ്രകോപനത്തിന് ഈഴവ സമുദായത്തെ പ്രേരിപ്പിച്ചത്, ചിത്തിര തിരുന്നാള്‍ ഭരണത്തിലുണ്ടായ മേല്‍ജാതി പ്രീണനനയമാണ്. റീജന്റ് ഭരണകാലത്ത് എല്ലാ മതങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഭരണത്തിലും മറ്റ് തുറകളിലും നല്‍കിയിരുന്നു. എന്നാല്‍ 1931 ല്‍ ചുമതലയേറ്റ ശ്രീചിത്തിര തിരുന്നാള്‍ ഇക്കാര്യത്തില്‍ വലിയ തിരിച്ചുപോക്കാണ് നടത്തിയത്. തിരുവിതാംകൂര്‍ ഒരു ഹിന്ദുരാഷ്ട്രമാണ്, മേല്‍ജാതി ഹിന്ദുക്കള്‍ കഴിഞ്ഞേ ആരുമുള്ളൂ എന്ന തീവ്രനിലപാട് രാജാവും ദിവാന് സര് സിപിയും സ്വീകരിച്ചു. കണക്കുകള്‍ പ്രകാരം അന്ന് തിരുവിതാംകൂറില്‍ നായന്മാര് ഉള്‍പ്പടെയുള്ള മേല്‍ജാതി ഹിന്ദുക്കള്‍ 22.3 ശതമാനമാണ്. ഈഴവര്‍ 17 ശതമാനം, ക്രിസ്ത്യാനികള്‍ 18.9 ശതമാനം, മുസ്ലീങ്ങള്‍ 6.9 ശതമാനം. എല്ലാ ആനൂകൂല്യങ്ങളും ഇതില്‍ 22.3 ശതമാനം മാത്രം വരുന്ന മേല്‍ജാതി ഹിന്ദുക്കള്‍ക്ക് എന്ന നിലപാട് എത്ര അപകടകരവും അപക്വവുമാണെന്നോര്‍ക്കുക. 1930കള്‍ ആയപ്പോഴേക്കും ഈഴവര്‍ സാമ്പത്തികസ്വാതന്ത്ര്യമുള്ള കെട്ടുറുപ്പുള്ള സമുദായശക്തിയായി മാറിയിരുന്നു. ഭരണകൂടത്തിന്റെ പ്രീണന നയത്തിനെതിരെ ക്രിസ്താനികളും മുസ്ലീങ്ങളുമായി ചേര്‍ന്ന് ഈഴവര്‍ വിശാലമുന്നണിയുണ്ടാക്കിയത്, ഔദ്യോഗിക നയത്തിനേറ്റ കടുത്ത ആഘാതമായി. അധികാരത്തിന്റെ പരിസരങ്ങളില്‍ മാത്രമല്ല, ക്ഷേത്രങ്ങളില്‍ പോലും തങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ദുസ്ഥിതി ഈഴവരെയും താഴ്ന്ന ജാതിക്കാരെയും ക്ഷോഭിപ്പിച്ചു. ഇങ്ങനെയൊരു ഹിന്ദുമതത്തില്‍ കാര്യമല്ല, അതുകൊണ്ട് തങ്ങള്‍ ക്രിസ്തുമതത്തിലേക്ക് ചെക്കേറാന് പോകുന്നു-ഈഴവര്‍ പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ ഭരണകൂടത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ പ്രഖ്യാപനമായിരുന്നു അത്. തങ്ങളുടെ ജാതിപ്രീണനം തങ്ങള്‍ക്ക് തന്നെ തിരിച്ചടിയായ കാര്യം രാജാവും ദിവാനും തിരിച്ചറിഞ്ഞു. ഭീഷണി നേരിടാനും ഈഴവരുള്‍പ്പടെയുള്ള താഴ്ന്ന സമുദായക്കാര്‍ക്ക് രാജഭരണത്തിനോട് കൂറുണ്ടാക്കാനുമുള്ള വജ്രായുധമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കേരളത്തില്‍ ജാതിയുടെയും സമുദായങ്ങളുടെയും പേരിലുള്ള വര്‍ഗ്ഗീയ വേര്‍തിരിവ് അടുത്ത കാലത്തുണ്ടായ സംഗതിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരവും മേല്‍വിവരിച്ച സംഗതി നല്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ കുറിപ്പിന്റെ തുടക്കത്തില്‍ ചോദിച്ച മറ്റ് ചോദ്യങ്ങള്‍ക്കും കൂടി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്ന വസ്തുതകള്‍ പ്രകാരം വിശദീകരണം നല്‍കേണ്ടതുണ്ട്. മലയാളികളുടെ അമിത മദ്യപാനശീലം അടുത്തകാലത്തുണ്ടായ പ്രതിഭാസമാണോ എന്നതായിരുന്നു ഒരു ചോദ്യം. ഈ കണക്ക് നോക്കുക: 1925 ല്‍ 17,928 ഗ്യാലന് മദ്യമാണ് തിരുവിതാംകൂറിലേക്ക് ഇറക്കുമതി ചെയ്തതെങ്കില്‍, 1927 ആയപ്പോഴേക്കും ഇത് 28,357 ഗ്യാലന് ആയി! നാടന്‍ വാറ്റും കള്ളുമൊന്നും ഇതില്‍ പെടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്ന് നമ്മള് വിവക്ഷിക്കുന്ന സദാചാരം, സഭ്യത തുടങ്ങിയ സംഗതികളുടെയൊക്കെ വിളനിലമായിരുന്നു പോയകാലത്ത് നമ്മുടെ നാട് എന്നാണ് പലരും ഉറച്ചു വിശ്വസിക്കുന്നത്. 1920 കളില്‍ പോലും തിരുവിതാംകൂറിലെ മേല്‍ജാതി ഹിന്ദുക്കള്‍ക്കിടയില്‍ ദേഹം മറച്ചുനടക്കുന്ന സ്ത്രീകളെ 'പെഴ' എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്ന് മനു എസ് പിള്ള പറയുന്നു. വേശ്യകളാണ് മാറ് മറച്ച് നടക്കുന്നത് എന്നതായിരുന്നു പൊതുവെ നിലനിന്ന കാഴ്ചപ്പാട്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'ദീര്‍ഘസുമംഗലീ ഭവ' എന്നാണല്ലോ നമ്മുടെ സീരിയലുകളില്‍ വിവാഹിതരാകുന്ന കുലസ്ത്രീകള്‍ക്ക് നല്കുന്ന ആശംസ. മരുമക്കത്തായം അവസാനിക്കുന്ന കാലം വരെ കേരളത്തില്‍ ഒരു സ്ത്രീയോട് ഇങ്ങനെ ആശംസിച്ചാല്‍ അത് വലിയ കോമഡിയാകുമായിരുന്നു. കാരണം ഭര്‍ത്താവ് എന്നത് സ്ത്രീകള്‍ക്ക് എല്ലാക്കാലത്തേക്കുമുള്ള ഒരു ചരക്കായിരുന്നില്ല. വീട്ടിലെ മുതിര്‍ന്ന സ്ത്രീയും അവരുടെ ആങ്ങളയുമായിരുന്നു അധികാരികള്‍. ഭര്ത്താക്കന്മാര് വല്ലപ്പോഴും വന്ന് പോകുന്നവര്‍ മാത്രം. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ഇല്ലാതായാലും സ്ത്രീകള്‍ക്ക് അത്ര വ്യാകുലതയില്ലായിരുന്നു, പുതിയൊരാളെ തിരഞ്ഞെടുക്കാന്‍ അവള്‍ക്ക് വലിയ പ്രശ്നവും ഉണ്ടായിരുന്നില്ല. സേതു ലക്ഷ്മി ഭായിയുടെ മുന്‍ഗാമികളായ ആറ്റിങ്ങള്‍ റാണിമാര്‍ക്ക് പതിനേഴാം നൂറ്റാണ്ടിലൊക്കെ എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യവും അധികാരവുമുണ്ടായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ പുരുഷന്മാര്ക്ക് മാത്രമുള്ള സവിശേഷ അധികാരമായിരുന്നു തനിക്കിഷ്ടപ്പെട്ട ഇണകളെ തിരഞ്ഞെടുക്കുക എന്നത്. തിരുവിതാംകൂറില്‍ നേരെ തിരിച്ചായിരുന്നു കാര്യങ്ങളെന്ന് ഗ്രന്ഥകാരന് പറയുന്നു. അക്കാലത്തെ പ്രശസ്തയായ ഉമയമ്മ റാണി ഇക്കാര്യത്തില്‍ പ്രത്യേകം പ്രാഗത്ഭ്യം തന്നെ പുലര്‍ത്തിയിരുന്നു. കിടപ്പറയില്‍ തന്നെ തൃപ്തിപ്പെടുത്തുന്നവര്‍ക്ക് വലിയ സമ്മാനങ്ങള്‍ നല്കാന് റാണി മടിച്ചില്ല. അങ്ങനെ റാണിയുടെ പ്രീതിക്ക് പാത്രമായ ഒരു ബ്രിട്ടീഷ് യുവാവിന് നല്കിയ സമ്മാനത്തിലൊന്ന്, കേരളത്തിലെ ബ്രിട്ടീഷുകാരുടെ ആദ്യ താവളങ്ങളിലൊന്നായ അഞ്ചുതെങ്ങ് കോട്ട പണിയാനുള്ള അവകാശമായിരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇനിയുള്ള ചോദ്യം, ജനാധിപത്യമാണോ രാജഭരണമാണോ നല്ലത് എന്നതാണ്. 'തീര്‍ച്ചയായും ജനാധിപത്യം' എന്ന് ഉത്തരം നല്കാന് മനു എസ് പിള്ളയുടെ ഈ പുസ്തകം ഒന്ന് വായിച്ചുനോക്കുകയേ വേണ്ടൂ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആഖ്യായനരീതിയില്‍ സമീപനത്തിലും ഭാഷയിലുമൊക്കെ വലിയ വ്യത്യാസമുണ്ടെങ്കിലും, പി കെ ബാലകൃഷ്ണന്റെ 'ജാതിവ്യവസ്ഥതിയും കേരളചരിത്രവും' എന്ന ഗ്രന്ഥത്തിന്റെ പിന്‍ഗാമിയാണ് മനു എസ് പിള്ളയുടെ പുസ്തകമെന്ന് ഞാന്‍ പറയും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രണ്ട് സംഗതികള്‍ കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആദ്യത്തേത് ഇതിന്റെ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചാണ്. ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ സംഗതി, ഇത്ര നിശിതമായ ഗവേഷണത്തിന്റെയും ആറുവര്‍ഷം നീണ്ട വിവരശേഖരണത്തിന്റെയും ഫലമായ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മനു എസ് പിള്ളയുടെ പ്രായം വെറും 24 വയസ്സായിരുന്നു എന്നതാണ്! ഈ വര്‍ഷങ്ങള്‍ മുഴുവന്‍ പുസ്തകമെഴുത്തിന് ചെലവിട്ടതുകൊണ്ട് മറ്റ് റിക്രിയേഷനുകളൊന്നും സമയമുണ്ടായിട്ടുണ്ടാവില്ല, കാമുകിമാരൊന്നും കാണില്ല അല്ലേ എന്ന് ഏഷ്യാനെറ്റിന്റെ അഭിമുഖത്തില്‍ ചോദിക്കുമ്പോള്‍ മനു പറയുന്ന മറുപടി ഇതാണ്: 'എക്സാറ്റ്ലി....സേതു ലക്ഷ്മി ഭായി ആയിരുന്നു എന്റെ ഏക ഗേള്‍ഫ്രണ്ട്, വേറെയാരുമുണ്ടായിരുന്നില്ല!'</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്ര ഗംഭീരമായി എഴുതപ്പെട്ടതാണെങ്കിലും പുസ്തകത്തിന്റെ പോരായ്മയായി തോന്നിയത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ദീപസ്തംഭങ്ങളായി മാറിയ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ സ്വാധീനത്തെക്കുറിച്ച് കാര്യമായ പരാമര്‍ശം ഇതിലില്ല എന്നതാണ്. തിരുവിതാംകൂറിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥത്തില്‍ അതുകൂടി തീര്‍ച്ചയായും ഉള്‍പ്പെടുത്തണമായിരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">( The Ivory Throne: Chronicles of the House of Travancore (2015), by Manu S. Pillai. Harper Collins India, P.694. Rs.699). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">- <span style="color: red;">ജോസഫ് ആന്റണി </span></span><br />
<div>
<span style="font-size: large;"><br /></span></div>
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com3tag:blogger.com,1999:blog-36989706.post-50283445814973876562017-03-18T12:55:00.005+05:302017-03-18T13:00:25.228+05:30കൃത്രിമ മഴ: ചരിത്രവും സാധ്യതകളും <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"><b><span style="color: #a64d79;">സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയുടെ പിടിയിലാണ് സംസ്ഥാനമിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് കൃത്രിമ മഴയുടെ സാധ്യത സംസ്ഥാനസര്‍ക്കാര്‍ ആരായുന്നത് </span></b></span><br />
<span style="font-size: large;"><b><span style="color: #a64d79;"><br /></span></b></span>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-UX-Dntsmv0g/WMzht8rmYNI/AAAAAAAAZ5k/bMutcuOR5HMk13t_sYfZ5cgkn9ZIriKUACLcB/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="282" src="https://1.bp.blogspot.com/-UX-Dntsmv0g/WMzht8rmYNI/AAAAAAAAZ5k/bMutcuOR5HMk13t_sYfZ5cgkn9ZIriKUACLcB/s400/Pic1.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">മഴ എപ്പോഴൊക്കെ ചതിച്ചിട്ടുണ്ടോ അന്നൊക്കെ മനുഷ്യന് മഴ പെയ്യിക്കുന്നതിനെപ്പറ്റി ആകുലതയോടെ ചിന്തിച്ചിട്ടുണ്ട്. കൂട്ടപ്രാര്‍ഥന മുതല്‍ തവളക്കല്ല്യാണം വരെ പലതരം വിദ്യകള്‍ മഴയ്ക്കായി പ്രയോഗിക്കാറുമുണ്ട്. അത്തരം പ്രയോഗങ്ങളില്‍ വിശ്വാസമില്ലാതെ വരുമ്പോള്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെ കുറിച്ചാകും ആലോചന. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കേരളം അത്തരമൊരു ആലോചനയിലാണിപ്പോള്‍. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞതു പ്രകാരമാണെങ്കില്‍, സംസ്ഥാനത്ത് കൃത്രിമ മഴയുടെ സാധ്യത ഗൗരവത്തോടെ ആരായുകയാണ് സര്‍ക്കാര്‍. കേരളം സമീപകാല ചരിത്രത്തിലെ ഏറ്റവും കൊടിയ വരള്‍ച്ചയുടെ പിടിയിലാണെന്ന് ആലോചിക്കുമ്പോള്‍, ഇതില്‍ അത്ഭുതമില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കേരളം കൃത്രിമ മഴയെ സ്വപ്നം കാണാന്‍ തുടങ്ങുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരാം. കൃത്രിമമായി മഴ പെയ്യിക്കാന്‍ വലിയ ചെലവ് വരുമോ? എന്താണ് കൃത്രിമ മഴയ്ക്കുള്ള ശാസ്ത്രീയത? എത്രത്തോളം ഈ നീക്കം വിജയിക്കും? </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കൃത്രിമ മഴ പെയ്യിക്കാന്‍ ഇന്ന് ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്നത് 'ക്ലൗഡ് സീഡിങ്' (cloud seeding) എന്ന വിദ്യയാണ്. അക്ഷരാര്‍ഥത്തില്‍ മേഘങ്ങളില്‍ നടത്തുന്ന ഒരുതരം 'വിത്തുവിതയ്ക്കല്‍'. ആഗോളതലത്തില്‍ വലിയ ബിസിനസാണ് ഇന്ന് ക്ലൗഡ് സീഡിങ്. ലോകത്താകെ 34 സ്വകാര്യകമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നൂറിലേറെ വിമാനങ്ങള്‍ സ്വന്തമായുള്ള യുഎസില്‍ നോര്‍ത്ത് ഡക്കോട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വെതര്‍ മോഡിഫിക്കേഷന് ഇന്‍കോര്‍പ്പറേറ്റഡ്' പോലുള്ള കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കോടികള്‍ മുടക്കണം ഒരു പ്രദേശത്ത് ക്ലൗഡ് സീഡിങ് നടത്താന്‍. ഉദാഹരണത്തിന്, 2015 ലെ മൂന്ന് മാസങ്ങളില്‍ നൂറ് ചരുതശ്ര മൈല്‍ പ്രദേശത്ത് ക്ലൗഡ് സീഡിങ് നടത്താന്‍ ഏതാണ്ട് 30 കോടി രൂപയാണ് മഹരാഷ്ട്ര ചെലവിട്ടത്. ഇങ്ങനെ കോടികള്‍ മുടക്കിയാലും, ക്ലൗഡ് സീഡിങ് കൊണ്ട് എത്രത്തോളം മഴ കൂടുതല്‍ പെയ്യും എന്നകാര്യം ഈ രംഗത്തെ വിദഗ്ധര്‍ക്ക് പോലും കൃത്യമായി പറയാന്‍ കഴിയാറില്ല.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം ശാസ്ത്രലോകം തുടങ്ങിയിട്ട് കാലമേറെയായി. പല കാലങ്ങളില്‍ പല തിയറികളുണ്ടായി. ഇക്കാര്യത്തില്‍ വിചിത്രമായ ഒരാശയം മുന്നോട്ടുവെച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ കാലാവസ്ഥാവിദഗ്ധന്‍ ജെയിംസ് പി. ഇസ്പി ആണ്. 'മഴ കൂടുതല്‍ പെയ്യിക്കാന്‍ കാടിന് തീയിട്ടാല്‍ മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം! പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ സ്വീകാര്യത നേടിയ മറ്റൊരാശയമായിരുന്നു 'കണ്‍കഷന്‍ മെഥേഡ്' (concussion method). വിശാലമായ കാര്‍ഷിക സമതലങ്ങള്‍ വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അമേരിക്കയില്‍ നിന്ന് തന്നെയാണ് ഈ ആശയവും വന്നത്. കൃത്രിമ മഴയ്ക്കായി നടന്നിട്ടുള്ള ശ്രമങ്ങളെപ്പറ്റി തയ്യാറാക്കിയ പ്രബന്ധത്തില്‍ ജെഫ് എ.ടൗണ്‍സെന്‍ഡ് ഇങ്ങനെ പറയുന്നു: 'വലിയ യുദ്ധങ്ങള്‍ക്ക് ശേഷം മഴ പെയ്യാറുണ്ടെന്ന' നിരീക്ഷണത്തില്‍ നിന്നാണ് മേല്‍സൂചിപ്പിച്ച ആശയം ലഭിച്ചത്....വെടിമരുന്ന് സ്ഫോടനം നടക്കുകയും അതിന്റെ പ്രകമ്പനം ഉണ്ടാവുകയും ചെയ്യുമ്പോള്‍ മേഘങ്ങള്‍ ആ സംഘര്‍ഷത്തില്‍ ഖനീഭവിച്ച് മഴപെയ്യും'. ഈ ആശയം പരീക്ഷിക്കാന്‍ 1890 ല്‍ യുഎസ് കോണ്‍ഗ്രസ്സ് ഫണ്ട് അനുവദിച്ചു. വര്‍ഷങ്ങളോളം നടന്ന പരീക്ഷണത്തില്‍ ടണ്‍ കണക്കിന് വെടിമരുന്ന് പൊട്ടിച്ചെങ്കിലും മഴ മാത്രം പെയ്തില്ല. മാത്രമല്ല, പരീക്ഷണത്തിന് നേതൃത്വം നല്കിയ ജനറല്‍ റോബര്‍ട്ട് ഡൈറന്‍ഫോര്‍ത്തിന് 'ജനറല്‍ ഡ്രൈഹെന്‍സ്ഫോര്‍ത്ത്' (General Dryhenceforth) എന്ന വട്ടപ്പേര് ലഭിക്കുകയും ചെയ്തു!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇക്കാര്യത്തില്‍ യഥാര്‍ഥ മുന്നേറ്റമുണ്ടായത് 1946 ലാണ്; അമേരിക്കയില്‍ ജനറല്‍ ഇലക്ട്രികിന്റെ 'ഷിനെക്ടാഡി റിസര്‍ച്ച് ലാബി'ല്‍. യുദ്ധഗവേഷണത്തിന്റെ ഭാഗമായി മേഘങ്ങളിലെ അവസ്ഥ ലബോറട്ടറിയില്‍ സൃഷ്ടിച്ച് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു വിന്‍സന്റ് ഷീഫര്‍ എന്ന കെമിക്കല്‍ ഗവേഷകന്. തന്റെ ഫ്രീസറിലെ ജലബാഷ്പം വേഗത്തില്‍ തണുപ്പിക്കാനായി അദ്ദേഹം ഒരുപിടി ഡ്രൈ ഐസ് (ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ഡയോക്സയിഡ്) വിതറി. അത്ഭുതമെന്ന് പറയട്ടെ, ജലബാഷ്പം നൊടിയിടയില്‍ ഖനീഭവിച്ച് മഞ്ഞുപരലുകളായി മാറി! </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-zTDsPoErsKg/WMzhtnseHOI/AAAAAAAAZ5c/ZVDH_EAkpRUo6W7d-F0dm9o3Uplp3PwIgCLcB/s1600/Pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="340" src="https://1.bp.blogspot.com/-zTDsPoErsKg/WMzhtnseHOI/AAAAAAAAZ5c/ZVDH_EAkpRUo6W7d-F0dm9o3Uplp3PwIgCLcB/s400/Pic2.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">മേഘങ്ങളെ ഖനീഭവിപ്പിച്ച് മഞ്ഞായും മഴയായും പെയ്യിക്കാനുള്ള മാന്ത്രികവിദ്യയാണ് താന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഷീഫര്‍ക്ക് ബോധ്യമായി. കൂടുതല്‍ പരീക്ഷണങ്ങളില്‍ ഡ്രൈ ഐസ് (dry ice) മാത്രമല്ല, കറിയുപ്പ് പോലെ മറ്റനേകം ലവണങ്ങളും ഇതേ ഫലം ചെയ്യുമെന്ന് കണ്ടു. ലവണങ്ങളുടെ താപനില മൈനസ് 40 ഡിഗ്രിയോ അതില്‍ താഴെയോ ആയിരിക്കണമെന്ന് മാത്രം. ഷീഫറുടെ സഹപ്രവര്ത്തകന് ഡോ.ബര്‍ണാഡ് വോന്നെഗറ്റ് നൂറുകണക്കിന് രാസപദാര്‍ഥങ്ങളെ ക്ലൗഡ് സീഡിങിനുപയോഗിച്ച്, ഏറ്റവും ഫലപ്രദം സില്‍വര്‍ അയഡൈഡ് ആണെന്ന് തിരിച്ചറിഞ്ഞു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ മഴമേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിതറുകയാണ് ക്ലൗഡ് സീഡിങില്‍ ചെയ്യുക. ചിറകില്‍ ഈ രാസവസ്തുക്കളുടെ ആവനാഴി ഘടിപ്പിക്കാവുന്ന തരത്തില്‍ പരിഷ്ക്കരിച്ച വിമാനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. മഴമേഘങ്ങളിലെ ജലതന്മാത്രകളെ ലവണ തരികള്‍ ആകര്‍ഷിക്കുകയും, ജലതന്മാത്രകള്‍ ചേര്‍ന്ന് ജലത്തുള്ളിയായി താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഇതാണ് കൃത്രിമ മഴ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">1946 ല്‍ ക്ലൗഡ് സീഡിങ് വിദ്യ കണ്ടെത്തിയ നാള് മുതല്‍ ഒട്ടേറെ രാജ്യങ്ങള്‍ ഈ മാര്‍ഗത്തിലൂടെ മഴയ്ക്ക് ശ്രമിച്ചിട്ടുണ്ട്. പലയിടത്തും മഴ പെയ്തിട്ടുമുണ്ട്. ചൈനയും ഇന്ത്യയും ഉള്‍പ്പടെ ലോകത്ത് 52 രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതായി ലോക കാലാവസ്ഥാ സംഘടന (WMO) പറയുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ മേഖലയില്‍ ലോകത്താകമാനം 34 സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചിപ്പിച്ചല്ലോ. എന്നാല്‍, ലോകത്തേറ്റവും കൂടുതല്‍ ക്ലൗഡ് സീഡിങ് നടത്തുന്ന രാജ്യമായ ചൈന സ്വകാര്യ കമ്പനികളെ അനുവദിച്ചിട്ടില്ല. ചൈനയിലെ 23 ല്‍ 22 പ്രവിശ്യയിലും മലിനീകരണം അകറ്റാനും കൃഷിക്ക് മഴ കിട്ടാനും ക്ലൗഡ് സീഡിങ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കോടികളാണ് ഇതിനായി മുടക്കുന്നത്. 2008 ലെ ബീജിങ് ഒളിംപിക്സ് വേളയില്‍ മഴ ഒഴിവാക്കാന്‍ അതിന് മുന്നോടിയായി ചൈന ക്ലൗഡ് സീഡിങ് നടത്തിയത് ലോകമെങ്ങും വലിയ വാര്‍ത്തയായിരുന്നു. ഗള്‍ഫ് രാജ്യമായ യുണൈറ്റഡ് അറബ് എമിരേറ്റ്സ് (യുഎഇ) ആണ് ഈ മഴവിദ്യയെ ഏറെ ആശ്രയിക്കുന്ന മറ്റൊരു രാജ്യം. 2015 ല്‍ മാത്രം യുഎഇ 187 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയിരുന്നു. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-zLuGdoTISKM/WMzhtxCrGzI/AAAAAAAAZ5g/6dI6Ao3k9ggo2uiAFWBm49jPR0zsCr2GACLcB/s1600/Pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://3.bp.blogspot.com/-zLuGdoTISKM/WMzhtxCrGzI/AAAAAAAAZ5g/6dI6Ao3k9ggo2uiAFWBm49jPR0zsCr2GACLcB/s400/Pic3.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ക്ലൗഡ് സീഡിങിന്റെ ഏറ്റവും വലിയ പോരായ്മ, ഇതുകൊണ്ട് എത്രത്തോളം മഴ പെയ്യും എന്ന് ഉറപ്പ് പറയാനാകില്ല എന്നതാണ്. നൂറുശതമാനം വിജയം ഏതായാലും ക്ലൗഡ് സീഡിങ് കൊണ്ടുണ്ടാകില്ല. അഞ്ചോ പത്തോ ശതമാനം മഴ കൂടുതല്‍ ലഭിച്ചാല്‍ പോലും, വരള്ച്ചയാല് നട്ടംതിരിയുന്ന ഒരു പ്രദേശത്തിന് അത് അനുഗ്രഹമാകുമെന്ന് ക്ലൗഡ് സീഡിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ക്ലൗഡ് സീഡിങ് എന്ന ആശയം അവതരിപ്പിച്ച അന്നുമുതല്‍ ഇതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്. മഴമേഘങ്ങളെ കൃത്രിമമായി പെയ്യിക്കുമ്പോള്‍, ആ മേഘങ്ങള്‍ എവിടെയെത്തിയാണോ മഴ പെയ്യേണ്ടത് ആ പ്രദേശത്ത് മഴയില്ലാതെ വരും. ചൈനയെക്കുറിച്ച് അയല്‍രാജ്യങ്ങള്‍ ഏറെ വര്‍ഷങ്ങളായി ഇത്തരം ആക്ഷേപം ഉന്നയിക്കുന്നുണ്ട്; തങ്ങളുടെ പ്രദേശത്ത് പെയ്യേണ്ട മഴ ചൈന കവര്‍ന്നെടുക്കുന്നുവെന്ന്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അപ്പോള്‍, ചോദ്യം അവശേഷിക്കുന്നു. കേരളത്തില്‍ ക്ലൗഡ് സീഡിങ് നടത്തിയാല്‍ മഴ പെയ്യുമോ? പെയ്യും, പക്ഷേ എത്ര പെയ്യും എന്നാണ് അറിയേണ്ടത്. അതിന് കാത്തിരിക്കാം. (വിവരങ്ങള്‍ക്ക് കടപ്പാട്: Bloomberg; climateviewer.com; nmt.edu)</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(ചിത്രങ്ങള്‍: 1. മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ വിതറുകയാണ് ക്ലൗഡ് സീഡിങില്‍ ചെയ്യുക. ചിത്രം കടപ്പാട്: USAF; 2. 1946 ല്‍ 'ക്ലൗഡ് സീഡിങ്' കണ്ടുപിടിച്ച വിന്‍സന്റ് ഷീഫര്‍. ഷീഫറുടെ ഫ്രീസറിലാണ് ആദ്യ ക്ലൗഡ് സീഡിങ് നടന്നത്: ചിത്രം കടപ്പാട്: Encyclopædia Britannica; 3. വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ച ഇത്തരം ആവനാഴികളിലാണ് ക്ലൗഡ് സീഡിങിനുള്ള രാസവസ്തുക്കള്‍ സൂക്ഷിക്കുക. ചിത്രം കടപ്പാട്: Bloomberg). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">- <span style="color: red;">ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><br /></span>
<span style="color: #351c75; font-size: large;"><b>* മാതൃഭൂമി നഗരം പേജില്‍ (മാര്‍ച്ച് 14, 2017) പ്രസിദ്ധീകരിച്ചത് </b></span><br />
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com1tag:blogger.com,1999:blog-36989706.post-67128865029262672412017-03-18T12:42:00.001+05:302017-03-18T12:50:43.342+05:30മേശപ്പുറത്തെ കണികാപരീക്ഷണങ്ങള്‍ <div dir="ltr" style="text-align: left;" trbidi="on">
<span style="color: #a64d79;"><br /></span>
<b style="font-size: x-large;"><span style="color: #a64d79;">പ്രപഞ്ചരഹസ്യങ്ങള്‍ തേടാന്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പോലുള്ള അതിഭീമന്‍ സംരംഭങ്ങള്‍ ഭാവിയില്‍ വേണ്ടിവന്നേക്കില്ല. അതിന് പകരം വെറുമൊരു മേശപ്പുറത്ത് നടത്താവുന്ന 'സ്മാര്‍ട്ട് പരീക്ഷണങ്ങളു'മായി രംഗത്തെത്തുകയാണ് പുതുതലമുറ ഗവേഷകര്‍</span></b><br />
<b style="font-size: x-large;"><span style="color: #a64d79;"><br /></span></b>
<div class="separator" style="clear: both; text-align: center;">
<a href="https://1.bp.blogspot.com/-34T609hEONw/WMzfHM8f8II/AAAAAAAAZ4s/ydoVOYk-m0Ao2ky-kTFMAN1ZgRUkM9bnACLcB/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="258" src="https://1.bp.blogspot.com/-34T609hEONw/WMzfHM8f8II/AAAAAAAAZ4s/ydoVOYk-m0Ao2ky-kTFMAN1ZgRUkM9bnACLcB/s400/Pic1.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഇംഗ്ലണ്ടില്‍ നിന്ന് ക്യാനഡയിലേക്ക് അത്ലാന്റിക്കിന് കുറുകെ 3500 കിലോമീറ്റര്‍ ദൂരമുണ്ട്. 1901 ഡിസംബര്‍ 12 ന് ഗൂഗ്ലിയെല്‍മോ മാര്‍കോണിയെന്ന ഇറ്റാലിയന്‍ ഗവേഷകന് അത്രയും ദൂരം റേഡിയോ സിഗ്നല്‍ അയച്ചുകൊണ്ട് ആധുനിക റേഡിയോയുഗത്തിന് തുടക്കമിട്ടു. ഭൂമിയുടെ വക്രത റേഡിയോ തരംഗങ്ങളെ തടയുന്നില്ലെന്ന് ആ പരീക്ഷണം തെളിയിച്ചു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു നൂറ്റാണ്ടിനിപ്പുറം ഗവേഷകര്‍ മറ്റൊരു പരീക്ഷണത്തിന്റെ കാര്യം സങ്കല്പ്പിക്കാന് നമ്മളോട് ആവശ്യപ്പെട്ടു. അത്ലാന്റിക്കിന് ഇരുകരകളില്‍ നിന്നും തൊടുത്തുവിടുന്ന രണ്ട് സൂചികള്‍ പരസ്പരം നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുന്നത് മനസില്‍ കാണാനാണ് പറഞ്ഞത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അത്തരമൊരു പരീക്ഷണത്തിന് ആവശ്യമായ കൃത്യതയുടെ തോത് എന്തായിരിക്കും. നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും എത്രയോ അധികം, അല്ലേ!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അത്രയും കൃത്യത പക്ഷേ, അസാധ്യമാണെന്ന് കരുതരുത്. കാരണം, മേല്‍സൂചിപ്പിച്ചത്ര കൃത്യതയും സൂക്ഷ്മതയും ആവശ്യമായ ഒരു പരീക്ഷണം ലോകത്തിപ്പോള്‍ നടക്കുന്നുണ്ട്. ജനീവയ്ക്ക് സമീപം സ്വിറ്റ്സ്വര്‍ലന്‍ഡിലും ഫ്രാന്‍സിലുമായി ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍എച്ച്സി) 2008 മുതല്‍ നടക്കുന്ന കണികാപരീക്ഷണം അതാണ്! എല്‍എച്ച്സി വഴി ശാസ്ത്രലോകം കീഴടക്കിയ ഉയരങ്ങളുടെ വലിപ്പം ബോധ്യപ്പെടുത്താണ് അത്ലാന്റിക്കിന് കുറുകെ സൂചിയെറിഞ്ഞ് കൊള്ളിക്കുന്ന കാര്യം സങ്കല്പ്പിക്കാന് ഗവേഷകര്‍ ആവശ്യപ്പെട്ടത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ചരിത്രത്തിലെ ഏറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ് എല്‍എച്ച്സി. പതിനായിരം കോടി ഡോളര്‍ ചെലവില്‍ ആ കൊളൈഡര്‍ രൂപകല്‍പ്പനചെയ്ത് നിര്‍മിക്കാന്‍ 20 വര്‍ഷം വേണ്ടിവന്നു. കേവല പൂജ്യത്തിനടത്ത താപനിലയില്‍ സൂക്ഷിച്ചിട്ടുള്ള നൂറുകണക്കിന് അതിചാലക കാന്തങ്ങള്‍ എല്‍എച്ച്സിയുടെ 27 കിലോമീറ്റര്‍ ടണലിലൂടെ പ്രോട്ടോണ്‍ ധാരകളെ പ്രകാശവേഗത്തിനടുത്ത് എതിര്‍ദിശകളില്‍ ത്വരിപ്പിക്കുന്നു. അവ പരസ്പരം കൂട്ടിയിടിച്ച് ചിതറുകയാണ് കണികാപരീക്ഷണത്തില്‍ സംഭവിക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കാന്‍ എല്‍എച്ച്സിയിലെ കണികാകൂട്ടിയിടികള്‍ സഹായിക്കുന്നു. പ്രകാശവേഗത്തിനടുത്ത് പ്രോട്ടോണുകള്‍ കൂട്ടിയിടിച്ച് ചിതറുമ്പോള്‍ അതില്‍ നിന്ന് പുറത്തുവരുന്ന സംഗതികള്‍ മുഴുവനും എല്‍എച്ച്സിയിലെ കണികാഡിറ്റക്ടറുകള്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ റിക്കോര്‍ഡ് ചെയ്യുന്നു. ആ ഡേറ്റ ആയിരക്കണക്കിന് ഗവേഷകര്‍ വിശകലനം ചെയ്യുന്നു. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ആണ് എല്‍എച്ച്സിയുടെ നടത്തിപ്പുകാര്‍. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-4Hf8pePzKWc/WMzfHbjqW6I/AAAAAAAAZ4w/hmGrbHpFlVEIqXUdTr-2O0xUlhVx3saBQCLcB/s1600/Pic2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="237" src="https://4.bp.blogspot.com/-4Hf8pePzKWc/WMzfHbjqW6I/AAAAAAAAZ4w/hmGrbHpFlVEIqXUdTr-2O0xUlhVx3saBQCLcB/s400/Pic2.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രപഞ്ചത്തെ സൂക്ഷ്മതലത്തില്‍ വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലെ'ന്ന സിദ്ധാന്തത്തില്‍ ഇനിയും പിടികിട്ടാത്ത വിഷമപ്രശ്നങ്ങള്‍ക്ക് ഉത്തരം തേടുന്നതിനൊപ്പം, അതിനപ്പുറത്തേക്ക് ഫിസിക്സിനെ നയിക്കുക എന്നതാണ് എല്‍എച്ച്സിയുടെ അവതാരലക്ഷ്യം. ഒരു പ്രധാന ലക്ഷ്യം എല്‍എച്ച്സി ഇതിനകം നേടിക്കഴിഞ്ഞു. 'ദൈവകണം' എന്ന് വിളിപ്പേരുള്ള ഹിഗ്ഗ്സ് ബോസോണ്‍ 2012 ല്‍ കണ്ടെത്തിയതോടെയാണത്. പദാര്‍ഥങ്ങളുടെ ദ്രവ്യമാനത്തിന് (പിണ്ഡത്തിന്) കാരണമെന്ന് കരുതുന്ന ഹിഗ്ഗ്സ് ബോസോണ്‍ 40 ലേറെ വര്‍ഷമായി ഭൗതികശാസ്ത്രത്തിന് വെല്ലുവിളിയായിരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഡാര്‍ക്ക് മാറ്റര്‍ എന്ന ശ്യാമദ്രവ്യത്തിന്റെ സ്വഭാവംമനസിലാക്കുക, ചില സിദ്ധാന്തങ്ങള്‍ പറയുംപോലെ പ്രപഞ്ചത്തില്‍ അധിക മാനങ്ങള്‍ (എക്സ്ട്രാ ഡൈമന്‍ഷനുകള്‍) ഉണ്ടോ എന്നറിയുക, ഗുരുത്വബലം എന്തുകൊണ്ട് മറ്റ് ബലങ്ങളെ അപേക്ഷിച്ച് ഏറെ ദുര്‍ബലമായി അനുഭവപ്പെടുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയും എല്‍എച്ച്സിയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സംശയം വേണ്ട, ശാസ്ത്രസാങ്കേതികവിദ്യയുടെയും എഞ്ചിനിയറിങ്ങിന്റെയും അത്യുജ്ജ്വല വിജയമാണ് എല്‍എച്ച്സി. മനുഷ്യന്റെ ബൗദ്ധികമുന്നേറ്റത്തിന്റെ ഏറ്റവും വലിയ പ്രതീകം. പക്ഷേ, ഇതേ കാരണങ്ങളാല്‍ തന്നെ എല്‍എച്ച്സി ചില വെല്ലുവിളികളും ഉയര്‍ത്തുന്നു. അതില്‍ ഏറ്റവും പ്രധാനം, ആ കൊളൈഡര്‍ അതിന്റെ പരമാവധി ഊര്‍ജനില ഇതിനകം കൈവരിച്ചു കഴിഞ്ഞു എന്നതാണ്. മേല്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ക്ക് എല്‍എച്ച്സി ഉത്തരം നല്‍കിയില്ലെങ്കില്‍, അടുത്ത തലമുറ കൊളൈഡറിനായി കുറഞ്ഞത് 30 വര്‍ഷമെങ്കിലും ഗവേഷകര്‍ കാക്കേണ്ടി വരും. അത്രയും കാലം ഭൗതികശാസ്ത്രത്തിന് കാത്തിരിക്കാനാകുമോ, അവിടെയാണ് പ്രശ്നം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എക്കാലത്തും വെല്ലുവിളികള്‍ നേരിട്ടാണ് ശാസ്ത്രം ഇന്നത്തെ ഉയരങ്ങളിലെത്തിയത്. ഇപ്പോഴത്തെ വെല്ലുവിളിയും നേരിട്ടേ തീരൂ. ലോകത്ത് വിവിധഭാഗങ്ങളിലെ പുതുതലമുറ ഗവേഷകര്‍ അതിന് ഒരുങ്ങിക്കഴിഞ്ഞു. പുതിയ കൊളൈഡര്‍ വരാന്‍ കാത്തുനില്‍ക്കാതെ ചെലവുകുറഞ്ഞ സ്മാര്‍ട്ട്പരീക്ഷണങ്ങളാണ് അവര്‍ രൂപപ്പെടുത്തുന്നത്. പതിനായിരം കോടി ഡോളര്‍ ചെലവും നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ ഗവേഷകരുടെ പങ്കാളിത്തവും എല്‍എച്ച്സിയിലെ കണികാപരീക്ഷണത്തിന് വേണമെങ്കില്‍, ഏതാനും ലക്ഷം ഡോളറും പത്തില്‍ താഴെ അംഗങ്ങളും ഒരു മേശപ്പുറവും മതി പുതിയ പരീക്ഷണങ്ങള്‍ക്ക്!</span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-IzXo6bd4k1Y/WMzfHdvvcYI/AAAAAAAAZ40/aaBt-ZHj7tIpeSK1o1zzS0SykXBLFVeHwCLcB/s1600/Pic3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://3.bp.blogspot.com/-IzXo6bd4k1Y/WMzfHdvvcYI/AAAAAAAAZ40/aaBt-ZHj7tIpeSK1o1zzS0SykXBLFVeHwCLcB/s400/Pic3.jpg" width="347" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">1911 ല്‍ ആറ്റമിക ന്യൂക്ലിയസ് കണ്ടുപിടിക്കുകയും ആറ്റത്തിന്റെ ഘടനയെക്കുറിച്ച് ആദ്യ ധാരണകള്‍ നല്‍കുകയും ചെയ്ത ഏണസ്റ്റ് റുഥര്‍ഫോര്‍ഡാണ് കണികാശാസ്ത്രത്തിന് നാന്ദി കുറിച്ചത്. അദ്ദേഹത്തിന്റെ പരീക്ഷണം ഒരു മേശപ്പുറത്ത് സ്ഥാപിച്ച ഉപകരണങ്ങള്‍ കൊണ്ടായിരുന്നു. ഏതാനും സഹായികളേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. അത്തരമൊരു കാലത്തിലേക്ക് ഭൗതികശാസ്ത്രത്തെ തിരിച്ചുനടത്തുകയാണ് പുതിയ ഗവേഷകരെന്ന്, 'ദി എക്കണോമിസ്റ്റ്' വാരിക (ജനു.28, 2017) റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ 'തിരിച്ചുനടത്തം' പക്ഷേ, പുതിയ ഉയരങ്ങള്‍ കീഴടക്കാനാണെന്നു മാത്രം! 'മേശപ്പുറത്തെ കണികാപരീക്ഷണങ്ങളുടെ' കാലത്തേക്കാണ് ഭൗതികശാസ്ത്രം ചുവടുവെയ്ക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്തരം നൂതന സ്മാര്‍ട്ട്പരീക്ഷണങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന പുതുതലമുറ ഗവേഷകരില്‍ പ്രധാന്യത്തോടെ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പേര് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഗവേഷകന്റേതാണെന്ന കാര്യം ശ്രദ്ധേയര്‍ഹിക്കുന്നു. ബര്‍ക്ക്ലിയില്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സുര്‍ജീത് രാജേന്ദ്രനാണ് അത്. 'സയന്‍സ് ഓസ്കര്' എന്ന വിശേഷണമുള്ള 'ബ്രേക്ക്ത്രൂ ഫൗണ്ടേഷന് പ്രൈസസ്' 2016 ല്‍ നേടിയ ഗവേഷകരിലൊരാളാണ് സുര്‍ജീത് രാജേന്ദ്രന്. ഭൗതികശാസ്ത്രത്തിലെ കീറാമുട്ടി പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാന്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്ന സ്മാര്‍ട്ട് പരീക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് 'സയന്‍സ് ഓസ്കര്' ലഭിച്ചത്. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-NlazQYtORGk/WMzfHjJ8A_I/AAAAAAAAZ44/znFwt0TZ2EA3Y1djMjzGnm2zK8VYuqWCQCLcB/s1600/Pic4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://4.bp.blogspot.com/-NlazQYtORGk/WMzfHjJ8A_I/AAAAAAAAZ44/znFwt0TZ2EA3Y1djMjzGnm2zK8VYuqWCQCLcB/s400/Pic4.jpg" width="393" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ശാസ്ത്രലോകത്തിന് ഇനിയും പിടികൊടുക്കാത്ത ശ്യാമദ്രവ്യത്തിന്റെ രഹസ്യം തേടാനുദ്ദേശിച്ച് ഡോ.രാജേന്ദ്രുനും സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലെ പീറ്റര്‍ ഗ്രഹാമും ചേര്‍ന്ന് കാല് ഡസണ്‍ 'മേശപ്പുറ പരീക്ഷണങ്ങളാ'ണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ശ്യാമദ്രവ്യരഹസ്യം തേടി മേശപ്പുറ പരീക്ഷണം നടത്തുന്ന മറ്റൊരു ഗവേഷകന് നെതര്‍ലന്‍ഡ്സില്‍ ആംസ്റ്റര്‍ഡാം ഫ്രീ യൂണിവേഴ്സിറ്റിയിലെ ഹെന്‍ട്രിക് ബെത്ലം ആണ്. അതേസമയം, നെവേദ സര്‍വകലാശാലയിലെ ആന്‍ഡ്രൂ ജേറാസിയും സംഘവും ഗുരുത്വബലത്തിന്റെ രഹസ്യവും, അതുവഴി പ്രപഞ്ചത്തില്‍ അധിക മാനങ്ങള്‍ (ഡൈമന്‍ഷനുകള്‍) ഉണ്ടോ എന്നും പരിശോധിക്കാനാണ് മേശപ്പുറത്തെ ലേസര്‍ പരീക്ഷണം ഒരുക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇങ്ങനെ ഒട്ടേറെ യുവഗവേഷകര്‍, അടുത്ത കൊളൈഡറിനായി കാക്കാതെ സ്മാര്‍ട്ട് പരീക്ഷണങ്ങളുമായി രംഗത്തുണ്ട്. പുതിയ സാങ്കേതികവിദ്യകളും പുത്തന്‍ സമീപനങ്ങളുമാണ് 'മേശപ്പുറത്തെ കണികാപരീക്ഷണങ്ങള്‍'ക്ക് വഴിയൊരുക്കുന്നത്. അത്തരം ചില പരീക്ഷണങ്ങളെ നമുക്കിനി പരിചയപ്പെടാം.</span><br />
<span style="font-size: large;"><br /></span>
<span style="color: #990000; font-size: large;"><b>ഗോലിയാത്തിനെ വീഴ്ത്താന്‍ ദാവീദുമാര്‍ </b></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഒന്നാലോചിച്ചാല്‍ നമ്മുടെ ഭൂമിയുടെ കാര്യം കഷ്ടമാണ്. ഇത്രയും വലിയ ഭൂമിക്ക് ഇത്തിരി പോന്ന ഒരു കാന്തത്തിനടുത്ത് പോലും ചില കാര്യങ്ങളില്‍ നേര്‍ക്കുനേര്‍ പിടിച്ചുനില്ക്കാന് കഴിയില്ല!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത് വെറുതെ പറയുന്നതല്ല. തറയില്‍ കിടക്കുന്ന ഒരു പേപ്പര്‍ ക്ലിപ്പിന്റെ ഉദാരണമെടുക്കുക. ഭൂമി അതിന്റെ ഗുരുത്വബലം മുഴുവന്‍ ക്ലിപ്പിന് മേല്‍ ചെലുത്തുന്നുണ്ട്. എന്നിട്ടും, ചെറിയൊരു കാന്തംകൊണ്ട് ആ പേപ്പര്‍ ക്ലിപ്പിനെ പുഷ്പംപോലെ പൊക്കിയെടുക്കാം. ഭൂമിയുടെ മുഴുവന്‍ ഗുരുത്വബലത്തെയും തോല്‍പ്പിക്കാന്‍ ആ ചെറുകാന്തം മതി!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഭൗതികശാസ്ത്രത്തിന് ഇനിയും പിടികിട്ടാത്ത സംഗതിയാണ്, എന്തുകൊണ്ട് ഗുരുത്വബലം ഇത്ര ദുര്‍ബലമായി അനുഭവപ്പെടുന്നു എന്നത്. പ്രപഞ്ചത്തില്‍ നാല് അടിസ്ഥാന ബലങ്ങളാണുള്ളത്-ആറ്റങ്ങളുടെ ന്യൂക്ലിയസിനെ ബന്ധിപ്പിച്ച് നിര്‍ത്തുന്ന അതിബലം (സ്ട്രോങ് ഫോഴ്സ്), ഭാരമേറിയ ആറ്റമിക ന്യൂക്ലീയസുകളെ പിളര്‍ത്തുകയും റേഡിയോ ആക്ടീവതയ്ക്ക് കാരണമാവുകയും ചെയ്യുന്ന ക്ഷീണബലം (വീക്ക് ഫോഴ്സ്), വൈദ്യുതകാന്തിക ബലം, ഗുരുത്വബലം എന്നിവ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇതില്‍ ഗുരുത്വബലം എന്തുകൊണ്ട് ഏറെ ദുര്‍ബലമായി അനുഭവപ്പെടുന്നു എന്നത് പുതിയ നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രം ഉത്തരം നല്‍കേണ്ട വിഷമപ്രശ്നങ്ങളിലൊന്നാണ്. ചില ഗവേഷകര്‍ മുന്നോട്ടുവെയ്ക്കുന്ന വിശദീകരണം അനുസരിച്ചാണെങ്കില്‍, പ്രപഞ്ചത്തില്‍ നമുക്ക് അനുഭവേദ്യമല്ലാത്ത ചില ഡൈമന്‍ഷനുകള്‍ (മാനങ്ങള്‍) ഉണ്ട്. മറ്റ് മൂന്നു ബലങ്ങളും നമുക്ക് അനുഭവേദ്യമായ സ്പേസ്-ടൈമിനുള്ളില്‍ അനുഭവപ്പെടുപ്പോള്‍, ഗുരുത്വബലം അജ്ഞാതമായ ചില ഡൈമന്‍ഷനുകളില്‍ കൂടി പങ്കിട്ട് പോവുന്നു. അതുകൊണ്ടാണ് ഗുരുത്വബലം ഇത്ര ദുര്‍ബലമായി അനുഭവപ്പെടാന്‍ കാരണമെന്ന് അവര്‍ വാദിക്കുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">യു.എസില്‍ നെവേദ സര്‍വകലാശാലയിലെ ആന്‍ഡ്രൂ ഗെരേസി രൂപകല്‍പ്പന ചെയ്തിട്ടുള്ള 'മേശപ്പുറ പരീക്ഷണം' മേല്‍സൂചിപ്പിച്ച സംഗതി പരിശോധിക്കാനുള്ളതാണ്. ഗുരുത്വബലത്തിന്റെ സ്വഭാവം മനസിലാക്കുന്നതിനൊപ്പം, പ്രപഞ്ചത്തില്‍ അധിക ഡൈമന്‍ഷനുകളുണ്ടോ എന്നറിയാനും. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-_xxCeM9gUaE/WMzfHyJkOjI/AAAAAAAAZ48/tSrIpLUrAhoI61GvkPVMyBZG7BweVUB8wCLcB/s1600/Pic5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://2.bp.blogspot.com/-_xxCeM9gUaE/WMzfHyJkOjI/AAAAAAAAZ48/tSrIpLUrAhoI61GvkPVMyBZG7BweVUB8wCLcB/s400/Pic5.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഒരു മീറ്ററിന്റെ 30000 കോടിയിലൊരംശം മാത്രം വിസ്താരമുള്ള ഒരു സ്മടികമുത്താണ് ഈ പരീക്ഷണത്തിലുപയോഗിക്കുന്നത്. ഒരു ശൂന്യഅറയില്‍ ലേസര്‍ധാരകളാല്‍ താങ്ങിനിര്‍ത്തിയിരിക്കുകയാണ് സ്ഫടികമുത്തിനെ. ഈ സ്ഫടികമുത്ത് ലേസര്‍കിരണങ്ങളെ ചിതറിപ്പിച്ച് ഒരു ഡിറ്റക്ടറില്‍ വീഴ്ത്തും. സ്ഫടികമുത്തില്‍ ഒരു ബലം പ്രയോഗിക്കപ്പെട്ടാല്‍, ലേസര്‍ പ്രകാശരാജിയുടെ വ്യത്യാസം മനസിലാക്കി സ്ഫടികമുത്തിന്റെ പുതിയ സ്ഥാനം നിര്‍ണിയിക്കാം. ഒരു 'ന്യൂട്ടണ്‍' ബലത്തിന്റെ കോടാനുകോടിയിലൊരംശം പോലും പ്രയോഗിക്കപ്പെട്ടാല്‍ ഈ ഉപകരണത്തിനത് അതളക്കാനാകുമെന്ന് കഴിഞ്ഞ വര്‍ഷം ഗെരേസിയും സംഘവും 'ഫിസിക്കല്‍ റിവ്യൂ' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു (ഒരു ആപ്പിളിന് മേല്‍ നമ്മുടെ ഭൂമി പ്രയോഗിക്കുന്ന ബലത്തിന്റെ അളവാണ് ഒരു ന്യൂട്ടണ്‍). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">രണ്ട് വസ്തുക്കള്‍ തമ്മിലുള്ള അകലം 100 മൈക്രോണില്‍ താഴെയാണെങ്കില്‍, അധിക ഡൈമന്‍ഷനുകള്‍ കണ്ടെത്താം എന്ന് ചില സിദ്ധാന്തങ്ങള്‍ പറയുന്നു (ഒരു മൈക്രോണ്‍ = ഒരു മീറ്ററിന്റെ പത്തുലക്ഷത്തിലൊരംശം). അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഡോ.ഗരേസിയുടെ പരീക്ഷണം അതിനുള്ള ഒരു വഴി തുറന്നു തരുന്നു. ഓര്‍ക്കുക ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (എല്‍എച്ച്സി) കണികാപരീക്ഷണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് അധിക ഡൈമന്‍ഷനുകളുണ്ടോ എന്ന് പരിശോധിക്കലാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശ്യാമദ്രവ്യം (ഡാര്‍ക്ക് മാറ്റര്‍) ആണ് 'മേശപ്പുറത്തെ കണികാപരീക്ഷണങ്ങള്‍' ലക്ഷ്യംവെക്കുന്ന മറ്റൊരു മേഖല. പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ 96 ശതമാനവും ശ്യാമോര്‍ജവും ശ്യാമദ്രവ്യവും എന്നാണ് കണക്ക്. വെറും നാല് ശതമാനമേയുള്ളൂ നമുക്ക് അനുഭവേദ്യമായ പ്രപഞ്ചം. എന്താണ് ശ്യാമദ്രവ്യമെന്ന് വ്യക്തമല്ല, ശ്യാമോര്‍ജത്തെക്കുറിച്ച് അത്രകൂടി പിടിയില്ല. ഗാലക്സികളുടെ സ്വയംഭ്രമണത്തില്‍ നിന്ന് ശ്യാമദ്രവ്യത്തിന്റെ സാന്നിധ്യം പരോക്ഷമായി തെളിയിച്ചിട്ടുണ്ടെങ്കിലും, സംഭവം നേരിട്ട് നിരീക്ഷിക്കാനോ അതിന്റെ സ്വഭാവം മനസിലാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ബലങ്ങളെ വഹിക്കുന്ന 'ആക്സിയണുകള്‍', 'ഡാര്‍ക്ക് പ്രോട്ടോണുകള്‍' തുടങ്ങിയ കണങ്ങളാകാം ശ്യാമദ്രവ്യത്തിന്റെ ഉള്ളടക്കമെന്നും, സാധാരണപദാര്‍ഥകണങ്ങളുമായി തീരെ ഇടപഴകാത്തതാണ് അവ അദൃശ്യമായിരിക്കാന്‍ കാരണമെന്നും ഗവേഷകര്‍ കരുതുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നെതര്‍ലന്‍ഡ്സില്‍ ആംസ്റ്റര്‍ഡാം ഫ്രീ യൂണിവേഴ്സിറ്റിയിലെ ഹെന്‍ട്രിക് ബെത്ലം എന്ന ഗവേഷകന് അമോണിയ തന്മാത്രകള് കൊണ്ട് നടത്തുന്ന നൂതന ഗവേഷണം ശ്യാമദ്രവ്യത്തെ കുടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. 'മോളിക്യുലാര്‍ ഫൗണ്ടന്' എന്നൊരു ഉപകരണമാണ് ഇതിനായി ബെത്ലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമോണിയം തന്മാത്രകളെ വൈദ്യുതസ്പന്ദനം ചെലുത്തി വായുനിറഞ്ഞ ഒരു അറയുടെ മുകളില്‍ എത്തിച്ചിട്ട് ഗുരുത്വാകര്‍ഷണത്താല്‍ അവയെ താഴേക്ക് സാവധാനം വീഴിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യിക്കുക. അങ്ങനെ താഴേക്ക് പതിക്കുന്ന ഓരോ തന്മാത്രയും ലേസറുപയോഗിച്ച് നിരീക്ഷിക്കുകയും സ്പെക്ട്രോസ്കോപ്പി വഴി പരിശോധിക്കുകയും ചെയ്യും. അത്യധികം കൃത്യതയോടെ നടത്തപ്പെടുന്ന ഈ പരിശോധനയില്‍ തന്മാത്രയ്ക്കുള്ളിലെ ഇലക്ട്രോണുകളുടെ ഊര്‍ജനിലയാണ് പരിഗണിക്കപ്പെടുക. ഇലക്ട്രോണുകളുടെയും, തന്മാത്രയുടെ ഭാഗമായ ആറ്റങ്ങളിലെ പ്രോട്ടോണുകളുടെയും ദ്രവ്യമാനങ്ങളുടെ അനുപാതം ഇതുവഴി നിര്‍ണയിക്കാം. പ്രപഞ്ചത്തിലെ എല്ലാ ഇലക്ട്രോണുകളും പ്രോട്ടോണുകളും തുല്യമാകയാല്, ഏതെങ്കിലും തരത്തിലുള്ള സ്വാധീനമില്ലെങ്കില്‍ ഈ അനുപാതത്തില്‍ മാറ്റമുണ്ടാകില്ല. ആക്സിയണുകളും ഡാര്‍ക്ക് ഫോട്ടോണുകളും ഉണ്ടെങ്കില്‍, അവയുടെ സ്വാധീനം ഈ പരീക്ഷണത്തില്‍ അനുഭവപ്പെടും, അനുപാതത്തില്‍ മാറ്റമുണ്ടാകും. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-bQuLUpaS5lg/WMzfIBZzmSI/AAAAAAAAZ5A/pYVE0tQthLMPBFKEr4au_4sOb5-OFu4PgCLcB/s1600/Pic6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://4.bp.blogspot.com/-bQuLUpaS5lg/WMzfIBZzmSI/AAAAAAAAZ5A/pYVE0tQthLMPBFKEr4au_4sOb5-OFu4PgCLcB/s400/Pic6.jpg" width="337" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">യുഎസിലെ ബര്‍ക്ക്ലിയില്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ വംശജന് സുര്‍ജീത് രാജേന്ദ്രനും സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലെ പീറ്റര്‍ ഗ്രഹാമും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തിട്ടുള്ള നൂതന പരീക്ഷണങ്ങളും ശ്യാമദ്രവ്യം ലക്ഷ്യമാക്കിയുള്ളതാണ്. ഇരുവരും ചേര്‍ന്ന് ഒരു 'ഡാര്‍ക്ക് മാറ്റര്‍ റേഡിയോ'യ്ക്കാണ് രൂപംനല്കുന്നത്. 'സ്ക്വിഡ്' (SQUID) എന്ന പേരിലുള്ള അത്യന്തം സംവേദനക്ഷമതയേറിയ മാഗ്നറ്റോമീറ്ററും, സാധാരണ റേഡിയോ ട്യൂണ്‍ ചെയ്യാനുപയോഗിക്കുന്ന തരത്തിലൊരു റെസൊനന്റ് സര്‍ക്കീട്ടും (അനുനാദ സര്‍ക്കീട്ട്) ആണ് ഡാര്‍ക്ക്മാറ്റര്‍ റേഡിയോയുടെ ഭാഗങ്ങള്‍. പുറമേ നിന്നുള്ള കാന്തികമണ്ഡലങ്ങളുടെ ഒരുവിധ സ്വാധീനവും ഉണ്ടാകാത്ത വിധം നിര്‍മിച്ച, 170 സെന്റീമീറ്റര്‍ പൊക്കവും 17 സെന്റീമീറ്റര്‍ വീതിയുമുള്ള ഒരു പെട്ടിക്കുള്ളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ആക്സിയണുകളും രഹസ്യ പ്രോട്ടോണുകളും നടത്തുന്ന പ്രേരണയാല്‍ വൈദ്യുതകാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടും. റേഡിയോ തരംഗങ്ങളുടെ ആവര്‍ത്തിയുള്ള തരംഗങ്ങളാകും അവയെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു. തങ്ങളുടെ സക്വിഡ് റേഡിയോ ട്യൂണ്‍ ചെയ്ത് ശ്യാമദ്രവ്യത്തെ 'ശ്രവിക്കാ'മെന്ന് ഗവേഷകര്‍ പറയുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശ്യാമദ്രവ്യ രഹസ്യം തേടാന്‍ രാജേന്ദ്രനും ഗ്രഹാമും മുന്നോട്ടുവെച്ചിട്ടുള്ള മറ്റൊരു മേശപ്പുറ പരീക്ഷണ ആശയം 'കാസ്പര്‍ വിന്‍ഡ്' (CASPEr Wind) എന്ന പേരിലുള്ളതാണ്. ഒരു ഘനസെന്റീമീറ്റര്‍ ദ്രാവക സ്കീനോണ്‍ ആണ് ഈ പരീക്ഷണത്തിനുപയോഗിക്കുന്നത്. സ്കീനോണിലൂടെ ആക്സിയണുകള്‍ കടന്നു പോകുമ്പോള്‍, അതിലെ ആറ്റമിക ന്യൂക്ലിയസുകള്‍ക്ക് ചാഞ്ചാട്ടമുണ്ടാകും. അതിന്റെ ഫലമായുണ്ടാകുന്ന കാന്തികമണ്ഡലത്തെ സ്ക്വിഡ് മാഗ്നറ്റോമീറ്ററിന് നിര്‍ണയിക്കാന്‍ സാധിക്കും. ജര്‍മനയില്‍ ജോഹന്നാസ് ഗുട്ടന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ദിമിത്രി ബുദ്ക്കറും സംഘവും ഈ പരീക്ഷണം ഇപ്പോള്‍ രൂപപ്പെടുത്തുകയാണ്. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-mNMjERGiiR0/WMzfIapvkYI/AAAAAAAAZ5E/MH_Zf-fZWFAV_ZpmD-og1M2mebzK7AN5wCLcB/s1600/Pic7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="210" src="https://2.bp.blogspot.com/-mNMjERGiiR0/WMzfIapvkYI/AAAAAAAAZ5E/MH_Zf-fZWFAV_ZpmD-og1M2mebzK7AN5wCLcB/s400/Pic7.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഡോ.രാജേന്ദ്രനും സംഘവും മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു പരീക്ഷണം 'കാസ്പര്‍ ഇലക്ട്രിക്' (CASPEr Electric) ആണ്. എളുപ്പത്തില്‍ കാന്തികധ്രുവണം സാധ്യമാകുന്ന ഫെറോഇലക്ട്രിക് പദാര്‍ഥമായ ലെഡ് ടൈറ്റനേറ്റ് ആണ് ഈ പരീക്ഷണത്തിലുപയോഗിക്കുന്നത്. ആക്സിയണുകള്‍ ആറ്റമിക് ന്യൂക്ലിയസിലുണ്ടാക്കുന്ന സൂക്ഷകാന്തിക ധ്രുവണം നിര്‍ണയിക്കുകയും, അതുവഴി ആക്സിയണുകളുടെ അസ്തിത്വം സ്ഥിരീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രപഞ്ചരഹസ്യങ്ങള്‍ തേടാന്‍, ഇതുപോലെ ഒട്ടേറെ നൂതന പരീക്ഷണങ്ങളാണ് പുതുതലമുറ ഗവേഷകര്‍ രൂപപ്പെടുത്തുന്നത്. കോടാനുകോടികള്‍ ചെലവിട്ട് നിര്‍മിച്ച എല്‍എച്ച്സിയുടെ ലക്ഷ്യങ്ങള്‍ തന്നെയാണ്, ഏതാനും ലക്ഷങ്ങള്‍ മാത്രം ചെലവു വരുന്ന ഇത്തരം സ്മാര്‍ട്ട് പരീക്ഷണങ്ങള്‍ക്കുമുള്ളത്. ഗോലിയാത്തിനെ വീഴ്ത്താന്‍ ദാവീദുകള്‍ എത്തുന്ന കാലത്തേക്ക് ഭൗതികശാസ്ത്രം ചുവടുവെയ്ക്കുന്നു എന്നര്‍ഥം! (വിവരങ്ങള്‍ക്ക് കടപ്പാട്: The Economist; bigthink.com; Physics Buzz Blog). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(ചിത്രങ്ങള്‍: 1. ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍.ചിത്രം കടപ്പാട്: സേണ്‍; 2. എല്‍എച്ച്സിയിലെ കണികാപരീക്ഷണം. ചിത്രം കടപ്പാട്: സേണ്‍; </span><span style="font-size: large;">3. ഏണസ്റ്റ് റുഥര്‍ഫോര്‍ഡ്. ചിത്രം കടപ്പാട്: വിക്കിപീഡിയ; 4. സുര്‍ജീത് രാജേന്ദ്രന്. ചിത്രം കടപ്പാട്: യു സി ബെര്‍ക്ക്ലി; 5. ആന്‍ഡ്രൂ ഗെരേസി പരീക്ഷണമേശയ്ക്കരികില്‍. ചിത്രം കടപ്പാട്: PHYS.ORG; 6. ഹെന്‍ട്രിക് ബെത്ലമും (വലത്ത്) സഹപ്രവര്‍ത്തകനും 'മോളിക്യുലാര്‍ ഫൗണ്ടനും'. ചിത്രം കടപ്പാട്: ഹെന്‍ട്രിക് ബെത്ലം; 7. ഡാര്‍ക്ക് മാറ്റര്‍ റേഡിയോ)</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">- <span style="color: red;"> ജോസഫ് ആന്റണി </span></span><br />
<span style="font-size: large;"><br /></span>
<span style="color: #351c75; font-size: large;"><b>* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്</b></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com1tag:blogger.com,1999:blog-36989706.post-81196037311085923092017-03-18T12:24:00.002+05:302017-03-18T12:27:58.108+05:30ഗ്രഹവേട്ടയുടെ 25 വര്‍ഷങ്ങള്‍ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-xvDfSSYwUaY/WMzXXaxlk9I/AAAAAAAAZ4Y/qXnD4lTOmFAKgyEqjKpqFfV4IsAAS4eGACEw/s1600/Pic1--Kepler-20f.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="298" src="https://4.bp.blogspot.com/-xvDfSSYwUaY/WMzXXaxlk9I/AAAAAAAAZ4Y/qXnD4lTOmFAKgyEqjKpqFfV4IsAAS4eGACEw/s400/Pic1--Kepler-20f.jpg" width="400" /></a></div>
<br />
<span style="font-size: large;">സൗരയൂഥം, അതില്‍ ഭൂമിയെന്ന ഗ്രഹം. ജീവനുണ്ടെന്ന് നമുക്കിപ്പോള്‍ ഉറപ്പിച്ച് പറയാവുന്ന പ്രപഞ്ചത്തിലെ ഏകസ്ഥലം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങളില്ലേ, അവയിലും ഭൂമിയിലെ സാഹചര്യങ്ങള്‍ ഉണ്ടായിക്കൂടേ, ജീവന് സാധ്യമായിക്കൂടേ-മനുഷ്യജിജ്ഞാസയുടെ ആഴങ്ങളെ സ്പര്‍ശിക്കുന്ന ഈ ചിന്തയാണ് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍ കണ്ടുപിടിക്കാന്‍ നമ്മളെ മുഖ്യമായും പ്രേരിപ്പിക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മറ്റെവിടെയെങ്കിലും ജീവന് നിലനില്‍ക്കുന്നുണ്ടോ എന്നത് മനുഷ്യന്റെ ആദിമജിജ്ഞാസകളിലൊന്നാണ്. ഏറെ ചിന്തകരും ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ തര്‍ക്കിച്ചിട്ടുണ്ട്, സിദ്ധാന്തങ്ങളും നിഗമനങ്ങളും വന്നിട്ടുണ്ട്. 1960 കളില്‍ അമേരിക്കന്‍ ഗവേഷകനായ ഫ്രാങ്ക് ഡ്രേക്ക് ഒരു ഗണിതസമവാക്യത്തിന് തന്നെ രൂപംനല്കി. പ്രപഞ്ചത്തില്‍ എത്രയിടത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് കണക്കാനുള്ള സമവാക്യം. ഡ്രേക്കിന്റെ സമവാക്യമനുസരിച്ച് നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തില്‍ മാത്രം ലക്ഷക്കണക്കിന് ഇടങ്ങളില്‍ ജീവന് നിലനില്ക്കാന് സാധ്യതയുണ്ട്!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഓര്‍ക്കുക, പതിനായിരം കോടി മുതല്‍ നാല്പതിനായിരം കോടി വരെ നക്ഷത്രങ്ങള്‍ കണ്ടേക്കാവുന്ന ഒരു സാധാരണ ഗാലക്സിയാണ് ക്ഷീരപഥം. ഇതുപോലെ പതിനാലായിരം കോടിയിലേറെ ഗാലക്സികള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്ക്. അപ്പോള്‍, ഡ്രേക്കിന്റെ സമവാക്യമനുസരിച്ച് പ്രപഞ്ചത്തില്‍ ജീവന് നിലനില്ക്കാന് സാധ്യതയുള്ള ഇടങ്ങളുടെ എണ്ണം അമ്പരപ്പിക്കുംവിധം വലുതാകുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ജീവനുള്ളതായി നമുക്ക് അറിവുള്ളത് ഭൂമിയില്‍ മാത്രം! </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നിരാശാജനകമായ അവസ്ഥയാണിത്. ഇതിനുള്ള മറുമരുന്നാണ് സൗരയൂഥത്തിന് വെളിയില്‍ ഗ്രഹങ്ങളെ കണ്ടെത്തുക, അവയില്‍ ജീവന് നിലനില്ക്കാന് സാഹചര്യമുണ്ടോ എന്ന് പഠിക്കുക എന്നത്. ഇതിനുള്ള ശ്രമം ഏറെക്കാലമായി ശാസ്ത്രലോകം നടത്തുന്നുണ്ടെങ്കിലും, സൗരയൂഥത്തിന് പുറത്ത് ആദ്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ട് അധിക കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍, സൗരയൂഥത്തിന് പുറത്ത് ആദ്യ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ട് കഴിഞ്ഞ മാസം 25 വര്‍ഷം തികഞ്ഞതേയുള്ളൂ. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-wR3csP5M6mI/WMzXlNHm1wI/AAAAAAAAZ4Y/XO2FBIB3qJMkCTHqRo9jMdFxMzkFOfI1ACEw/s1600/Pic2--Alex-Wolszczan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://4.bp.blogspot.com/-wR3csP5M6mI/WMzXlNHm1wI/AAAAAAAAZ4Y/XO2FBIB3qJMkCTHqRo9jMdFxMzkFOfI1ACEw/s200/Pic2--Alex-Wolszczan.jpg" width="154" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">പോളണ്ടില്‍ ജനിച്ച അലക്സ് വോള്‍സ്റ്റാന്‍, കനേഡിയന്‍ വംശജനായ ഡെയ്ല്‍ ഫ്രെയ്ല് എന്നിവര്‍ ചേര്‍ന്നാണ് സൗരയൂഥത്തിന് വെളിയില്‍ രണ്ട് ഗ്രഹങ്ങളെ ആദ്യമായി തിരിച്ചറിയുന്നത്. ആ കണ്ടുപിടുത്തത്തിന്റെ വിവരം 1992 ജനുവരി 9 ന് 'നേച്ചര്‍' ജേര്‍ണലില്‍ വന്ന പഠനറിപ്പോര്‍ട്ട് (https://goo.gl/dEROAI) വഴി ഇരുവരും ലോകത്തെ അറിയിച്ചു. ഭൂമിയില്‍ നിന്ന് 2300 പ്രകാശവര്‍ഷമകലെ ഒരു പള്‍സറിനെ (പള്‍സര്‍ എന്നാല്‍ ഭ്രമണംചെയ്യുന്ന ന്യൂട്രോണ്‍ താരം) ചുറ്റുന്ന ഗ്രഹങ്ങളായിരുന്നു അവ. ഭൂമിയെ അപേക്ഷിച്ച് നാലുമടങ്ങ് ദ്രവ്യമാനമുള്ളവ. പ്യൂര്‍ട്ടോ റിക്കോയിലെ 'അരിസിബ ഒബ്സര്‍വേറ്ററി' ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അവയെ തിരിച്ചറിഞ്ഞത്. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-IFwiNrV1ZBA/WMzXv69zfAI/AAAAAAAAZ4Y/VcZoreHBEmMXEfnX89E8sp4JKWh7dFkUQCEw/s1600/Pic3--Dale-Frail.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="149" src="https://3.bp.blogspot.com/-IFwiNrV1ZBA/WMzXv69zfAI/AAAAAAAAZ4Y/VcZoreHBEmMXEfnX89E8sp4JKWh7dFkUQCEw/s200/Pic3--Dale-Frail.jpg" width="200" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">അതേ ന്യൂട്രോണ്‍ താരത്തെ ചുറ്റുന്ന മൂന്നാമതൊരു ഗ്രഹത്തെ 1994ല്‍ വോള്‍സ്റ്റാന്‍ തിരിച്ചറിഞ്ഞു. ഇത്തവണ മെസീജ് കൊനാക്കിയെന്ന സഹപ്രവര്‍ത്തകനൊപ്പമായിരുന്നു കണ്ടെത്തല്‍.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മാതൃനക്ഷത്രമായ ആ ന്യൂട്രോണ്‍ താരത്തിന്റെ ചുവടുപിടിച്ച് PSR1257+12b, PSR1257+12c, PSR1257+12d എന്നിങ്ങനെ പരിതാപകരമായ പേരുകളാണ് ആ വിദൂരഗ്രഹങ്ങള്‍ക്ക് ലഭിച്ചത്. ഇത്തിരി ഗമയുള്ള പേരൊക്കെ വരാന്‍ രണ്ടു പതിറ്റാണ്ടെടുത്തു. ഒരു പേരിടല്‍ മത്സരം തന്നെ അതിന് വേണ്ടിവന്നു. ഒടുവില്‍ 2015 ആയപ്പോള്‍ Draugr, Poltergeist, Phobetor എന്നീ പേരുകള്‍, സൗരയൂഥത്തിന് വെളിയില്‍ മനുഷ്യന് തിരിച്ചറിഞ്ഞ ആദ്യ ഗ്രഹങ്ങള്‍ക്ക് ലഭിച്ചു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-zs09cxDWbHk/WMzYAjFlo-I/AAAAAAAAZ4Y/M8cyCwdn5I8Vc5zIgHZdG609CXIHYuy2gCEw/s1600/Pic4--first-exoplanets-pulsar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://2.bp.blogspot.com/-zs09cxDWbHk/WMzYAjFlo-I/AAAAAAAAZ4Y/M8cyCwdn5I8Vc5zIgHZdG609CXIHYuy2gCEw/s400/Pic4--first-exoplanets-pulsar.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">മേല്‍സൂചിപ്പിച്ച അന്യഗ്രഹങ്ങളുടെ പ്രശ്നം അവ നമ്മുടെ സൂര്യനെപ്പോലൊരു നക്ഷത്രത്തെ ചുറ്റുന്നവ ആയിരുന്നില്ല എന്നതാണ്. അവയുടെ മാതൃനക്ഷത്രം ഒരു പള്‍സറായിരുന്നു. സൂര്യനെപ്പോലൊരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന അന്യഗ്രഹത്തെ കണ്ടെത്താന്‍ 1995 ഒക്ടോബര്‍ വരെ കാക്കേണ്ടി വന്നു. മൈക്കല്‍ മേയര്‍, ദിഡീര്‍ ക്വെലൊസം എന്നിവര്‍ കണ്ടെത്തിയ ആ അന്യഗ്രഹത്തിന്റെ പേര് '51 പെഗാസി ബി' എന്നാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കണ്ടെത്തല്‍ തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും, പിന്നീട് കഥ മാറി. സാങ്കേതികവിദ്യയും നിരീക്ഷണ ഉപാധികളും പുരോഗമിച്ചു. തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. വിക്കിപീഡിയ പ്രകാരം 3560 ഗ്രഹങ്ങളെ സൗരയൂഥത്തിന് വെളിയില്‍ ഇതുവരെ മനുഷ്യന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 2331 എണ്ണവും 2009 മാര്‍ച്ചില്‍ നാസ വിക്ഷേപിച്ച കെപ്ലര്‍ സ്പേസ് ടെലിസ്കോപ്പിന്റെ സംഭാവനയാണ്! ഭൂമിയുടെ അത്ര വലുപ്പമുള്ള 'കെപ്ലാര്‍-20എഫ്' എന്നത് പോലുള്ളവയും അതില്‍ ഉള്‍പ്പെടുന്നു. കെപ്ലര്‍ ശരിക്കുമൊരു ഗ്രഹവേട്ട തന്നെ നടത്തി എന്നര്‍ഥം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ തിരിച്ചറിയുക, അത്തരം ഗ്രഹങ്ങളില്‍ ജീവന്റെ മുദ്രയുണ്ടോ എന്ന് പരിശോധിക്കുക-ഇതായിരുന്നു കെപ്ലര്‍ ടെലിസ്കോപ്പിന്റെ ദൗത്യം. വിദൂരനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സഞ്ചരിക്കുമ്പോള്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കണക്കാക്കി ഗ്രഹസാന്നിധ്യം മനസിലാക്കുന്ന 'സംതരണ രീതി'യാണ് കെപ്ലറുപയോഗിച്ച് ഗ്രഹങ്ങളെ തിരിച്ചറിയാന്‍ ഗവേഷകര്‍ അവലംബിച്ച മാര്‍ഗ്ഗം. </span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-9NzCBa0s7gw/WMzYKjCGdlI/AAAAAAAAZ4Y/sIUFOeSEntsWtL81eGrSrCe5JZcSpwpQgCEw/s1600/Pic5---Kepler-Telescope.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="245" src="https://2.bp.blogspot.com/-9NzCBa0s7gw/WMzYKjCGdlI/AAAAAAAAZ4Y/sIUFOeSEntsWtL81eGrSrCe5JZcSpwpQgCEw/s400/Pic5---Kepler-Telescope.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ മേഖലയില്‍ അതിശയകരമായ ഒരു കണ്ടെത്തല്‍ ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയത് 2016 ലാണ്. സൂര്യന് തൊട്ടയല്പക്കത്തുള്ള പ്രോക്സിമ സെന്റൗറി നക്ഷത്രത്തെ ചുറ്റുന്ന ഭൂമിയെപ്പോലൊരു ഗ്രഹം ഉണ്ടെന്നതായിരുന്നു ആ കണ്ടെത്തല്‍. ജീവന് നിലനില്ക്കാന് സാധ്യതയുണ്ടെന്ന് കരുതുന്ന ഗ്രഹത്തിന് 'പ്രോക്സിമ ബി' എന്നാണ് പേരിട്ടിരിക്കുന്നത്. സൂര്യനില്‍നിന്ന് വെറും 4.2 പ്രകാശവര്‍ഷമകലെയാണ് അതിന്റെ സ്ഥാനം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'വിദൂര നക്ഷത്രങ്ങളില്‍ ഗ്രഹസംവിധാനങ്ങള്‍ സാധാരണമാണ് എന്ന പ്രവചനം ശരിവെയ്ക്കുന്ന സൂചനകളാണ് തുടക്കം മുതല്‍ ലഭിച്ചത്. വളരെ വൈവിധ്യമേറിയ ഘടനകളുള്ള ഗ്രഹസംവിധാനങ്ങള്‍ ഉണ്ടാകാം. സൗരയൂഥത്തെ കുറിച്ചുള്ള അറിവ് മാത്രം വെച്ച് അവയെക്കുറിച്ച് ചിന്തിക്കാന്‍ നമുക്കാവില്ല' - ആദ്യ അന്യഗ്രഹങ്ങള്‍ കണ്ടുപിടിച്ചവരില്‍ ഒരാളായ അലക്സ് വോള്‍സ്റ്റാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇത് സത്യമാണെന്ന് അന്യഗ്രഹങ്ങളെക്കുറിച്ച് ഇതിനകം ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്രയും വായിക്കുമ്പോള്‍, 'ഹോ, വെറും 25 വര്‍ഷംകൊണ്ട് 3500 ലേറെ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞോ' എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. അത്തരക്കാരുടെ അറിവിലേക്കായി പറയട്ടെ, 'അടിയൊന്നുമായിട്ടില്ല, വടിവെട്ടാന്‍ പോയിട്ടേയുള്ളൂ' എന്ന് പറയുംപോലെയാണ് കാര്യങ്ങള്‍. പുതിയ ടെക്നോളജികള്‍ കാര്യങ്ങളുടെ ആവേഗം വര്‍ധിപ്പിക്കാന്‍ പോവുകയാണ്. നാസയുടെ പുതുതലമുറ 'ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ്' അടുത്തവര്‍ഷം വിക്ഷേപിക്കുന്നതോടെ കാര്യങ്ങള്‍ അടിമുടി മാറും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കഴിഞ്ഞ 25 വര്‍ഷത്തേതിലും കൂടുതല്‍ അന്യഗ്രഹങ്ങള്‍ അടുത്ത കാല്‍നൂറ്റാണ്ടുകാലം കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. അത്തരമേതെങ്കിലുമൊരു ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമെന്ന ആ പരമമായ പ്രതീക്ഷയും സഫലമായേക്കാം. ഏതായാലും നമുക്ക് കാത്തിരിക്കാം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(ചിത്രങ്ങള്‍ 1. ഭൂമിയുടെ ഏതാണ്ട് വലുപ്പമുള്ള 'കെപ്ലാര്‍-20എഫ്' എന്ന അന്യഗ്രഹം, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ; 2. അലക്സ് വോള്‍സ്റ്റാന്‍. ചിത്രം കടപ്പാട്: പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി; 3. ഡെയ്ല്‍ ഫ്രെയ്ല്. ചിത്രം കടപ്പാട്: നാഷണല്‍ റേഡിയോ അസ്ട്രോണമി ഒബ്സര്‍വേറ്ററി, ന്യൂ മെക്സിക്കോ; 4. ആദ്യമായി മനുഷ്യന് തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങള്‍, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ/ജെപിഎല്‍; 5. 2331 അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ സഹായിച്ച കെപ്ലാര്‍ ടെലിസ്കോപ്പ്. ചിത്രം കടപ്പാട്: നാസ)</span><br />
<span style="font-size: large;"><br /></span>
<span style="color: red; font-size: large;">- ജോസഫ് ആന്റണി</span><br />
<span style="font-size: large;"><br /></span>
<span style="color: #351c75; font-size: large;"><b>* മാതൃഭൂമി നഗരം പേജില്‍ (ഫെബ്രുവരി 27, 2017) പ്രസിദ്ധീകരിച്ചത്</b></span><br />
<br /></div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-33271943202971555642017-03-01T09:59:00.001+05:302017-03-18T12:20:52.883+05:30ജാഫര്‍പാലോട്ടിയെന്ന കടന്നലും ജാനകിഅമ്മാള്‍ എന്ന പൂമരവും<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://1.bp.blogspot.com/-XU5pLlMJAOI/WLZM62XXEYI/AAAAAAAAZvs/uaFJBGS6n8Q79kPDUsgPTzcNZPdHGQ1RwCLcB/s1600/Pic1-Parancistrocerus-jaferpaloti.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="297" src="https://1.bp.blogspot.com/-XU5pLlMJAOI/WLZM62XXEYI/AAAAAAAAZvs/uaFJBGS6n8Q79kPDUsgPTzcNZPdHGQ1RwCLcB/s400/Pic1-Parancistrocerus-jaferpaloti.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"></td><td class="tr-caption"><br /></td><td class="tr-caption"><br /></td></tr>
</tbody></table>
<span style="font-size: large;">ശാസ്ത്രീയനാമങ്ങളെന്ന് കേള്‍ക്കുമ്പോഴേ ഉള്ളില്‍ പേടി തോന്നുന്നയാളാണ് ഞാന്‍-പണ്ടും ഇന്നും. മിക്കവരുടെയും സ്ഥിതി ഇതുതന്നെ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്നാല്‍, കേരളത്തില്‍ നിന്ന് അടുത്തയിടെ തിരിച്ചറിഞ്ഞ കടന്നലിന്റെ പേര് കേട്ടപ്പോള്‍ പേടിയല്ല, സന്തോഷമാണുണ്ടായത്. ഏറെ വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള സുഹൃത്ത് ഡോ.മുഹമ്മദ് ജാഫര്‍ പാലോട്ടിന്റെ പേരാണ് അതിന് നല്‍കിയിരിക്കുന്നത്-'പാരാന്‍സിസ്ട്രോസിറസ് ജാഫര്‍പാലോട്ടി' (Parancistrocerus jaferpaloti). സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാകേന്ദ്രത്തിലെ ഗവേഷകനാണ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ജാഫര്‍ പാലോട്ട്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സസ്യങ്ങളുടെയും ജീവികളുടെയും ശാസ്ത്രീയനാമമെന്ന 'ഭീകരത'യ്ക്ക് അയവ് വരുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. നമുക്ക് പരിചിതമായ മലയാളം പേരുകളാണെങ്കില്‍ പ്രത്യേകിച്ചും. പേരിന് ഉടമകളായവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കല്‍ കൂടിയാണ് ഇത്തരം പേരിടല്‍. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്രയും പറഞ്ഞതുകൊണ്ട്, ജീവികള്‍ക്കും സസ്യങ്ങള്‍ക്കും മലയാളനാമങ്ങള്‍ നല്‍കുന്നത് പുതിയ ഏര്‍പ്പാടാണെന്ന് കരുതരുത്. ലാറ്റിന്‍വത്ക്കരിച്ച രണ്ട് വാക്കുകളില്‍ ഏത് സസ്യ / ജീവി ഇനത്തെയും ദ്യോതിപ്പിക്കുന്നതിന് 'ദ്വിനാമകരണസമ്പ്രദായം' എന്നാണ് പറയുന്നത്. ഈ പേരിടല്‍ രീതിക്ക് തുടക്കമിട്ട സ്വീഡിഷ് ഗവേഷകന് കാള്‍ ലിനേയസ് 1753 ല്‍ പ്രസിദ്ധീകരിച്ച 'സ്പീഷീസ് പ്ലാന്റാറം' (Species Plantarum) എന്ന ഗ്രന്ഥത്തില്‍ തന്നെ സസ്യനാമങ്ങളായി ഒട്ടേറെ മലയാളം പേരുകള്‍ ഇടംപിടിച്ചിരുന്നു. പപ്പായ, തിരുതാളി, വെറ്റില, ചെമ്പകം, കണ്ടല്‍, മുരിങ്ങ, ഇലഞ്ഞി, ചിലിമ്പി (ബിലിമ്പി) എന്നിങ്ങനെ. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-sY7Vb9WxPDI/WLZNv0eJ4OI/AAAAAAAAZv0/Gfk5Pziak1E2daSeiWpnWBnpdXmHtb7sgCLcB/s1600/Pic2-Carl-Linneaus.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="245" src="https://4.bp.blogspot.com/-sY7Vb9WxPDI/WLZNv0eJ4OI/AAAAAAAAZv0/Gfk5Pziak1E2daSeiWpnWBnpdXmHtb7sgCLcB/s320/Pic2-Carl-Linneaus.jpg" width="320" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">തെക്കന്‍ സ്വീഡനില്‍ 1707 മെയ് 23 ന് ഒരു ലൂഥറാന്‍ വൈദികന്റെ മകനായി ജനിക്കുകയും പ്രമുഖ യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും, 1742 ല്‍ ഉപ്സല സര്‍വ്വകലാശാലയില്‍ ബോട്ടണി മേധാവിയായി നിയമിതനാവുകയും ചെയ്ത ലിനേയസ് 1778 ലാണ് അന്തരിച്ചത്. മരിക്കും മുമ്പ് അദ്ദേഹം ഇന്നു കാണുന്ന തരത്തില്‍ ജീവലോകത്തിന്റെ ക്രമത്തിന് ബലമുള്ള അടിത്തറ സൃഷ്ടിച്ചു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ലിനേയസിന്റെ കാലം വരെ ജീവലോകം ക്രമരഹിതവും കുത്തഴിഞ്ഞതുമായിരുന്നു. ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ഓരോ വിദഗ്ധരും തോന്നും മാതിരിയാണ് പേരിട്ടിരുന്നത്. ഇന്നത്തെ ശാസ്ത്രീയനാമങ്ങള്‍ കേട്ട് പരിഭ്രമിക്കുന്നവര്‍ അന്നത്തെ പേരുകള്‍ കേള്‍ക്കണമായിരുന്നു. ഉദാഹരണത്തിന് കാട്ടുതക്കാളിയുടെ അന്നത്തെ ശാസ്ത്രീയനാമം നോക്കുക: 'Physalis amno ramosissime ramis angulosis glabris foliis dentoserratis'. ഇതിനെ ലിനേയസ് 'ഫൈസാലിസ് ആന്‍ഗുലേറ്റ' (Physalis angulata) എന്ന് വെട്ടിയൊതുക്കി ആശയക്കുഴപ്പം അവസാനിപ്പിച്ചു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മാത്രമല്ല, ഒരേ ചെടിക്ക് പല വിദഗ്ധരും പല പേരുകള്‍ നല്‍കുന്നതും കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഒരു സസ്യത്തെ അല്ലെങ്കില്‍ ജീവിയെ ലാറ്റിന്‍വത്ക്കരിച്ച രണ്ട് വാക്കുകളില്‍ നാമകരണം ചെയ്യുന്ന രീതിയാണ് ഇതിന് പരിഹാരമായി ലിനേയസ് നടപ്പിലാക്കിയത്. അതാണ് ദ്വിനാമകരണസമ്പ്രദായം. അതില്‍ ആദ്യവാക്ക് 'ജീനസി'നെയും രണ്ടാംവാക്ക് 'സ്പീഷീസി'നെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് നമ്മള് മനുഷ്യരുടെ ശാസ്ത്രീയനാമം നോക്കുക - ഹോമോ സാപ്പിയന്‍സ്. ഇതില്‍ 'ഹോമോ' എന്നത് ജീനസിനെയും 'സാപ്പിയന്‍സ്' എന്നത് നമ്മുടെ സ്പീഷീസിനെയുമാണ് സൂചിപ്പിക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്രയും വായിക്കുമ്പോള്‍ സംശയം തോന്നാം, സ്വീഡനില്‍ ജനിച്ചുവളര്‍ന്ന ലിനേയസ് 1753 ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ എങ്ങനെ ചെമ്പകവും മുരിങ്ങയും പോലുള്ള മലയാളം സസ്യനാമങ്ങള്‍ കടന്നുകൂടി എന്ന്. ലിനേയസിന് മലയാള ഭാഷ അറിയാമായിരുന്നോ?. ഇല്ല, അദ്ദേഹത്തിന് മലയാളത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പിന്നെങ്ങനെ ഇത് സംഭവിച്ചു?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ ചോദ്യത്തിന്റെ ഉത്തരം കുടികൊള്ളുന്നത് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥത്തിലാണ്. ആധുനിക സസ്യവര്‍ഗീകരണശാസ്ത്രത്തിന്റെ തുടക്കമെന്ന് കരുതാവുന്ന 'സ്പീഷീസ് പ്ലാന്റാറം' തയ്യാറാക്കാന്‍ ലിനേയസ് ആശ്രയിച്ച ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, അതിന് 75 വര്‍ഷംമുമ്പ് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച 'ഹോര്‍ത്തൂസ്' ആയിരുന്നു. 1678-1693 കാലത്ത് 12 വോള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട അത് അന്നത്തെ മലബാറായ കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ്, ഇട്ടി അച്യുതന് എന്ന പ്രസിദ്ധ മലയാളി വൈദ്യരുടെ സഹായത്തോടെ ആ ഗ്രന്ഥം തയ്യാറാക്കിയത്. 'ഹോര്‍ത്തൂസി'ന്റെ ആധികാരികത അംഗീകരിച്ച ലിനേയസ്, അതിലെ മലയാളം സസ്യനാമങ്ങള്‍ തന്റെ നാമകരണഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മലയാളം പേരുകള്‍ ജീവികളുടെയും സസ്യയിനങ്ങളുടെയും ശാസ്ത്രീയനാമമാകുന്നത് പില്ക്കാലത്തും തുടര്‍ന്നു. ഉദാഹരണത്തിന് യൂറോപ്പിലെ പ്രധാനപ്പെട്ട ഉദ്യാനവൃക്ഷങ്ങളിലൊന്നായ മഗ്നോളിയയുടെ ഒരു വകഭേദത്തിന്റെ പേര് മഗ്നോളിയ കോബുസ് 'ജാനകി അമ്മാള്‍' എന്നാണ്. തലശ്ശേരി സ്വദേശിയും ഇന്ത്യയിലെ ആദ്യസസ്യശാസ്ത്രജ്ഞയുമായ ഡോ.ഇ.കെ.ജാനകി അമ്മാളിന്റെ പേരിലുള്ളത്. 1940 കളില്‍ ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന കാലത്ത് മഗ്നോളിയ പൂമരത്തിന്റെ ക്രോമസോം പഠനം ജാനകി അമ്മാള്‍ കാര്യമായി നടത്തുകയുണ്ടായി. അതിന്റെ ഫലമായി രൂപപ്പെടുത്തിയ വകഭേദമാണ് ജാനികി അമ്മാളിന്റെ പേരിലുള്ള പൂമരം! </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-XkTmjodLrmo/WLZN96u3SWI/AAAAAAAAZv4/4Pxo97oeUcg75TCmO5B3enP817JzcuQXACLcB/s1600/Pic3-Magnolia-kobus-%2527Janaki-Ammal%2527.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="263" src="https://2.bp.blogspot.com/-XkTmjodLrmo/WLZN96u3SWI/AAAAAAAAZv4/4Pxo97oeUcg75TCmO5B3enP817JzcuQXACLcB/s400/Pic3-Magnolia-kobus-%2527Janaki-Ammal%2527.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">1980 കളുടെ ആദ്യപകുതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായിരുന്ന പ്രൊഫ.കെ.എസ്.മണിലാലും സംഘവും സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയുണ്ടായി. ആ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ ഒരു ഓര്‍ക്കിഡിന് സൈലന്റ് വാലിയുടെ പേര് തന്നെ അവര്‍ നല്കി-'കുകുമിസ് സൈലന്റ്വാലീയി' (പ്രൊഫ. മണിലാലിന്റെ പേരിലും ഉണ്ട് നല് സസ്യയിനങ്ങള്‍). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ കോളത്തിനായി ചില വിവരങ്ങള്‍ ആരാഞ്ഞ് എഴുതിയപ്പോള്‍, ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രസിദ്ധ ഉഭയജീവി ഗവേഷകന് ഡോ.സത്യഭാമ ദാസ് ബിജു (ഡോ.എസ്.ഡി.ബിജു) അയച്ചുതന്ന ലിസ്റ്റിലെ ഒരു പേര് എന്നെ അമ്പരപ്പിച്ചു. എന്റെ പഴയ സുഹൃത്തും ബോണക്കാടിനടുത്ത് അഗസ്ത്യകൂടം താഴ്വരയിലെ ചാത്തന്‍കോട് ട്രൈബല്‍ സെറ്റില്‍മെന്റിലെ അംഗവുമായ മല്ലന് കാണിയുടെ പേരും ഒരു ജീവിക്ക് കിട്ടിയിട്ടുണ്ട് -'മൈക്രിക്സാലസ് മല്ലനി'! തെക്കന്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഒരിനം തവളയാണിത്. ഡോ.ബിജുവിന്റെയും സംഘത്തിന്റെയും വഴികാട്ടിയായിരുന്നു മല്ലന് കാണി. 1998 ല്‍ അഗസ്ത്യകൂടം താഴ്വരയില് മല്ലന് കാണിയുടെ സഹായത്തോടെയാണ് ഈ തവളയിനത്തെ അവര്‍ തിരിച്ചറിഞ്ഞത്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-tgubvqArhm4/WLZOJpsUtTI/AAAAAAAAZv8/ho6_jALsSssE8SzrnR7ActrZMKztH1xkQCLcB/s1600/Pic4-Micrixalus-mallani.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://3.bp.blogspot.com/-tgubvqArhm4/WLZOJpsUtTI/AAAAAAAAZv8/ho6_jALsSssE8SzrnR7ActrZMKztH1xkQCLcB/s400/Pic4-Micrixalus-mallani.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">'ഇന്ത്യയുടെ ഫ്രോഗ്മാന്‍' എന്ന വിശേഷണമുള്ള ഡോ.ബിജുവും സംഘവും കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒട്ടേറെ തളയിനങ്ങള്‍ക്ക് മലയാളം പേരുകളാണ് നല്‍കിയത്. സഹ്യാദ്രി, പൊന്മുടി, മൂന്നാര്‍, ഗവി, പെരിയാര്‍, നെല്ലിയാമ്പതി എന്നീ പേരുകളിലൊക്കെ തവളയിനങ്ങള്‍ക്ക് ലഭിച്ചത് അങ്ങനെയാണ്. ഡോ.ബിജുവിന്റെ പേരിലറിയപ്പെടുന്ന തവളയിനവുമുണ്ട് - 'ബെഡ്ഡോമിക്സാലസ് ബിജുയി'.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ശാസ്ത്രസാഹിത്യത്തില്‍ ഇടംനേടിയിട്ടുള്ള മലയാളം പേരുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. മലയാളികളായ എത്രയോ ഗവേഷകര്‍ക്ക് കിട്ടിയിട്ടുള്ള ഏക അംഗീകാരം ഒരുപക്ഷേ, അവരുടെ പേരില്‍ അറിയപ്പെടുന്ന സസ്യയിനങ്ങളോ ജന്തുക്കളോ മാത്രമായിരിക്കാം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"></span><br />
<span style="font-size: large;">( ചിത്രം 1: പാരാന്‍സിസ്ട്രോസിറസ് ജാഫര്‍പാലോട്ടി-ഡോ.ജാഫര്‍ പാലോട്ടിന്റെ നാമത്തിലുള്ള കടന്നല്. ഫോട്ടോ: സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, കോഴിക്കോട് മേഖലാകേന്ദ്രം; 2. കാല് ലിനേയസ്. ചിത്രം കടപ്പാട്: വിക്കിപീഡിയ; 3. മഗ്നോളിയ കോബുസ് 'ജാനകി അമ്മാള്‍' എന്ന പൂമരം; 4. മൈക്രിക്സാലസ് മല്ലനി-മല്ലന് കാണിയുടെ പേരിലുള്ള തവള. ഫോട്ടോ: ഡോ.എസ്.ഡി.ബിജു)</span><br />
<span style="font-size: large;"><br /></span>
<span style="color: #741b47; font-size: large;"><b>* 2017 ഫെബ്രുവരി 7ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്.</b></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">by<span style="color: #cc0000;"> </span></span><span style="font-size: large;"><span style="color: #cc0000;">ജോസഫ് ആന്റണി </span></span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-56795849716996708642017-02-20T22:20:00.002+05:302017-02-20T22:20:46.219+05:30കോട്ടുക്കോണം മാങ്ങ ഫെബ്രുവരിയില്‍ മൂക്കുമ്പോള്‍!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-2y9FcppmQxM/WKseND3PhMI/AAAAAAAAZjI/mNk6jRIgtfAvRlA4oXam-1PwpfGWa6CCgCLcB/s1600/Pic1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="255" src="https://4.bp.blogspot.com/-2y9FcppmQxM/WKseND3PhMI/AAAAAAAAZjI/mNk6jRIgtfAvRlA4oXam-1PwpfGWa6CCgCLcB/s400/Pic1.jpg" width="400" /></a></div>
<br />
<span style="font-size: large;">തിരുവനന്തപുരം ജില്ലയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് കോട്ടുക്കോണം മാങ്ങ ജീവിതത്തിന്റെ ഭാഗമാണ്. കൊതിയൂറുന്ന മധുരവും നല്ല നാരും നിറവുമുള്ള മാങ്ങ. ഫെബ്രുവരിയോടെ പൂവിടും ഏപ്രിലില്‍ കായ്ക്കും മെയ് ആദ്യവാരം മുതല്‍ മൂത്ത മാങ്ങ കിട്ടിത്തുടങ്ങും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുനിന്ന് അമ്പൂരിക്ക് പോകുമ്പോള്‍, പതിവുപോലെ തച്ചോട്ടുകാവ്-മഞ്ചാടി-അന്തിയൂര്‍ക്കോണം എന്ന പതിവ് റൂട്ടിലൂടെയായിരുന്നു യാത്ര. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആ കട്ട് റോഡില്‍ രണ്ട് സംഗതിയാണ് പതിവ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. നല്ല ചായയും നാടന്‍ പലഹാരങ്ങളും കിട്ടുന്ന ഏതാനും ചെറിയ ചായക്കടകള്‍. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയ്ക്കും മറ്റും പോകുന്ന പതിവ് സഞ്ചാരികള്‍ അവിടെ വണ്ടി നിര്‍ത്തി ചായകുടിച്ചേ പോകൂ. രണ്ടാമത്തേത്, ഏപ്രില്‍-മെയ് ആകുമ്പോള്‍ പരിസരത്തെ കോട്ടുക്കോണം മാവുകളില്‍ നിന്ന് പറിച്ച് വൈക്കോലും പാലയിലയും വെച്ച് പഴുപ്പിച്ച വര്‍ണാഭമായ കോട്ടുക്കോണം മാങ്ങകള്‍. അവധിക്കാലത്ത് നാട്ടില്‍നിന്ന് പോരുമ്പോള്‍ അവിടെ നിന്നാണ് കോട്ടുക്കോണം മാങ്ങാപ്പഴം വാങ്ങുക. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്തവണ അതിലേ പോകുമ്പോള്‍ പല സ്ഥലത്തും നല്ല നിറമുള്ള കോട്ടുക്കോണം മാങ്ങ വില്ക്കാന് വെച്ചിരിക്കുന്നു. മൂക്കാത്ത മാങ്ങയാകും പുകയിട്ട് പഴുപ്പിച്ച് നിറംവെച്ചതാകാമെന്ന് ആദ്യം സംശയിച്ചു. പക്ഷേ, ചോദിച്ചപ്പോള്‍ അവര്‍ അത് മൂത്തതാണെന്ന് ആണയിച്ച് പറഞ്ഞു. കിലോയ്ക്ക് 160 രൂപ. വില കൂടുതലാണെന്ന് തോന്നിയെങ്കിലും, ഈ സമയത്ത് നല്ല കോട്ടുക്കോണം മാങ്ങ കിട്ടാന്‍ ഇത്രയും കാശ് അധികമല്ലെന്ന് തോന്നി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മാങ്ങയും വാങ്ങി യാത്ര തുടരുമ്പോഴാണ് അസ്വസ്ഥതയോടെ ഒരു ചിന്ത മനസില്‍ കടന്നു കൂടിയത്. എന്തുകൊണ്ട് കോട്ടുക്കോണം മാങ്ങ ഫെബ്രുവരിയില്‍ മൂക്കുന്നു? കാലംതെറ്റുന്നത് കാലവര്‍ഷത്തിന് മാത്രമല്ല....കാലാവസ്ഥാ വ്യതിയാനം മാങ്ങയുടെ രൂപത്തിലും പ്രത്യക്ഷപ്പെടാം!</span><br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com0tag:blogger.com,1999:blog-36989706.post-39591999598704467182017-02-06T21:45:00.000+05:302017-02-06T21:46:25.643+05:30ചരിത്രത്തിന്റെ വിലയറിയാതെ മറയൂര്‍ മുനിയറകള്‍ നശിപ്പിക്കുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on">
<b><span style="color: #674ea7; font-size: large;">ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്‍ഷംമുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്</span></b><br />
<b><span style="color: #674ea7; font-size: large;"><br /></span></b>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-8EWtISv543E/WJifMrIyIwI/AAAAAAAAZW0/ch2GfF1dXOQJ5KfdQhDdxaLUt-Mlle7MwCLcB/s1600/Pic1.jpg" imageanchor="1"><img border="0" height="300" src="https://4.bp.blogspot.com/-8EWtISv543E/WJifMrIyIwI/AAAAAAAAZW0/ch2GfF1dXOQJ5KfdQhDdxaLUt-Mlle7MwCLcB/s400/Pic1.jpg" width="400" /></a></div>
<br />
<span style="font-size: large;">ചരിത്രത്തിന്റെ മൂല്യം അറിയുന്നവര്‍ക്കേ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഇടുക്കി ജില്ലയില്‍ മറയൂരിലെ ശിലായുഗസ്മാരകങ്ങളായ മുനിയറകള്‍ പൊളിച്ച് നശിപ്പിച്ചെന്ന വാര്‍ത്ത വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, നമുക്ക് ചരിത്രത്തിന്റെ മൂല്യമോ ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യമോ അറിയില്ല എന്നത് തന്നെ!</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്‍ഷംമുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിയുടെ നഗ്നമായ ലംഘനവും കൂടിയാണ്. മറയൂരില്‍ മുരുകന്‍മലയിലെ <span style="color: #351c75;"><b><a href="http://www.mathrubhumi.com/travel/news/muniyara-at-marayoor-in-munnar-1.1680003">അവശേഷിക്കുന്ന മുനിയറകളാണ് സമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്</a></b>. </span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഈ സ്മാരകങ്ങള്‍ കേരളത്തിന്റെ പ്രാചീനചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് മനസിലാക്കുമ്പോഴേ, മുനിയറകള്‍ നശിപ്പിക്കുന്നവരുടെ ചെയ്തി എത്ര ഹീനമാണെന്ന് മനസിലാകൂ. ഇവിടെ നിലനിന്ന ശിലായുഗസംസ്ക്കാരത്തിന്റെ ശേഷിപ്പുകളാണ് മറയൂര്‍ മുനിയറകള്‍. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ 'മഹാശിലായുഗ'ത്തിലെ ( Megalithic Age ) ആളുകളെ മറവുചെയ്ത കല്ലറകളാണ് ഇവയെന്ന് പുരാവസ്തുശാസ്ത്രജ്ഞര് പറയുന്നു. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-Lfy1RO5EOrQ/WJigSxxoZ-I/AAAAAAAAZXA/L1x_CygOCHkpfOd_1bdRv9hpmxjYrRETwCLcB/s1600/Pic1n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://3.bp.blogspot.com/-Lfy1RO5EOrQ/WJigSxxoZ-I/AAAAAAAAZXA/L1x_CygOCHkpfOd_1bdRv9hpmxjYrRETwCLcB/s400/Pic1n.jpg" width="400" /></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">കേരളത്തിന് ഒരു ശിലായുഗചരിത്രം അവകാശപ്പെടാനില്ലെന്ന് ഒരു നൂറ്റാണ്ട് മുമ്പ് വാദിച്ച പണ്ഡിതാണ് റോബര്‍ട്ട് ബ്രൂസ്ഫുട്. അത്തരം നിഗമനങ്ങള്‍ തിരുത്തിയെഴുതിയതില്‍ മറയൂരിലെ ശിലായുഗ സ്മാരകങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">1974 ലാണ് മറയൂര്‍ മുനിയറകളെക്കുറിച്ചും അവിടുത്തെ പ്രാചീന ഗുഹാചിത്രങ്ങളെക്കുറിച്ചും ശാസ്ത്രീയപഠനം നടക്കുന്നത്. പില്ക്കാലത്ത് സംസ്ഥാന സൂപ്രണ്ടിങ് ആര്ക്കയോളിസ്റ്റായി വിരമിച്ച ഡോ.എസ്.പത്മനാഭന് തമ്പിയായിരുന്നു അതിന് പിന്നില്‍. ആ പഠനം കേരളചരിത്രത്തെ 1500 വര്‍ഷം പിന്നോട്ട് കൊണ്ടുപയോതായി, ഒരിക്കല്‍ അഭിമുഖത്തില്‍ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മറയൂരിലെ മുനിയറകള്‍ എ.ഡി.200 നും ബി.സി.1000 നും ഇടയില്‍ ആ താഴ്വരയില് നിലനിന്ന മനുഷ്യസംസ്ക്കാരത്തിന്റെ തെളിവുകളാണെന്നാണ് ഡോ.പത്മനാഭന് തമ്പി എത്തിയ നിഗമനം. ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1976 ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സംരക്ഷിത സ്മാരകങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ യഥാര്‍ഥ സ്വഭാവം മുരുകന്മയലില് നശിപ്പിച്ച മുനിയറകളുടെ ദൃശ്യം വ്യക്തമാക്കി തരുന്നു. ഒരര്‍ഥത്തില്‍ ഈ അമൂല്യസ്മാരകങ്ങള്‍ പല വിധത്തില്‍ ഇത്രകാലവും നശിപ്പിക്കുക തന്നെയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നൂറുകണക്കിന് മുനിയറകള്‍ മറയൂരിലുണ്ടായിരുന്നത്, വിരലിലെണ്ണാവുന്ന അത്രയുമായി ചുരുങ്ങിയത് അതിന് തെളിവാണ്. വീടുവെയ്ക്കാനും മതിലുകെട്ടാനുമൊക്കെ മുനിയറകള്‍ വ്യാപകമായി പൊളിച്ചുകൊണ്ടുപോയിട്ടുണ്ട്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://3.bp.blogspot.com/-hnU_9dT9VLY/WJigvLtbXCI/AAAAAAAAZXE/RuNKNnF35eYyTPiWANJoNbobHOsUecuSQCLcB/s1600/Pic2.gif" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="223" src="https://3.bp.blogspot.com/-hnU_9dT9VLY/WJigvLtbXCI/AAAAAAAAZXE/RuNKNnF35eYyTPiWANJoNbobHOsUecuSQCLcB/s400/Pic2.gif" width="400" /></a></div>
<br />
<span style="font-size: large;">ഇതൊന്നും കൂടാതെ, പാമ്പാറിന് തീരത്ത് മുറിയറകള് സ്ഥിതിചെയ്യുന്ന ആനപ്പാറ ഖനനം ചെയ്യാനും നീക്കംനടന്നു. 1990 കളുടെ ആദ്യപകുതിയിലായിരുന്നു അത്. അന്നത്തെ പ്രബലനായ ഒരു സംസ്ഥാനമന്ത്രിയുടെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ് പാറപൊട്ടിക്കാന്‍ തുടങ്ങിയത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അത് വാര്‍ത്തയായപ്പോള്‍ കൊച്ചിയിലെ നിയമവേദി മുനിയറകള്‍ സംരക്ഷിക്കാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് പത്തുവര്‍ഷത്തേക്ക് ഖനനത്തിന് അനുമതി നല്‍കിയെങ്കിലും, അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് പി.ഷണ്മുഖവുമടങ്ങിയ ഡിവിഷന് ബഞ്ച്, 1995 നവംബര്‍ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രഖ്യാപനമുണ്ടായിട്ടും, ഹൈക്കോടതിയുടെ വിധി വന്നിട്ടും മറയൂരിലെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്ന ഖേദകരമായ വസ്തുതയ്ക്ക് തെളിവാണ് മുനിയറകള്‍ നേരിട്ട ദുര്‍വിധി. ആരും നോക്കാനോ സംരക്ഷിക്കാനോ ഇല്ലാതെ വിട്ടാല്‍ ഏത് സ്മാരകത്തിനും ഇതൊക്കെ തന്നെ സംഭവിക്കും എന്നതാണ് വാസ്തവം. (മറയൂര്‍ മുനിയറകളുടെ 2006 ലെടുത്ത ചിത്രങ്ങളാണ് ആദ്യത്തെ രണ്ട് ചിത്രങ്ങള്‍. സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച മുറിയറ മൂന്നാമത്തെ ചിത്രത്തില്‍). </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">by </span><span style="color: #660000; font-size: large;"><b>ജോസഫ് ആന്റണി </b></span><br />
<span style="font-size: large;"><br /></span>
<span style="color: #b45f06; font-size: large;">* <a href="http://www.mathrubhumi.com/technology/science/marayoor-muniyara-archaeology-megalithic-age-monument-dolmenoid-burial-chambers-kerala-history--1.1680286"><b>2017 ജനുവരി 24 ന് 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ പ്രസിദ്ധീകരിച്ചത്</b></a></span><br />
<span style="font-size: large;"><br /></span>
<br />
<div>
<br /></div>
</div>
Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.com2